International
ബെയ്ജിംഗ്: വളർത്തുനായ്-യജമാന സ്നേഹത്തിന്റെ കഥകൾ ഒത്തിരിയേറെ നമുക്കുമുന്നിലുണ്ട്. എന്നാൽ, കഴിഞ്ഞദിവസം ചൈനയിൽ നടന്നത് വെറുമൊരു സ്നേഹത്തിന്റെ കഥ മാത്രമല്ല, ആരേയും അതിശയിപ്പിക്കുന്ന അതിജീവനത്തിന്റെയും ആഴമേറിയ സൗഹൃദത്തിന്റെയും കഥകൂടിയാണ്. വടക്കുകിഴക്കൻ ചൈനയിലെ ജിലിൻ പ്രവിശ്യയിൽ നടന്ന ഈ സംഭവം സമൂഹമാധ്യമങ്ങളിലൂടെ ലോകമാകെ വൈറലാണിപ്പോൾ.
പ്രവിശ്യയിലുള്ള ഒരു ഗ്രാമത്തിലെ മൂന്ന് വീടുകളിലെ ഓമനമൃഗങ്ങളായിരുന്ന ഒരു കോർഗി, ഗോൾഡൻ റിട്രീവറുകൾ, ലാബ്രഡോർ, ഒരു ജർമ്മൻ ഷെപ്പേർഡ് എന്നിവയുൾപ്പെടെ ഏഴു നായ്ക്കളാണ് കഥാപാത്രങ്ങൾ. എന്നും വൈകുന്നേരം ഒന്നിച്ച് കളിച്ചുനടന്നിരുന്ന അവർ വെറും മൃഗങ്ങളായിരുന്നില്ല, മറിച്ച് ഒരേ കുടുംബത്തിലെ അംഗങ്ങളെപ്പോലെയായിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച ഒരു രാത്രിയിൽ ആ ഗ്രാമത്തെ നടുക്കിക്കൊണ്ട് അതു സംഭവിച്ചു.
പട്ടിയിറച്ചി കച്ചവടം നടത്തുന്ന ഒരുസംഘം ആ ഗ്രാമത്തിൽ എത്തുകയും ഈ ഏഴ് കൂട്ടുകാരെയും മോഷ്ടിക്കുകയും ചെയ്തു. അവരെ ഒരു ട്രക്കിലാക്കി നഗരത്തിനു പുറത്തേക്ക് കൊണ്ടുപോയി. എന്നാൽ, ചാംഗ്സ്ഷുവാംഗ് എക്സ്പ്രസ് വേയിലൂടെ പോകവെ ട്രക്ക് നിർത്തിയപ്പോൾ ഈ നായ്ക്കൾ എങ്ങനെയോ രക്ഷപ്പെടുകയായിരുന്നു.
വീടിനു കിലോമീറ്ററുകൾ അകലെ, അപരിചിതമായ ഒരു ഹൈവേയുടെ നടുവിലാണ് അവർ ചെന്നെത്തിയത്. ഭയന്ന് നാലുപാടും ചിതറിയോടുന്നതിനു പകരം അവർ മൂകഭാഷയിൽ ബുദ്ധിപരമായി പ്രവർത്തിച്ചു. ഏഴുപേരും ഒരു സംഘമായി ഒന്നുചേർന്നു നിൽക്കാൻ തീരുമാനിച്ചു. അവിടെനിന്ന് അവരുടെ അതിജീവനത്തിന്റെ മഹായാത്ര ആരംഭിക്കുകയായി. ഈ നായ് സംഘത്തെ നയിച്ചത് കൂട്ടത്തിലെ ഏറ്റവും ചെറിയവനായ കോർഗി ആയിരുന്നു. അവൻ മുന്നിൽ നടന്ന് വഴി കാണിച്ചു, ഇടയ്ക്കിടെ തിരിഞ്ഞുനോക്കി ബാക്കിയുള്ള ആറുപേരും കൂടെയുണ്ടെന്ന് ഉറപ്പുവരുത്തി.
യാത്രയ്ക്കിടയിൽ കൂട്ടത്തിലെ ജർമ്മൻ ഷെപ്പേർഡിന് പരിക്കേറ്റിരുന്നു. വേദനകൊണ്ട് നടക്കാൻ പ്രയാസപ്പെട്ട അവനെ ഉപേക്ഷിച്ചുപോകാൻ ആ കൂട്ടുകാർ തയാറായില്ല. ഗോൾഡൻ റിട്രീവറുകളും ലാബ്രഡോറുകളും ആ പരിക്കേറ്റ സുഹൃത്തിനെ നടുവിൽ നിർത്തി അവർക്കുചുറ്റും ഒരു മതിൽ പോലെ നടന്നു. രണ്ടു പകലും രണ്ടു രാത്രിയും അവർ ആ ഹൈവേകളിലൂടെയും കാട്ടുപ്രദേശങ്ങളിലൂടെയും നടന്നു.
ഭക്ഷണവും വെള്ളവുമില്ലാതെ, അപരിചിതമായ മനുഷ്യരെയും വാഹനങ്ങളെയും ഭയന്ന് അവർ നീങ്ങി. ഡ്രോൺ ദൃശ്യങ്ങളിലും സിസിടിവി കാമറകളിലും പതിഞ്ഞ അവരുടെ ദൃശ്യങ്ങൾ കണ്ടവർക്കെല്ലാം അതൊരു അത്ഭുതക്കാഴ്ചയായിരുന്നു.കഴിഞ്ഞ 16ന് ലു എന്ന വഴിയാത്രക്കാരനാണു നായ്ക്കളെ ആദ്യം ശ്രദ്ധിക്കുന്നത്.
നായ്ക്കളുടെ പെരുമാറ്റം കണ്ടപ്പോൾത്തന്നെ അവ തെരുവുനായ്ക്കളല്ലെന്നു മനസിലാക്കിയ ലു തിരക്കേറിയ പാതയിലൂടെ നായ്ക്കൾ നടന്നുനീങ്ങുന്ന ദൃശ്യം പകർത്തി. ആ നായ്ക്കളെ ലി തന്റെ അടുത്തേക്കു വിളിക്കുന്നുണ്ടെങ്കിലും അവ നടത്തം തുടരുന്നതായി വീഡിയോയിൽ കാണാം.
ഒടുവില്‍ നായ്ക്കളുടെ സുരക്ഷാര്‍ഥം ലു പ്രാദേശിക ഭരണകൂടത്തിന്റെ ഇടപെടൽ തേടി വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു. പിന്നാലെ ‘ബിറ്റർ കോഫി സ്ട്രേ ഡോഗ് ബേസ്’ എന്ന സംഘടനയാണ് ഈ നായ്ക്കൾ ഒരേ ഗ്രാമത്തിൽനിന്നുള്ളവയാണെന്നും പട്ടിയിറച്ചി കട നടത്തിയിരുന്ന വ്യക്തികൾ തട്ടിക്കൊണ്ടുപോയതാണെന്നും വെളിപ്പെടുത്തുന്നത്. വഴിമധ്യേ അവര്‍ രക്ഷപ്പെട്ടിരിക്കാമെന്നും സംഘടന പറയുന്നു.
നായ്ക്കളെ ട്രാക്ക് ചെയ്യുന്നതിനും അവയെ സുരക്ഷിതമായി തിരികെ എത്തിക്കുന്നതിനുമായി സംഘടന വോളന്റിയർമാരെയും ഒരു ഡ്രോണും അയച്ചു. ഒടുവില്‍ കഴിഞ്ഞ 19ന് മൂന്ന് വ്യത്യസ്ത വീടുകളിൽനിന്നുള്ള ഏഴു നായ്ക്കളും പ്രിയപ്പെട്ട ഗ്രാമത്തിന്റെ മണം പിടിച്ചറിഞ്ഞ് അവയുടെ ഉടമസ്ഥരുടെ അടുത്തേക്ക് സുരക്ഷിതമായി തിരിച്ചെത്തി.
നായ്ക്കളുടെ ലു പകർത്തിയ വീഡിയോ ലോകമെങ്ങും സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ. ആദ്യം ചൈനീസ് ആപ്പായ ‘ഡൗയിനിൽ’ പ്രചരിച്ച ഈ വീഡിയോ 230 ദശലക്ഷത്തിലധികം ആളുകളാണു കണ്ടത്.
Movies
മുംബൈ: സൂപ്പര്‍താരജോഡികളായ രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും ഹണിമൂണ്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഉദയ്പുരിലെ രാജകീയ വിവാഹച്ചടങ്ങുകള്‍ക്കും സുഹൃത്തുക്കള്‍ക്കായി നടത്തിയ വിരുന്നിനുംശേഷം ഇരുവരും പറന്നത് തായ്ലന്‍ഡിലേക്കാണ്. തായ്ലന്ഡിലെ കോ സമുയിലുള്ള വില്ലയാണു താരങ്ങള്‍ ഹണിമൂണിനായി തെരഞ്ഞെടുത്തത്.
ആഡംബര റിസോര്‍ട്ടുകള്‍ ഒഴിവാക്കി, കടല്‍ത്തീരത്തോട് ചേര്‍ന്നുള്ള മനോഹരമായ ഒരു സ്വകാര്യ വില്ലയിലാണ് ഇരുവരുമുള്ളത്. പ്രകൃതിഭംഗി നിറഞ്ഞ പശ്ചാത്തലത്തില്‍, കാഷ്വല്‍ വസ്ത്രങ്ങളില്‍ പരസ്പരം നോക്കി നില്ക്കുന്ന ഇരുവരുടെയും ചിത്രം ആരാധകര്‍ ഏറ്റെടുത്തു. താരങ്ങള്‍, തങ്ങളുടെ വ്യക്തിത്വത്തിന് അനുയോജ്യമായ, ലളിതവും ഹൃദ്യവുമായ അന്തരീക്ഷമാണ് തെരഞ്ഞെടുത്തത്.
രാജസ്ഥാനിലെ ഉദയ്പുരില്‍ ഫെബ്രുവരി 26-ന് ആയിരുന്നു താരവിവാഹം. വിവാഹത്തിനു പിന്നാലെ മാര്‍ച്ച് നാലിന് ഹൈദരാബാദില്‍ സുഹൃത്തുക്കള്‍ക്കായി വലിയവിരുന്നും സംഘടിപ്പിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കാന്‍ വ്യത്യസ്തമായ വഴിയാണ് ഇരുവരും തെരഞ്ഞെടുത്തത്.
ഇന്ത്യയിലെ എല്ലാ ആഘോഷങ്ങളും മധുരപലഹാരങ്ങള്‍ക്കൊപ്പമാണ്. അതുകൊണ്ട് ഞങ്ങളുടെ വിവാഹവും നിങ്ങള്‍ക്കൊപ്പം ആഘോഷിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു...- എന്ന് കുറിച്ചുകൊണ്ട് മാര്‍ച്ച് ഒന്നിന് രാജ്യം മുഴുവന്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.
ഹൈദരാബാദ്, കൊച്ചി, ബംഗളൂരു, ചെന്നൈ, മുംബൈ, ഡല്‍ഹി തുടങ്ങി നിരവധി നഗരങ്ങളില്‍ ട്രക്കുകളിലായി മധുരപലഹാരങ്ങള്‍ എത്തിച്ചതിനൊപ്പം വിവിധ ക്ഷേത്രങ്ങളില്‍ അന്നദാനവും താരങ്ങള്‍ നടത്തി.
National
ഹൈദരാബാദ്: തെലങ്കാനയിൽ തുറക്കാത്ത ബിയർ കുപ്പിയിൽ ജീവനുള്ള മീൻ. ഹൈദരാബാദിലെ മല്ലാപ്പുരിലാണ് വിചിത്ര സംഭവം നടന്നത്. നാച്ചാരം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു മദ്യഷാപ്പിൽ നിന്ന് വാങ്ങിയ ബിയറിലാണ് ജീവനുള്ള മീനിനെ കണ്ടെത്തിയത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ബിയർ വാങ്ങിയ മധ്യവയസ്കൻ കുപ്പി തുറക്കുന്നതിന് മുൻപ് ഉള്ളിൽ എന്തോ അനങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ജീവനുള്ള മീനിനെ കണ്ടെത്തിയത്.
ഇതേ തുടർന്ന് ഇയാൾ ബിയറുമായി മദ്യഷാപ്പിൽ തിരികെയെത്തി. എന്നാൽ ബിയർ ഉത്പാദിപ്പിക്കുന്നത് കടയിൽ അല്ലെന്നും ഫാക്ടറിയിലാണെന്നും തിരിച്ചെടുക്കാൻ സാധിക്കില്ലെന്നും ജീവനക്കാരൻ അറിയിച്ചു.
പിന്നാലെ ഇരുവരും തമ്മിൽ തർക്കത്തിലേർപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബിയർ കുപ്പിയിൽ മീൻ എങ്ങനെയെത്തി എന്നതിനെ കുറിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്. ഇത്രയും സമയം ബിയറിനുള്ളിൽ കിടന്ന മീൻ ജീവനോടെയുള്ളതിനെ കുറിച്ചും ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
National
ബെംഗളൂരു: കര്‍ണാടക പോലീസിന് നാണക്കേടായി മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനും സിവില്‍ റൈറ്റ്സ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഡിജിപിയുമായ കെ. രാമചന്ദ്ര റാവുവിന് സസ്പെന്ഷന്. യൂണിഫോമില്‍ ഓഫീസ് ചേംബറില്‍ യുവതികളെ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും മറ്റ് അനുചിതമായ പെരുമാറ്റങ്ങളും വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടര്‍ന്നാണ് നടപടി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെയാണ് സസ്പെന്ഷന്.
സാമൂഹ്യമാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച ഒന്നിലധികം വീഡിയോകളും ഓഡിയോ ക്ലിപ്പുകളും വൈറലായതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി. 1968ലെ ഓള് ഇന്ത്യ സര്‍വീസസ് റൂള്‍സ് ലംഘിക്കുന്നതും സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നതുമാണ് രാമചന്ദ്ര റാവുവിന്റെ പെരുമാറ്റമെന്ന് സസ്പെന്ഷന് ഉത്തരവില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ആരും നിയമത്തിന് മുകളിലല്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥനാണെങ്കിലും കുറ്റം തെളിയുന്ന പക്ഷം കര്‍ശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു
എന്നാല്‍ ദൃശ്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് രാമചന്ദ്ര റാവുവിന്റെ വാദം. തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ഈ നീക്കത്തിന് എതിരെ അഭിഭാഷകരുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കന്നഡ നടി രന്യ റാവുവിന്റെ രണ്ടാനച്ഛന് കൂടിയാണ് രാമചന്ദ്ര റാവു. 2025 മാര്‍ച്ചില്‍ ദുബായില്‍ നിന്നുള്ള സ്വര്‍ണക്കടത്ത് കേസില്‍ രന്യ അറസ്റ്റിലായിരുന്നു.
NRI
ഡാളസ്: ഡാളസിലെ ഓക്ക് ലോൺ യുണൈറ്റഡ് മെത്തഡിസ്റ്റ് ചർച്ചിന് പുറത്തുള്ള ക്രിസ്മസ് പുൽക്കൂട് ഇത്തവണ ശ്രദ്ധേയമാകുകയാണ്. കുടിയേറ്റ വിഷയത്തെക്കുറിച്ചുള്ള ഒരു വിവാദപരമായ സന്ദേശം ഇത് പങ്കുവെക്കുന്നു.
പള്ളിക്ക് പുറത്തുള്ള പുൽക്കൂട്ടിൽ, മറിയയും യോസേഫും ഉണ്ണിയേശുവും മുള്ളുവേലിക്ക് പിന്നിലെ ആധുനിക കുടിയേറ്റക്കാർ ആയിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.
വേലിക്ക് ചുറ്റുമുള്ള ബോർഡുകളിൽ വിശുദ്ധരാണ് അഭയാർത്ഥി, വിശുദ്ധരാണ് നിരീക്ഷണത്തിലുള്ളവരും പട്രോളിംഗിലുള്ളവരും എന്നിങ്ങനെ എഴുതിയിട്ടുണ്ട്.
ഫെഡറൽ സർക്കാരിന്റെ കുടിയേറ്റ നയങ്ങളെക്കുറിച്ചുള്ള നിലവിലെ യാഥാർത്ഥ്യത്തെ സൂചിപ്പിക്കാനാണ് ഈ മനഃപൂർവമായ പ്രദർശനമെന്ന് അസോസിയേറ്റ് പാസ്റ്റർ ഇസബെൽ മാർക്വേസ് പറയുന്നു.
പ്രദേശവാസികൾ ഇതിനെ ധീരമായ ഒരു നീക്കമായും അതിർത്തിയിലെ രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചുള്ള മികച്ച വ്യാഖ്യാനമായും വിശേഷിപ്പിച്ചു. യേശു ഒരു കുടിയേറ്റക്കാരനും ദേശാടകനുമായിരുന്നു എന്നും ചിലർ അഭിപ്രായപ്പെട്ടു.
NRI
മനാമ: കാതുകളിലേക്ക് തൂമഞ്ഞു തഴുകുംപോലെ ഒഴുകിയിറങ്ങുന്ന ഒരു ക്രിസ്മസ് ഗാനം. എല്ലാം മറന്ന് ഒരു ക്രിസ്മസ് രാവിലേക്ക് ഇറങ്ങിനിന്ന് കാരൾ ഈണത്തിലേക്കു മനസുചേർത്ത അനുഭവം. ബഹ്റിൻ അവാലി കത്തീഡ്രലിലെ മലയാളി ക്വയർ ടീം ആണ് മനംകവരുന്ന ഈണവുമായി ഈ ക്രിസ്മസ് ഗാനം "തൂമഞ്ഞു പെയ്യുന്ന സ്വർഗീയ രാത്രി' ഒരുക്കിയിരിക്കുന്നത്.
മ്യൂസിക് ഡ്രീമേഴ്സ് എന്ന ബാനറിലാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. മനോഹരമായ ദൃശ്യാവിഷ്കാരം യു ട്യൂബിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിനു കൂടുതൽ ചാരുതയേകുന്നു. റെജോയ് വർഗീസ് എഴുതിയ ഗാനത്തിന് അജീഷ് ബോസ് സംഗീതം പകർന്നു.
ആലാപനം അവാലി കത്തീഡ്രൽ ക്വയർ ടീം. ഈ ക്വയർ ടീം നേരത്തെയും ഗാനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. രണ്ടു ഗാനങ്ങൾകൂടി അണിയറയിൽ ഒരുങ്ങുന്നുണ്ട്. സീനിയർ ടീമിൽ 20 പേരും ജൂണിയർ ടീമിൽ 15 പേരും അടങ്ങുന്നതാണ് ഇവരുടെ ക്വയർ ടീം.
ഓഡിയോഗ്രഫി: ആന്റണി സണ്ണി, വിഡിയോഗ്രഫി: ജിനേഷ് ഫ്രാൻസിസ്, റിജോയ് വർഗീസ്, ആലാപനം: അജീഷ് ബോസ്, റെജോയ് വർഗീസ്, നെൽസൺ ജോസഫ്, ഫ്ലെമിംഗ് ഫ്രാൻസിസ്, മരീന മാത്യു, മരിയ സാജു, നീനു സെബിൻ, അജിമോൾ സോവിൻ, ലെയ്സി ജോർജ്, ജ്യോത്സന ബോസ്റ്റോ, നിഷ പ്രീജി. കീബോർഡ്: ജിനേഷ് ഫ്രാൻസിസ്, കരുൺ ഷെറിൻ. റിഥം കമ്പോസർ: രാജു പോൾ. സഹകരണം: ജോജി തോമസ് (കാൻബറ).
ഗാനം കേൾക്കാം
Viral
ജീവിതസായന്തനത്തിലും വിശ്രമിക്കാൻ നൊന്ന സിൽവാന മുത്തശി തയാറല്ല. പരമ്പരാഗത ഇറ്റാലിയൻ വിഭവങ്ങളുടെ പാചകവിദ്യകളും ഉത്തമജീവിതം നയിക്കാനുള്ള സാരോപദേശങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുതുതലമുറയ്ക്കു പകർന്നുനൽകി ഏവരുടെയും പ്രത്യേകിച്ച് ഇറ്റലിക്കാരുടെ മനംകവരുകയാണ് ഈ 84കാരി.
ടിക് ടോക്കിലും ഇൻസ്റ്റഗ്രാമിലുമെല്ലാം സജീവമായ ഈ മുത്തശിക്ക് ഈവർഷത്തെ ഇറ്റലിയുടെ ടിക് ടോക്ക് ക്രിയേറ്റർ ഓഫ് ദ ഇയർ അവാർഡും ലഭിച്ചുകഴിഞ്ഞു. 90 ദശലക്ഷം പേരാണ് നൊന്ന സിൽവാന മുത്തശിയുടെ ഉപദേശങ്ങൾക്കായും പാചകവിദ്യകൾക്കായും അവരെ സമൂഹമാധ്യമങ്ങളിൽ അനുഗമിക്കുന്നത്.
ഇറ്റലിയിലെ ടസ്കനിക്കടുത്ത മൊന്റെസ്പെർതൊലി സ്വദേശിനിയാണ് നൊന്ന സിൽവി എന്ന പേരിലും അറിയപ്പെടുന്ന നൊന്ന സിൽവാന. ടേസ്റ്റ് അറ്റ്ലാസ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ നൊന്ന മുത്തശിയെ ഫുഡ് ഹീറോയെന്നു വരെ വിശേഷിപ്പിച്ച് പുരസ്കാരം നൽകിയിട്ടുണ്ട്.
nonnasilvi.com എന്നപേരിൽ സ്വന്തമായി വെബ് പേജ് വരെ ഈ മുത്തശിക്കുണ്ട്. എട്ടാംവയസിൽ തന്റെ മുത്തശിയിൽനിന്നാണ് പാചകം പഠിച്ചതെന്ന് ഇവർ പറയുന്നു.
32-ാം വയസിൽ വിവാഹിതയായ നൊന്ന സിൽവാനയുടെ ഭർത്താവ് 11 വർഷത്തിനുശേഷം മരിച്ചു. ഏകമകൻ ആൻഡ്രിയ ഷെഫാണ്. കൊച്ചുമകൻ മത്തേയോയാണു മുത്തശിയുടെ പാചക വീഡികൾ ചിത്രീകരിക്കുന്നത്.