മലപ്പുറം: മലപ്പുറം തിരൂരിൽ മസാജിന് പോയ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണവും സ്വർണാഭരണങ്ങളും തട്ടിയ സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. മസാജ് സെന്റർ ഉടമയായ തിരുവന്തപുരം സ്വദേശി സൌദും ജീവനക്കാരായ രണ്ട് സ്ത്രീകളുമാണ് പിടിയിലായത്.
ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യുവാവിനെ വിവസ്ത്രനാക്കി ഫോട്ടോയെടുത്ത് പണം തട്ടിയെടുത്തതായാണ് പരാതി. 'ഓറ വെൽനെസ്' എന്ന മസാജ് സെന്ററിലാണ് യുവാവിനെ തട്ടിപ്പിനിരയാക്കിയത്.
മസാജിനെത്തിയ യുവാവിന്റെ കൈയിൽ കൂടുതൽ പണമുണ്ടെന്ന് മനസിലാക്കിയ പ്രതികൾ മർദിച്ചും ഭീഷണിപ്പെടുത്തിയും 28,500 രൂപയും ഒന്നര പവന്റെ സ്വർണമാലയും, ബൈക്കും കൈക്കലാക്കിയിരുന്നു.
മസാജ് സെന്ററിലെ സ്ത്രീകളെ ഉപദ്രവിച്ചതിന് യുവാവിനെതിരെയും കേസെടുത്തിട്ടുണ്ട്. കേസിലെ മുഖ്യ പ്രതിയും മസാജ് സെന്റർ നടത്തിപ്പുകാരനായ സൌദ് പത്തോളം കേസുകളിലെ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.
Tags : kerala police crime news malappuram tirur