കൊച്ചി: ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കാനുളള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) രംഗത്ത്. സർക്കാർ തീരുമാനത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് വിഎച്ച്പി സെക്രട്ടറി ജനറല്‍ ബജറംഗ് ലാല്‍ ബാഗ്ര കൊച്ചിയിൽ പത്രസമ്മേളനത്തില്‍ പറഞ്ഞു.
രാഷ്ട്രീയതാത്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ഭരണഘടനാവിരുദ്ധവും ക്രൈസ്തവ പ്രീണനപരവുമായ കാര്യങ്ങളാണു കമ്മീഷന് റിപ്പോര്‍ട്ടിലുള്ളത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത് വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ്. ഇതിനെ നിയമപരമായി വിശ്വഹിന്ദു പരിഷത്ത് നേരിടും.
ലത്തീന്‍ കത്തോലിക്ക ബിഷപ്പുമാരുടെ ശിപാര്‍ശയനുസരിച്ച് ജാതി സര്‍ട്ടിഫിക്കറ്റ് നല്കാന് അനുവദിക്കുന്നത് വലിയതോതില്‍ മതപരിവര്‍ത്തനത്തിനു വഴിതെളിക്കുമെന്നും ബജറംഗ് ലാല്‍ ബാഗ്ര ആരോപിച്ചു.