Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vibhav Suryavanshi

സൂര്യാ! തല്ലരുത്, പ്ലീസ്..

ചുമ്മാ കണ്ണില്‍ക്കണ്ടവരെ തല്ലി ഹീറോ ആയതല്ല. ജസ്പ്രീത് ബുംറ, ജോഷ് ഹെയ്‌സല്‍വുഡ്, ട്രെന്‍റ് ബോള്‍ട്ട്, ഭുവനേശ്വര്‍ കുമാര്‍, ടിം ഡേവിഡ്... എന്നിങ്ങനെ നീളുന്ന ലോകോത്തര താരങ്ങളെ തെരഞ്ഞുപിടിച്ച് തല്ലിച്ചതച്ചവനാണ് വൈഭവ് സൂര്യവംശിയെന്ന ബാറ്റര്‍.

അതുകൊണ്ടുതന്നെ 15-ാം വയസില്‍ ഭൂഗോളത്തിലെ സകല ബൗളര്‍മാരുടെയും പേടിസ്വപ്‌നമായി മാറി ഈ ബിഹാറി പയ്യന്‍. ക്രിക്കറ്റ് ബോള്‍ കൈയിലെടുക്കുന്ന സകലരുടെയും ചിന്ത ഒന്നു മാത്രം; പന്ത് എവിടെ പിച്ച് ചെയ്യിച്ചാല്‍ വൈഭവ് സൂര്യവംശി സിക്‌സര്‍ പറത്താതിരിക്കും..? ആ ചിന്തകൊണ്ടു ഫലമില്ലെന്നു കാണുമ്പോള്‍ ദയനീയമായ ഒരു നോട്ടം, തല്ലരുത് പ്ലീസ് എന്നു മനസില്‍ പറയുന്ന ഭാവം...

2026 ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (17 പന്തില്‍ 52), ഗുജറാത്ത് ടൈറ്റന്‍സ് (18 പന്തില്‍ 31), മുംബൈ ഇന്ത്യന്‍സ് (14 പന്തില്‍ 39), നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു (26 പന്തില്‍ 78) വമ്പന്മാരെ മാത്രമാണ് വൈഭവ് തല്ലിത്തകര്‍ത്തത്.

300 സ്‌ട്രൈക്ക് റേറ്റ്

സര്‍ ഡോണ്‍ ബ്രാഡ്മാനുപോലും കരിയര്‍ അവസാനിച്ചപ്പോള്‍ സ്‌ട്രൈക്ക് റേറ്റില്‍ 100 എന്ന പൂര്‍ണത കൈവരിക്കാന്‍ സാധിച്ചില്ല. എന്നാല്‍, ഐപിഎല്ലില്‍ 11 മത്സരങ്ങളുടെ ചരിത്രം മാത്രമുള്ള വൈഭവ് സൂര്യവംശിയുടെ സ്‌ട്രൈക്ക് റേറ്റ് 229.44.
റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് എതിരേ 26 പന്തില്‍ 78 റണ്‍സ് നേടിയപ്പോള്‍ വൈഭവിന്‍റെ സ്‌ട്രൈക്ക് റേറ്റ് 300. ട്വന്‍റി-20യില്‍ വൈഭവ് 50+ സ്‌കോര്‍ 300+ സ്‌ട്രൈക്ക് റേറ്റില്‍ നേടുന്നത് ഇതു മൂന്നാം തവണ. ഈ നേട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിന്‍റെ കിറോണ്‍ പൊള്ളാര്‍ഡ് (നാല്) മാത്രമാണ് സൂര്യവംശിക്കു മുന്നിലുള്ളത്.

സിക്‌സ് ഇഷ്ടം

ഐപിഎല്ലില്‍ ഇതുവരെയുള്ള സൂപ്പര്‍ താരങ്ങള്‍ എല്ലാം സിക്‌സിനേക്കാള്‍ കൂടുതല്‍ ഫോര്‍ അടിച്ചവരാണ്. വിരാട് കോഹ്‌ലി: 297 സിക്‌സ്, 785 ഫോര്‍. രോഹിത് ശര്‍മ: 309 സിക്‌സ്, 651 ഫോര്‍. എം.എസ്. ധോണി: 264 സിക്‌സ്, 375 ഫോര്‍. സുരേഷ് റെയ്‌ന: 203 സിക്‌സ്, 506 ഫോര്‍. എന്നാല്‍, സൂര്യവംശി നേരേ മറിച്ചാണ്. ഫോറിനേക്കാള്‍ സിക്‌സിനോടാണ് താത്പര്യം. ഐപിഎല്ലില്‍ 11 മത്സരങ്ങളില്‍നിന്ന് സൂര്യവംശി പറത്തിയത് 42 സിക്‌സ്. ഫോര്‍ 36 മാത്രം.

സിക്‌സിന്‍റെ സാങ്കേതികത

വൈഭവ് സൂര്യവംശി നെറ്റ്‌സില്‍ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറിനെ തുടരെ സിക്‌സ് പറത്തി പരിശീലിക്കുന്ന വീഡിയോ രാജസ്ഥാന്‍ റോയല്‍സ് പങ്കുവച്ചിരുന്നു. ആ പരിശീലനം കളത്തിലും കൗമാരതാരം നടപ്പാക്കുകയാണ്.

സൂര്യവംശിയുടെ സിക്‌സ് അടിയുടെ സാങ്കേതികത:

ബാറ്റ് വേഗം: കൈക്കരുത്തിനാല്‍ ശരീരത്തിന്‍റെ അപ്പര്‍ പോര്‍ഷന്‍ ഉപയോഗിച്ച് അവിശ്വസനീയമായ ബാറ്റ് വേഗത സൃഷ്ടിക്കുന്നു.

ഭാരം കൈമാറ്റം: ബാറ്റ് വീശുമ്പോള്‍ മുന്‍കാലില്‍ ഊന്നിനിര്‍ത്തിക്കൊണ്ട് ശരീരഭാരം കാര്യക്ഷമമായി മുന്നോട്ട് എത്തിക്കുന്നു.

ബാക്ക്‌ലിഫ്റ്റ്: ബാക്ക് ലിഫ്റ്റ് സ്റ്റൈലിലാണ് ബാറ്റിംഗ്. ഇത് ബാറ്റിന്‍റെ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

പരിശീലനം: ഒരു പരിശീലന സെഷനില്‍ 400-500 പന്തുകള്‍ നേരിടുന്നു. ഭൂരിപക്ഷവും ലോഫ്റ്റഡ് ഷോട്ടുകളാണ് പരിശീലിക്കുന്നത്.

പ്രതികരണം: കൈ-കണ്ണ് ഏകോപനം അതിവേഗത്തില്‍. പന്തിന്‍റെ ലെംഗ്ത് മനസിലാക്കാന്‍ ഇതു സഹായിക്കുന്നു.

ഷോട്ട്: ശരീരം വേഗത്തില്‍ തിരിക്കുന്ന രീതിയിലാണ് ഷോട്ടുകള്‍. ഉയര്‍ത്തി അടിക്കാനുള്ള ഊര്‍ജം ആവാഹിക്കാന്‍ സഹായകമാണ്.

ബലഹീനത

ഏതൊരു താരത്തെയുംപോലെ ചില ബലഹീനതകളും വൈഭവിനുണ്ട്. ഇതുവരെ കണ്ടതില്‍വച്ച് മിഡില്‍ സ്റ്റംപിനെ ആക്രമിക്കുന്ന പന്തുകളില്‍ വൈഭവിന്‍റെ സിക്‌സ് ഹിറ്റിംഗ് ശതമാനം കുറവാണ്.

Latest News

Corehub Up