Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trisha Krishnan

വിവാഹമോചനത്തിൽ നിന്നും സംഗീതയുടെ മനസ് മാറ്റിയത് വിജയ്‌യുടെ അമ്മ? റിപ്പോർട്ടുകൾ ഇങ്ങനെ

തമിഴകത്തും പുറത്തും മുഴുവൻ ചർച്ചയായിരുന്ന വിജയ്‌യുടെ വിവാഹമോചനത്തിന് ഏതാണ്ട് പര്യവസനമായിരിക്കുന്നു. വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനം വേണ്ടെന്ന് കുടുംബകോടതിയിൽ അറിയിച്ചതിന് പിന്നാലെയാണ് ദീർഘകാലമായി നിന്ന അഭ്യൂഹങ്ങൾക്ക് പരിസമാപ്തിയായിരിക്കുന്നത്.

ഇരുവരും തമ്മിലുള്ള കുടുംബവിഷയത്തിൽ സമാധാന ചർച്ചകൾക്കായി വിജയ്‌യുടെ അമ്മ ശോഭയാണ് ഇടപെട്ടതെന്നും സംഗീതയുടെ മനസ് മാറ്റിയതെന്നുമാണ് സൂചന.

തമിഴ്നാട് നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ വിജയ് നേരിട്ട് കോടതിയിൽ ഹാജരായിരുന്നില്ല. ലണ്ടനിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് സംഗീത കോടതി നടപടികളിൽ പങ്കെടുത്തത്.

ജൂണിൽ കേസ് പരിഗണിച്ചപ്പോൾ ഇരുവരോടും നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് കോടതി കർശനമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സുരക്ഷാകാരണങ്ങൾ ചൂണ്ടികാട്ടി വിർച്വലായി ഹാജരാകാൻ അനുവാദം തേടുകയായിരുന്നു താരങ്ങൾ.

അതിനിടെ വിജയ്‌യുടെ അമ്മ മുന്‍കൈ എടുത്ത് ഇരുവരെയും ഒന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും, ലണ്ടനിൽ നിന്നും സംഗീത തിരിച്ച് വിജയ്‌യുടെ മാതാപിതാക്കളുടെ വീട്ടിൽ തിരിച്ചെത്തിയെന്നും റിപ്പോർട്ടുകൾ വന്നു. നിലവിൽ ലണ്ടനിൽ തുടരുകയാണ് സംഗീത. വൈകാതെ സംഗീത ചെന്നൈയിൽ എത്തുമെന്നും ഇരുവരും ഇരുവരും ഒരുമിച്ചുള്ള ഒരു ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.

27 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കാൻ അനുമതി തേടിയാണ് സംഗീത കോടതിയെ സമീപിച്ചത്.1954-ലെ സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം സംഗീത സമർപ്പിച്ച ഹർജിയിൽ വിജയ്‌ക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്.

തെന്നിന്ത്യയിലെ പ്രമുഖ നടിയുമായി വിജയ്ക്ക് അവിഹിത ബന്ധമുണ്ടെന്നായിരുന്നു സംഗീതയുടെ പ്രധാന ആരോപണം. ഹർജിയിൽ നടിയുടെ പേര് നേരിട്ട് പരാമർശിച്ചിട്ടില്ലെങ്കിലും, ഇത് തൃഷ കൃഷ്ണനാണെന്ന തരത്തിൽ വലിയ രീതിയിൽ അഭ്യൂഹങ്ങൾ പ്രചരിച്ചു. 2021 ഏപ്രിലിലാണ് ഈ ബന്ധത്തെക്കുറിച്ച് താൻ അറിയുന്നത് എന്നായിരുന്നു സംഗീത ഹർജിയിൽ വെളിപ്പെടുത്തിയത്.

ഈ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് പലതവണ ഉറപ്പുനൽകിയെങ്കിലും, നടിക്കൊപ്പമുള്ള യാത്രകളും പൊതുപരിപാടികളിലെ പങ്കാളിത്തവും അദ്ദേഹം തുടർന്നുവെന്നും നടി ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിരന്തരം പങ്കുവച്ചത് തനിക്കും മക്കൾക്കും വലിയ രീതിയിൽ മാനസിക വിഷമവും പൊതുസമൂഹത്തിൽ വലിയ അപമാനവുമുണ്ടാക്കിയെന്നും സംഗീത ഹർജിയിൽ ആരോപിച്ചു.

 

 

Movies

അവർ എനിക്കായി ഹണിമൂൺ പ്ലാൻ ചെയ്യുന്നതിനായി കാത്തിരിക്കുന്നു, വൈറലായി തൃഷയുടെ പഴയ പോസ്റ്റ്

വിജയ്-സംഗീത വിവാഹമോചന വിവാദങ്ങൾക്കിടെ ഇപ്പോൾ തലപ്പൊക്കിയിരിക്കുന്നത് നടി തൃഷയുടെ പഴയൊരു ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്. മുമ്പൊരിക്കല്‍ തനിക്കെതിരെ വന്ന വ്യാജ വാര്‍ത്തകളോടുള്ള തൃഷയുടെ പ്രതികരണമാണ് ഇപ്പോൾ വൈറലാകുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു ഈ സംഭവം. തൃഷയും ചണ്ഡീഗഡ് സ്വദേശിയുമായ വ്യവസായിയും തമ്മില്‍ വിവാഹിതരാകുന്നുവെന്നായിരുന്നു വാര്‍ത്ത. പിന്നാലെ ഈ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ തൃഷ രംഗത്തെത്തുകയായിരുന്നു.

ആളുകള്‍ എന്‍റെ ജീവിതം എനിക്ക് വേണ്ടി പ്ലാന്‍ ചെയ്യുമ്പോള്‍ എനിക്ക് വളരെ ഇഷ്ടമാണ്. അവര്‍ ഹണിമൂണും പ്ലാന്‍ ചെയ്യുന്നതിനായി ഞാന്‍ കാത്തിരിക്കുന്നു എന്നായിരുന്നു തൃഷയുടെ പ്രതികരണം.

അതേസമയം വിജയ്ക്ക് ഒരു നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഭാര്യ സംഗീത വിവാഹ മോചനത്തിന് കോടതിയെ സമീപിച്ചത്. ഈ നടി തൃഷ കൃഷ്ണനാണെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം.

Movies

നടി തൃഷ കൃഷ്ണൻ വിവാഹിതയാകുന്നു?

നടി തൃഷ കൃഷ്ണൻ വിവാഹിതയാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഛത്തീസ്ഗഡ് സ്വദേശിയായ ഒരു വ്യവസായിയാണ് വരൻ എന്നാണ് സൂചന. ഇരുവരുടെയും കുടുംബംഗങ്ങൾ ഏറെക്കാലമായി അടുത്തറിയുന്നവരാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ശരിയായ വ്യക്തി വരുമ്പോള്‍ ശരിയായ സമയത്ത് വിവാഹമുണ്ടാവുമെന്ന് അടുത്തിടെ നടി പറഞ്ഞിരുന്നു. എന്നാല്‍, അതിനുള്ള സമയം ഇതുവരെ ആയിട്ടില്ലെന്നും നടി പറഞ്ഞു.

നേരത്തെ, വ്യവസായിയും നിര്‍മാതാവുമായ വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹം ഉറപ്പിച്ചിരുന്നു. 2015-ലായിരുന്നു വിവാഹനിശ്ചയം.

പിന്നീട് ഈ ബന്ധം ഉപേക്ഷിച്ചു. വിവാഹശേഷം തൃഷ അഭിനയം തുടരുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസമാണ് ബന്ധം ഉപേക്ഷിക്കുന്നതിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Movies

മകൾക്ക് പ്രായം 42, അപ്പോൾ അമ്മയ്ക്ക്? അമ്മയുടെ പിറന്നാൾ ആഘോഷമാക്കി തൃഷ

അമ്മ ഉമ കൃഷ്ണന്‍റെ പിറന്നാൾ ആഘോഷത്തിന്‍റെ ചിത്രങ്ങളുമായി നടി തൃഷ കൃഷ്ണ. യൗവനം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന തൃഷയുടെ അമ്മയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അമ്മ കേക്ക് മുറിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. തൃഷയുടെ അമ്മൂമ്മ ശാരദയെയും ചിത്രത്തിൽ കാണാം. 

അമ്മ ഉമ കൃഷ്ണന്‍റെ പിറന്നാൾ ആഘോഷത്തിന്‍റെ ചിത്രങ്ങളുമായി നടി തൃഷ കൃഷ്ണ. യൗവനം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന തൃഷയുടെ അമ്മയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അമ്മ കേക്ക് മുറിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. തൃഷയുടെ അമ്മൂമ്മ ശാരദയെയും ചിത്രത്തിൽ കാണാം. 

അമ്മയെ കാണാൻ മകളേക്കാൾ സുന്ദരിയാണെന്നാണ് ആരാധക കമന്‍റുകൾ. തൃഷയ്ക്ക് 42 വയസുണ്ടെന്നും അപ്പോൾ അമ്മയ്ക്ക് എത്രയാകും പ്രായമെന്നുമാണ് ആരാധകർ ചോദിക്കുന്നത്. തൃഷയുടെ സൗന്ദര്യത്തിന്‍റെ രഹസ്യം അമ്മ ഉമയാണെന്നും ഇവർ പറയുന്നു. 

ചെറിയ പ്രായത്തിൽ നിരവധി സിനിമാ ഓഫറുകൾ ഉമയെ തേടി വന്നിരുന്നെങ്കിലും അതെല്ലാം അവർ നിരസിക്കുകയായിരുന്നു. വിവാഹശേഷം മകളുടെ കരിയറിനായി ജീവിതം മാറ്റിവച്ചു.

Latest News

Corehub Up