Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trees

കോടഞ്ചേരിയിൽ മരം പിഴുതുമാറ്റുന്നതിനിടെ അപകടം: 11 ഇലക്ട്രിക് പോസ്റ്റുകൾ തകർന്നുവീണു

കോഴിക്കോട്: കോടഞ്ചേരി മൈക്കാവിൽ ജെസിബി ഉപയോഗിച്ച് മരം പിഴുതുമാറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ 11 ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു വീണു. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം ജെസിബി ഉപയോഗിച്ച് മാറ്റുന്നതിനിടെ ദിശ മാറി സമീപത്തെ വൈദ്യുതി ലൈനിലേക്ക് പതിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് പോസ്റ്റുകൾ റോഡിലേക്ക് മറിഞ്ഞുവീണു.

11 കെവി ലൈൻ കടന്നുപോകുന്ന 7 പോസ്റ്റുകളും, ത്രീ ഫേസ് ലൈനിന്റെ 4 പോസ്റ്റുകളും പൂർണമായും തകർന്നു. അപകടത്തിൽ കെഎസ്ഇബിക്ക് രണ്ടര ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്.

പൊട്ടിവീണ പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാനും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുമുള്ള നടപടികൾ കെഎസ്ഇബി അടിയന്തരമായി ആരംഭിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വെളിമുണ്ട, കരിമ്പാലക്കുന്ന്, പ്രീസ്റ്റ് ഹോം ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ബുധനാഴ്ച വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.

Kerala

സ്‌കൂള്‍വളപ്പിലെ മരം മുറിക്കാനുള്ള അനുമതി തദ്ദേശ വകുപ്പിന് കൈമാറി

കൊല്ലം: സംസ്ഥാനത്തെ സ്‌കൂള്‍, കോളജ് വളപ്പുകളിലെ മരം മുറിക്കുന്നതിനുള്ള അനുമതി നല്‍കാനുള്ള അധികാരം അതതു തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നേരത്തേ കൈമാറിയതായി മന്ത്രി ഷിബു ബേബി ജോണ്‍.

കൊല്ലം പ്രസ് ക്ലബില്‍ മുഖാമുഖത്തിനിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

സ്ഥാപന വളപ്പുകളില്‍ അപകടകരമായി നിൽക്കുന്ന മരം മുറിക്കാനുള്ള അധികാരം വിനിയോഗിക്കാതെ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുമാറുന്നതാണ് സംസ്ഥാനത്ത് പലയിടത്തും പരാതിക്കിടയാക്കുന്നത്.

മരംമുറിച്ചു മാറ്റുന്നതിനുള്ള എകസ്റ്റിമേറ്റ് തയാറാക്കാന്‍ സോഷ്യല്‍ ഫോറസ്ട്രി ഉദ്യോഗസ്ഥരെ സഹായത്തിനായി ചുമതലപ്പെടുത്തുക മാത്രമാണ് ഉത്തരവില്‍ ചെയ്തിട്ടുള്ളത്.

District News

മുക്കൈപുഴയിലെ കുളവാഴകൾ നീക്കിത്തുടങ്ങി

മലമ്പുഴ: മഴക്കാലപൂർവ ശുചീകരണത്തിന്‍റെ ഭാഗമായി കടുക്കാംക്കുന്നം നിലംപതി പാലത്തിലെ മുക്കെ പുഴയിലെ കുളവാഴകൾ നീക്കംചെയ്യുന്ന പ്രവൃത്തിയുടെ ഒന്നാംഘട്ടം പൂർത്തിയായി. മലമ്പുഴ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിലാണ് പ്രവൃത്തികൾ നടക്കുന്നത്. മഴക്കാലമായാലും ഡാം തുറന്നാലും ഈ പുഴയിലൂടെ വരുന്ന ജലമൊഴുക്ക് കുളവാഴകൾ മൂലം തടഞ്ഞു റോഡിലൂടെ കവിഞ്ഞൊഴുകി രണ്ടു ദിവസത്തോളം ഗതാഗത തടസമുണ്ടാകാറുണ്ട്.

പാലക്കാട് ഭാഗത്തേക്ക്ശുദ്ധജല വിതരണം നടത്തിയിരുന്ന പഴയ പൈപ്പും ജലമൊഴുക്കിന് തടസമുണ്ടാക്കുന്നുണ്ട്. ഉപയോഗശൂന്യമായ ഈ പൈപ്പു മാറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

 

District News

മരങ്ങളുടെ അപകടകരമായ ചില്ലകൾ വെട്ടിമാറ്റി

തലയോലപ്പറമ്പ്: വെള്ളൂർ ടൗണിൽ റോഡരികിൽ അപകടഭീഷണി ഉയർത്തിയിരുന്ന മരങ്ങളുടെ ചില്ലകൾ മുറിച്ചുമാറ്റി. വെള്ളൂർ പഞ്ചായത്ത് നാലാം വാർഡ് മെംബർ അനു റാവുവിന്‍റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളായ എം.വി. മാത്യു, പി.കെ. സജിത എന്നിവർ ചേർന്ന് പിറവം റോഡ് റെയിൽവേ അധികൃതർക്ക് നല്കിയ പരാതിയെത്തുടർന്നാണ് മരങ്ങൾ മുറിച്ചു നീക്കാൻ നടപടി സ്വീകരിച്ചത്.

കഴിഞ്ഞ അഞ്ച് വർഷമായി പ്രദേശവാസികളും ഓട്ടോ, ടാക്സി ഡ്രൈവർമാരും മരങ്ങൾ മുറിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടുവരികയായിരുന്നു.

District News

ഊതുമരങ്ങൾ കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

തിരുവല്ല: പാഴ്‌വസ്തുക്കളിൽ നിന്ന് തീ പടർന്ന് ലക്ഷക്കണക്കിന് വില വരുന്ന ഊതുമരങ്ങൾ ഉൾപ്പെടെ കത്തി നശിച്ചു. അയൽവാസി തന്‍റെ പുരയിടത്തിലെ പാഴ്‌വസ്തുക്കൾ സമീപപുരയിടത്തിലിട്ട് കത്തിക്കുകയായിരുന്നുവെന്ന് പറയുന്നു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 ഓടെയാണ് തീ കത്തിച്ചതെന്ന് പരാതി ഉയരുന്നത്.
കവിയൂർ ഗ്രാമപഞ്ചായത്തിൽ പതിനാലാം വാർഡിൽ വലിയമനക്കൽ ജോൺ മാത്യൂവിന്‍റെയും മകൾ അനില വിനോദിന്‍റെ പേരിലുള്ള പുരയിടയത്തിൽ നിന്നിരുന്ന 35 ഓളം ഊതുമരങ്ങളാണ് സമീപവാസി തീ ഇട്ടതിനേ തുടർന്ന് കത്തി നശിച്ചത് . അത്തർ നിർമിക്കുന്നതിനുപയോഗിക്കുന്ന ഊത് മരങ്ങളാണ് നട്ടുവളർത്തിയിരുന്നത്. നല്ല വില വരുന്ന മരങ്ങളാണ് ഊത്. നാലുവർഷത്തോളം വളർച്ചയെത്തിയ മരങ്ങളാണ് കത്തി നശിച്ചത്. ഊതു മരങ്ങൾക്കൊപ്പം ആഞ്ഞിലിയും മറ്റ് മരങ്ങളും നശിച്ചു.

സമീപവാസി കരിയിലയും മറ്റു പാഴ്‌വസ്തുക്കളും അനില വിനോദിന്‍റെ പുരയിടത്തിൽ ഇട്ട് കത്തിക്കുകയായിരുന്നു. ഇവിടെനിന്നും തീ പടർന്നു സമീപമുള്ള വലിയവനക്കൽ വസ്തുവിൽ നിന്ന മുളംകുട്ടത്തിന് ആദ്യം തീ പിടിച്ചു തുടർന്ന് ആണ് ഊതുമരങ്ങൾ കത്തി നശിച്ചത്.

തിരുവല്ലയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘം ഏറെ പണിപ്പെട്ടാണ് ആളിപ്പടർന്ന തീ കെടുത്തിയത്. വിലയേറിയ ഊതു മരങ്ങൾ കത്തി നശിച്ചതിൽ ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചതായി ജോൺ മാത്യു പറഞ്ഞു. തീയിട്ടയാൾക്കെതിരേ തിരുവല്ല പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Kerala

റവന്യു പട്ടയഭൂമികളിലെ തേക്ക്, ഈട്ടി മരങ്ങൾ; കർഷകരുടെ മനക്കോട്ട വെറുതെയായി

കൽപ്പറ്റ: തൊടികളിലെ രണ്ടാളുകൾ വട്ടംപിടിച്ചാൽ എത്താത്ത വീതിയുള്ള കൂറ്റൻ ഈട്ടി, തേക്ക് മരങ്ങളെ നോക്കി കർഷകർ കെട്ടിപ്പൊക്കിയ മനക്കോട്ടകൾ നിലംപരിശായി.

ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്ന മരങ്ങൾ മുറിച്ചുവിറ്റ് കടങ്ങൾ വീട്ടാനും ചികിത്സ, മക്കളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ അനിവാര്യതകൾക്ക് ഉപയോഗപ്പെടുത്താനും കാത്തിരുന്നവർക്ക് നിരാശ.

റവന്യു പട്ടയങ്ങൾ അനുവദിച്ച വേളയിൽ ഭൂമികളിലുണ്ടായിരുന്ന തേക്ക്, ഈട്ടി, എബണി എന്നീ മരങ്ങളുടെ ഉടമാവകാശം സർക്കാരിൽ നിലനിർത്തുന്ന ചട്ട ഭേദഗതിക്കാണ് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നൽകിയത്. പട്ടയം ലഭിച്ചതിനുശേഷം ഭൂമികളിൽ കിളിർത്തുവളർന്ന ഈയിനം മരങ്ങളിലും സ്ഥലം ഉടമകൾക്ക് അവകാശം നൽകിയിട്ടില്ല.

വയനാട്ടിലെ മൂന്നു താലൂക്കുകളിലായി (ബത്തേരി, മാനന്തവാടി, വൈത്തിരി) ഏകദേശം 12,000 ഏക്കർ റവന്യു പട്ടയഭൂമിയുണ്ട്. ചില കർഷക കൂട്ടായ്മകൾ നേരത്തേ നടത്തിയ കണക്കെടുപ്പനുസരിച്ചു ഇത്രയും ഭൂമിയിൽ 22,570 ഈട്ടികളാണുള്ളത്.

ഇതിൽ 2,653 എണ്ണം വീണുകിടക്കുന്നതാണ്. ഉണങ്ങിയതോ കേടുപിടിച്ചതോ ആണ് 8,252 എണ്ണം. പൂർണ വളർച്ചയെത്തിയ 7,172-ഉം പൂർണവളർച്ചയെത്താത്ത 4,493 ഈട്ടികളും റവന്യൂ പട്ടയഭൂമിയിലുണ്ട്. തേക്കുകൾ ഇതിനു പുറമേ. അനേകം കോടി രൂപ വിലമതിക്കുന്നതാണ് റവന്യു പട്ടയസ്ഥലങ്ങളിലെ ഈട്ടി, തേക്ക് മരങ്ങൾ.

ജൻമം പട്ടയഭൂമിയിലെ കർഷകർക്ക് മരങ്ങളിൽ അവകാശവും മുറിച്ചുവിൽക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. എന്നാൽ 1960ലെ ലാൻഡ് അസൈൻമെന്‍റ് നിയമ പ്രകാരം മരവിലയും സ്ഥലവിലയും ഈടാക്കി കൈവശക്കാർക്കു പട്ടയം അനുവദിച്ചപ്പോൾ ഭൂമിയിലെ റിസർവ് മരങ്ങളുടെ അവകാശം സർക്കാർ നിലനിർത്തുകയാണ് ചെയ്തത്.

ഈ അവസ്ഥയക്കു മാറ്റംവരുത്തി റിസർവ് മരങ്ങളുടെ പൂർണാവകാശം ഭൂവുടമകൾക്കു നൽകണമെന്ന കർഷക കൂട്ടായ്മകളുടെ ആവശ്യത്തിനു ദീർഘകാലം പഴക്കമുണ്ട്. കർഷകക്കൂട്ടായ്മകൾ ചെലുത്തിയ നിരന്തര സമ്മർദത്തെത്തുടർന്നു 2017ൽ ലാൻഡ് അസൈൻമെന്‍റ് ആക്ട് സർക്കാർ ഭേദഗതി ചെയ്തെങ്കിലും റവന്യു പട്ടയ ഭൂമിയിലെ റിസർവ് മരങ്ങൾ കൈവശക്കാർക്കു മുറിക്കുന്നതിനും വിൽക്കുന്നതിനും സാഹചര്യം ഒരുങ്ങിയില്ല.

ഈ പശ്ചാത്തലത്തിൽ റവന്യു പട്ടയഭൂമികളിലെ നട്ടുവളർത്തിയതും അല്ലാത്തതുമായ വൃക്ഷങ്ങളിൽ ചന്ദനം ഒഴികെയുള്ളവ മുറിക്കുന്നതിനു ഭൂവുടമകളെ അനുവദിച്ച് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി 2020 മാർച്ച് 11നു ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും വിവാദമായതിനെത്തുടർന്ന് പിൻവലിച്ചു.

ഈ ഉത്തരവിന്‍റെ മറവിലാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ റവന്യു പട്ടയ ഭൂമികളിൽ അനധികൃത ഈട്ടി, തേക്ക് മുറി നടന്നത്. സംസ്ഥാനത്തെ ആയിരക്കണക്കിനു ചെറുകിട കർഷക കുടുംബങ്ങൾക്കു ഗുണകരമാകുമായിരുന്ന റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് പുനഃസ്ഥാപിക്കുന്നതിനു കർഷകക്കൂട്ടായ്മകൾ നടത്തിയ ശ്രമം വിഫലമാകുകയാണ് ചെയ്തത്.

റവന്യു പട്ടയ ഭൂമികളിലെ ഉണങ്ങിയതും വീണുകിടക്കുന്നതുമായ ഈട്ടി, തേക്ക് മരങ്ങൾ നിശ്ചിത തുക വില ഈടാക്കി കർഷകർക്ക് വിട്ടുകൊടുക്കാനോ മുറിച്ചെടുത്ത് ഖജനാവിലേക്ക് മുതൽക്കൂട്ടാനോ സർക്കാർ തയാറാകണമെന്ന ആവശ്യം പൊതുവേ ഉയരുന്നുണ്ട്.

Latest News

Corehub Up