Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tirur

തിരൂരിൽ ചോറുവിളമ്പുന്ന തവികൊണ്ട് മകൻ അച്ഛനെ തലയ്ക്കടിച്ചു കൊന്നു

മലപ്പുറം: തിരൂരിൽ വാക്കുതർക്കത്തെത്തുടർന്ന് അച്ഛനെ മകൻ ചോറുവിളമ്പുന്ന തവികൊണ്ട് തലയ്ക്കടിച്ചു കൊന്നു. തിരൂർ തെക്കനന്നാരയിലെ കുഴിപ്പയിൽ വേലായുധ(65) നാണ് മരിച്ചത്.

മകൻ ഉണ്ണികൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു. മകൻ പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.

പരിക്കേറ്റ വേലായുധനെ തിരൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഉണ്ണികൃഷ്ണനും വേലായുധനും മാത്രമാണ് ടാർപോളിൻകൊണ്ട് മറച്ച ഷെഡിൽ താമസിച്ചുവന്നത്. ഭാര്യ: രാധ. മറ്റു മക്കൾ: ജിതേഷ്, ജീന.

Kerala

ടുവീലർ വർക്‌ഷോപ്പിൽ തീപിടിത്തം; 26 ബൈക്കുകൾ കത്തി നശിച്ചു

മലപ്പുറം: മലപ്പുറം ചെറുമുക്കിൽ ടുവീലർ വർക്‌ഷോപ്പിൽ വൻ തീപിടിത്തം. ചെറുമുക്കിൽ പ്രവർത്തിച്ചിരുന്ന ഫ്ലൈവീൽസ് എന്ന ടുവീലർ വർക്‌ഷോപ്പിലാണ് അപകടമുണ്ടായത്. രാത്രി ഒരു മണിക്ക് ശേഷമായിരുന്നു തീപിടിത്തം.

അപകടത്തിൽ 26 ബൈക്കുകൾ പൂർണമായും കത്തി നശിച്ചു. വർക്‌ഷോപ്പിൽ നിന്ന് സമീപത്ത് പ്രവർത്തിക്കുന്ന മൃഗാശുപത്രിലേക്കും തീ പടർന്നു. ആശുപത്രിയിലെ മരുന്നുകളും രേഖകളും ഉൾപ്പെടെ കത്തി നശിച്ചു. താനൂർ, തിരൂർ എന്നിവടങ്ങളിൽ നിന്ന് അഗ്നിശമന സേനയെത്തി തീ കെടുത്തി. 

Kerala

തിരൂരിൽ ബേക്കറി കടയിൽ തീപിടുത്തം : 20 ലക്ഷത്തിന്‍റെ ബേക്കറി പലഹാരങ്ങള്‍ കത്തിനശിച്ചു

മലപ്പുറം: തിരൂര്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ ബേക്കറി കട കത്തിനശിച്ചു. തൃക്കണ്ടിയൂര്‍ സ്വദേശി എം. ചന്തുവിന്‍റെ ഉടമസ്ഥതയിലുള്ള എ.ആര്‍. ബേക്കറിയാണ് കത്തിനശിച്ചത്. ക്രിസ്മസ് പുതുവര്‍ഷ വിപണി ലക്ഷ്യമിട്ട് തയാറാക്കിയ 20 ലക്ഷം രൂപയുടെ ബേക്കറി പലഹാരങ്ങള്‍ തീപിടിത്തത്തിൽ നശിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെ 5.30നാണ് സംഭവം. കടയ്ക്കുള്ളില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സമീപത്തുണ്ടായിരുന്നവര്‍ അഗ്നിരക്ഷ സേനയെ വിവരം അറിയിക്കുകയായിരുന്നു. തിരൂര്‍ ഫയര്‍ സ്റ്റേഷനിലെ നാല യൂനിറ്റ് എത്തിയാണ് തീ അണച്ചത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. അര നൂറ്റാണ്ടിലേറെയായി തിരൂരില്‍ വ്യാപാരം നടത്തുന്നവരാണ് കടയുടമ.

Kerala

സമസ്തയ്ക്ക് യോഗ്യരായ നേതൃത്വമുണ്ട്; രാഷ്ട്രീയ ഇടപെടൽ ആവശ്യമില്ലെന്ന് ഉമർ ഫൈസി മുക്കം

മലപ്പുറം: സമസ്തയിൽ രാഷ്ട്രീയ ഇടപെടൽ ആവശ്യമില്ലെന്ന് മുശാവറ അംഗം ഉമർ ഫൈസി മുക്കം. സമസ്തയിൽ രാഷ്ട്രീയക്കാർ ഇടപെടരുതെന്ന് പറഞ്ഞ ഉമർ ഫൈസി മുക്കം അത്തരം കാര്യങ്ങൾ തീരുമാനിക്കാൻ യോഗ്യരായ നേതൃത്വം സമസ്തയ്ക്കുണ്ടെന്നും വ്യക്തമാക്കി.

ആർക്കൊക്കെ പദവി നൽകണം, ആരെയൊക്കെ ചേർക്കണം എന്നൊന്നും രാഷ്ടീയക്കാർ സമസ്ത നേതൃത്വത്തോട് പറയരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമസ്ത ജാഥയിൽ മലപ്പുറം തിരൂരിൽ സംസാരിക്കുകയായിരുന്നു ഉമർ ഫൈസി മുക്കം.

അതേസമയം സമസ്തയെ ചുരുട്ടി മടക്കി തങ്ങളുടെ കീശയിൽ ഒതുക്കാമെന്ന് ഒരു നേതാവും രാഷ്ട്രീയക്കാരും ഭരണാധികാരികളും കരുതേണ്ടതില്ലെന്ന് തിരൂർ എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ കുറുക്കോളി മൊയ്തീനും അഭിപ്രായപ്പെട്ടു.

Kerala

തിരൂരിൽ മെത്താംഫെറ്റമിനുമായി യുവാവ് അറസ്റ്റിൽ

മലപ്പുറം: തിരൂരിൽ മെത്താംഫെറ്റമിനുമായി യുവാവ് അറസ്റ്റിൽ. ആദൃശ്ശേരി പട്ടരാട്ടില്‍ വീട്ടില്‍ സക്കീര്‍ ഹുസൈൻ (43) ആണ് അറസ്റ്റിലായത്. തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാദിക്കും സംഘവും ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാത്രി 8.30ന് തൃക്കണ്ടിയൂര്‍ മുത്തൂര്‍ ബൈപ്പാസ് റോഡില്‍ വാഹന പരിശോധനക്കിടെ കാറില്‍ കടത്തിക്കൊണ്ട് വന്ന 2.2 ഗ്രാം മെത്താംഫിറ്റമിനാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. കാറും 3200 രൂപയും മൊബൈല്‍ ഫോണും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

അര ഗ്രാമിന് 2000 രൂപ നിരക്കിലാണ് പ്രതി വില്‍പ്പന നടത്തിയിരുന്നതെന്നു പോലീസ് അറിയിച്ചു. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് മെത്താംഫെറ്റമിന്‍ വിതരണം ചെയ്യുന്ന ശൃംഖലയിലെ കണ്ണിയാണ് സക്കീര്‍ ഹുസൈനെന്ന് പോലീസ് അറിയിച്ചു. നിരവധി കേസുകള്‍ പ്രതിയുടെ പേരില്‍ ഇതിനു മുമ്പും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Latest News

Corehub Up