Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Television

കീമോ ഉടൻ തുടങ്ങും, നല്ല വേദനയാണ്: രോഗാവസ്ഥ പങ്കുവച്ച് രേണു സുധി

കാൻസർ ചികിത്സയുടെ ആദ്യ ഘട്ടം തുടങ്ങിയെന്ന് വെളിപ്പെടുത്തി രേണു സുധി. ആശുപത്രിയിൽ പോയി പിക് ലൈൻ ഇട്ടുവെന്നും കീമോ ഉടൻ തുടങ്ങുമെന്നും രേണു പറയുന്നു.

നല്ല രീതിയില്‍ വേദന ഉണ്ടെന്നും എല്ലാവരും തനിക്കു വേണ്ടി പ്രാർഥിക്കണമെന്നും രേണു പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് തനിക്ക് കാൻസർ ആണെന്ന് രേണു വെളിപ്പെടുത്തുന്നത്. രോഗം മൂന്നാം സ്റ്റേജിലാണെന്നും ഹൃദയത്തിലെ മസിലുകളിലേക്കും ശ്വാസകോശത്തിലേക്കും കാൻസർ വ്യാപിച്ചതായും അവസ്ഥ അല്പം മോശമാണെന്നും രേണു വ്യക്തമാക്കിയിരുന്നു.

‘‘എന്‍റെ പ്രേക്ഷകരോട് എല്ലാം പറയാൻ സമയമായിയെന്ന് തോന്നി. കേട്ടത് ശരിയാണ്, എനിക്ക് കാൻസറാണ്. ചിലർ തെറ്റിദ്ധരിച്ചിരിക്കുന്നത് ദുബായിൽ വെച്ചാണ് ഇത് സ്ഥിരീകരിച്ചത് എന്നാണ്.

എന്നാൽ സത്യം അതല്ല. 16 വർഷം മുമ്പ് എനിക്ക് 15 വയസുള്ളപ്പോഴാണ് സ്തനത്തിലെ മുഴ ആദ്യമായി ശ്രദ്ധയിൽപ്പെടുന്നത്. അന്ന് അതിന് നിറവ്യത്യാസം വന്നപ്പോഴും ഞാൻ കാര്യമാക്കിയില്ല, വീട്ടിലും പറഞ്ഞില്ല.

അക്കാലത്ത് അപ്പൻഡിക്സ് ഓപ്പറേഷൻ കഴിഞ്ഞിരുന്നതിനാൽ സർജറിയോടുള്ള ഭയം കാരണമാണ് മുഴയുടെ കാര്യം മറച്ചുവെച്ചത്. സൂചി കുത്തുന്നത് പോലും പേടിയായിരുന്നതിനാൽ മുഴ ഓപ്പറേഷൻ ചെയ്ത് നീക്കാൻ മടിച്ചു.

അന്ന് ബയോപ്സി ചെയ്ത ഡോക്ടർ, നിലവിൽ പ്രശ്നമില്ലെങ്കിലും ഭാവിയിൽ ഇത് കാൻസറായി മാറാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. വേദനയില്ലാത്ത മുഴയായതിനാലാണ് പിന്നീട് അതിനെക്കുറിച്ച് ചിന്തിക്കാതിരുന്നത്.

ദുബായിൽ വച്ചാണ് അസുഖം കണ്ടുപിടിച്ചത് എന്ന വാർത്ത തെറ്റാണ്. അങ്ങനെ അല്ല സംഭവം. സുധിചേട്ടന്‍റെ വേർപാടിന് ശേഷം സ്തനത്തിന്‍റെ ആകൃതിയിൽ വ്യത്യാസം തോന്നിയതോടെയാണ് വീണ്ടും ഡോക്ടറെ കാണിക്കുന്നത്. ഒറ്റയ്ക്കാണ് പരിശോധനയ്ക്ക് പോയത്.

സ്കാനിംഗിനും മാമോഗ്രാമിനും ശേഷം നടത്തിയ ബയോപ്സിയിലാണ് കാൻസർ സ്ഥിരീകരിക്കുന്നത്. ആ വാർത്ത കേട്ടപ്പോൾ കരയാൻ പോലും കഴിയാത്ത അവസ്ഥയിലായി. വീട്ടുകാർ വിഷമിക്കേണ്ടതില്ലെന്ന് കരുതി ആരോടും പറഞ്ഞില്ല. പിന്നീട് എന്റെ പെരുമാറ്റത്തിൽ വന്ന മാറ്റം കണ്ട് മാനേജർ കരിഷ്മ കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു.

കരിഷ്മയാണ് ചേച്ചിയെ വിവരമറിയിക്കുന്നത്. തുടർന്ന് പരുമല ആശുപത്രിയിൽ പെറ്റ് സ്കാൻ ചെയ്യാൻ പോയപ്പോഴാണ് രോഗവിവരം പുറത്തായത്.’’ രേണു സുധി പറയുന്നു.

നടി തെന്സിഖാൻ അടക്കം നിരവധിപ്പേരാണ് രേണുവിന് ആശ്വാസ വാക്കുകളുമായി കമന്‍റ് ബോക്സിൽ എത്തുന്നത്. ‘ദൈവം എപ്പോഴും കൂടെയുണ്ടാകും കൈവിടില്ല’ എന്ന് തെസ്നിഖാൻ കുറിച്ചു.

 

Movies

എനിക്കിനിയും പ്രസവിക്കണമെന്നും അഞ്ച് കുഞ്ഞുങ്ങൾ വേണമെന്നു പറയുന്ന ഭാര്യയാണ് എന്‍റേത്: അഖിൽ മാരാർ

പ്രസവത്തെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളിൽ വിശദീകരണം നൽകി എൻഡിഎ സ്ഥാനാർഥിയും സംവിധായകനുമായ അഖിൽ മാരാർ. ഇനിയും ഒരു കുഞ്ഞു വേണമെന്നും തനിക്കിനിയും പ്രസവിക്കണം എന്നു പറയുന്ന ഒരു ഭാര്യയാണ് തനിക്കൊപ്പം ജീവിക്കുന്നതെന്നും തന്‍റെ പരാമർശങ്ങൾ വളച്ചൊടിച്ചെന്നും അഖിൽ പറയുന്നു.

ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കി ആ പേപ്പട്ടിയെ തല്ലി കൊല്ലണം എന്ന് പറഞ്ഞു നടക്കുന്ന മനുഷ്യരെ പോലെ സോഷ്യൽ മീഡിയ റീച്ചിന് വേണ്ടി എന്തും കാണിക്കുന്നവരാണ് ഇതിന് പിന്നിലെന്നും അഖിൽ പറഞ്ഞു.

സ്ത്രീകളുടെ പ്രസവം സങ്കീർണമാക്കിയത് ആശുപത്രികളെന്ന അഖിലിന്‍റെ പ്രസ്താവനയാണ് വിവാദമായി മാറിയത്.

അഖിൽ മാരാരിന്‍റെ വിശദീകരണം

''ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കി ആ പേപ്പട്ടിയെ തല്ലി കൊല്ലണം എന്ന് പറഞ്ഞു നടക്കുന്ന മനുഷ്യരെ പോലെ സോഷ്യൽ മീഡിയ റീച്ചിന് വേണ്ടി എന്തും കാണിക്കുന്ന നിങ്ങൾക്ക് ഞാൻ പറഞ്ഞത് പൂർണമായും കേൾക്കാൻ മനസില്ലെങ്കിൽ ഈ മൂന്ന് മിനിറ്റ് എങ്കിലും കെട്ട് നോക്ക്.

പ്രസവിക്കുക എന്ന ഒരു കാര്യത്തെ കുറിച്ചാണോ ഞാൻ പറഞ്ഞതെന്നും എന്താണ് യഥാർത്ഥത്തിൽ പറഞ്ഞതെന്നും മനസിലാക്കാൻ പറ്റും..ഇനി ഈ പറഞ്ഞ കാര്യങ്ങളിൽ ആരെയെങ്കിലും ആക്ഷേപിച്ചതോ അല്ലെങ്കിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതോ ഉണ്ടെങ്കിൽ എനിക്ക് മനസ്സിലാക്കി തരുക..

ഈ വിഡിയോയിൽ തന്നെ ഞാൻ പറയുന്നു പണ്ട് തമാശ പോലെ പറഞ്ഞിരുന്ന എന്ന നിലയിൽ ഇനി ഇതേ കാര്യം ആക്ഷേപിക്കണമെങ്കിൽ എന്നേക്കാൾ സമൂഹത്തിൽ സ്വാധീനമുള്ള ജയറാം, സത്യൻ അന്തിക്കാട് എന്നിവർക്കെതിരെയും ഡോക്ടർമാർ കേസ് കൊടുക്കണം..

എനിക്കെതിരെ ഞാൻ പറഞ്ഞത് വളച്ചൊടിച്ചു പ്രചരിപ്പിക്കുന്ന പരുപാടി പുരോഗമന വാദികളും ഫെമിനിസ്റ്റുകളും തുടങ്ങിയിട്ട് നാള് കുറെ നാളുകളായി..

ബിഗ് ബോസിൽ ഉള്ള കാലം 

1. ഭക്ഷണം വളരെ കുറവായ ഒരു സ്ഥലത്തു ടാസ്കിന്‍റെ ഭാഗമായി ഭക്ഷണം മോഷ്ടിച്ച സാഗറിനോട് തമാശ രൂപേണ പറഞ്ഞ കാര്യത്തെ വളച്ചു ഒടിച്ചു അട്ടപ്പാടിയിൽ മരിച്ച മധുവിനെ ആക്ഷേപിച്ചു എന്ന രീതിയിൽ ആക്കി ആക്രമിച്ചു.

2.കുടുംബ ജീവിതത്തിൽ എന്നല്ല സൗഹൃദങ്ങൾക്കിടയിൽ പോലും അടിയും വഴക്കും ഉണ്ടാകും അത് പരസ്പരം മനസിലാക്കി മുന്നോട്ട് പോകുന്നത് ആണ് എല്ലാ ബന്ധങ്ങളും നില നിൽക്കാൻ കാരണം എന്‍റെ ജീവിതത്തിലും ഇതൊക്കെ ഉണ്ടായിട്ടുണ്ട് എന്ന് പറയുന്നു അതോടെ ഫെമിനിച്ചികൾ ഇളകി മറിയുന്നു..

3.തമാശ രൂപേണ ആരെയും അപമാനിക്കാതെ ഉടുത്തിരുന്ന മുണ്ടിന്‍റെ തുമ്പ് ഉള്ളിൽ കൈ വെച്ച് കൈപ്പത്തി പൊക്കിയും താഴ്ത്തിയും കാണിച്ചതിന് സ്ത്രീകളെ മുണ്ട് പൊക്കി കാണിച്ചു എന്ന് പറഞ്ഞു ആക്ഷേപിച്ചു..

4. ഹൗസിൽ ഉണ്ടായിരുന്ന മറ്റൊരു സ്ത്രീ അവരുടെ വൃത്തികെട്ട സ്വഭാവം പുറത്ത് എടുത്തപ്പോൾ അവരെ വ്യക്തിപരമായി പറഞ്ഞത് കേരളത്തിൽ ഉള്ള സ്ത്രീ സംരംഭകരെ ആക്ഷേപിച്ചു എന്ന രീതിയിൽ വളച്ചു ഒടിച്ചു പ്രചരിപ്പിച്ചു..

എന്നാൽ ഇതൊക്കെ മറ്റ് ക്യാമറകളിൽ കണ്ട പ്രേക്ഷകർ എന്‍റെ സത്യം തിരിച്ചറിഞ്ഞു എനിക്കൊപ്പം നിന്നു..എന്നാലിന്നു കേരളത്തിൽ ഇത് പോലെ കുറെയെണ്ണം പ്രത്യേകിച്ച് ഞാൻ എൻഡിഎയുടെ ഭാഗമായതോടെ പഴയതും പുതിയതുമായ അഭിമുഖങ്ങളിൽ നിന്നും അവർക്ക് വേണ്ട കാര്യങ്ങൾ അടർത്തി എടുത്തു അവരുടെ വ്യാഖ്യാനം അതിന്റെ മുകളിൽ ചമച്ചിട്ട് അത് ഞാൻ ഉദ്ദേശിച്ചത് ആണെന്ന് പറഞ്ഞു എന്റെ തലയിൽ അടിച്ചേൽപ്പിക്കുന്നു. അതിന്‍റെ ഏറ്റവും പുതിയതാണ് പ്രസവത്തെ നിസാരവത്കരിച്ചു ഗർഭിണികളെ ആക്ഷേപിച്ചു..

ഇനിയും ഒരു കുഞ്ഞു വേണമെന്നും എനിക്കിനിയും പ്രസവിക്കണം അഞ്ച് കുഞ്ഞുങ്ങൾ നമുക്ക് വേണം എന്ന് പറയുന്ന ഒരു ഭാര്യയാണ് എനിക്കൊപ്പം ജീവിക്കുന്നത്.. അവൾക്കത് പറയാനുള്ള ധൈര്യത്തിന്‍റെ പേരാണ് ഭർത്താവ്.

ആ എന്നെ കുടുംബം നോക്കാത്ത സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന കുറെ എണ്ണം കണ്ടന്‍റ് ഉണ്ടാക്കാൻ വേണ്ടി ആക്രമിച്ചാൽ മൂക്കിലെ ഒരു രോമം പറിച്ചു കളയുന്ന ലഘവം മാത്രമേ ഞാൻ അതിന് കൊടുക്കു. എന്നാൽ എന്നെ എതിർക്കുന്നതിലൂടെ സ്വകാര്യ ആശുപത്രികളും മരുന്ന് മാഫിയകളും കാലങ്ങൾ ആയി കേരളത്തിൽ സൃഷ്ടിക്കുന്ന അപകടത്തെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ല എന്നതാണ് ചില മറുപടികൾ നൽകാൻ പ്രേരിപ്പിച്ചത്.

പ്രസവം എന്ന ഒരു തവണത്തെ പ്രോസസ് അല്ല മറിച്ചു 10 മാസത്തെ ഗർഭ കാലം അതിനെ വിറ്റ് തിന്നുന്നവർ അവരുടെ കച്ചവട ബുദ്ധി അതിനേക്കാൾ ഉപരി വർധിച്ചു വരുന്ന സിസേറിയൻ നിരക്ക്..

അതായത് WHO മാനദണ്ഡം പ്രകാരം സിസേറിയൻ നിരക്ക് 10-15% നിർത്തണം എന്നാണ്.. എന്നാൽ കേരളത്തിൽ 45% ത്തിന് മുകളിൽ ആണ് സിസേറിയൻ നിരക്ക്.ഏറ്റവും സുരക്ഷിതമായ പ്രസവത്തെ അതായത് നോർമൽ ഡെലിവറിയേ ഇല്ലാതാക്കി സിസേറിയൻ വർദ്ധിപ്പിച്ചതിന് പിന്നിൽ കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ പങ്ക് വലുതാണ്.

ഇനി മറ്റൊരു വിഡ്ഢിത്തരം കൂടി ഇവറ്റകൾ പടച്ചു വിടുന്നു ശിശു മരണ നിരക്ക് പ്രസവവുമായി കൂട്ടി കെട്ടി സംസാരിക്കുന്നത് കണ്ടു.. നേരിയ ശതമാനം മാത്രമാണ് പ്രസവം മൂലം മരണപെടുന്ന കുട്ടികളുടെ കണക്ക്.. അമ്മയുടെ ആരോഗ്യമില്ലായ്മയും പോഷക ആഹാര കുറവുമാണ് ശിശു മരണ നിരക്കിനു കാരണം. ഇതൊക്കെ എന്നോട് പറയുന്ന രീതിയിൽ പടച്ചു വിടാൻ  ഇതൊന്നും ഞാൻ പറഞ്ഞ വിഷയവുമല്ല എന്നതാണ് മറ്റൊരു സത്യം..

സ്ത്രീകൾ അനുഭവിക്കുന്ന യഥാർഥ പ്രശ്നങ്ങൾ പറഞ്ഞു സംസാരിച്ച എനിക്ക് കപട സ്ത്രീ പക്ഷ സ്നേഹികൾ മനസ്സിലാക്കി തന്നു സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഗർഭവും, പ്രസവവും ആണെന്ന്..അച്ഛൻ ആവുന്ന വ്യക്തി പ്രസവ വേദന അനുഭവിക്കുന്നില്ല എന്ന ഒറ്റ കാരണം കൊണ്ട് ഒന്നുമല്ലാതെ പോകുന്നത് പുരുഷൻ എല്ലാം സഹിക്കാൻ വിധിക്കപ്പെട്ടവൻ ആയത് കൊണ്ടാണ്..സോഷ്യൽ മീഡിയയിൽ നാല് കമന്റ് തെറി കണ്ടാൽ അയ്യോ സൈബർ ബുള്ളിയിങ്..

സ്ത്രീകളെ ആക്ഷേപിക്കുന്നെ എന്ന് പറഞ്ഞു നിലവിളിക്കുന്നവർ പുരുഷനെ ഏത് രീതിയിൽ ആര് ആക്രമിച്ചാലും ഒരു കുഴപ്പമില്ല.നിങ്ങൾ എത്രയൊക്കെ ഇല്ലാ കഥകൾ കൂട്ടി ആക്ഷേപിച്ചാലും എന്തൊക്കെ പറഞ്ഞാലും സത്യം പറയുന്നതിൽ നിന്നും എന്നെ തടയാൻ ആർക്കും കഴിയില്ല...

പറയുന്നത് ഉൾകൊള്ളാൻ ബോധമില്ലാത്ത കുറെയെണ്ണത്തെ പഠിപ്പിച്ചു മനസിലാക്കുക എന്ന ഉത്തരവാദിത്തം കൂടി ചെയ്യേണ്ട ബാധ്യതയാണ്..പ്രസവം എന്നാൽ ഒരു കുഞ്ഞിന് ജന്മം നൽകുന്ന മഹത്തായ ഉദാത്തമായ ഒരു ക്രിയയാണ്.. അത് എൻജോയ് ചെയ്യണമെങ്കിൽ താൻ ഒരു അമ്മയാകാൻ പോകുന്നു എന്ന ചിന്തയും അതിലൂടെ അവൾക്ക് ലഭിക്കുന്ന ആത്മ നിർവൃതിയും ഒരു സ്ത്രീക്ക് ഉണ്ടാവണം..

ഏതൊരു മനുഷ്യനെയും ഭയം ബാധിച്ചാൽ അവനിൽ ശരീരികമായി പ്രശ്നങ്ങൾ ഉടലെടുക്കും അത് കൊണ്ട് ഗർഭിണി ആകുന്ന ഒരു പെൺകുട്ടിയോട് അവൾക്കു മനസിക ധൈര്യം പകരാൻ പറയുന്ന കാര്യങ്ങൾ ആണ് "നോക്ക് മോളെ നമ്മുടെ നബീസുമ്മ പത്തു പ്രസവിച്ച ശേഷവും അരി ആട്ടി വെച്ചിട്ട് പോയതാണ്..

അത്രേയുള്ളൂ നീ എന്തിനാ ടെൻഷൻ അടിക്കുന്നത്.. " ഇത് ഒരമ്മ പറയുന്നത് പൊളിറ്റിക്കൽ കറക്റ്റ്നെസ് നോക്കിയിട്ടല്ല. ജീവിതത്തിൽ അമ്മ എന്ന മൂല്യം തിരിച്ചറിയാത്ത കുഞ്ഞുങ്ങളെ പ്രസവിച്ച ശേഷം തിരിഞ്ഞു നോക്കാത്ത കുടുംബത്തിന്‍റെ മൂല്യം മനസ്സിലാകാത്ത കുറെ എണ്ണം സോഷ്യൽ മീഡിയ വഴി നടത്തുന്ന ഈ കുര ദയവ് ചെയ്തു പുതിയ തലമുറ കേൾക്കരുത്..

നിങ്ങൾ ഒരമ്മ ആകാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ നല്ല മനസ്സോടെ ,ഈശ്വര ചിന്തയോടെ, നല്ല ഭക്ഷണങ്ങൾ കഴിച്ചു പൂർണ ആരോഗ്യവതിയായി എല്ലാ ജോലിയും ചെയ്തും നല്ല ചിന്തകൾ ഉണർത്തുന്ന പുസ്തകങ്ങൾ വായിച്ചും,മനസിന്‌ കരുത്തു നൽകുന്ന മനുഷ്യരുമായി ചേർന്ന് സഹകരിക്കു..മരുന്നുകൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കാൻ ശീലിക്കു..

ഗർഭ കാലം ആനന്ദത്തിന്‍റെയും ആസ്വാദനത്തിന്‍റെയും കാലമാണ്..അല്ലാതെ പ്രസവം എന്ന ഒറ്റ പ്രോസസ് അല്ല ഞാൻ പറഞ്ഞത്..ഫാർമ എന്ന വെബ് സീരീസ് മരുന്ന് കച്ചവട മേഖലയിലെ കള്ളങ്ങൾ കുറെയൊക്കെ പറയുന്നുണ്ട് ഒരു  അമേരിക്കൻ മരുന്ന് റിസർച് കമ്പനിയിൽ ജോലി ചെയ്ത ഒരുവൻ എന്ന നിലയിൽ ആരോഗ്യ രംഗത്ത് നടക്കുന്ന കള്ളത്തരങ്ങൾ എനിക്ക് ബോധ്യമുള്ളതാണ്..നിങ്ങളെ രോഗിയാക്കാൻ ആണ് ഓരോ മരുന്ന് കമ്പനിയും ശ്രമിക്കുന്നത്..

കോടികൾ മുടക്കി ആശുപത്രി പണിയുന്നത് നിങ്ങളുടെ ആരോഗ്യം നന്നാക്കി നിങ്ങളെ രക്ഷപെടുത്താൻ അല്ല മറിച്ചു അവർക്ക് ലാഭം കൊയ്യാൻ ആണ്.. അത് കൊണ്ട് തിരിച്ചറിവ് ഉണ്ടാവണം.. ഞാൻ ഈ പറഞ്ഞത് ആശുപത്രിയിൽ പോകണ്ട എന്ന അർത്ഥത്തിൽ അല്ല പരമാവധി പോകാതെ ഇരിക്കുന്ന അവസ്ഥ സൃഷ്ടിക്കാൻ നോക്കുക..

ഇതേ ചിന്ത മാത്രമാണ് ഒരു മണിക്കൂർ നീണ്ട അഭിമുഖത്തിൽ നോർത്ത് ഇന്ത്യയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ കേരളത്തിലെ സ്ത്രീകൾക്ക് അറിയുക പോലുമില്ല എന്ന വിഷയത്തിൽ തമാശ രൂപേണ പറഞ്ഞ ഒരു വിഷയത്തെ വളച്ചൊടിച്ചു കണ്ടന്റ് ആക്കി ആഘോഷിക്കുന്ന വിവരമില്ലായ്‌മക്ക് എന്താ പറയുക..

വിമർശനം തെറ്റുകൾ തിരുത്താൻ ഉള്ളതാവാണം അല്ലാതെ വിഡ്ഢിത്തരങ്ങൾ വിളമ്പൽ ആവരുത്.വരികൾ അടർത്തി വിമർശിക്കാൻ തുടങ്ങിയാൽ ബൈബിൾ, ഖുർആൻ, ഗീത ഇവയുടെ ഒക്കെ സൃഷ്ടാക്കൾ പെട്ട് പോകും..കുറഞ്ഞ പക്ഷം ഞാൻ എന്താണ് പറഞ്ഞത് എന്താണ് അത് കൊണ്ട് സമൂഹത്തിൽ നൽകുന്ന സന്ദേശം എന്നത് മനസ്സിലാക്കാൻ ഉള്ള ബോധം ഉണ്ടാവുക..''

Movies

ഭർത്താവിനെ വീഡിയോ കോൾ ചെയ്യുന്നതിനിടെ ജീവനൊടുക്കി നടി സുഭാഷിണി

തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയായ നടി സുഭാഷിണിയെ(36) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈയിലെ പോരൂരിലുള്ള അപ്പാർട്മെന്‍റിലാണ് മൃതദേഹം കണ്ടെത്തിയത്.

ബംഗളൂരു സ്വദേശിയായ ബിപിൻ ചന്ദ്രനാണ് സുഭാഷിണിയുടെ ഭർത്താവ്. 2024 വരെ ബംഗളൂരുവിൽ താമസിച്ചിരുന്ന സുഭാഷിണി ഷൂട്ടിങ്ങിന്‍റെ സൗകര്യാർഥം ചെന്നൈയിലെ വാടക അപ്പാർട്മെന്‍റിലേക്ക് മാറുകയായിരുന്നു. 

‘കയൽ’ എന്ന തമിഴ് പരമ്പരയിലെ നെഗറ്റീവ് വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് സുഭാഷിണി.

ഞായറാഴ്ച രാത്രി ഭർത്താവിനെ വീഡിയോ കോൾ ചെയ്യുന്നതിനിടെ കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ‌വഴക്കുണ്ടായെന്നും ഇതേത്തുടർന്ന് സുഭാഷിണി തൂങ്ങിമരിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

സുഭാഷിണി മരിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ വീഡിയോ കോളിൽ കണ്ട ഭർത്താവ് ഉടൻ അപ്പാർട്ട്മെന്‍റിലെ സുരക്ഷാ ജീവനക്കാരനെ വിവരമറിയിച്ചു. സുരക്ഷാ ജീവനക്കാരൻ പോരൂർ പോലീസിൽ വിവരമറിയിച്ചെങ്കിലും പോലീസ് എത്തുമ്പോഴേക്കും സുഭാഷിണി മരിച്ചിരുന്നു.

Latest News

Corehub Up