Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Techie

കാനഡയിലെ സുഖലോലുപത ഉപേക്ഷിച്ച് മാതാപിതാക്കൾക്കരികിലേക്ക് മടങ്ങി; ബംഗളൂരു എൻജിനീയറിംഗ് ഡയറക്ടറുടെ കുറിപ്പ് വൈറലാകുന്നു

ബംഗളൂരു: വിദേശത്തു ജോലി ചെയ്യുന്ന പല പ്രൊഫഷണലുകളും കരിയറും കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങളും തമ്മിൽ ഒരു ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടത്തേണ്ടി വരാറുണ്ട്. അത്തരത്തിൽ കാനഡയിലെ സുഖകരമായ ജീവിതം ഉപേക്ഷിച്ച്, പ്രായമായ മാതാപിതാക്കളുടെ അരികിലേക്ക് ആറുവർഷം മുമ്പ് മടങ്ങിയെത്തിയ ബെംഗളൂരുവിലെ ഐ.ടി പ്രൊഫഷണൽ പങ്കുവെച്ച അനുഭവങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ഐ.ടി സ്ഥാപനമായ കോർസെന്‍റിലെ എൻജിനീയറിംഗ് ഡയറക്ടറായ എൻ.എൻ രമേഷ് ലിങ്ക്ഡിനിൽ പങ്കുവെച്ച കുറിപ്പിലാണ് വിദേശജീവിതം അവസാനിപ്പിച്ചുള്ള മടങ്ങിവരവിനെക്കുറിച്ചും ജീവിതപാഠങ്ങളെക്കുറിച്ചും വ്യക്തമാക്കിയത്. കുടുംബത്തോടൊപ്പമുള്ള സമയം എന്നെന്നേക്കുമായി നീട്ടിവെക്കാൻ കഴിയില്ലെന്ന് ഒരു ഘട്ടത്തിൽ തിരിച്ചറിഞ്ഞതായി അദ്ദേഹം കുറിച്ചു.

വിദേശത്തെ പ്രവചനാതീതമായ ജീവിതവും സുഖസൗകര്യങ്ങളും ഉപേക്ഷിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് രമേഷ് പറയുന്നു. സൗകര്യങ്ങളും ബന്ധങ്ങളും, പ്രവചനാത്മകതയും ഉത്തരവാദിത്തങ്ങളും തമ്മിലുള്ള തെരഞ്ഞെടുപ്പായിരുന്നു അത്. മാതാപിതാക്കൾക്ക് ഒപ്പം ഉണ്ടാകാനും ദൈനംദിന നിമിഷങ്ങളുടെ ഭാഗമാകാനും സാധിച്ചതുവഴി തന്‍റെ കാഴ്ചപ്പാടുകൾ പൂർണമായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. 

 

 

 

 

National

താമസ സ്ഥലത്തുണ്ടായ തീപിടിത്തം; ഐടി ജീവനക്കാരി മരിച്ചു

ബംഗുളൂരു: താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ യുവതി മരിച്ചു. ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ ഐടി ജീവനക്കാരിയായ ശർമിള(34)ആണ് മരിച്ചത്.

ബംഗളൂരു സുബ്രഹ്മണ്യ ലേ ഔട്ടിലുള്ള വാടക വീടിന്‍റെ മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. രാത്രി 10:30-ഓടെ വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട വീട്ടുടമ വിജയേന്ദ്രൻ ഉടൻ തന്നെ പൊലിസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചു.

അഗ്നിരക്ഷാ സേന എത്തി വീടിന്റെ വാതിൽ പൊളിച്ചാണ് അകത്തുകടന്നത്. തീ അണച്ച ശേഷം നടത്തിയ പരിശോധനയിൽ ശർമിളയെ മുറിക്കുള്ളിൽ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുറിയിൽ പുക നിറഞ്ഞതോടെ ശർമിളയ്ക്ക് പുറത്തിറങ്ങാൻ കഴിയാതിരുന്നതാണ് മരണകാരണമെന്നാണ് പോലിസിന്‍റെ പ്രാഥമിക നിഗമനം. ശർമിള താമസിച്ചിരുന്ന ഫ്ലാറ്റിലെ മറ്റൊരു മുറിയിൽ നിന്നാണ് തീ പടർന്നതെന്നാണ് കരുതുന്നത്.

ഈ മുറിയിൽ താമസിച്ചിരുന്ന സുഹൃത്ത് അപകടസമയത്ത് നാട്ടിലായിരുന്നു. ഒരു വർഷം മുൻപാണ് ജോലിയുടെ ഭാഗമായി ശർമിള ബംഗളൂരുവിലേക്ക് താമസം മാറിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Latest News

Corehub Up