Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malappuram

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതി; അധ്യാപകനെതിരേ കേസ്

മലപ്പുറം: കൽപ്പകഞ്ചേരിയിൽ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതിയിൽ അധ്യാപകനെതിരേ കേസെടുത്തു. വടകര സ്വദേശി ബൽരാജിനെതിരെ കേസെടുത്തു.

ജുവനൈൽ ആക്ട് പ്രകാരമാണ് കേസ്. ക്ലാസിൽ വച്ച് അധ്യാപകന്‍റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കൈയുടെ എല്ല് പൊട്ടിയെന്നാണ് പരാതി. അഞ്ചാം ക്ലാസുകാരിയെ അടിച്ചു പരിക്കേൽപ്പിച്ച മലപ്പുറം കല്പകഞ്ചേരി എംഎസ്എംഎച്ച്എസ്എസ് സ്കൂളിലെ അധ്യാപകനെതിരെ കൂടുതൽ പരാതി പുറത്തുവരുന്നുണ്ട്.

അടി കിട്ടിയ വിദ്യാർഥിയുടെ സഹപാഠിക്കും നേരത്തെ ഇതേ അധ്യാപകനിൽ നിന്ന് അടിയേറ്റിരുന്നെന്നാണ് വിവരം.

Kerala

പ്ലസ് വൺ സീറ്റ് ക്ഷാമം; അധിക സീറ്റും ബാച്ചും അനുവദിക്കും: മന്ത്രി എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമം നേരിടുന്ന മലപ്പുറം, പാലക്കാട് ജില്ലകളിൽ അധിക സീറ്റും ബാച്ചും അനുവദിക്കുമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ. പാലക്കാട്ടും മലപ്പുറത്തും സീറ്റ് ക്ഷാമമുണ്ട്. ഇതിനുള്ള പരിഹാര നടപടികൾ ഉടൻ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട് വിദ്യാർഥി ചാരായം സ്കൂളിലേക്ക് കൊണ്ടുവന്ന സംഭവം നടക്കാൻ പാടില്ലാത്തതാണ്. വിദ്യാർഥികളുടെ ബാഗുകൾ പരിശോധിക്കാൻ അധ്യാപകർക്ക് സ്വാതന്ത്ര്യം നൽകുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചീത്ത പറഞ്ഞും, ശിക്ഷിച്ചും വിദ്യാർഥികളെ തിരുത്താൻ കഴിയില്ല.

അധ്യാപകർക്ക് വിദ്യാർഥികളെ പരിശോധിക്കാൻ അനുമതി നൽകിയാൽ അത് ദുരുപയോഗം ചെയ്തേക്കും. അതിനാൽ ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. കഴിഞ്ഞ സർക്കാരാണ് പിഎം ശ്രീയിൽ ഒപ്പിട്ടതെന്നും ഇതിന്‍റെ ജാള്യത മറക്കാനാണ് അവർ സമരം നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Kerala

വണ്ടൂരിൽ വീടിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

മലപ്പുറം: മലപ്പുറം വണ്ടൂരിൽ വീടിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. വണ്ടൂര്‍ പൂങ്ങോട് സ്വദേശി രാജു ആണ് മരിച്ചത്. രാജു ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസം. കഴിഞ്ഞ ദിവസം രാത്രിയാണ് വീടിന് തീ പിടിച്ചത്.

എന്നാൽ വീടിന് തീപിടിച്ചത് അറിയാതെ രാജു ഉറക്കത്തിലായിരുന്നു. വീടിന് തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് രാജുവിനെ ആശുപത്രിയിലെത്തിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Kerala

പോക്സോ കേസ്; മലപ്പുറത്ത് മദ്രസ അധ്യാപകൻ പിടിയിൽ

മലപ്പുറം: പത്തിലധികം മദ്രസ വിദ്യാർഥികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിൽ മദ്രസ അധ്യാപകൻ പിടിയിൽ. വളാഞ്ചേരി ആതവനാട് മദ്രസയിൽ ജോലി ചെയ്തിരുന്ന എ.കെ മുഹമ്മദ് ആണ് പിടിയിലായത്. പരാതിക്ക് പിന്നാലെ ഒളിവിൽ പോയ മുഹമ്മദിനെ ബിഹാറിൽ നിന്നാണ് പിടികൂടിയത്.

ലൈംഗിക ചൂഷണത്തിന്‍റെ വിവരം ചില കുട്ടികൾ മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ കുട്ടികൾ പീഡന വിവരം പുറത്തുപറഞ്ഞത്. പരാതിയിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു.

ഇയാൾക്കെതിരെ മലപ്പുറം, കാസർഗോഡ് ഉൾപ്പെടെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സമാനമായ നിരവധി പോക്സോ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ബീഹാറിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ എത്രയും വേഗം മലപ്പുറത്ത് എത്തിച്ച് കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ പോലീസ് സ്വീകരിച്ചു വരികയാണ്.

Kerala

മലപ്പുറത്ത് ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

മലപ്പുറം: മഞ്ചേരി നെല്ലിപ്പറമ്പില്‍ ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാര്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ക്കസ് നോളജ് സിറ്റിയിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.

തക്കാളി ലോഡുമായി പോവുകയായിരുന്ന പിക്കപ്പ് വാനാണ് ബസിൽ ഇടിച്ചത്. പാലക്കാട്ടേക്ക് ഐവിയ്ക്ക് പോവുകയായിരുന്ന വിദ്യാര്‍കളായിരുന്നു ബസിലുണ്ടായിരുന്നത്. ബസിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

Kerala

കാതടപ്പിക്കുന്ന ശബ്ദവും തീ തുപ്പുന്ന കാറും; വിദ്യാർഥികൾക്ക് 'പണികി‌ട്ടി'

മലപ്പുറം: കാതടപ്പിക്കുന്ന ശബ്ദവും സൈലൻസറിലൂടെ തീ തുപ്പുന്ന കാറുമായി റോഡിലിറങ്ങിയ വിദ്യാർഥികൾ മോട്ടോർ വാഹന വകുപ്പിന്‍റെ വലയിലായി. മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയായി നിയമവിരുദ്ധമായി രൂപമാറ്റം വരുത്തി പാഞ്ഞ കാറാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് വിഭാഗം പിടികൂടിയത്.

നിയമലംഘനം നടത്തിയ വാഹനത്തിന്‍റെ രജിസ്ട്രേഷൻ ഉടൻ തന്നെ റദ്ദാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിലമ്പൂർ കനോലി പ്ലോട്ട് പരിസരത്ത് വെച്ചായിരുന്നു വഴിപോക്കരെയും മറ്റ് വാഹനയാത്രികരെയും ഞെട്ടിച്ചുകൊണ്ട് വിദ്യാർഥികളുടെ അപകടകരമായ പാച്ചിൽ. സൈലൻസറിൽ നിന്ന് വലിയ ശബ്ദത്തോടെ തീ പുറത്തേക്ക് ചീറ്റുന്ന തരത്തിലായിരുന്നു കാർ മോഡിഫൈ ചെയ്തിരുന്നത്.

കോഴിക്കോട് രജിസ്ട്രേഷനിലുള്ള ഒരു പഴയ മോഡൽ കാറിലാണ് നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് രൂപമാറ്റം വരുത്തിയത്. കാറിൽ സഞ്ചരിച്ച നാല് കോളജ് വിദ്യാർഥികൾക്കെതിരെ കേസെടുത്തു. കാർ കസ്റ്റഡിയിലെടുത്ത മോട്ടോർ വാഹന വകുപ്പ് ശക്തമായ നിയമനടപടികളിലേക്ക് കടന്നിരിക്കുകയാണ്.

Kerala

ആശുപത്രിയിൽ നിന്ന് കവർന്നത് ലക്ഷങ്ങളുടെ സാമഗ്രികൾ; ആറംഗസംഘം പിടിയിൽ

മലപ്പുറം: മലപ്പുറം പൊന്നാനിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ മോഷണം നടത്തിയ പ്രതികൾ പിടിയിൽ. ആശുപത്രിയില്‍ നിന്ന് കമ്പ്യൂട്ടറുകളും മോട്ടോര്‍ പമ്പ് സെറ്റുകളും ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപയുടെ സാമഗ്രികളാണ് ആറംഗ സംഘം പലപ്പോഴായി മോഷ്ടിച്ചത്.

പൊന്നാനി ഓം തൃക്കാവ് സ്വദേശി ഷഫീക്ക് (26), ടിബി ആശുപത്രിക്കടുത്തുള്ള ഷഹദ് (24), മുക്കാടി സ്വദേശി നാസില്‍ (22), പൊന്നാനി നഗരം സ്വദേശി സിഫാറത്ത് (21), പുറങ്ങ് മാരാമുറ്റത്ത് ഫഹദ് (20), ആനപ്പടി സ്വദേശി അസ്‌ലം (23) എന്നിവരാണ് പിടിയിലായത്.

ആശുപത്രിയില്‍ ആരംഭിക്കാനിരിക്കുന്ന ഐസൊലേഷന്‍ വാര്‍ഡ് കെട്ടിടത്തില്‍ നിന്നാണ് കമ്പ്യൂട്ടറുകള്‍, മറ്റ് ഉപകരണങ്ങള്‍, മോട്ടോര്‍ പമ്പ് സെറ്റ്, ഫയര്‍ എക്സ്റ്റിംഗുഷറുകള്‍, ബാറ്ററികള്‍, തുടങ്ങി മൂന്ന് ലക്ഷത്തോളം രൂപ വിലമതിക്കുന്ന സാധനങ്ങള്‍ പ്രതികള്‍ കവര്‍ന്നത്.

ആശുപത്രിയിൽ സിസിടിവി സ്ഥാപിച്ചതോടെയാണ് പ്രതികളുടെ ദൃശ്യങ്ങൾ‌ ലഭിച്ചത്. ഇതേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Kerala

ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ച് അപകടം; ഒരാൾ മരിച്ചു

മലപ്പുറം: ദേശീയപാതയിൽ ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വെളിമുക്ക് ദേശീയപാതയിൽ ആയിരുന്നു അപകടം. കോഴിക്കോട് താഴെപ്പാലം സ്വദേശി ഇബ്രാഹിം (50) ആണ് മരിച്ചത്.

ഇബ്രാഹിമിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

 

 

 

Kerala

ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി; 105 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി. മലപ്പുറം സ്വദേശിയായ വയോധികയാണ് ഷിഗെല്ല ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചത്. ഇന്ന് 105 പേർക്ക് രോഗം സ്ഥിരീകരിച്ചതായും പ്രതിദിന ഡെങ്കി കേസ് 100 കടന്നുവെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

സംസ്ഥാനത്ത് പനി വർധിക്കുന്ന പശ്ചാത്തലത്തിൽ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. പനിയും ജലദോഷവുമുള്ള കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

സ്കൂളുകളിൽ ഫുഡ് ഇൻസ്പെക്ടർമാർ പ്രത്യേക പരിശോധന നടത്തണം. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ആൾക്കൂട്ടത്തിൽ മാസ്ക് ധരിക്കണമെന്നും കുടിവെള്ള സ്രോതസുകൾ പരിശോധിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

Kerala

ഷിഗെല്ല സാന്നിധ്യം; മലപ്പുറത്ത് ഇളനീർ പാർലർ അടപ്പിച്ചു

മലപ്പുറം: തിരൂരങ്ങാടിയിലെ കൊക്കോഗ്രീൻ ഇളനീര്‍ പാര്‍ലര്‍ അടപ്പിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ്. രണ്ടാഴ്ച മുൻപ് കടയിൽ നിന്നും ശേഖരിച്ച വെള്ളത്തിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

മേയ് 30നാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ സ്പെഷൽ സ്ക്വാഡ് ഈ സ്ഥാപനത്തിൽ നിന്നും വെള്ളം ശേഖരിച്ചത്. കോഴിക്കോട് റീജിയണൽ അനലിറ്റിക്കൽ ലാബിൽ നിന്നും ലഭിച്ച റിപ്പോർട്ടിനു പിന്നാലെയാണ് നോട്ടീസ് നൽകി സ്ഥാപനം അടപ്പിച്ചത്.

Kerala

മലപ്പുറത്ത് തെരുവുനായ ആക്രമണം; അഞ്ച് പേർക്ക് കടിയേറ്റു

മലപ്പുറം: മലപ്പുറം വെള്ളിയാമ്പുറത്ത് തെരുവുനായ ആക്രമണം. അഞ്ച് പേർക്ക് കടിയേറ്റു. വെള്ളിയാമ്പുറം അമ്പലപ്പടി, എസ്എൻ യുപി സ്‌കൂൾ പരിസരം തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.

പരിക്കേറ്റവരിൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റു നാലു പേരെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. കടിയേറ്റവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. കഴിഞ്ഞ ദിവസമാണ് തെരുവ് നായ ആക്രമണം ഉണ്ടായത്.

Kerala

പിലാത്തറയിൽ കാർ ആക്രമിച്ച് കവർച്ച: അന്വേഷണം മലപ്പുറത്തേക്ക്

പയ്യന്നൂർ: പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജിനു സമീപത്തെ ജനവാസമില്ലാത്ത പ്രദേശത്ത് കാര്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. പരാതിക്കാരന്‍റെ മൊഴിയില്‍ സംശയമുള്ളതിനാല്‍ പോലീസ് അന്വേഷണം മലപ്പുറത്തുള്ള സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളിലേക്കു നീങ്ങുകയാണ്.

സ്വര്‍ണവ്യാപാരി മഹാരാഷ്‌ട്ര സ്വദേശി കുമാര്‍ ജലന്തര്‍ നിഗവും ഭാര്യയും രണ്ടു കുട്ടികളും ഡ്രൈവറുമാണു കാറിലുണ്ടായിരുന്നത്. തലശേരിയിലെ സുഹൃത്തിന്‍റെ കാറില്‍ മഹാരാഷ്‌ട്രയില്‍നിന്ന് തലശേരിയിലേക്കു വരുന്നതിനിടെയാണ് ചൊവ്വാഴ്ച രാവിലെ അഞ്ചോടെ ആക്രമണമുണ്ടായത്. ഇവരെ പിന്തുടര്‍ന്നെത്തിയ ഗ്രേ കളറിലുള്ള രണ്ട് ഇന്നോവ കാറുകളിലുണ്ടായിരുന്നവരാണ് എടാട്ട് എത്തിയപ്പോള്‍ കാറിനെ മറികടന്ന് തടഞ്ഞതെന്നും കാറിൽ ബാഗിലുണ്ടായിരുന്ന ഭാര്യയുടെ 25 ഗ്രാമോളം തൂക്കമുള്ള സ്വര്‍ണമാല നഷ്ടപ്പെട്ടുവെന്നുമായിരുന്നു കുമാര്‍ പോലീസിന് നൽകിയ പരാതി.

പിഞ്ചുകുഞ്ഞിനെ കരുവാക്കി കാര്‍ തട്ടിയെടുത്തു

മൂന്നുപവനോളം മാല മോഷ്ടിക്കാനായി രണ്ട് ഇന്നോവ കാറുകള്‍ പിന്തുടര്‍ന്നുവെന്നതും കാര്‍ തട്ടിയെടുത്തുവെന്നതും പോലീസിനു സംശയമുണ്ടാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് പരിയാരം പോലീസിനു നല്‍കിയ മൊഴിയിലാണു കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെട്ടത്. തടഞ്ഞുനിര്‍ത്തിയ കാറില്‍നിന്നു നാലു മാസത്തോളം മാത്രം പ്രായമുള്ള കുഞ്ഞിനെ അക്രമികളിലൊരാള്‍ കൈക്കലാക്കിയപ്പോള്‍ കുമാറും ഡ്രൈവറും കുട്ടിയെ വാങ്ങാനായി കാറില്‍നിന്നിറങ്ങി. കുട്ടിയെ തിരികെ നല്‍കി ഞൊടിയിടയില്‍ ഭാര്യയും മകനുമുള്ള കാറുമായി അക്രമികള്‍ സ്ഥലം വിടുകയായിരുന്നു.

ഒരു കിലോമീറ്ററോളം അകലെ പരാതിക്കാരന്‍റെ ഭാര്യയെയും മകനെയും ഇറക്കിവിട്ട് കാറുമായി അക്രമികള്‍ കടന്നുകളഞ്ഞു. ഈ കാറാണ് പിലാത്തറ കോ-ഓപ്പറ്റേീവ് കോളജിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കാറില്‍ കണ്ട രക്തക്കറ കാറിന്‍റെ ഗ്ലാസ് തകര്‍ത്ത അക്രമികളിലൊരാളിന്‍റേതാണെന്നാണ് സൂചന. കാറിന്‍റെ അകത്തുള്ള ഭാഗങ്ങള്‍ വരെ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. കാറിനുള്ളിലെ രഹസ്യഅറകളിലോ മറ്റോ ഒളിപ്പിച്ചിരുന്ന സ്വര്‍ണമോ പണമോ കവരുന്നതിനായി കൃത്യമായ രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഇങ്ങനെ പരിശോധന നടത്തിയതെന്ന സൂചനയായിരുന്നു ഇത്. ഈ സംശയം ബലപ്പെട്ടതിനെ ത്തുടര്‍ന്നാണ് പരാതിക്കാരനെ പോലീസ് വിശദമായി ചോദ്യം ചെയ്തത്.

പിന്തുടര്‍ന്നെത്തിയ രണ്ട് ഇന്നോവ കാറുകള്‍ കൃത്യമായ ആസൂത്രണം കവര്‍ച്ചയ്ക്കു പിന്നിലുണ്ടെന്നതിന്‍റെ തെളിവായി മാറുകയാണ്. കാറുകള്‍ ഏതെന്നും അക്രമികള്‍ ആരെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അക്രമസ്വഭാവവും കാര്‍ തട്ടിക്കൊണ്ടുപോകലും പരിശോധനാ രീതികളും വിരല്‍ ചൂണ്ടുന്നത് സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളിലേക്കായതിനാല്‍ ഈ വഴിക്കുള്ള അന്വേഷണമാണ് പോലീസ് ആരംഭിച്ചിരിക്കുന്നത്. മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുപ്രസിദ്ധ സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളിലേക്കാണ് പോലീസിന്‍റെ അന്വേഷണം നീളുന്നത്.

മാസങ്ങള്‍ക്കു മുമ്പ് പിലാത്തറ ഭാഗത്ത് സ്വര്‍ണക്കവര്‍ച്ചാസംഘങ്ങളും കുഴല്‍പ്പണസംഘങ്ങളും തമ്മില്‍ ഏറ്റുമുട്ടിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുമ്പ് പ്രമാദമായ സ്വര്‍ണം പൊട്ടിക്കൽ സംഭവത്തിലുള്‍പ്പെട്ട കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതും പരിയാരം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ്. സംഭവം നടന്നത് പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ അന്വേഷണം പയ്യന്നൂർ പോലീസിനു കൈമാറിയേക്കും. നിലവിൽ, പരിയാരം പോലീസിലാണു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Kerala

താനാളൂരിൽ വൻ ലഹരി വേട്ട; 10 ലക്ഷത്തിന്‍റെ എംഡിഎംഎയുമായി യുവാവ് പിടിയിൽ

തിരൂർ: മലപ്പുറം താനാളൂരിൽ വൻ ലഹരി വേട്ട. 10 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന എംഡിഎംഎയുമായി ഒരാൾ പിടിയിൽ. താനാളൂർ സ്വദേശി തേക്കുംകാട്ടിൽ അബ്ദു‌ൾ മജീദ് (40) ആണ് പിടിയിലായത്. പ്രതിയിൽ‌ നിന്ന് 153.462 ഗ്രാം എംഡിഎംഎ എക്സൈസ് കണ്ടെടുത്തു.

തിരൂർ എക്സൈസ് ആണ് പ്രതിയെ പിടികൂടിയത്. അബ്ദു‌ൾ മജീദിന്‍റെ കെ.ടി. ജാറം എന്ന സ്ഥലത്തെ വീട്ടിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. ലഹരി വസ്തു കൂടാതെ 2,46,000 രൂപയും പ്രതിയിൽ നിന്ന് എക്സൈസ് പിടിച്ചെടുത്തു. ‌

ലഹരി കച്ചവടത്തിൽ നിന്ന് ലഭിച്ച പണമാണിതെന്നാണ് നിഗമനം. ജില്ലയിലെ തീരദേശ മേഖലകളിൽ ലഹരി എത്തിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് പ്രതിയെന്നാണ് എക്സൈസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ തുടരന്വേഷണം നടക്കുമെന്ന് എക്സൈസ് അറിയിച്ചു.

 

Kerala

സിപിഎം അംഗത്വമെടുക്കാനൊരുങ്ങി കെ.ടി. ജലീൽ; ജില്ലാ നേതൃത്വത്തെ താൽപര്യം അറിയിച്ചു

മലപ്പുറം: സിപിഎം അംഗത്വമെടുക്കാനൊരുങ്ങി മുൻ മന്ത്രി കെ.ടി. ജലീൽ. പാർട്ടിയിൽ സജീവമാകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് അംഗത്വം എടുക്കാൻ തീരുമാനിച്ചത്. അംഗത്വം എടുക്കാനുള്ള താല്‍പര്യം സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

നാല് തവണ സ്വതന്ത്ര എംഎൽഎ ആയിരുന്നു ജലീൽ. ഒന്നാം പിണറായി മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസം, ന്യൂനപക്ഷക്ഷേമം, ഹജ്ജ്, വഖഫ് എന്നീ വകുപ്പുകളുടെ മന്ത്രി ആയിരുന്നു. തവനൂരിലെ തോൽവിക്ക് പിന്നാലെ ജലീൽ ഇടതു പാളയം വിടുമെന്ന് സാമൂിക മാധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു.

 

Kerala

ഒതുക്കുങ്ങലിൽ ചിക്കന്‍ സ്റ്റാളില്‍ മോഷണം; അന്വേഷണം ആരംഭിച്ച് പോലീസ്

ഒതുക്കുങ്ങൽ: മലപ്പുറത്ത് ചിക്കന്‍ സ്റ്റാളില്‍ മോഷണം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. ഒതുക്കുങ്ങലിലെ എം.കെ. ചിക്കന്‍ സ്റ്റാളിലാണ് മോഷണം നടന്നത്. കടയുടമയും ജീവനക്കാരും പള്ളിയിൽ പോയ സമയത്താണ് സംഭവം.

ഉടമയും ജീവനക്കാരും പള്ളിയിൽ പോയ സമയത്ത് മുന്നിലെ ഷട്ടര്‍ താഴ്ത്തിയിരുന്നെങ്കിലും കടയുടെ പിന്നിലെ വാതില്‍ പൂട്ടിയിരുന്നില്ല. ഇതിലൂടെ അകത്ത് കടന്ന മോഷ്ടാവ് 5000 രൂപയും കവർന്ന് സ്ഥലംവിടുകയായിരുന്നു.

കടയ്ക്കുള്ളിൽ കയറിയ മോഷ്ടാവ് സിസി ക്യാമറ കണ്ടതോടെ ധരിച്ചിരുന്ന ബെനിയനുപയോഗിച്ച് മുഖം മറച്ചു. ജീവനക്കാര്‍ കടയിലെത്തിയ സമയത്താണ് മോഷണം നടന്ന വിവരം മനസിലാക്കിയത്. സംഭവത്തില്‍ കോട്ടക്കല്‍ പോലീസ് അന്വേഷണം തുടങ്ങി.

 

National

സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്; ബസ് ഡ്രൈവറെ മർദിച്ച് നാട്ടുകാർ

ചെട്ട്യാര്‍മാട്: മലപ്പുറത്ത് ബൈക്കില്‍ സ്വകാര്യ ബസിടിച്ചതിനെ തുടര്‍ന്ന് ബസ് ഡ്രൈവറെ മര്‍ദിച്ചതായി പരാതി. കണ്ണമംഗലം സ്വദേശി റിയാസുദീനാണ് മര്‍ദനമേറ്റത്. ദേശീയപാതയുടെ സര്‍വീസ് റോഡില്‍ ചെട്ട്യാര്‍മാട് ഭാഗത്ത് വച്ചായിരുന്നു അപകടം.

സംഭവത്തെ തുടർന്ന് അഞ്ച് പേര്‍ക്കെതിരെ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു. വേങ്ങരയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് എതിർദിശയിൽ വന്ന ബൈക്കിലിടിച്ച് യാത്രക്കാരനായ യുവാവിന് പരിക്കേറ്റിരുന്നു.

ഇതേ തുടർന്ന് അപകടം കണ്ട് ഓടിക്കൂടിയ ആളുകളില്‍ ചിലര്‍ ബസ് ഡ്രൈവറായ റിയാസുദീനെ മർദിക്കുകയായിരുന്നു. തുടർന്ന് പിന്നാലെ വന്ന ബസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും റിയാസുദീനെ വീണ്ടും മർദിക്കുകയായിരുന്നു.

തുടർന്ന് പോലീസെത്തിയാണ് മർദിച്ചവരെ പിന്തിരിപ്പിച്ചത്. റിയാസുദീൻ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. സ്വകാര്യ ബസിന്‍റെ അമിതവേഗമാണ് അപകട കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

Kerala

ലഹരിയിൽ ഏറ്റുമുട്ടൽ, തടയാനെത്തിയ പോലീസിന് നേരെ ആക്രമണം; അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ആക്രമണത്തിൽ എസ്ഐക്ക് പരിക്ക്. പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലെ എസ്ഐ അന്‍വറിന് ആണ് സംഭവത്തിൽ പരിക്കേറ്റത്. പെരിന്തല്‍മണ്ണ ടൗണില്‍ ആയിരുന്നു സംഭവം.

പെരിന്തല്‍മണ്ണ ടൗണില്‍ രണ്ട് ഛത്തിസ്ഗഡ് സ്വദേശികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ടൗണിൽ അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്നതായി നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.

ഇതേ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് മുന്നിലും ഇവർ തമ്മിലടിച്ചു. പിന്നാലെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതോടെ ഇരുവരും പോലീസിന് നേരെ തിരിഞ്ഞു. പോലീസ് സംഘത്തെ അസഭ്യം വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു.

ഏറെ ശ്രമകരമായാണ് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഛത്തിസ്ഗഡ് സ്വദേശികളായ അലീഷ് തോപ്പര്‍, അങ്കിത് എന്നിവരെയാണ് പിടികൂടിയത്. ഇരുവരും ലഹരിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

 

 

 

 

Kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; പ്രതിക്ക് 31 വർഷം കഠിന തടവ്

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 31 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും.

തിരുവാലി കൊളക്കാട്ടിരി പുല്ലുകണ്ടം മൂലത്ത് വീട്ടില്‍ എം. സഫീറിനെ(43)യാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ.എസ്. വരുണ്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം അധിക കഠിന തടവും അനുഭവിക്കണം.

പിഴയായി ലഭിക്കുന്ന തുക അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായി. വിക്ടിം കോമ്പന്‍സേഷന്‍ പദ്ധതി പ്രകാരം കൂടുതല്‍ നഷ്ടപരിഹാരം നല്‍കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് നിര്‍ദ്ദേശിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

2024 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. പെണ്‍കുട്ടിയെ പ്രതി ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പല ദിവസങ്ങളിലും അതിജീവിതയെ ഓട്ടോറിക്ഷയില്‍ വച്ച് ശാരീരികമായി ഉപദ്രവിച്ചു. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

Kerala

വെള്ളക്കെട്ടില്‍ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

മലപ്പുറം: വെള്ളക്കെട്ടിൽ വീണ് ബന്ധുക്കളായ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. മലപ്പുറം മഞ്ചേരി പൂക്കോട്ടൂർ പിലാക്കലിലുണ്ടായ സംഭവത്തിൽ മേൽമുറി ചേർതൊടി അഫ്‌സലിന്‍റെ മകൻ ആദിൽ ഫിറാസ് (7), കിഴിശേരി ആലിൻചുവട് അത്തിക്കോട് അബ്ദുൽ ജലീലിന്‍റെ മകൻ മുഹമ്മദ് ഫഹ്‌ലാൻ (4) എന്നിവരാണു മരിച്ചത്.

സഹോദരിമാരുടെ മക്കളാണ് ഇവർ. പാറമടയിലെ വെള്ളക്കെട്ടിൽ കുട്ടികൾ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളെ കാണാത്തതിനെ തുടർന്നു നടത്തിയ തെരച്ചിലിലാണ് വെള്ളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

District News

അടയ്ക്കക്ക് നല്ല കാലം; കർഷകർക്ക് കഷ്ടകാലം

കരുവാരകുണ്ട്: ചരിത്രത്തിലാദ്യമായി കൊട്ടടയ്ക്ക വില 600 രൂപയിലെത്തിയിട്ടും കർഷകർക്ക് നിരാശ. കമുകുകളിലെ മഞ്ഞളിപ്പും കൂന്പു മുരടിക്കലും വ്യാപകമായതോടെ ഉത്പാദനം ഗണ്യമായി കുറഞ്ഞതും കർഷകർ കമുക് കൃഷിയിൽ നിന്ന് പിന്തിരിഞ്ഞതുമാണ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വില കിട്ടുന്ന സമയത്തും നിരാശക്ക് കാരണം. മലയോര മേഖലയിൽ കമുക് കൃഷി അപ്രത്യക്ഷമാകുന്ന സ്ഥിതിയാണ്.

മഞ്ഞളിപ്പ് ബാധിച്ച കമുകുകളിൽ ഉത്പാദനം നാമമാത്രമായി കുറയുകയും അടയ്ക്കക്ക് കേട് കൂടുകയും ചെയ്തതോടെയാണ് കർഷകർ പിന്തിരിയുന്ന സ്ഥിതിയുണ്ടായത്. പതിറ്റാണ്ടുകൾക്ക് മുന്പ് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് കർഷകരും വ്യാപാരികളും മലയോര മണ്ണിൽ കനകം വിളയിക്കുന്ന കമുക് കർഷകരെ തേടിയെത്തിയിരുന്നു.

കാസർഗോഡ്, കണ്ണൂർ, മലപ്പുറം തുടങ്ങിയ മലയോര പ്രദേശങ്ങളിൽ നിന്നായിരുന്നു വിത്തടയ്ക്ക ശേഖരിച്ചിരുന്നതും. ഇവിടെ ഉത്പാദിപ്പിക്കുന്ന അടയ്ക്കക്ക് വിപണിയിൽ വൻ ഡിമാന്‍റാണുണ്ടായിരുന്നത്. കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും സംസ്ഥാനത്തിനകത്തും കമുക് കൃഷി വ്യാപിപ്പിക്കുന്നതിന് വിത്തടയ്ക്ക ശേഖരിച്ചിരുന്നത് മലബാറിന്‍റെ മലയോരത്തെ കൃഷിയിടങ്ങളിൽ നിന്നായിരുന്നു. എന്നാൽ കമുകുകളിൽ രോഗം അനിയന്ത്രിതമായതും അടയ്ക്കയുടെ പരിപ്പിന് കറുപ്പ് നിറം ബാധിച്ചതുമെല്ലാം പഴയ

കാല പ്രതാപം ഇല്ലാതാക്കുകയും വിപണ സാധ്യതക്ക് മങ്ങലേൽക്കുകയും ചെയ്തു.
മഞ്ഞളിപ്പും കൂന്പടപ്പും പിടിപെടുന്ന കമുകുകൾ ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ നശിക്കുമെന്ന് കരുവാരകുണ്ടിലെ മികച്ച കമുക് കർഷകനായ സുനിൽ ജേക്കബ് കടമപ്പുഴ പറഞ്ഞു. എന്നാൽ വിളകളെ ബാധിക്കുന്ന രോഗങ്ങൾക്ക് പ്രതിവിധി തേടി കൃഷി വകുപ്പിനെ സമീപിച്ചാൽ കമുകിൻ ചുവട്ടിൽ കുമ്മായം ഇടാനാണ് അവർ നിർദേശിക്കുന്നതെന്നും കുമ്മായ പ്രയോഗം കൊണ്ട് ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. രോഗനിയന്ത്രണത്തിന് രോഗബാധയുള്ള കമുകുകൾ വെട്ടിമാറ്റി വീണ്ടും ആവർത്തന കൃഷി നടത്താനാണ് കൃഷി വകുപ്പ് അധികൃതർ പറയുന്നത്.

എന്നാൽ അങ്ങനെ ചെയ്താൽ മൂന്ന് വർഷത്തിനുള്ളിൽ കേടുബാധിച്ച് ഇവ പൂർണമായും നശിക്കുമെന്നാണ് മലയോര കർഷകർ പറയുന്നത്. മലപ്പുറം ജില്ലയിലെ തിരൂർ, കിഴിശേരി, മഞ്ചേരി, അരീക്കോട് തുടങ്ങിയ പ്രദേശങ്ങളിലുള്ള വ്യാപാരികൾ ഉണക്കി സൂക്ഷിക്കാൻ അടയ്ക്ക ശേഖരിച്ചിരുന്നത് നിലന്പൂർ താലൂക്കിലെ കരുവാരകുണ്ടിൽ നിന്നായിരുന്നു.

Kerala

തിരൂരിൽ മസാജിനെത്തിയ യുവാവിനെ നഗ്നനാക്കി ഫോട്ടോയെടുത്തു; ഹണിട്രാപ്പ് കേസിൽ മൂന്ന് പേർ പിടിയിൽ

മലപ്പുറം: മലപ്പുറം തിരൂരിൽ മസാജിന് പോയ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണവും സ്വർണാഭരണങ്ങളും തട്ടിയ സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. മസാജ് സെന്‍റർ ഉടമയായ തിരുവന്തപുരം സ്വദേശി സൌദും ജീവനക്കാരായ രണ്ട് സ്ത്രീകളുമാണ് പിടിയിലായത്.

ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യുവാവിനെ വിവസ്ത്രനാക്കി ഫോട്ടോയെടുത്ത് പണം തട്ടിയെടുത്തതായാണ് പരാതി. 'ഓറ വെൽനെസ്' എന്ന മസാജ് സെന്‍ററിലാണ് യുവാവിനെ തട്ടിപ്പിനിരയാക്കിയത്.

മസാജിനെത്തിയ യുവാവിന്‍റെ കൈയിൽ കൂടുതൽ പണമുണ്ടെന്ന് മനസിലാക്കിയ പ്രതികൾ മർദിച്ചും ഭീഷണിപ്പെടുത്തിയും 28,500 രൂപയും ഒന്നര പവന്‍റെ സ്വർണമാലയും, ബൈക്കും കൈക്കലാക്കിയിരുന്നു.

മസാജ് സെന്‍ററിലെ സ്ത്രീകളെ ഉപദ്രവിച്ചതിന് യുവാവിനെതിരെയും കേസെടുത്തിട്ടുണ്ട്. കേസിലെ മുഖ്യ പ്രതിയും മസാജ് സെന്‍റർ നടത്തിപ്പുകാരനായ സൌദ് പത്തോളം കേസുകളിലെ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.

 

Kerala

ആടിന്‍റെ തലവെട്ടി പ്രദർശിപ്പിച്ച സംഭവം; കേസെടുത്ത് പോലീസ്

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന്‍റെ ഭാഗമായി മലപ്പുറം തവനൂരിൽ ആടിന്‍റെ തലയറുത്ത് പ്രദർശിപ്പിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. തവനൂർ പെരുന്തല്ലൂരിൽ ആണ് സംഭവം. തിരൂർ പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.

തെളിനീർ ചിന്തകൻ എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉടമയ്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തെളിനീർ ചിന്തകൻ എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ ആണ് ആടിന്‍റെ തലയുമായി റോഡിലൂടെ നടക്കുന്ന ദൃശ്യം പുറത്തുവന്നത്.

വിശാഖ് കെ. വിശ്വൻ എന്നയാൾ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കെ.ടി. ജലീലിന്‍റെ തോൽവിയാണ് മുസ്‌ലിം ലീഗ് പ്രവർത്തകർ ആടിന്‍റെ തലവെട്ടി ആഘോഷിച്ചത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ സംഭവം വിവാദമാകുകയായിരുന്നു.

 

 

Kerala

പച്ചത്തുരുത്തിൽ ചുവപ്പുകനൽ തരിപോലുമില്ല

മലപ്പുറം: ജില്ലയിലെ 16 മണ്ഡലങ്ങളിലും വിജയക്കൊടി പാറിച്ച് ഐക്യമുന്നണി ഇത്തവണ പുതിയ ചരിത്രമെഴുതി. കാത്തുസൂക്ഷിച്ച കോട്ടകളെല്ലാം കൈവിട്ടുപോയ ഇടതുമുന്നണിയുടെ കണക്കു പുസ്തകത്തിൽ നഷ്ടം മാത്രം.

ഇടതുമുന്നണിയുടെ ശക്തമായ കോട്ടയായ പൊന്നാനി ഉൾപ്പെടെ കൂടെ പോന്നപ്പോൾ യുഡിഎഫിന് ആഹ്ലാദിക്കാനേറെ. ജില്ലയിൽ കോണ്‍ഗ്രസിനും ഇത് ചരിത്ര വിജയമാണ്. മൽസരിച്ച നാല് സീറ്റിലും വിജയിക്കുന്നത് ആദ്യം. ഇന്നേ വരെ തൊടാൻ കഴിയാതിരുന്ന തവനൂരും ഇത്തവണ യുഡിഎഫിനൊമായി.

നിലന്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ വിജയം സംസ്ഥാനത്തെ മികച്ച ഭൂരിപക്ഷവുമായാണ്. ഇടതു സ്വതന്ത്രനായിരുന്ന പി.വി. അൻവറിനോട് തോറ്റ ആര്യാടൻ ഷൗക്കത്ത് പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുകയായിരുന്നു. ഇത്തവണ ഇടതുപക്ഷത്തെ നിഷ്പ്രഭമാക്കിയാണ് അര ലക്ഷത്തിൽ പരം വോട്ടുകൾക്ക് ആര്യാടന്‍റെ ജയം.

വണ്ടൂരിൽ കോണ്‍ഗ്രസ് നേതാവ് എ.പി. അനിൽകുമാർ വീണ്ടും വിജയം കണ്ടു. അദ്ദേഹത്തിന്‍റെ തുടർച്ചയായ ആറാം വിജയമാണിത്. 2001ൽ ഇടതുമുന്നണിയിൽനിന്ന് ഈ സീറ്റ് തിരിച്ചുപിടിച്ചതിനു ശേഷം അനിൽകുമാർ തോൽവി അറിഞ്ഞിട്ടില്ല.

ഏറനാട് മണ്ഡലത്തിൽ മുസ്‌ലിം ലീഗിലെ പി.കെ. ബഷീർ നാലാം തവണയും വിജയിച്ചു. തൊട്ടടുത്ത കൊണ്ടോട്ടി മണ്ഡലത്തിൽ ടി.പി. അഷറഫലിയിലൂടെ മുസ്‌ലിം ലീഗ് സീറ്റ് നിലനിർത്തി. അഷറഫലിക്ക് ഇത് കന്നി വിജയമാണ്. ലീഗ് ഇതുവരെ തോൽവി അറിഞ്ഞിട്ടില്ലാത്ത മണ്ഡലമാണ് കൊണ്ടോട്ടി.

വേങ്ങരയിൽ കെ.എം. ഷാജിയുടെ വിജയം മുസ്‌ലിം ലീഗ് പ്രവർത്തകർക്ക് ആവേശം പകരുന്നതാണ്. മലപ്പുറം മണ്ഡലത്തിൽ മുസ്‌ലിം ലീഗിന്‍റെ അമരക്കാരൻ പി.കെ. കുഞ്ഞാലിക്കുട്ടി ഇത്തവണയും വൻ വിജയം കണ്ടു. 1982ൽ മലപ്പുറം മണ്ഡലത്തിൽ മത്സരിച്ചു വിജയിച്ച കുഞ്ഞാലിക്കുട്ടി ദീർഘമായൊരു ഇടവേളയ്ക്ക് ശേഷമാണ് മലപ്പുറത്തിന്‍റെ എംഎൽഎ ആയി വീണ്ടും നിയമസഭയിൽ എത്തുന്നത്. മങ്കട മണ്ഡലത്തിൽ മഞ്ഞളാംകുഴി അലി വിജയം ആവർത്തിച്ചു.

തുടർച്ചയായ രണ്ടാം വിജയം. നേരത്തേ രണ്ടു തവണ തുടർച്ചയായി മങ്കടയിൽ വിജയിച്ച അദ്ദേഹം പിന്നീട് പെരിന്തൽമണ്ണയിൽനിന്ന് അഞ്ചു വർഷം എംഎൽഎ ആയിരുന്നു. ഇത് ആറാം തവണയായാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. പെരിന്തൽമണ്ണയിൽ കഴിഞ്ഞ തവണ വെറും 38 വോട്ടുകൾക്ക് നഷ്ടപ്പെട്ട സീറ്റ് ഇത്തവണ പിടിച്ചടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരം കൂടുതൽ വോട്ടുകൾ നേടിയാണ് വിജയിച്ചത്. നജീബിന്‍റെ തുടർച്ചയായ രണ്ടാം വിജയം.

കോട്ടക്കൽ മണ്ഡലത്തിൽ കെ.കെ. ആബിദ് ഹുസൈൻ തങ്ങളിലൂടെ ലീഗ് വിജയം ആവർത്തിച്ചു. ഹാട്രിക് വിജയം. തിരൂരിൽ മന്ത്രി വി. അബ്ദുറഹ്മാന്‍റെ തോൽവി ഇടതുപക്ഷത്തിനേറ്റ പ്രഹരമാണ്. ലീഗിലെ കുറുക്കോളി മൊയ്തീൻ വിജയം ആവർത്തിച്ചു. താനൂരിൽ എംഎസ്എഫ് നേതാവ് പി.കെ. നവാസിന് കന്നിവിജയം.

പൊന്നാനി ഇടതിന്‍റെ ചുവപ്പൻതുരുത്തായിരുന്നു. കാൽനൂറ്റാണ്ടിനുശേഷം അവർക്ക് ഈ സീറ്റ് നഷ്ടമായി. കോണ്‍ഗ്രസിലെ കെ.പി. നൗഷാദ് അലിക്ക് വിജയം. തവനൂരിൽ നാലാമൂഴത്തിൽ കെ‍.ടി.ജലീൽ തോറ്റത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് വി.എസ്. ജോയിയോട്.

തിരൂരങ്ങാടി മണ്ഡലം ഇത്തവണയും സിപിഐക്ക് എത്തിപ്പിടിക്കാനായില്ല. ലീഗ് പി.എം.എ. സമീറിലൂടെ വിജയം ആവർത്തിച്ചു. വള്ളിക്കുന്നിൽ ടി.വി. ഇബ്രാഹിമിന്‍റെ വിജയം തിളക്കമുള്ളതാണ്.

Kerala

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി തരംഗം; റെക്കോർഡ് ഭൂരിപക്ഷത്തിൽ പടുകൂറ്റൻ വിജയം; ലീഗ് കോട്ടയിൽ വിള്ളൽ വീഴ്ത്താനാവാതെ ഇടതുപക്ഷം

മലപ്പുറം: മുസ്ലീം ലീഗിന്‍റെ അജയ്യമായ കോട്ടയെന്ന് ഒരിക്കൽ കൂടി അടിവരയിട്ട് മലപ്പുറം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ഐതിഹാസിക വിജയം. കേരള നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷങ്ങളിലൊന്നായ 85,327 വോട്ടുകൾ നേടിയാണ് കുഞ്ഞാലിക്കുട്ടി മണ്ഡലം നിലനിർത്തിയത്.

സംസ്ഥാനത്തുടനീളം രാഷ്ട്രീയ മാറ്റങ്ങൾ പ്രകടമായപ്പോഴും മുസ്‌ലിം ലീഗിന്‍റെ ശക്തികേന്ദ്രമായ മലപ്പുറം കുഞ്ഞാലിക്കുട്ടിക്കൊപ്പം ഉറച്ചുനിന്നു. 2021-ൽ പി. ഉബൈദുള്ള നേടിയ 35,208 വോട്ടുകളുടെ ഭൂരിപക്ഷത്തെ ബഹുദൂരം പിന്നിലാക്കിയാണ് ഇത്തവണ കുഞ്ഞാലിക്കുട്ടി 85,000-ത്തിന് മുകളിൽ ഭൂരിപക്ഷം നേടിയത്. മലപ്പുറം നഗരസഭയും അനുബന്ധ ഗ്രാമപഞ്ചായത്തുകളും ലീഗിന് നൽകിയ അചഞ്ചലമായ പിന്തുണയാണ് ഈ വിജയത്തിന് പിന്നിൽ.

 

 

 

 

Kerala

കടിച്ച പാമ്പിനെ കുപ്പിയിലാക്കി ആശുപത്രിയിലെത്തി യുവാവ്

മലപുറം: തിരൂരിൽ പാമ്പുകടിയേറ്റ യുവാവ് കടിച്ച പാമ്പിനെ കുപ്പിയിലാക്കി ആശുപത്രിയിൽ എത്തി. ആനപ്പടി സ്വദേശി നാസിം ആണ് പാമ്പുമായി ആശുപത്രിയിൽ എത്തിയത്.

തിരൂർ ജില്ലാ ആശുപത്രിയിലാണ് എത്തിയത്. വീട്ടിനകത്തേക്ക് കയറുന്നതിനിടെയാണ് യുവാവിന് പാമ്പുകടിയേറ്റത്. യുവാവിന് ചികിത്സ ഉറപ്പ് വരുത്തിയിട്ടുണ്ട്. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്.

കടിയേറ്റ ഉടൻ തന്നെ യുവാവ് പാമ്പിന്‍റെ ഫോട്ടോ എടുത്ത് സ‍ർപ്പ ആപ്പിന് അയച്ചുകൊടുത്തിരുന്നു. വിഷമില്ലാത്ത പാമ്പ് ആണെന്ന് സർപ്പ ആപ്പ് വഴി അറിഞ്ഞിരുന്നു. തുടർന്നാണ് പാമ്പുമായി ആശുപത്രിയിലെത്തിയത്.

Kerala

മലപ്പുറത്ത് കുട്ടികൾക്കും യുവാവിനും സൂര്യാതപമേറ്റു

മലപ്പുറം: വളാഞ്ചേരിയിൽ വീട്ടുമുറ്റത്ത് കളിച്ച രണ്ട് കുട്ടികൾക്ക് സൂര്യാതപമേറ്റു. പ്രമോദ്- ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസുള്ള കുട്ടികൾക്കാണ് പൊള്ളലേറ്റത്. മൂന്ന് വയസുകാരന്‍റെ കൈകൾക്കും നെഞ്ചിനും പുറത്തും പൊള്ളലേറ്റു. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.

മലപ്പുറത്ത് ജോലിക്കിടെ യുവാവിനും സൂര്യാതപമേറ്റു. കരിപ്പൂർ കുമ്മിണിപറമ്പ് സ്വദേശി അഖിലിനാണ് സൂര്യാതപമേറ്റത്. വയറിൽ പൊള്ളലേറ്റ അഖിൽ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

കാസർഗോഡ് കശുവണ്ടി തോട്ടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത് സൂര്യാഘാതം ഏറ്റതാണെന്നാണ് സംശയിക്കുന്നത്. കാറഡുക്കയിൽ കശുവണ്ടി പെറുക്കാൻ പോയ എ.ഡി ദേവസ്യയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Kerala

സ്ട്രോംഗ് റൂം കാവൽ; മുങ്ങിയ ജവാൻമാർ പൊങ്ങി ‌‌

മലപ്പുറം: സ്ട്രോംഗ് റൂം കാവൽ ഡ്യൂട്ടിക്കിടെ മുങ്ങിയ ജവാൻമാരെ കണ്ടെത്തി. കോട്ടയ്ക്കൽ മണ്ഡലത്തിലെ പോസ്‌റ്റൽ ബാലറ്റ് സൂക്ഷിച്ച ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് ഓഫീസിലെ സ്ട്രോംഗ് റൂം ഡ്യൂട്ടി ചെയ്തിരുന്ന രണ്ടുപേരെയാണ് കഴിഞ്ഞ ദിവസം കാണാതായത്.

തുടർന്ന് പോലീസ് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും ആസാം, യുപി സ്വദേശികളായ ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ ഇവർ ക്യാമ്പിൽ തിരിച്ചെത്തുകയായിരുന്നു. ഇരുവരും ലീവ് സംബന്ധിച്ച് മേലുദ്യോഗസ്ഥനുമായി തർക്കമുണ്ടായിരുന്നു. സംഭവത്തിൽ ശിക്ഷാനടപടി ഭയന്നാണ് മാറിനിന്നതെന്നാണ് വിവരം.

മലപ്പുറം സിവിൽ സ്‌റ്റേഷനു പിന്നിലെ ആളൊഴിഞ്ഞ ഭാഗത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് ഇവർ മൊഴി നൽകി. കാണാതായെന്ന പരാതി തീർപ്പാക്കിയെന്നും കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും പോലീസ് പറഞ്ഞു.

Kerala

മൂന്ന് വളകൾ കൈയിലെടുത്തു; പിന്നാലെ ജ്വല്ലറിയിൽ നിന്ന് ഇറങ്ങിയോടി യുവാവ്

മലപ്പുറം: സ്വർണാഭരണം വാങ്ങാനെന്ന വ്യാജേനെ ജ്വല്ലറിയിലെത്തിയ ആൾ ആഭരണങ്ങളുമായി ഇറങ്ങിയോടി. രണ്ടു ലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങളുമായാണ് യുവാവ് മുങ്ങിയത്. പുളിക്കല്‍ അങ്ങാടിയിലെ കനകമഹല്‍ ജ്വല്ലറിയിലാണ് സംഭവം.

ഉച്ചയോടെ ജ്വല്ലറിയിലെത്തിയ മോഷ്ടാവ് വളകൾ നോക്കാനായി കൈയിലെടുത്ത ശേഷം മൂന്ന് വളകളുമായി ഇറങ്ങിയോടുകയായിരുന്നു. ഈ സമയം പുറത്ത് മറ്റൊരാൾ ബൈക്കുമായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. മോഷ്ടാവ് ഉടന്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

‌വിവരം അറിഞ്ഞയുടൻ കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി. ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.

 

Kerala

മലപ്പുറത്ത് പ്ലാസ്റ്റിക് കമ്പനിയിൽ വൻ തീപിടിത്തം; തീ അണയ്ക്കാൻ ശ്രമം തുടരുന്നു

മലപ്പുറം: മൈലാടി വെള്ളൂർ റോഡിലെ പ്ലാസ്റ്റിക് കമ്പനിയിൽ വൻ തീപിടിത്തം. മാലിന്യ സംസ്കരണ യൂണിറ്റിലെ പുറത്ത് കൂട്ടിയിട്ട മാലിന്യത്തിലാണ് തീപിടിച്ചത്.

ഇലക്ട്രിക് ലൈൻ ഷോട്ടായി തെങ്ങിന്‍റെ ഓല കത്തിയാണ് തീപിടിത്തം ഉണ്ടായത്. മലപ്പുറം ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണക്കാൻ ശ്രമിക്കുന്നു.

തീ ഉടൻ അണയ്ക്കാൻ സാധിക്കുമെന്നാണ് ഫയർഫോഴ്സ് അധികൃതർ പറഞ്ഞത്.

Kerala

മലപ്പുറത്ത് യുവതിയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ

തിരൂർ: മലപ്പുറം തിരൂരില്‍ അമ്മയെയും കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏഴൂര്‍ സ്വദേശി ഇര്‍ഫാന (30), മകന്‍ അമന്‍ മാലിക് (ഒന്നര) എന്നിവരാണ് മരിച്ചത്.

ഇര്‍ഫാന കുഞ്ഞുമായി ജീവനൊടുക്കിയതാണെന്നാണ് പോലീസിന്‍റെ നിഗമനം. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഇവരുടെ മൃതദേഹം തിരൂര്‍ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

നാലുമാസം മുമ്പാണ് ഇര്‍ഫാനയുടെ ഉമ്മ മരിച്ചത്. ഇതേത്തുടര്‍ന്ന് യുവതി കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു.

Viral

വിവാഹത്തിന് അതിഥിയായി എത്തി, ഒടുവിൽ അപമാനം; കൊണ്ടോട്ടിയിൽ അലിൻ ജോസ് പെരേരയ്ക്ക് എന്ത് സംഭവിച്ചു?

മലപ്പുറം കൊണ്ടോട്ടിയിലെ ഒരു വിവാഹച്ചടങ്ങിൽ അതിഥിയായെത്തിയ സോഷ്യൽമീഡിയ താരം അലിൻ ജോസ് പെരേരയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവമെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്.

വിവാഹത്തിന് ക്ഷണിച്ചുവരുത്തിയ ശേഷം പരസ്യമായി അപമാനിക്കുകയും, വസ്ത്രങ്ങൾ അഴിപ്പിച്ച് റോഡിലൂടെ ഓടിച്ചുവെന്നുമാണ് ഉയരുന്ന പ്രധാന ആരോപണം. ഇതിന്‍റെ ദൃശ്യങ്ങൾ ഉൾപ്പെടെ വിവിധ ഫേസ്ബുക്ക് പേജുകൾ വഴി പ്രചരിക്കുന്നുണ്ടെങ്കിലും, ഔദ്യോഗികമായി ഇതുവരെ പൊലീസിൽ പരാതികൾ ലഭിച്ചിട്ടില്ല.

ഈ വിഷയത്തിൽ അലിൻ ജോസ് പെരേരയും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒരാളെ വിളിച്ചുവരുത്തി ഇത്തരത്തിൽ ക്രൂരമായി പെരുമാറുന്നത് സാമൂഹിക മര്യാദകൾക്ക് നിരക്കാത്തതാണെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുമ്പോൾ, മറുവിഭാഗം ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടാണെന്ന സംശയമാണ് ഉയർത്തുന്നത്.

സോഷ്യൽമീഡിയയിൽ വലിയൊരു വിഭാഗം ആളുകൾ പിന്തുടരുന്ന അലിൻ ജോസ് പെരേര, പണം വാങ്ങി ഉദ്ഘാടനങ്ങൾക്കും വിവാഹങ്ങൾക്കും അതിഥിയായി എത്താറുണ്ട്. നേരത്തെ ഒരു ഉബർ ഡ്രൈവർ തന്നെ കാറിലിട്ട് മർദ്ദിച്ചുവെന്ന ഗുരുതരമായ ആരോപണവുമായി ഇദ്ദേഹം രംഗത്തെത്തിയിരുന്നു.

ഇതെല്ലാം കണക്കിലെടുക്കുമ്പോൾ, ഇപ്പോഴത്തെ സംഭവവികാസങ്ങളിലും കൃത്യമായ സ്ഥിരീകരണമില്ലാത്ത സാഹചര്യത്തിൽ പലതരത്തിലുള്ള വ്യാഖ്യാനങ്ങളാണ് സൈബർ ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്.

Kerala

സങ്കടക്കടലായി പള്ളിപ്പറമ്പ്; വാൽപാറ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മലപ്പുറത്തെത്തിച്ചു

മലപ്പുറം: വാൽപാറ വാഹനാപകടത്തിൽ മരിച്ച ഒൻപതു പേരുടെയും മൃതദേഹങ്ങൾ മലപ്പുറത്തെത്തിച്ചു. പാങ്ങ് അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പൊതുദര്‍ശനം ആരംഭിച്ചു. പൊതുദര്‍ശനത്തിനുശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍.

അര്‍ധരാത്രിയോടെ പൊള്ളാച്ചി ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ്‍മോര്‍ട്ടം പുലര്‍ച്ചെ നാലോടെയാണ് പൂര്‍ത്തിയായത്. ഇതിനുശേഷം പുലർച്ചെ 6.10നാണ് പോലീസ് അകമ്പടിയോടെ മൃതദേഹങ്ങളും വഹിച്ചുള്ള ആംബുലൻസുകൾ കേരളത്തിലേക്ക് തിരിച്ചത്.

പാങ്ങ് പള്ളിപ്പറമ്പ് ഗവൺമെന്‍റ് എൽപി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ വെള്ളിയാഴ്ച വൈകുന്നേരം 5.20 ന് ആണ് വാൽപ്പാറ ചുരം റോഡിൽ 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്. നാട്ടിലേക്ക് മടങ്ങവേ ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്മേൽ മറിഞ്ഞ് ഒൻപതാം വളവിലേക്ക് വീഴുകയായിരുന്നു.

പൊള്ളാച്ചിയിൽനിന്ന് 30 കിലോമീറ്റർഅകലെയാണ് അപകടമുണ്ടായ സ്ഥലം. പെരിന്തൽമണ്ണയിൽനിന്ന് വാടകയ്ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവർ ഉൾപ്പെടെ13 പേർ യാത്ര പോയത്. ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്.

ലപ്പുറം പുലാമന്തോൾ സ്വദേശിയും പാങ്ങ് ജിഎൽപി സ്കൂളിലെ പ്രധാന അധ്യാപികയുമായ അജിത (54), പാങ്ങ് സ്വദേശികളായ അധ്യാപികമാരായ റംല (52), സുഹറ (43), ആശ (41), അധ്യാപകനായ മജീദ് (43), മജീദിന്റെ ഭാര്യ റുഖിയ (39), സ്കൂളിലെ ബസ് ഡ്രൈവർ നൗഷാദ് (39), സ്കൂളിലെ പാചകത്തൊഴിലാളി സാജിത (45) എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. അപകടത്തിൽ മരിച്ച അധ്യാപിക സുഹറയുടെ മകൻ ഹിഷാം (12) പൊള്ളാച്ചി ആശുപത്രിയിൽ എത്തിയ ശേഷം മരിച്ചു.

അപകടത്തിൽ മരിച്ച പാചകത്തൊഴിലാളിയായ സാജിതയുടെ മകൻ ഷഹദീൻ മുഹമ്മദ്(11), സ്കൂൾ ഡ്രൈവർ കുന്നക്കാവ് സ്വദേശി നൗഷാദ് അലി (39), ടൂറിസ്റ്റ് വാനിന്റെ ഡ്രൈവർ മുഹമ്മദ് ഫയീസ് (22) എന്നിവരാണ് കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

അപകടത്തിൽ മരിച്ച ഷക്കീലയുടെ മകൾ മസ്നീനെ (10) പൊള്ളാച്ചി ഗവ ആശുപത്രിയിൽ നിന്ന് പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി. മാതാവ് മരിച്ച വിവരം ഷഹദീനെയും മസ്നീനെയും അറിയിച്ചിട്ടില്ല.

ഷഹദീൻ മുഹമ്മദിനെ രാവിലെ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ വാർഡിലേക്ക് മാറ്റി. നൗഷാദ് അലി, മുഹമ്മദ് ഫയീസ് എന്നിവർ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്.

District News

ദേശീയപാതയിൽ കാറിന്‍റെ ഡിക്കിയിൽ ഇരുന്ന് യുവാക്കളുടെ സാഹസിക യാത്ര

മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി

തേഞ്ഞിപ്പലം: വാഹനങ്ങൾ അതിവേഗം കടന്നുപോകുന്ന ആറുവരി ദേശീയപാതയിൽ കാറിൽ യുവാക്കളുടെ സാഹസിക യാത്ര. മാരുതി ആൾട്ടോ കാറിന്‍റെ ഡിക്കിയിൽ ഇരുന്ന് കാലുകൾ റോഡിലേക്ക് തൂക്കിയിട്ടാണ് യുവാക്കൾ സാഹസികമായി യാത്ര ചെയ്തത്. അപകട യാത്ര ദൃശ്യങ്ങൾ പിറകിലെത്തിയ വാഹന യാത്രക്കാർ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ കാലിക്കട്ട് സർവകലാശാല കാന്പസിന് സമീപം തേഞ്ഞിപ്പലം ദേശീയപാതയിൽ നിയമവിരുദ്ധമായി യുവ സംഘം സഞ്ചരിച്ച കാർ എത്തിയപ്പോഴാണ് മറ്റ് വാഹനങ്ങളിലെ യാത്രക്കാർ അപകട യാത്രയുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത്. ഇതോടെ നിയമലംഘനം മറ്റെല്ലാവരും അറിയുകയായിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ട മോട്ടോർ വാഹന വകുപ്പ് കേസെടുത്ത് അന്വേഷണം തുടങ്ങി. അഭ്യാസ പ്രകടനങ്ങളുടെ ഭാഗമായാണ് യുവാക്കൾ ഇത്തരത്തിൽ നിയമം ലംഘിച്ച് അപകടകരമായ വിധത്തിൽ വാഹനത്തിൽ യാത്ര ചെയ്യുന്നതെന്നാണ് അറിയുന്നത്. ഇതിനുമുന്പും സമാന സംഭവം ഉണ്ടായിട്ടുണ്ട്.

Kerala

യുവാക്കളെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഭവം; മൂന്ന് പേർ പിടിയിൽ

മലപ്പുറം: യുവാക്കളെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. തച്ചനാട്ടുകര നാട്ടുകല്‍ പുത്തന്‍പീടികയില്‍ മുഹമ്മദ് മുനീര്‍, താഴേക്കോട് കരിങ്കല്ലത്താണി കുരി വീട്ടില്‍ മുഹമ്മദ് ബഷീര്‍, നാട്ടുകല്‍ കുളംപറമ്പില്‍ കെ.പി. നൗഫല്‍ എന്നിവരാണ് പിടിയിലായത്.

പെരിന്തല്‍മണ്ണ താഴേക്കോട് ശനിയാഴ്ച ആയിരുന്നു കേസിന് ആസ്പദമായ സംഭവം. അപകടത്തില്‍ നാട്ടുകല്‍ സ്വദേശികളായ മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് ഷമീല്‍, സല്‍ മാനുല്‍ ഫാരിസ് എന്നിവർക്ക് പരിക്കേറ്റിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാക്കൾ സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞു.

അപകടത്തിന് മുൻപ് യുവാക്കളെ ആക്രമിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്ന് വ്യക്തമായിരുന്നു. തച്ചനാട്ടുകര നാട്ടുകല്ലില്‍ രണ്ടുമാസം മുൻപ് കൗമാരക്കാരായ വിദ്യാര്‍ഥികളുടെ ഫുട്ബാള്‍ മേളയില്‍ തര്‍ക്കവും അടിപിടിയും ഉണ്ടായിരുന്നു.

ഇതുസംബന്ധിച്ച് നാട്ടുകല്‍ പോലീസില്‍ പരാതിയും കേസുമുണ്ട്. കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെയാണ് പുതിയ സംഭവത്തില്‍ പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തത്. ഇവരില്‍ മൂന്നുപേരാണ് അറസ്റ്റിലായതെന്ന് പോലീസ് വ്യക്തമാക്കി.

Kerala

വോട്ടെടുപ്പ് നടപടികള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ

മലപ്പുറം: മലപ്പുറത്ത് വോട്ടെടുപ്പ് നടപടികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. നിലമ്പൂര്‍ വീട്ടിച്ചാല്‍ സ്വദേശി ലസിന്‍ സബാദിനെ ആണ് സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ് ലംഘിച്ചായിരുന്നു പോളിംഗ് സ്റ്റേഷനുള്ളിലെ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. മലപ്പുറം സൈബര്‍ ക്രൈം പോലീസ് ആണ് ലസിന്‍ സബാദിനെതിരെ കേസെടുത്തത്. നിലമ്പൂര്‍ മണ്ഡലത്തിലെ കുറുമ്പലങ്കോട് ജിയുപി സ്‌കൂളിലെ 129-ാം നമ്പര്‍ ബുത്തിലായിരുന്നു നിയമലംഘനം.

ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി. സൈബര്‍ ക്രൈം ഇന്‍സ്‌പെക്ടര്‍ യു.കെ. ഷാജഹാന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ നിലമ്പൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. പ്രതിയിൽ നിന്ന് ഫോണും പിടിച്ചെടുത്തു.

Kerala

വേങ്ങരയിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

മലപ്പുറം: വേങ്ങരയിൽ വാടക കെട്ടിടത്തിനുള്ളിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് കടലൂര്‍ ജില്ലയിലെ ചിദംബരം സ്വദേശി ശങ്കര്‍ അഞ്ചാൻ (52) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് ശങ്കര്‍ അഞ്ചാനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

എസ്എസ് റോഡിലെ കോയപ്പാപ്പ ജാറത്തിന് എതിര്‍വശത്തുള്ള വാടക കെട്ടിടത്തിലാണ് ശങ്കര്‍ അഞ്ചാൻ താമസിച്ചിരുന്നത്. ഇയാളുടെ സഹോദരൻ ബാലമുരുകന്‍ വേങ്ങരയിൽ തന്നെയാണ് താമസം. ബാലമുരുകന്‍ ശങ്കര്‍ അഞ്ചാനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല.

തുടർന്ന് നടത്തിയ പരിശോധനയിലാണ് ശങ്കര്‍ അഞ്ചാനെ മുറിയിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നിലത്തിരിക്കുന്ന തരത്തിലായിരുന്നു മൃതദേഹം. 20 വർഷമായി ‌ശങ്കര്‍ അഞ്ചാൻ വേങ്ങരയിലുണ്ട്.

യന്ത്രമുപയോഗിച്ച് പുല്ലുവെട്ടുന്ന തൊഴിലാളിയാണ്. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Kerala

ആരോപണങ്ങൾ അടിസ്ഥാന രഹിതം; സ്ട്രോംഗ് റൂം വിവാദത്തിൽ വിശദീകരണവുമായി കളക്ടർ

മലപ്പുറം: സ്ട്രോംഗ് റൂം തുറക്കാൻ നിർദേശം നൽകിയെന്ന മലപ്പുറത്തെ യുഡിഎഫ് ജില്ലാ ചെയർമാൻ കെ.പി. അബ്ദുൽ മജീദിന്‍റെ ആരോപണത്തിൽ വിശദീകരണവുമായി കളക്ടർ വിനയ് ഗോയൽ. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കളക്ടർ പറഞ്ഞു.

വോട്ടെടുപ്പിൽ ഉപയോഗിച്ച എല്ലാ വോട്ടിംഗ് യന്ത്രങ്ങളും പോളിംഗ് പൂർത്തിയായ ശേഷം അതേ ദിവസം തന്നെ സീൽ ചെയ്തു രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ അതത് മണ്ഡലങ്ങളുടെ സ്ട്രോംഗ് റൂമുകളിലേക്ക് മാറ്റിയെന്ന് വിനയ് ഗോയൽ വ്യക്തമാക്കി.

പൂർണമായ വീഡിയോഗ്രഫി, സിസിടിവി സംവിധാനങ്ങളോട് കൂടി സീൽ ചെയ്തു സൂക്ഷിച്ചിരിക്കുകയാണ്. കേന്ദ്ര സായുധസേന ഉൾപ്പെടെയുള്ള ത്രിതല സുരക്ഷാ സംവിധാനത്തോടെയാണ് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

വോട്ടെടുപ്പിന് ഉപയോഗിക്കാത്ത റിസർവ് വോട്ടിംഗ് യന്ത്രങ്ങളാണ് ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ചട്ടപ്രകാരം അറിയിച്ച ശേഷം ജില്ലാതല ഇവിഎം വെയർ ഹൗസിലേക്ക് മാറ്റാറുള്ളത്. ഇത് എല്ലാ തെരഞ്ഞെടുപ്പുകളിലും സ്വീകരിക്കുന്ന നിയമാനുസൃതമായ പ്രക്രിയയാണെന്നും വിനയ് ഗോയൽ കൂട്ടിച്ചേർത്തു.

Kerala

മലപ്പുറത്ത് 1.170 കിലോ കഞ്ചാവുമായി ഒരാൾ പിടിയില്‍

മലപ്പുറം: കഞ്ചാവുമായി പൂക്കൊളത്തൂര്‍ സ്വദേശി മഞ്ചേരി എക്‌സൈസ് വിഭാഗത്തിന്‍റെ പിടിയില്‍. എക്‌സൈസ് വകുപ്പിന്‍റെ ഇലക്ഷന്‍ സ്‌പെഷല്‍ ഡ്രൈവിന്‍റെ ഭാഗമായി തൃപ്പനച്ചിയില്‍ നടത്തിയ പരിശോധനയില്‍ നിരവധി നാര്‍ക്കോട്ടിക് കേസുകളില്‍ പ്രതിയായ മഞ്ചേരി പൂക്കളത്തൂര്‍ സ്വദേശി വളയക്കോട്ടില്‍ വീട്ടില്‍ ഷംസുദ്ദീനെയാണ് (50) മഞ്ചേരി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. ഹരീഷിന്‍റെ നേതൃത്വത്തില്‍ പിടികൂടിയത്.

പ്രതിയില്‍ നിന്ന് 1.170 കിലോ കഞ്ചാവും ഇത് കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. എക്‌സൈസ് വകുപ്പിലും പോലീസിലും നിരവധി കേസുകളില്‍ പ്രതിയാണ് ഷംസുദ്ദീന്‍. ഫോണില്‍ വിളിച്ച് കഞ്ചാവ് ആവശ്യപ്പെടുന്ന ആളുകള്‍ക്ക് സ്‌കൂട്ടറില്‍ എത്തിച്ചുകൊടുക്കുകയാണ് പ്രതിയുടെ രീതിയെന്ന് എക്‌സൈ സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ലഹരി വില്‍പനക്കും ഉപയോഗത്തിനുമെതിരെ ശക്തമായ പരിശോധനകള്‍ നടത്തുമെന്ന് മഞ്ചേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ. ഹരീഷ് അറിയിച്ചു.

Kerala

ദേഹാസ്വാസ്ഥ്യത്തിന് പിന്നാലെ കുഴഞ്ഞുവീണു; വില്ലേജ് ഓഫീസർക്ക് ദാരുണാന്ത്യം

മലപ്പുറം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ വില്ലേജ് ഓഫീസർക്ക് ദാരുണാന്ത്യം. എളങ്കൂര്‍ വില്ലേജ് ഓഫീസറും പത്തനംതിട്ട എരുമേലി ചാത്തന്‍തറ സ്വദേശിയുമായ കെ.കെ. രാജു (53) ആണ് കുഴഞ്ഞുവീണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. പേലേപ്പുറത്തെ വില്ലേജ് ഓഫീസിന് സമീപത്തെ വാടക ക്വാര്‍ട്ടേഴ്സിലാണ് രാജു താമസിച്ചിരുന്നത്. രാജു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സഹപ്രവര്‍ത്തകനോട് റൂമിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു.

സഹപ്രവര്‍ത്തകനൊപ്പം ആശുപത്രിയിലേക്ക് പോകാന്‍ തയാറെടുക്കുന്നതിനിടെയാണ് രാജു കുഴഞ്ഞുവീണത്. ഉടനെ എളങ്കൂറിലെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

 

 

Kerala

ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട നിലയിൽ; ‌ഒരാൾ പിടിയിൽ

മലപ്പുറം: വേങ്ങരയിൽ ഇതരസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശി ഇന്ദര്‍ (48) ആണ് കൊല്ലപ്പെട്ടത്. വേങ്ങര എആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കിന് എതിര്‍വശത്തുള്ള കെട്ടിടത്തിന്‍റെ മുകളിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തെ തുടർന്ന് ഇന്ദറിനൊപ്പം താമസിക്കുന്ന നാട്ടുകാരൻ കൂടിയായ പദം ഗദാബയെ പോലീസ് കസ്റ്റഡിയിലെടുത്തു. തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിലായിരുന്നു ഇന്ദറിനെ കണ്ടെത്തിയത്. സംഭവ ദിവസം ഇന്ദറും പദം ഗദാബെയും തമ്മിൽ തർക്കമുണ്ടായെന്ന് പോലീസിന് വിവരം ലഭിച്ചു.

തർക്കത്തെ തുടർന്ന് പ്രതി ഉറങ്ങുകയായിരുന്ന യുവാവിനെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. വിരളടയാള വിദഗ്‌ധർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയി‌ട്ടുണ്ട്.

Kerala

മലപ്പുറത്ത് മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ

മലപ്പുറം: കൊണ്ടോട്ടി, പാണ്ടിക്കാട് ഭാഗങ്ങളിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ. പുളിക്കൽ ആലക്കപ്പറമ്പ് സ്വദേശി കുടുക്കിൽ പുറ്റാനിക്കാട് മുഹമ്മദ് മുസ്തഫയാണ് (33) അറസ്റ്റിലായത്.

വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 5.539 ഗ്രാം മെത്താംഫിറ്റമിൻ, 4800 രൂപ, മൊബൈൽ ഫോൺ എന്നിവ ഇയാളിൽ നിന്ന് എക്‌സൈസ് സംഘം കണ്ടെടുത്തു. കൊണ്ടോട്ടി, കരിപ്പൂർ വിമാനത്താവള പരിസരം, എടവണ്ണപ്പാറ എന്നിവിടങ്ങളിലെ യുവാക്കളെ കേന്ദ്രീകരിച്ച് രാസലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് മുസ്തഫയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മുസ്തഫയുടെ വിശ്വസ്തരായ കൂട്ടാളികളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും എക്‌സൈസ് അറിയിച്ചു. പിടിയിലായ പ്രതിയെ മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ടി. ദിനേശൻ, ടി. സന്തോഷ്, ഇന്‍റലിജൻസ് പ്രിവന്‍റീവ് ഓഫീസർ പ്രമോദ് ദാസ് എന്നിവരടങ്ങുന്ന സംഘമാണ് ഈ ലഹരിവേട്ടയ്ക്ക് നേതൃത്വം നൽകിയത്.

Kerala

മലപ്പുറത്ത് ലീഗ് കോട്ടകൾ ഇളകുമോ?

കേരള രാഷ്‌ട്രീയത്തിൽ യുഡിഎഫിന്‍റെ ഗാരന്‍റി മണ്ഡലങ്ങളുള്ള ജില്ലയാണ് മലപ്പുറം. തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരിക്കലും ഇടതുമുന്നണിക്ക് മേൽക്കൈ നേടാൻ കഴിഞ്ഞിട്ടില്ല. മുസ്‌ലിം ലീഗിന്‍റെ കരുത്താണ് ഐക്യമുന്നണിയുടെ ബലം. ഇത്തവണ ലീഗ് കോട്ടകൾ ഇളക്കാൻ ഇടതിന് കഴിയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കോണി ചിഹ്നത്തിൽ ആരെ സ്ഥാനാർഥിയാക്കി നിർത്തിയാലും വിജയിക്കുന്ന മണ്ഡലങ്ങളാണ് മലപ്പുറം ജില്ലയിൽ ഉള്ളതെന്നാണ് പതിറ്റാണ്ടുകളായുള്ള പ്രചാരണം. എന്നാൽ ഇടക്കാലത്ത് ഇടതുമുന്നണിക്ക് ആ കോട്ടയിൽ ചെറിയ വിള്ളലുകളൊക്കെയുണ്ടാക്കാൻ കഴിഞ്ഞിരുന്നു.

മലപ്പുറം ജില്ലയിൽ ആകെയുള്ളത് 16 മണ്ഡലങ്ങളാണ്. ഇതിൽ മൂന്നെണ്ണത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വിജയിക്കാനായത്. ഇത്തവണയും മൂന്നോ നാലോ മണ്ഡലങ്ങളിൽ എൽഡിഎഫ് പ്രതീക്ഷ പുലർത്തുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ വലിയ മുന്നേറ്റമാണ് ഇടതുപക്ഷത്തിന് മുന്നിൽ ഭീഷണിയായി ഉള്ളത്.

നിലന്പൂരിൽ കടുത്ത മത്സരം

കോണ്‍ഗ്രസിന്‍റെ സിറ്റിംഗ് സീറ്റായ നിലന്പൂരിൽ ഇത്തവണ ഇടതുമുന്നണി സ്ഥാനാർഥിയായി പ്രമുഖ ഫുട്ബോൾ താരം യു. ഷറഫലി വന്നതോടെ മത്സരം മുറുകിയിട്ടുണ്ട്. പരന്പരാഗതമായി കോണ്‍ഗ്രസ് വിജയിക്കുന്ന മണ്ഡലമാണ്. സിറ്റിംഗ് എംഎൽഎ ആര്യാടൻ ഷൗക്കത്തിനെ നേരിടാൻ പൊതുസമ്മതിയുള്ള സ്ഥാനാർഥി എന്ന നിലയിലാണ് യു. ഷറഫലിയെ ഇടതുപക്ഷം മത്സരിപ്പിക്കുന്നത്. യുഡിഎഫിന്‍റെ കോട്ട തകർക്കാൻ ഷറഫലിക്ക് കഴിയുമോ എന്നാണ് അറിയേണ്ടത്. എൻഡിഎയ്ക്കു വേണ്ടി ബിഡിജെഎസിലെ ഗിരീഷ് മേക്കാട് ആണ് മത്സരിക്കുന്നത്.

വണ്ടൂർ കോണ്‍ഗ്രസിനൊപ്പം

നിലന്പൂരിനോടു ചേർന്ന് കിടക്കുന്ന വണ്ടൂർ മണ്ഡലവും കോണ്‍ഗ്രസിനെ പിന്തുണച്ചു വരുന്നതാണ്. ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളിൽ രണ്ട് തവണ മാത്രമാണ് ഈ സംവരണ മണ്ഡലത്തിൽ ഇടതുമുന്നണിക്ക് വിജയിക്കാനായത്. ഇത്തവണ കോണ്‍ഗ്രസ് നേതാവ് എ.പി. അനിൽകുമാർ തുടർച്ചയായ ആറാം തവണയാണ് ജനവിധി തേടുന്നത്. സിപിഎമ്മിലെ ഡോ.കെ.കെ. ദാമോദരനാണ് ഇടതു സ്ഥാനാർഥി. ഇ.പി. കുമാരദാസ് ആണ് എൻഡിഎ സ്ഥാനാർഥി. ഇത്തവണയും രാഷ്‌ട്രീയ അടിയൊഴുക്കുകൾ ഏറെയില്ലാതെയാണ് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നത്.

മഞ്ചേരിയുടെ ചരിത്രത്തിൽ ലീഗ് മാത്രം

മഞ്ചേരി മണ്ഡലം മുസ്‌ലിം ലീഗിനെ അല്ലാതെ വേറെ ആരെയും പിന്തുണച്ചിട്ടില്ല. 1957ൽ പി.പി. ഉമ്മർ കോയയിലൂടെ ലീഗ് തുടങ്ങിയതാണ് വിജയയാത്ര. ഇത്തവണ അഡ്വ. എം. റഹ്മത്തുള്ളയാണ് ലീഗ് സ്ഥാനാർഥി. ഇടതുസ്ഥാനാർഥിയായ വി.എം. മുസ്തഫയും ബിജെപിക്കു വേണ്ടി എം. പത്മശ്രീയും രംഗത്തുണ്ട്.

മാറി ചിന്തിക്കാത്ത ഏറനാട്

2011 ൽ ഏറനാട് മണ്ഡലം നിലവിൽ വന്നശേഷം മുസ്‌ലിം ലീഗിലെ പി.കെ. ബഷീർ തുടർച്ചയായി വിജയിക്കുന്നു. പഴയ ലീഗ് നേതാവ് സീതി ഹാജിയുടെ മകനായ ബഷീർ തന്നെയാണ് ഇത്തവണയും ലീഗ് സ്ഥാനാർഥി. സിപിഐയിലെ ഷഫീർ കിഴിശേരിയാണ് മുഖ്യഎതിരാളി. ബിജെപിയുടെ അഡ്വ. എൻ. ശ്രീപ്രകാശും മൽസരരംഗത്തുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 22,546 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിലാണ് പി.കെ. ബഷീർ വിജയിച്ചത്. ഇത്തവണയും ഇടതുപക്ഷം പ്രതീക്ഷ പുലർത്താത്ത മണ്ഡലമാണിത്.

അടിയൊഴുക്കുകളുമായി കൊണ്ടോട്ടി

മഹാകവി മോയിൻകുട്ടി വൈദ്യരുടെ ഓർമകളുറങ്ങുന്ന കൊണ്ടോട്ടി യുഡിഎഫിന്‍റെ ഉറച്ച മണ്ഡലമാണ്. എന്നാൽ ഇത്തവണ ചില അടിയൊഴുക്കുകളുണ്ട്. യുവ നേതാക്കളായ മുസ്‌ലിം ലീഗിലെ ടി.പി. അഷ്റഫലിയും ഇടതുസ്ഥാനാർഥി ഡോ.പി. ജിജിയും തമ്മിലാണ് മൽസരം. 1957ൽ നിലവിൽ വന്ന ഈ മണ്ഡലത്തിൽ മുസ്‌ലിം ലീഗ് അല്ലാതെ മറ്റാരും വിജയിച്ചിട്ടില്ല.

സുബ്രഹ്മണ്യനാണ് ബിജെപി സ്ഥാനാർഥി. ഇത്തവണ ലീഗിൽ സ്ഥാനാർഥിനിർണയത്തെ തുടർന്ന് അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇത് യുഡിഎഫ് വോട്ടുകൾ ഭിന്നിക്കാൻ ഇടയാക്കുമെന്ന കണക്കുകൂട്ടലിലാണ് ഇടതുപക്ഷം.

മാറാതെ മലപ്പുറം

ജില്ലാ ആസ്ഥാനത്തെ മണ്ഡലത്തിന് മറിച്ചൊരു ചരിത്രമില്ല, 1957ൽ നിലവിൽ വന്നതിനു ശേഷം ലീഗ് മാത്രം. സി.എച്ച്. മുഹമ്മദ് കോയ, യു.എ. ബീരാൻ, എം.കെ. മുനീർ തുടങ്ങിയ പ്രമുഖ ലീഗ് നേതാക്കളെ വിജയിപ്പിച്ച മണ്ഡലം. ഇത്തവണ ലീഗിന്‍റെ കരുത്തനായ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാണ് മത്സരിക്കുന്നത്. നേരത്തേ രണ്ട് തവണ അദ്ദേഹം മലപ്പുറത്തിന്‍റെ എംഎൽഎ ആയിരുന്നു. കഴിഞ്ഞ തവണ ഉയർന്ന ഭൂരിപക്ഷത്തിനാണ് ലീഗ് വിജയിച്ചത്. പി. ഉബൈദുള്ളയുടെ വിജയം 35,208 വോട്ടുകൾക്കായിരുന്നു. ഇത്തവണ കുഞ്ഞാലിക്കുട്ടിയെ നേരിടുന്നത് എൻസിപിയിലെ കെ.ടി. മുജീബ് ആണ്. അശ്വതി ഗുപ്തയാണ് ബിജെപി സ്ഥാനാർഥി.

പെരിന്തൽമണ്ണയിൽ ഇടത് പ്രതീക്ഷ

സിപിഎമ്മിന് രാഷ്‌ട്രീയ അടിത്തറയുള്ള മണ്ഡലമാണ് ഇഎംഎസിന്‍റെ ജന്മനാട് കൂടി ഉൾപ്പെടുന്ന പെരിന്തൽമണ്ണ. ആദ്യകാലങ്ങളിൽ കമ്യൂണിസ്റ്റ് ആധിപത്യമായിരുന്നു. പിന്നീട് മുസ്‌ലിം ലീഗിന്‍റെ കൈകളിലെത്തി.

‌കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടത്തിൽ ലീഗിലെ നജീബ് കാന്തപുരം 38 വോട്ടുകൾക്കാണ് ജയിച്ചത്. തെരഞ്ഞെടുപ്പ് ഫലം കോടതിയിലെത്തിയെങ്കിലും വിധി ലീഗിന് അനുകൂലമായിരുന്നു. ഇത്തവണ നജീബ് വീണ്ടും മത്സരിക്കുന്പോൾ സിപിഎം പ്രാദേശിക നേതാവ് വി.പി. മുഹമ്മദ് ഹനീഫയാണ് എതിരാളി. ബിജെപിക്കുവേണ്ടി അഡ്വ. കെ.പി. ബാബുരാജ് രംഗത്തുണ്ട്.

മാറുമോ മങ്കട?

മങ്കടയുടെ ജനവിധി ഇത്തവണ മറിച്ചാകുമോ എന്ന് ഉറ്റുനോക്കുകയാണ് ജനങ്ങൾ. യുഡിഎഫിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണിത്. എന്നാൽ ഇത്തവണ മുസ്‌ലിം ലീഗ് വിട്ട മുൻ നേതാവിനെ ഇടതുപക്ഷത്തിന്‍റെ സ്ഥാനാർഥിയാക്കിയതോടെ ഇത്തവണ വോട്ടുകൾ മറിയുമെന്ന ആശങ്ക യുഡിഎഫിനുണ്ട്. മണ്ഡലത്തിൽ മൂന്നു തവണ എംഎൽഎ ആയ മഞ്ഞളാംകുഴി അലിയെ വീണ്ടും കളത്തിൽ ഇറക്കിയതോടെ വോട്ട് ചോർച്ചയ്ക്ക് തടയിടാനാകുമെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടൽ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മങ്കടയിൽ മഞ്ഞളാംകുഴി അലി വിജയിച്ചത് 6246 വോട്ടുകൾക്കാണ്.

ഇടതുസ്ഥാനാർഥിയായി മത്സരിക്കുന്നത് മുസ്‌ലിം ലീഗ് മുൻ മണ്ഡലം പ്രസിഡന്‍റായ കുന്നത്ത് മുഹമ്മദാണ്. ലീഗ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പാർട്ടിവിട്ട മുഹമ്മദിന് ലീഗ് വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത് ലിജോയ് പോൾ ആണ്.

ആവേശപ്പോരില്ലാതെ കോട്ടക്കൽ

ഇടതുപക്ഷം ഒട്ടും വിജയപ്രതീക്ഷ പുലർത്താത്ത കോട്ടക്കൽ മണ്ഡലത്തിൽ പോരാട്ടത്തിന് ആവേശമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 16,588 വോട്ടുകൾക്ക് വിജയിച്ച ലീഗിലെ ആബിദ് ഹുസൈൻ തങ്ങൾ തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാർഥി. ഇടതുമുന്നണിക്ക് വേണ്ടി പ്രീതി കോച്ചത്താണ് മത്സരിക്കുന്നത്. ബിഡിജെഎസ് സ്ഥാനാർഥി സുബ്രഹ്മണ്യൻ ചുങ്കപ്പള്ളിയും മത്സരരംഗത്തുണ്ട്.

വേങ്ങരയിൽ ലീഗിന് ആവേശപോരാട്ടം

കെ.എം. ഷാജി മത്സരിക്കുന്ന വേങ്ങര മണ്ഡലത്തിൽ ആവേശം വാനോളമാണ്. മുസ്‌ലിം ലീഗിന് വെല്ലുവിളികൾ ഏറെയില്ലാത്ത മണ്ഡലത്തിൽ ഇടതുമുന്നണിക്ക് വേണ്ടി ഇത്തവണ മത്സരിക്കുന്നത് സ്വതന്ത്രനായ സബാഹ് കുണ്ടുപുഴക്കൽ ആണ്. കഴിഞ്ഞ തവണ സബാഹ് സ്വതന്ത്ര സ്ഥാനാർഥിയായിനിന്നപ്പോൾ കിട്ടിയത് 11,255 വോട്ടുകളായിരുന്നു. അന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വിജയിച്ചത് 30,596 വോട്ടുകൾക്കും. കുഞ്ഞാലിക്കുട്ടിയുടെ സ്വന്തം മണ്ഡലമായ വേങ്ങരയിൽ അദ്ദേഹത്തിന് ലഭിച്ച പിന്തുണ കെ.എം. ഷാജിക്ക് ലഭിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

തവനൂരിൽ വിധി ആവർത്തിക്കുമോ

ഇടതുമുന്നണിയുടെ അപരാജിത കോട്ടയാണ് തവനൂർ. 2011ൽ മണ്ഡലം നിലവിൽ വന്നതിന് ശേഷം ഇടതുസ്വതന്ത്രൻ മുൻ മുസ്‌ലിം ലീഗ് നേതാവ് കെ.ടി. ജലീൽ മാത്രം വിജയിച്ചു വരുന്ന മണ്ഡലം. തുടർച്ചയായ നാലാം തവണയും ജലീൽ രംഗത്തുണ്ട്. എതിരാളി ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്‍റ് വി.എസ്. ജോയിയും. കഴിഞ്ഞ തവണ ജലീലിന്‍റെ വിജയം 2185 വോട്ടുകൾക്കായിരുന്നു. അന്ന് ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറന്പിലിനെ ഇറക്കി യുഡിഎഫ് നല്ല പോരാട്ടം കാഴ്ചവച്ചങ്കിലും കെ.ടി. ജലീലിനെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇത്തവണയും കടുത്ത പോരാട്ടമാണ് ഇവിടെ നടക്കുന്നത്.

പൊന്നാനി ഇടതിന്‍റെ പ്രതീക്ഷാ കേന്ദ്രം

മലപ്പുറം ജില്ലയിൽ ഇടതുപക്ഷം വിജയപ്രതീക്ഷ പുലർത്തുന്ന അപൂർവം മണ്ഡലങ്ങളിലൊന്നാണ് പൊന്നാനി. മൂന്നര പതിറ്റാണ്ടായി ചുവന്നു നിൽക്കുന്ന മണ്ഡലം. ഇത്തവണയും സിപിഎം വിജയത്തിൽ കുറഞ്ഞതൊന്നും പൊന്നാനിയിൽ പ്രതീക്ഷിക്കുന്നില്ല.

ഇത്തവണ പിഎസ്‌സി മുൻ ചെയർമാൻ അഡ്വ. എം.കെ. സക്കീർ ആണ് സിപിഎം സ്ഥാനാർഥി. പ്രധാന എതിരാളി കോണ്‍ഗ്രസിലെ കെ.പി. നൗഷാദ് അലിയും. ബിഡിജഐസ് സ്ഥാനാർഥിയായി ഇ. മനീഷും മത്സര രംഗത്തുണ്ട്.

തിരൂരിൽ ഫലം പ്രവചനാതീതം

തിരൂരിൽ ജയം ആർക്കൊപ്പെമെന്ന് ഇത്തവണ പ്രവചിക്കാൻ കഴിയില്ല. മണ്ഡലത്തിന്‍റെ രാഷ്‌ട്രീയ ചരിത്രം യുഡിഎഫിന് അനൂകൂലമാണെങ്കിലും ഇത്തവണ അടിയൊഴുക്കുകൾ ഏറെയുണ്ട്. രണ്ടു തവണ താനൂരിൽനിന്ന് വിജയിച്ച മന്ത്രി വി. അബ്ദുറഹ്മാൻ ഇത്തവണ തിരൂരിൽ മത്സരിക്കാനെത്തിയതോടെ ചിത്രം മാറിയിരിക്കുകയാണ്. സിറ്റിംഗ് എംഎൽഎ മുസ്‌ലിം ലീഗിലെ കുറുക്കോളി മൊയ്തീന് അപ്രതീക്ഷിതമായ വെല്ലുവിളിയാണ് വി. അബ്ദുറഹ്മാൻ ഉയർത്തുന്നത്. ബിജെപി സ്ഥാനാർഥിയായി കെ. നാരായണൻ മാസ്റ്ററും രംഗത്തുണ്ട്.

താനൂർ തിരിച്ചുപിടിക്കാൻ ലീഗ്

നഷ്ടപ്പെട്ട താനൂർ തിരിച്ചുപിടിക്കാനുള്ള സുവർണാവസരമായാണ് യുഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. പതിറ്റാണ്ടുകളോളം പരാജയമെന്തെന്നറിയാതെ മുന്നേറിയ മണ്ഡലത്തിൽ കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും മുസ്‌ലിം ലീഗിന് അടിതെറ്റി. എൽഡിഎഫിന്‍റെ സ്വതന്ത്ര സ്ഥാനാർഥി പരീക്ഷണം തുടർച്ചയായി വിജയിക്കുന്ന മണ്ഡലമാണ് താനൂർ. ഇടതുപക്ഷത്തിന് വേണ്ടി ടി. മുഹമ്മദ് സമീർ ആണ് കന്നി മൽസരത്തിനിറങ്ങിയിരിക്കുന്നത്. മുസ്‌ലിം ലീഗ് രംഗത്തിറക്കിയിരിക്കുന്നത് യുവനേതാവ് പി.കെ. നവാസിനെയും. ഇതോടെ ജയം ആർക്കെന്ന ചോദ്യം ഉത്തരമില്ലാത്തതായി. സീറ്റ് തിരിച്ചുപിടിക്കാനുള്ള മെച്ചപ്പെട്ട അവസരമായാണ് മുസ്‌ലിം ലീഗ് കാണുന്നത്.

തിരൂരങ്ങാടിയിൽ തീപാറും

സ്ഥാനാർഥി നിർണയത്തെ ചൊല്ലി മുസ്‌ലിം ലീഗിൽ അഭിപ്രായ ഭിന്നതകൾ ഉയർന്ന തിരൂരങ്ങാടി മണ്ഡലത്തിൽ ഇടതുമുന്നണി ശക്തമായ പ്രചാരണമാണ് നടത്തുന്നത്. മുസ്‌ലിം ലീഗ് സ്ഥാനാർഥികളെ മാത്രം വിജയിപ്പിച്ച ചരിത്രമാണ് മണ്ഡലത്തിനുള്ളത്.

ഇത്തവണ ലീഗ് സ്ഥാനാർഥിയായി പി.എം.എ. സമീറിനെ പ്രഖ്യാപിച്ചപ്പോൾ പാർട്ടിയിൽ പരസ്യമായ എതിർപ്പുകൾ ഉണ്ടായിരുന്നു. ലീഗിലെ ഒരു വിഭാഗം സമീറിന്‍റെ സ്ഥാനാർഥിത്വത്തെ എതിർക്കുന്നുണ്ട്. ഇത് തങ്ങൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്ന് ഇടതുപക്ഷം പ്രതീക്ഷിക്കുന്നുണ്ട്. സിപിഐയിലെ അജിത് കൊളാടിയാണ് ഇടതുസ്ഥാനാർഥി. ബിജെപി സ്ഥാനാർഥി റിജുവാണ്.

വള്ളിക്കുന്നിൽ ആര് കയറും

വള്ളിക്കുന്ന് കയറാൻ ഇടതിന് അത്ര എളുപ്പമല്ല. 2011ൽ നിലവിൽ വന്ന മണ്ഡലത്തിൽ ഇതുവരെ ജയിച്ചത് മുസ്‌ലിം ലീഗ് മാത്രം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലീഗിലെ പി. അബ്ദുൾ ഹമീദ് ജയിച്ചത് 14,116 വോട്ടുകൾക്കാണ്. നിലവിൽ കൊണ്ടോട്ടി എംഎൽഎ ആയ മുസ്‌ലിം ലീഗിന്‍റെ ടി.വി. ഇബ്രാഹിം ഇത്തവണ വള്ളിക്കുന്നിൽ എത്തുന്നതും ലീഗിന്‍റെ വിജയം ആവർത്തിക്കാനാണ്. ഇടതുമുന്നണിക്കായി സി.പി. മുസ്തഫയാണ് രംഗത്തുള്ളത്. ഇത്തവണ പ്രേമൻ മാസ്റ്ററാണ് ബിജെപി സ്ഥാനാർഥി.

Kerala

സാദിഖലി തങ്ങൾക്കെതിരായ അധിക്ഷേപ പോസ്റ്റ്; മാപ്പർഹിക്കാത്ത മഹാപരാധമെന്ന് കെ.ടി.ജലീൽ

മലപ്പുറം: മുസ്‌ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ അധിക്ഷേപ പോസ്റ്റിൽ പ്രതികരണവുമായി കെ.ടി.ജലീൽ. തങ്ങളെ താറടിച്ചു കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പോലീസ് ശക്തമായ ഇടപെടൽ നടത്തണം.

മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് കാര്യങ്ങളുടെ ഗൗരവം ധരിപ്പിക്കും. രാഷ്ട്രീയമായി താൻ അദ്ദേഹത്തെ വിമർശിച്ചിട്ടുണ്ട്. ആ വിമർശനം തുടരും. എന്നാൽ വ്യക്തിഹത്യ നടത്തിയിട്ടില്ല. തങ്ങൾക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചവർ മാപ്പർഹിക്കാത്ത തെറ്റാണ് ചെയ്തതെന്നും ജലീൽ വ്യക്തമാക്കി. സംഭവത്തിൽ മലപ്പുറം സൈബർ ക്രൈം പോലീസ് കേസെടുത്തു.

അപകീർത്തിപ്പെടുത്തൽ, പ്രകോപനം സൃഷ്ടിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സാദിഖലി തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

NRI

കേളി തുണയായി; മലപ്പുറം സ്വദേശികൾ നാട്ടിലെത്തി

റിയാദ്: സീസണൽ വർക്ക് വിസ പ്രയോജനപ്പെടുത്തി കഫ്തീരിയ മേഖലയിലെ ജോലിക്കായി സൗദിയിലെത്തിയ രണ്ട് മലപ്പുറം സ്വദേശികൾ തട്ടിപ്പിന് ഇരയായ സംഭവത്തിൽ കേളി കലാസാംസ്കാരിക വേദിയുടെ സഹായഹസ്തം.

മലപ്പുറം സ്വദേശികളായ അബ്ദുൽ കരീമും നിസാമുദ്ദീനും സീസണൽ വർക്ക് വിസയിലാണ് റിയാദിൽ എത്തിയത്. ആദ്യഘട്ടത്തിൽ 90 ദിവസവും പരമാവധി 180 ദിവസം വരെയും അനുവദിക്കുന്ന ഇത്തരം വിസകൾ ഉപയോഗിച്ചാണ് ഇവർ ജോലിക്കായി എത്തിയത്.

ആദ്യ രണ്ടു മാസങ്ങളിൽ ജോലിയും ശമ്പളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നൽകിയെങ്കിലും മൂന്നാം മാസം മുതൽ ശമ്പളം നൽകാതിരിക്കുകയും തുടർന്ന് ജോലി ഇല്ലെന്ന് അറിയിക്കുകയും ചെയ്തു.

എന്നാൽ നാട്ടിലേക്ക് അയയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാതെ ഇവരെ ഏകദേശം ആറുമാസത്തോളം ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ ഇല്ലാതെ മുറിയിൽ തന്നെ തുടരാൻ നിർബന്ധിതരാക്കി.

നാട്ടിലേക്ക് അയക്കണമെന്നാവശ്യപ്പെട്ടപ്പോൾ എംബസ്സിയെ സമീപിക്കാനാണ് അധികൃതർ നിർദേശിച്ചത്. പിന്നീട് ഭക്ഷണത്തിന് പോലും പ്രയാസം നേരിട്ട സാഹചര്യത്തിൽ സുഹൃത്തുക്കൾ മുഖേന ഇവർ കേളിയെ സമീപിച്ചു.

കേളി വിഷയത്തിൽ ഇടപെട്ട് ഭക്ഷണത്തിനുള്ള ക്രമീകരണങ്ങൾ നടത്തി പ്രശ്നം എംബസ്സിയുടെ ശ്രദ്ധയിൽപ്പെടുത്തി. നിയമപരമായ നടപടികൾ സ്വീകരിക്കാൻ ശ്രമിച്ചപ്പോൾ വിസ നൽകിയവരെക്കുറിച്ചുള്ള വ്യക്തമായ രേഖകൾ ലഭ്യമല്ലെന്നത് വെളിവായി.

ഇതിനിടെ തൊഴിലാളികളെ മുറിയിൽ നിന്നും പുറത്താക്കാൻ ശ്രമവും ഉണ്ടായി. എന്നാൽ അവർ തയ്യാറാകാതിരുന്നതിനാൽ തെരുവിലിറങ്ങേണ്ട സാഹചര്യം ഒഴിവായി. എംബസി എക്സിറ്റ് നടപടികൾ പൂർത്തിയാക്കി നൽകുകയും കേളി വിമാന ടിക്കറ്റും സുഹൃത്തുക്കൾ ആവശ്യ സാധനങ്ങളും വാങ്ങി നൽകുകയും ചെയ്തു.

ഇത്തരത്തിലുള്ള നിരവധി കേസുകൾ എംബസ്സിയിൽ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ടെന്നും ഇത്തരം വിസകളിൽ എത്തുന്നവർ ആവശ്യമായ അന്വേഷണം നടത്തി മാത്രമേ വിസ സ്വീകരിക്കാവൂവെന്നും വിഷയത്തിൽ ഇടപെട്ട കേളി ജീവകാരുണ്യ വിഭാഗം മുന്നറിയിപ്പ് നൽകി.

Kerala

കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങി; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഒഡീഷ സ്വദേശികളായ സന്തോഷ് ബാത്യ, നരസിംഗ് പ്രധാൻ എന്നിവരാണ് മരിച്ചത്.

ഇരുവരും മൂന്ന് വർഷമായി കൊണ്ടോട്ടിയിലെ കോൺക്രീറ്റ് മിക്സ് കമ്പനിയിലെ ജീവനക്കാരാണ്. കമ്പനിയുടെ അയൽവീട്ടിലെ കിണറ്റിൽ വീണ ആടിനെ രക്ഷിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറോടെ ആയിരുന്നു സംഭവം.

മാവൂരിൽ നിന്നും അഗ്നിശമനസേന യൂണിറ്റെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ നിന്നും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

 

Kerala

വിവാഹം മുടങ്ങിയതിന്‍റെ പേരിൽ കൂട്ടയടി; പോലീസ് കേസെടുത്തു

മലപ്പുറം: വിവാഹം മുടങ്ങിയതിനെക്കുറിച്ച് സംസാരിക്കാനെത്തിയ യുവതിയുടെ ബന്ധുക്കളെ യുവാവും സുഹൃത്തുക്കളും ചേർന്നു മർദിച്ചതായി പരാതി. മലപ്പുറം കൂട്ടിലങ്ങാടിയിലാണു സംഭവത്തിൽ പോലീസ് കേസെടുത്തു.

വിവാഹം മുടക്കിയതിനെക്കുറിച്ച് പരാതി പറയാനായി ഒളപ്പറമ്പ് സ്വദേശിയായ പെൺകുട്ടിയുടെ ബന്ധുക്കൾ പെരുന്താട്ട് സ്വദേശിയായ യുവാവിന്‍റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പെരുന്താട്ടിരി സ്വദേശിയായ യുവാവിന്‍റെ വിവാഹം ഉറപ്പിച്ചത്.

തുടർന്ന് വിവാഹം മുടങ്ങുകയായിരുന്നു. പിന്നാലെ പെൺകുട്ടിയുടെ വീട്ടുകാർ യുവാവിന്‍റെ വീട്ടിലെത്തി പരാതി ഉന്നയിച്ചു. വിവാഹം മുടക്കി എന്ന തരത്തിൽ യുവാവിനെതിരെ ഇവർ പരാതി പറഞ്ഞു. ഇതിൽ പ്രകോപിതനായ യുവാവ് സുഹൃത്തുക്കളുമായി ചേർന്ന് പെൺകുട്ടിയുടെ കുടുംബത്തെ ആക്രമിക്കുകയായിരുന്നു.

ഇതിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ആക്രമണത്തിൽ പെൺകുട്ടിയുടെ മാതാവിനും സഹോദരിക്കുമടക്കം പരിക്കേറ്റു. സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ കുടുംബം മലപ്പുറം പോലീസിന് പരാതി നൽകി.

Kerala

സ്കൂട്ടറിന് പിന്നിൽ കാറിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം കാവനൂരിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. വാഴക്കാട് സ്വദേശികളായ അബ്ദുൽ അസീസ്, ഭാര്യ സൗദാബീവി എന്നിവരാണ് അപകടത്തിൽ മരിച്ചത്. ചെരങ്ങാകുണ്ട് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം നടന്നത്.

ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ കാറിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചു വീണിരുന്നു. ദേഹത്ത് കാര്‍ കയറിയിറങ്ങിയതോടെ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

അബ്ദുൽ അസീസ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. സൗദാബീവി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തിൽ കാർ ഡ്രൈവറെ പ്രതിയാക്കി പോലീസ് കേസെടുത്തിട്ടുണ്ട്.

Kerala

മലപ്പുറത്ത് മുഴുവൻ സീറ്റിലും യുഡിഎഫ് വിജയിക്കും: പി.കെ. ബഷീർ എംഎൽഎ

നിലന്പൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ പതിനാറ് മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്നു മുസ്‌ലിം ലീഗ് നേതാവും എംഎൽഎയുമായ പി.കെ. ബഷീർ.

നിലന്പൂരിൽ ദീപികയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പ് യുഡിഎഫിന്‍റെ തിരിച്ചുവരവിന് കളമൊരുക്കുമോ എന്ന ചോദ്യത്തിന്, സംസ്ഥാനത്താകെ യുഡിഎഫിന് അനുകൂല സാഹചര്യമാണെന്നും യുഡിഎഫിന്‍റെ ശക്തമായ തിരിച്ചുവരവ് ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും ജില്ലയിലെ മുഴുവൻ സീറ്റുകളിലും വിജയിക്കുമെന്നും പി.കെ. ബഷീർ പറഞ്ഞു.

ഏറനാട് മണ്ഡലത്തിൽനിന്നു തന്നെയാണോ ഇക്കുറി മത്സരിക്കുക എന്ന ചോദ്യത്തിന്, പാർട്ടിയാണ് ഇക്കാര്യങ്ങളിൽ തീരുമാനം എടുക്കുകയെന്നും എംഎൽഎ പ്രതികരിച്ചു.

Kerala

സീലിംഗ് പൊളിച്ച് വയറിംഗ് സാമഗ്രികൾ മോഷണം പതിവ്; രണ്ട് പേർ പിടിയിൽ

നിലമ്പൂർ: മലപ്പുറം അമരമ്പലത്തും പരിസര പ്രദേശങ്ങളിലും നിർമാണത്തിലിരിക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് വയറിംഗ് സാമഗ്രികൾ മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ചുള്ളിയോട് പരത സ്വദേശികളായ ഒടുക്കന്‍ ജിത്തു (28), നറുക്കില്‍ ശ്രീജിത്ത് (28) എന്നിവരാണ് പിടിയിലായത്.

പൂക്കോട്ടുംപാടം പോലീസ് ആണ് പ്രതികളെ പിടികൂടിയത്. വയറിംഗ് പൂർത്തിയായ വീടുകളാണ് പ്രതികൾ മോഷണത്തിനായി തെരഞ്ഞെടുത്തിരുന്നത്. ടൈല്‍സ് ജോലികൾ ചെയ്തിരുന്ന പ്രതികളിലൊരാള്‍ ജോലിക്ക് പോകുന്ന വീടുകള്‍ മുന്‍കൂട്ടി കണ്ട് വച്ചാണ് മോഷണം ആസൂത്രണം ചെയ്യുന്നത്.

ഇരുവരും ചേർന്ന് മോഷ്ടിക്കുന്നത് ചെറിയ തുകയുടെ വയറുകളാണെങ്കിലും സീലിംഗ് പൊളിച്ചുമാറ്റിയുള്ള മോഷണം ഉടമസ്ഥർക്ക് ലക്ഷങ്ങളുടെ ബാധ്യതയാണ് സൃഷ്ടിക്കുന്നത്. എടവണ്ണ, എടക്കര തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 22 ഓളം വീടുകളില്‍ ‌പ്രതികൾ മോഷണം നടത്തിയതായി കണ്ടെത്തി.

പറയങ്കാട് മേലേടത്ത് ഹസ്‌ക്കറിന്‍റെ വീട്ടിൽ നടന്ന മോഷണത്തെ തുടർന്നുള്ള പോലീസ് അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Kerala

അരിപ്പൊടി നിർമാണ യന്ത്രത്തിൽ കൈ കുടുങ്ങി; ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്

മലപ്പുറം: മലപ്പുറത്ത് അരിപ്പൊടി നിർമാണ യന്ത്രത്തിൽ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളിയുടെ കൈയ്ക്ക് ഗുരുതര പരിക്ക്. അസം സ്വദേശിയായ മുജാഹിദുൽ ഇസ്‌ലാമിന്‍റെ കൈയ്ക്ക് ആണ് ഗുരുതര പരിക്കേറ്റത്.

ബുധനാഴ്ച രാവിലെയാണ് സംഭവം. അരിപ്പൊടി നിർമാണ യന്ത്രം വൃത്തിയാക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. കുന്നത്തൊടി ഷാഹുൽ ഹമീദിന്‍റെ ഉടമസ്ഥതയിൽ ഉള്ള ഫാക്ടറിയിൽ ആണ് അപകടം.

തുടർന്ന് മലപ്പുറത്ത് നിന്ന് അഗ്നിശമന സേനയെത്തിയാണ് ഇയാളുടെ കൈ പുറത്തെടുത്തത്. അപകടത്തിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുജാഹിദുൽ ഇസ്‌ലാം നിലവിൽ ചികിത്സയിലാണ്.

Kerala

പൂക്കിപ്പറമ്പ് ബസ് അപകടം; 25 വർഷത്തിന് ശേഷം ഡ്രൈവർക്ക് ശിക്ഷ വിധിച്ച് ഹൈക്കോടതി

കൊച്ചി: മലപ്പുറം പൂക്കിപ്പറമ്പിൽ 44 പേരുടെ ജീവൻ നഷ്ടപ്പെട്ട ബസ് അപകടത്തിൽ ഡ്രൈവർക്ക് അഞ്ച് വർഷം തടവും രണ്ട് ലക്ഷം പിഴയും വിധിച്ചു. 25 വർഷം മുൻപ് നടന്ന അപകടത്തിലാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്.

രാമനാട്ടുകര സ്വദേശി സുധീർകുമാറിനെയാണ് കോടതി ശിക്ഷിച്ചത്. 2001 മാർച്ച് 11ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഗുരുവായൂരിൽ നിന്ന് തലശേരിയിലേക്ക് സർവീസ് നടത്തിയിരുന്ന പ്രണവം എന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്.

മലപ്പുറം പൂക്കിപ്പറമ്പിൽ വച്ച് ബസ് മറ്റൊരു കാറുമായി ഇടിച്ച് മറിയുകയായിരുന്നു. തുടർന്ന് ബസ് പൂർണമായും കത്തി നശിക്കുകയും യാത്രക്കാർ വെന്ത് മരിക്കുകയുമായിരുന്നു. 44 പേരാണ് അപകടത്തിൽ മരിച്ചത്.

കേസിൽ വിചാരണ കോടതി സുധീർകുമാറിനെ രണ്ട് വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഉത്തരവ്. അപകടത്തിന് മുൻ‌പ് യാത്രക്കാർ ബസിന്‍റെ വേഗം കുറയ്ക്കാൻ ആവശ്യപ്പെട്ടിട്ടും പ്രതി തയാറായില്ലെന്നും കോടതി കണ്ടെത്തിയിരുന്നു.

Kerala

മീൻപിടിക്കുന്നതിനിടെ അപകടം; രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

മലപ്പുറം : മീൻപിടിക്കുന്നതിനിടെ പാറക്കുളത്തിൽ വീണ് രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. ശനിയാഴ്ച‌ വൈകുന്നേരം മൂന്നിന് മലപ്പുറം താനാളൂരിലുണ്ടായ സംഭവത്തിൽ വെള്ളിയത്ത് സമീറിന്‍റെ മകൻ അസ്‌ലഹ് (9) വരിക്കോട്ടിൽ മുനീറിന്‍റെ മകൻ ഫാദി അമൻ (8) എന്നിവരാണ് മരിച്ചത്.

മീൻ പിടിക്കുന്നതിനിടെ അബദ്ധത്തിൽ കുളത്തിൽ വീണതാകാമെന്ന് പോലീസ് പറഞ്ഞു. നിലവിളി കേട്ടെത്തിയ നാട്ടുകാർ ഇവരെ തലക്കടത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരിച്ച രണ്ടുപേരും ഇട്ടിലാക്കൽ എഎം എൽപി സ്‌കൂളിലെ വിദ്യാർഥികളാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Kerala

മലപ്പുറത്ത് രണ്ടാനമ്മയുടെ ആക്രമണത്തിൽ കുട്ടികൾക്ക് പരിക്ക്

മലപ്പുറം: ഇരുവേറ്റിയിൽ ബിഹാർ സ്വദേശികളായ മൂന്ന് കുട്ടികൾക്ക് രണ്ടാനമ്മയുടെ ക്രൂര ആക്രമണത്തിൽ പരിക്ക്. അഞ്ച്, ആറ്, 11 വയസുള്ള പെൺകുട്ടികളുടെ കാലിൽ രണ്ടാനമ്മ ഷീലാ ദേവി ചട്ടുകം വച്ച് പൊള്ളലേൽപ്പിക്കുകയായിരുന്നു.

നാട്ടുകാരുടെ പരാതിയിൽ ഷീലാ ദേവിയെയും ഭർത്താവ് രാജേഷ് ശർമയെയും പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുട്ടികളുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുത്തു.

പതിവായി കുട്ടികളുടെ കരച്ചിൽ കേട്ട നാട്ടുകാരാണ് വിഷ‍യം പോലീസിൽ അറിയിച്ചത്. പരിശോധനയിൽ ഇവരുടെ കാലിൽ ഗുരുതര പരിക്കും കണ്ടെത്തി. കുട്ടികളെ ആക്രമിക്കുന്നതിൽ രാജേഷ് ശർമയ്ക്കും പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ.‌‌ വർഷങ്ങളായി സ്ഥലത്ത് താമസിച്ച് ജോലി ചെയ്തുവരുന്നയാളാണ് രാജേഷ് ശർമ.

Kerala

മിനിലോറി ക്വാറിയിലേക്കു മറിഞ്ഞു; ഡ്രൈവറെ രക്ഷപ്പെടുത്തി, സഹായി കുടുങ്ങിക്കിടക്കുന്നു

മലപ്പുറം: മിനിലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. മലപ്പുറം ആതവനാട് ഊരോത്ത്പള്ളിയാലിലാണ് അപകടം ഉണ്ടായത്. നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.

നിയന്ത്രണം വിട്ട ലോറി വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. ലോറി പൂർണമായും വെള്ളത്തിൽ മുങ്ങിത്താഴ്ന്നു. വാഹനത്തില്‍ ഡ്രൈവറടക്കം രണ്ട് പേരായിരുന്നു ഉണ്ടായിരുന്നു. ഇതില്‍ ഡ്രൈവറെ രക്ഷപ്പെടുത്തി. ഡ്രൈവറായ ജാഫറിനെ നിസാര പരിക്കുകളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സഹായി മുസ്തഫ വാഹനത്തിൽ വണ്ടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. സാധനങ്ങളുമായി പോയ മിനി ലോറി 30 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്.

Kerala

സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി; വയോധികന് ദാരുണാന്ത്യം

മലപ്പുറം: സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങിയ വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു. വളാഞ്ചേരി മുക്കിലപീടിക സ്വദേശി ശശി ആണ് മരിച്ചത്. വളാഞ്ചേരി ടൗണില്‍ ബുധനാഴ്ച വൈകുന്നേരം 6:45ഓടെ ആയിരുന്നു അപകടം.

റോഡിലൂടെ നടന്നുപോകുകയായിരുന്ന ശശിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങുകയായിരുന്നു. വളാഞ്ചേരി-കോഴിക്കോട് റോഡിലായിരുന്നു അപകടം. പുത്തനത്താണി ഭാഗത്തു നിന്നും വന്ന സ്വകാര്യ ബസ് ആണ് ശശിയുടെ കാലിലൂടെ കയറിയിറങ്ങിയത്.

അപകടത്തെ തുടർന്ന് നാട്ടുകാർ ഉടൻ തന്നെ ശശിയെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്‌ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. എന്നാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.

Kerala

വയറ്റിലുണ്ട്, എക്സ്റേയിലുണ്ട്! പക്ഷേ, തൊണ്ടിമുതലിൽ ഇല്ല!

നിലമ്പൂർ: കുട്ടിയുടെ കഴുത്തിൽനിന്നു മോഷ്ടിച്ച മാല വിഴുങ്ങിയ സംഭവത്തിൽ പോലീസിനെ വട്ടം കറക്കി പ്രതി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവമായി മാറി. തൊണ്ടി മുതലിനായുള്ള ദിവസത്തെ പോലീസിന്‍റെ കാത്തിരിപ്പ് നിഷ്പ്രഭമാക്കി പ്രതി വയറ്റിൽനിന്നു പുറത്തു വന്ന സ്വർണമാല ടോയ്‌ലറ്റിൽ ഒഴുക്കിക്കളഞ്ഞു.

ഇതോടെ തൊണ്ടി മുതൽ വീണ്ടെടുക്കാനാവാത്ത അവസ്ഥയായി. സിനിമയെ വെല്ലുന്ന ഈ മോഷണം അരങ്ങേറിയത് ഇക്കഴിഞ്ഞ ഒൻപതിനു രാത്രി നിലമ്പൂർ ജില്ലാ ആശുപത്രിക്കു സമീപമുള്ള ക്ലിനിക്കിലാണ്. ഇവിടെ ചികിത്സക്കെത്തിയ മമ്പാട് സ്വദേശിനിയുടെ കുട്ടിയുടെ 3.5 ഗ്രാം തൂക്കമുള്ള മാലയാണ് പാലേമാട് സ്വദേശിയായ കല്ലൻ കുന്നൻ സമീന കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു പൊട്ടിച്ചെടുത്തതായി കേസുള്ളത്.

പിടിക്കപ്പെടുമെന്നു കണ്ടതോടെ യുവതി മാല വിഴുങ്ങി. പോലീസിൽ വിവരം അറിയിച്ചതോടെ ഇവരെ പിടികൂടി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തുടർന്നു നടത്തിയ എക്സറേ പരിശോധനയിൽ മാല ശരീരത്തിനുള്ളിൽ കണ്ടെത്തി. തുടർന്നു വയറിളക്കാൻ എനിമ നൽകി കാത്തിരിപ്പായി.

രണ്ട് വനിതാ സിപിഒമാരെ ഇവരുടെ നീക്കം നിരീക്ഷിക്കാൻ ഡ്യൂട്ടിക്കു നിയോഗിക്കുകയും ചെയ്തു. എന്നാൽ, മാല പുറത്തു വരാത്ത സാഹചര്യത്തിൽ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് എനിമ നൽകിയെങ്കിലും തൊണ്ടി മുതൽ പുറത്തുവന്നില്ല. തുടർന്ന് കോടതിയിൽ ഹാജരാക്കി ആറു ദിവസത്തേക്കു കസ്റ്റഡിയിൽ വാങ്ങി നിലമ്പൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.

എക്സ്റേയിലുണ്ട്!

പ്രത്യേക മുറിയിൽ താമസിപ്പിച്ച് വയറിളക്കാൻ വീണ്ടും എനിമ നൽകിയെങ്കിലും തൊണ്ടി മുതൽ മാത്രം ലഭിച്ചില്ല. ഇതേത്തുടർന്ന് കോഴിക്കാട് മെഡിക്കൽ കോളജിലേക്കു മാറ്റി. നിലമ്പൂർ പോലീസ് സ്റ്റേഷനിലെ രണ്ട് വനിതാ സിപിഒമാരെ ഡ്യൂട്ടിക്കും നിയമിച്ചു.

മെഡിക്കൽ കോളജിൽ വീണ്ടും നടത്തിയ എക്സ്റേ പരിശോധനയിൽ മാല ശരീരത്തിനുള്ളിൽ കാണപ്പെട്ടു. എന്നാൽ, ശനിയാഴ്ച രാത്രി പ്രതി ബാത്ത്റൂമിൽ പോയപ്പോൾ മാല പുറത്തു വന്നു. ഇതു നഷ്ടപ്പെടാതിരിക്കാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സിപിഒമാർ ഇടപ്പെട്ടതോടെ ഇവരുടെ ഡ്യൂട്ടി തടസപ്പെടുത്തി പ്രതി ക്ലോസറ്റിൽ വെള്ളം ഒഴിച്ചു തൊണ്ടി മുതൽ ഒഴുക്കിക്കളഞ്ഞു.

കൂടുതൽ വകുപ്പുകൾ

വീണ്ടുമുള്ള എക്സ്‌റേ പരിശോധനയിൽ മാല കാണാത്തതിനാൽ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതോടെ പ്രതിയെ നിലമ്പൂർ സ്റ്റേഷനിലേക്കു തിരികെ കൊണ്ടുവന്നു. തുടർന്ന് ഡ്യൂട്ടിയിലുണ്ടായ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ബോധപൂർവം തൊണ്ടി മുതൽ നശിപ്പിച്ചതിനുമുള്ള വകുപ്പുകൾകൂടി ചേർത്തു പ്രതിക്കെതിരെ കേസെടുത്തു.

നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു മഞ്ചേരി സബ് ജയിലിലേക്കു മാറ്റി. മാലയ്ക്കായി ദിവസങ്ങൾ നീണ്ട കാത്തിരിപ്പും പരിശ്രമവും നടത്തിയെങ്കിലും അതു നഷ്ടപ്പെട്ടതിന്‍റെ നിരാശയിലാണ് നിലമ്പൂർ പോലീസ്.

Kerala

മലപ്പുറത്ത് വീട്ടമ്മയ്ക്ക് നേരെ പുലിയുടെ ആക്രമണം

മലപ്പുറം: വീട്ടമ്മയ്ക്ക് നേരെ പുലിയുടെ ആക്രമണം. പൂക്കോട്ടുംപാടം ഉപ്പുവള്ളിയിലാണ് സംഭവം. മാമ്പറ്റ വഴിമൂച്ചിക്കൽ നഗറിലെ ജാനകിയെയാണ് പുലി ആക്രമിച്ചത്.

കുളത്തിൽ തുണി അലക്കാൻ പോയ സമയത്തായിരുന്നു സംഭവം. ജാനകിയുടെ മുഖത്തിനും തലയ്ക്കുമാണ് പരിക്കേറ്റത്. നിലവിൽ ജാനകിയെ നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രദേശത്ത് വനംവകുപ്പും നാട്ടുകാരും ചേർന്ന് പരിശോധന ആരംഭിച്ചിട്ടുണ്ട്. പുലിയെ പിടിക്കാൻ കൂടുവയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Kerala

പുത്തനത്താണിയിൽ കോളജ് വിദ്യാർഥികൾ സഞ്ചരിച്ച കാർ മറിഞ്ഞു; അഞ്ചുപേർക്ക് പരിക്ക്

തിരുനാവായ(മലപ്പുറം): പുത്തനത്താണി ചുങ്കത്ത് കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്. വിദ്യാർഥികളായ ദിൽന ഫാത്തിമ (21), ഹുദ ഫാത്തിമ (21), നിഷ (21), റസൽ (21), അഫ്‌സൽ (21) എന്നിവർക്കാണ് പരിക്കേറ്റത്.

ആറുവരിപ്പാതയിൽ ഇന്നു രാവിലെ എട്ടോടെയാണ് സംഭവം. വളാഞ്ചേരി പുറമണ്ണൂർ മജ്‌ലിസ് കോളജിലെ വിദ്യാർഥികളായ ഇവർ പഠനത്തിന്‍റെ ഭാഗമായി കോഴിക്കോട്ടേക്ക് പ്രോജക്ട് വർക്കിന് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.

വിദ്യാർഥികളെ പരിക്കുകളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Latest News

Corehub Up