x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആശുപത്രിയിൽ നിന്ന് കവർന്നത് ലക്ഷങ്ങളുടെ സാമഗ്രികൾ; ആറംഗസംഘം പിടിയിൽ


Published: June 18, 2026 04:56 PM IST | Updated: June 18, 2026 04:56 PM IST

മലപ്പുറം: മലപ്പുറം പൊന്നാനിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ മോഷണം നടത്തിയ പ്രതികൾ പിടിയിൽ. ആശുപത്രിയില്‍ നിന്ന് കമ്പ്യൂട്ടറുകളും മോട്ടോര്‍ പമ്പ് സെറ്റുകളും ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപയുടെ സാമഗ്രികളാണ് ആറംഗ സംഘം പലപ്പോഴായി മോഷ്ടിച്ചത്.

പൊന്നാനി ഓം തൃക്കാവ് സ്വദേശി ഷഫീക്ക് (26), ടിബി ആശുപത്രിക്കടുത്തുള്ള ഷഹദ് (24), മുക്കാടി സ്വദേശി നാസില്‍ (22), പൊന്നാനി നഗരം സ്വദേശി സിഫാറത്ത് (21), പുറങ്ങ് മാരാമുറ്റത്ത് ഫഹദ് (20), ആനപ്പടി സ്വദേശി അസ്‌ലം (23) എന്നിവരാണ് പിടിയിലായത്.

ആശുപത്രിയില്‍ ആരംഭിക്കാനിരിക്കുന്ന ഐസൊലേഷന്‍ വാര്‍ഡ് കെട്ടിടത്തില്‍ നിന്നാണ് കമ്പ്യൂട്ടറുകള്‍, മറ്റ് ഉപകരണങ്ങള്‍, മോട്ടോര്‍ പമ്പ് സെറ്റ്, ഫയര്‍ എക്സ്റ്റിംഗുഷറുകള്‍, ബാറ്ററികള്‍, തുടങ്ങി മൂന്ന് ലക്ഷത്തോളം രൂപ വിലമതിക്കുന്ന സാധനങ്ങള്‍ പ്രതികള്‍ കവര്‍ന്നത്.

ആശുപത്രിയിൽ സിസിടിവി സ്ഥാപിച്ചതോടെയാണ് പ്രതികളുടെ ദൃശ്യങ്ങൾ‌ ലഭിച്ചത്. ഇതേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags : kerala police crime news malappuram theft case

Recent News

Corehub Up