Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
‘അഭിയുടെ കഥ, അനുവിന്റെയും’ റിയൽ ലൈഫ് സ്റ്റോറി - ബി. ആർ.വിജയലക്ഷ്മി
Wednesday, March 7, 2018 6:59 PM IST
ഏഷ്യയിലെ ആദ്യത്തെ ഛായാഗ്രാഹകയും കന്നട ചലച്ചിത്രപ്രതിഭ ബി. ആർ.പന്തലുവിന്റെ മകളുമായ ബി.ആർ.വിജയലക്ഷ്മി സംവിധാനം ചെയ്ത രണ്ടാമതു ചിത്രം ‘അഭിയുടെ കഥ, അനുവിന്റെയും’ തിയറ്ററുകളിലേക്ക്. പ്രശസ്ത ഛായാഗ്രാഹകൻ അശോക് കുമാറിന്റെ അസിസ്റ്റന്റായി സിനിമയിലെത്തിയ വിജയലക്ഷ്മി 1985ൽ കെ.ഭാഗ്യരാജിന്റെ ചിന്നവീടിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകയായത്. തുടർന്ന് 1995 വരെ 22 സിനിമകൾക്കു ഛായാഗ്രണണം നിർവഹിച്ചു. 1995ൽ ’പാട്ടു പാടവ’ എന്ന തമിഴ് ചിത്രം സംവിധാനം ചെയ്തു. അതിന്റെ സ്ക്രിപ്റ്റിംഗും ഛായാഗ്രഹണവും വിജയലക്ഷ്മിയുടേതായിരുന്നു. തുടർന്നു ടെലിവിഷൻ ഇൻഡസ്ട്രിയിൽ പ്രവർത്തിച്ചു തുടങ്ങി. സരിഗമ ഇന്ത്യ എന്ന നിർമാണക്കമ്പനിയുടെ ഭാഗമായി. ഇപ്പോൾ സരിഗമ സൗത്ത് ഫിലിംസിന്റെ സീനിയർ വൈസ് പ്രസിഡന്റാണ് വിജയലക്ഷ്മി.
“മലയാളത്തിലും തമിഴിലുമായി ഒരു സിനിമ ചെയ്യാൻ കമ്പനി എന്നോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് അഭിയുടെ കഥ, അനുവിന്റെയും എന്ന സിനിമയിലേക്ക് എത്തിയത്. ഇതു റിയൽ ലൈഫ് സ്റ്റോറിയാണ്. യഥാർഥ ജീവിതകഥകളിൽ നിന്നാണ് സരിഗമ സംരംഭമായ യൂഡ്ലി ഫിലിംസ് സിനിമയുണ്ടാക്കുന്നത്. അതുകൊണ്ടു തന്ന അതു റിയലിസ്റ്റിക് ആയിരിക്കും. സത്യസന്ധമായിരിക്കും. സമാനതകളില്ലാത്തതും അസാധാരണവുമായ കഥയായതുകൊണ്ടാണ് ഇതു സിനിമയാക്കാൻ തീരുമാനിച്ചത്. മികച്ച ആക്ടേഴ്സിനു മാത്രം ചെയ്യാൻ പറ്റുന്ന റോളുകളാണ് ഇതിലുള്ളത്. അതിൽ സംശയമില്ല. അതിനാലാണ് ടോവിനോ തോമസ്, പിയ ബാജ്പേയി എന്നിവരിലേക്ക് എത്തിയത്. ടോവിനോയും പിയയും എന്റെ സെലക്ഷനാണ്. ‘അഭിയും അനുവും’ എന്നാണ് തമിഴ് വേർഷന്റെ പേര്... സംവിധായിക ബി.ആർ.വിജയലക്ഷ്മി സംസാരിക്കുന്നു..
അഭിയുടെ കഥ, അനുവിന്റെയും - രചന..?
ഞങ്ങളുടെ പക്കൽ യഥാർഥത്തിൽ സംഭവിച്ച ഒരു കഥയുണ്ടായിരുന്നു. അതിൽ നിന്നാണ് ഉദയഭാനു മഹേശ്വരൻ തിരക്കഥ തയാറാക്കിയത്. ഒറിജിനൽ സ്ക്രിപ്റ്റ് തമിഴിലാണ് എഴുതിയത്. അതു മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുകയായിരുന്നു. പ്രശസ്ത ഗാനരചയിതാവ് ബി.കെ. ഹരിനാരായണനാണ് ഈ സിനിമയ്ക്ക് ഏറെ അനുയോജ്യമായ ‘അഭിയുടെ കഥ, അനുവിന്റെയും’ എന്ന ടൈറ്റിൽ നിർദേശിച്ചത്.
ഈ സിനിമ എന്താണു പറയുന്നത്..?
യുവതീയുവാക്കളുടെ പ്രണയവും പ്രണയം തന്നെ ഒരു പ്രശ്നമാകുന്നതും രക്ഷിതാക്കളുടെ എതിർപ്പും അതിനെത്തുടർന്നുണ്ടാകുന്ന സംഘർഷങ്ങളും ഒടുവിൽ പ്രശ്നങ്ങളെല്ലാമൊഴിഞ്ഞ് ഇരുവരും വിവാഹിതരാവുന്നതുമൊക്കെയാണ് സാധാരണ ലൗ സ്റ്റോറികളുടെ പ്രമേയം. പക്ഷേ, എന്റെ സിനിമയിൽ ഇരുവരുടെയും പ്രണയത്തിൽ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാകുന്നില്ല. അവർ പ്രണയത്തിലാവുകയും മാതാപിതാക്കളുടെ അനുമതിയോടെ വിവാഹിതരാവുകയും ചെയ്യുന്നു. വിവാഹത്തിനുശേഷമാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. അവരുടെ വിവാഹം നിയമവിരുദ്ധമാണ് എന്നു സമൂഹം പറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേരുന്നു. ഇരുവരും ആ അസാധാരണ അവസ്ഥയെ എങ്ങനെ ഫലപ്രദമായി നേരിടുന്നു എന്നതിൽ നിന്നാണ് തുടർന്നു കഥാസഞ്ചാരം.
തമിഴിലും മലയാളത്തിലും ചിത്രീകരിച്ച സിനിമ...?
ഒരേസമയം മലയാളത്തിലും തമിഴിലും ചിത്രീകരിച്ച സിനിമയാണിത്. ഈ സിനിമയ്ക്കു മലയാളം നേറ്റിവിറ്റിയോ തമിഴ് നേറ്റിവിറ്റിയോ ഇല്ല. ഈ സിനിമ പറയുന്നത് പൊതു സ്വഭാവമുള്ള ഒരു വിഷയമാണ്. മലയാളം വേർഷനിൽ ചെന്നൈയിൽ വർക്ക് ചെയ്യുന്ന ഒരു മലയാളിപ്പയ്യനാണ് ടൊവിനോയുടെ കഥാപാത്രം അഭി. തമിഴ് വേർഷനിൽ ചെന്നൈയിൽ വർക്ക് ചെയ്യുന്ന ഒരു തമിഴ് പയ്യനും. മലയാളം വേർഷനിലെ പല ഭാഗങ്ങളിലും ടൊവിനോ തമിഴ് സംസാരിക്കുന്നുണ്ട്. ഈ സിനിമയിൽ തമിഴ് കഥാപാത്രങ്ങൾ ഏറെയാണ്. പ്രഭുവും സുഹാസിനിയും തമിഴ് ദന്പതികളുടെ വേഷമാണു ചെയ്തിരിക്കുന്നത്. മനോബാല, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ വരുന്നു.
ടോവിനോയെ നായക വേഷത്തിലേക്കു പരിഗണിച്ചതിനു പിന്നിൽ...?
വളരെ മികച്ച പെർഫോർമറാണ് ടോവിനോ. ടോവിനോയുടെ ‘ഗപ്പി’ സിനിമ കണ്ടിരുന്നു. അതിൽ അതിമനോഹരമായ, അതിശയിപ്പിക്കുന്ന പ്രകടനമാണ് ടോവിനോ കാഴ്ചവച്ചത്. അതുകൊണ്ടാണ് ടോവിനോയെ തെരഞ്ഞെടുത്തത്. വളരെ സാധാരണമായ ഒരു വിഷയമല്ല ഈ സിനിമ പറയുന്നത്. അതീവശ്രദ്ധയോടെ ചെയ്യേണ്ട റോളാണ്. ടോവിനോ അതു നല്ല രീതിയിൽ ചെയ്യുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. എന്ന് നിന്റെ മൊയ്തീൻ, സ്റ്റൈൽ തുടങ്ങിയ സിനിമകളും കണ്ടിരുന്നു. ടോവിനോയ്ക്കു സൂപ്പർതാരപദവി സമ്മാനിച്ച ഒരു മെക്സിക്കൻ അപാരത റിലീസാകുന്നതിനു മുന്‍പാണ് ഈ പടത്തിനു വേണ്ടി സമീപിച്ചത്. അന്നു ഗോദയുടെ ചിത്രീകരണം കഴിയുന്ന സമയമായിരുന്നു. പിന്നീടാണ് ടോവിനോയുടെ താരമൂല്യം ഉയർത്തിയ ഒരു മെക്സിക്കൻ അപാരത, ഗോദ, തരംഗം, മായാനദി തുടങ്ങിയ ചിത്രങ്ങൾ തിയറ്ററുകളിലെത്തിയത്. ടോവിനോയുടെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾക്കാണ് കഴിഞ്ഞ വർഷം സാക്ഷ്യംവഹിച്ചത്. ഇപ്പോൾ ടോവിനോ വലിയ താരമാണ്. വളരെ വ്യത്യസ്തമായ സ്ക്രിപ്റ്റുകൾ മാത്രമാണ് ഇപ്പോൾ ടോവിനോ കമിറ്റ് ചെയ്യുന്നതും.
ടോവിനോയുടെ കഥാപാത്രം അഭിയെക്കുറിച്ച്...?
അഭി ഒരു സോഫ്റ്റ്വെയർ എൻജിനിയറാണ്. ചെന്നൈയിൽ വർക്ക് ചെയ്യുന്നു. അച്ഛനും അമ്മയും വിദേശത്താണ്. ചെന്നൈയിൽ ഒറ്റയ്ക്കാണു താമസം. സുഹൃത്തുക്കളും കുറവാണ്. ഫേസ്ബുക്കിലാണ് അഭി അനുവിനെ ആദ്യം കാണുന്നത്. ഊട്ടിയിൽ ഓർഗാനിക് ഫാർമറാണ് അനു. വാട്സാപ്പിലും അവർ സൗഹൃദം പങ്കിടുന്നു. അതിനുശേഷമാണ് അവർ പ്രണയത്തിലാകുന്നത്. പിന്നീട് അവർ വിവാഹിതരാകുന്നു. അതിനുശേഷമാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. അതിനെ അവർ എങ്ങനെ നേരിടുന്നു എന്നതാണു കഥ.
പിയ ബാജ്പേയിയെ നായികാവേഷത്തിലേക്കു പരിഗണിച്ചതിനു പിന്നിൽ...?
പിയ ബാജ്പേയി മലയാളത്തിൽ രണ്ടു മൂന്നു പടങ്ങൾ ചെയ്തിട്ടുണ്ട്. തമിഴിലും അറിയപ്പെടുന്ന താരമാണു പിയ. മൂന്നാലു വർഷമായി പിയ സൗത്തിന്ത്യൻ പടങ്ങളിൽ വർക്ക് ചെയ്തിരുന്നില്ല. ഹിന്ദിചിത്രങ്ങൾ മാത്രമാണു ചെയ്തുകൊണ്ടിരുന്നത്. 'വർജിൻ’ എന്ന ഷോർട്ട്ഫിലിമിലാണ് പിയയെ ഞാൻ ആദ്യമായി ശ്രദ്ധിച്ചത്. അതിൽ പിയയുടെ പ്രകടനം മികച്ചതായിരുന്നു. അനുവിന്റെ റോൾ പിയയ്ക്ക് അനുയോജ്യമാണെന്ന് എനിക്കു തോന്നി. കഥ കേട്ട നിമിഷം മുതൽ പിയ ആ കഥാപാത്രത്തെ സ്നേഹിച്ചു തുടങ്ങി. ടോവിനോയും പിയയും ഫ്രഷ് പെയറുമാണ്.
മ്യൂസിക്കൽ ലവ് സ്റ്റോറിയാണോ... ?
ഇതൊരു മ്യൂസിക്കൽ ലവ് സ്റ്റോറിയല്ല. രണ്ടു പാട്ടുകൾ മാത്രമാണ് ഈ ചിത്രത്തിലുള്ളത്. രണ്ടു ഗാനങ്ങളും മൊണ്ടാഷ് സോംഗുകളാണ്. സംഗീതവിഭാഗം കൈകാര്യം ചെയ്തത് ധരൻ കുമാർ. ഗാനരചന ബി. കെ. ഹരിനാരായണൻ. "നിന്റെയോമൽ മിഴികളോ...' എന്ന ഗാനം ഹരിചരണും സാഷാ തിരുപ്പതിയും ചേർന്നു പാടിയിരിക്കുന്നു. "എന്തിനോ കണ്ണേ, എങ്ങു നീ കണ്ണേ...' എന്ന ഗാനം ഹരിചരണും ശ്വേതാമോഹനും ചേർന്നു പാടിയിരിക്കുന്നു.
പ്രഭു, സുഹാസിനി, മനോബാല, രോഹിണി...
ചെന്നൈയിൽ അഭിയുടെ ഫ്ളാറ്റിന്റെ തൊട്ടടുത്ത ഫ്ളാറ്റിൽ താമസിക്കുന്ന മക്കളില്ലാത്ത തമിഴ് ദന്പതികളുടെ വേഷമാണ് പ്രഭുവിനും സുഹാസിനിക്കും. ഇരുവരും അഭിക്ക് അച്ഛനമ്മമാരെന്നതുപോലെയാണ്. അവർക്കു സ്വന്തം മകനെന്നപോലെയാണ് അഭി. വിവാഹശേഷം അഭിയും അനുവും ചില പ്രശ്നങ്ങളെ നേരിടുന്പോൾ അവർക്കു സപ്പോർട്ടായി നിൽക്കുന്നത് സുഹാസിനിയുടെയും പ്രഭുവിന്റെയും കഥാപാത്രങ്ങളാണ്. ഓഫീസിൽ അഭിയുടെ ബോസിന്റെ വേഷത്തിലാണ് മനോബാല വരുന്നത്. കോമഡി ട്രാക്കിലുള്ള ഒരു വേഷമാണത്. അനുവിന്റെ അമ്മവേഷത്തിലാണു രോഹിണി വരുന്നത്. വളരെ നിർണായക പ്രാധാന്യമുള്ള വേഷമാണ് രോഹിണി ചെയ്യുന്നത്.
സന്തോഷ് ശിവന്റെ സപ്പോർട്ട്...?
ഈ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ് എന്റെ അടുത്ത സുഹൃത്തുകൂടിയായ സന്തോഷ് ശിവൻ. 22 വർഷത്തിനുശേഷം ഞാൻ സംവിധാനത്തിലേക്കു തിരിച്ചുവന്നപ്പോൾ അദ്ദേഹം നല്കിയ സപ്പോർട്ട് എടുത്തുപറയേണ്ടതു തന്നെ. എല്ലാ ദിവസവും വിളിച്ചു ഷൂട്ടിംഗ് കാര്യങ്ങൾ സംസാരിച്ചിരുന്നു. പ്ലാൻ ചെയ്തിരുന്നതുപോലെ തൃപ്തികരമായി സീനുകൾ ഷൂട്ട് ചെയ്യാനാകുന്നുണ്ടോ എന്നു തിരക്കിയിരുന്നു. യോദ്ധയുടെ കാലം മുതൽ തുടങ്ങിയ സൗഹൃദമാണത്. ആ സിനിമയുടെ സ്ക്രിപ്റ്റെഴുത്തിൽ ഞാൻ പങ്കാളിയല്ലെങ്കിലും അതിന്റെ ചർച്ചകളിൽ എന്റെ സാന്നിധ്യമുണ്ടായിരുന്നു. ആ സിനിമയിൽ അവർ എനിക്കു താങ്ക്സ് കാർഡ് തന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹോദരൻ സംഗീത് ശിവനും എന്റെ അടുത്ത സുഹൃത്താണ്. സംഗീത് ശിവൻ സംവിധാനം ചെയ്ത ‘ഡാഡി’ക്കു ഞാനാണു തിരക്കഥയെഴുതിയത്.
ചിത്രീകരണത്തിൽ നേരിട്ട വെല്ലുവിളികൾ..?
ഈ സിനിമയിലൂടെ ഞാൻ പറയുന്ന ആ സിറ്റ്വേഷൻ...അതു തന്നെയായിരുന്നു പ്രധാന വെല്ലുവിളി. അത്തരം ഒരവസ്ഥ ആർക്കുമുണ്ടാവാം. പക്ഷേ, അത്തരം ഒരവസ്ഥ എനിക്കോ എന്റെ അറിവിൽപ്പെട്ടവർക്കോ ഉണ്ടായിട്ടില്ല. അതിനാൽ ആ അവസ്ഥയെ എങ്ങനെ ട്രീറ്റ് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. അതായിരുന്നു വെല്ലുവിളി. റൊമാൻസ്, കോമഡി... ഇവയെ എങ്ങനെ സമീപിക്കണമെന്ന് നമുക്കറിയാം. പക്ഷേ, ഇവിടെ ഞാൻ നേരിട്ടത് തികച്ചും അസാധാരണ ഒരു സന്ദർഭം തന്നെയായിരുന്നു. സ്ക്രീനിൽ എന്താണോ നിങ്ങൾ കാണാൻ പോകുന്നത് അത് പൂർണമായും എന്റെ മനസിൽ നിന്ന് ഉരുത്തിരിഞ്ഞതും പുതുമയുള്ളതുമായിരിക്കും. എനിക്ക് റഫർ ചെയ്യാൻ ഒന്നുമില്ലായിരുന്നു. അതായത് പൂർണമായും പുതുമയുള്ളതും അന്യാദൃശ്യവുമായ ഒരു വിഷയമാണ് ഈ സിനിമയിലൂടെ ഞാൻ അവതരിപ്പിക്കുന്നത്.
ഈ സിനിമയുടെ ഛായാഗ്രഹണത്തിൽ നിന്നു വിട്ടുനിന്നതിനു പിന്നിൽ...?
ബോധപൂർവമാണ് ഇത്തവണ ഞാൻ ഛായാഗ്രഹണത്തിൽ നിന്നു മാറിനിന്നത്. സംവിധാനത്തിൽ പൂർണശ്രദ്ധ കൊടുക്കുന്നതിനാണ് ഛായാഗ്രഹണം മറ്റൊരാളെ ഏൽപ്പിക്കാം എന്ന് തീരുമാനിച്ചത്. സൽമാൻഖാൻ നായകനായ പ്രേംരത്തൻ ധൻ പാവോയുടെ സെക്കൻഡ് യൂണിറ്റ് കാമറാമാൻ ആയിരുന്ന കല്യാണ്‍(അഖിലൻ) ആണ് ഈ സിനിമയുടെ കാമറ ചെയ്തത്. അഖിലൻ ധാരാളം സിനിമകൾക്കു കാമറ ചെയ്തിട്ടുണ്ട്.
മലയാളി പ്രേക്ഷകരിൽ നിന്നു പ്രതീക്ഷിക്കുന്നത്...?
പ്രേക്ഷകരുടെ പിന്തുണയും സ്നേഹവും ഞാൻ പ്രതീക്ഷിക്കുന്നു. തമിഴ് സംവിധായികയായ ഞാൻ ചെയ്യുന്ന മലയാളം സിനിമ എന്ന നിലയിൽ എന്റെ തെറ്റുകുറ്റങ്ങൾ ക്ഷമിക്കുമെന്നു വിശ്വസിക്കുന്നു. ദ്വിഭാഷാ ചിത്രമാണു ചെയ്യുന്നതെന്നു കന്പനി തീരുമാനിച്ചപ്പോൾ തമിഴിനൊപ്പം എനിക്കു മുന്നിൽ കന്നടയും തെലുങ്കുമൊക്കെ ഉണ്ടായിരുന്നു. പക്ഷേ, ഞാൻ തെരഞ്ഞെടുത്തതു മലയാളമാണ്. സാംസ്കാരികമായി പുരോഗമനചിന്താഗതിയുള്ളവരാണ് മലയാളി പ്രേക്ഷകർ. മറ്റുള്ളവരെ നന്നായി മനസിലാക്കുന്നവരാണ്. മലയാളത്തിൽ വ്യത്യസ്തയുള്ള ധാരാളം വിഷയങ്ങൾ സിനിമയാകുന്നുണ്ട്. ഈ സിനിമയിലൂടെ ഞാൻ പറയുന്ന വിഷയം മലയാളിപ്രേക്ഷകർ അംഗീകാരിക്കുമെന്നു ഞാൻ വിചാരിക്കുന്നു. സന്പൂർണ സാക്ഷരതനേടിയ ആളുകളാണ് മലയാളികൾ. മലയാളിപ്രേക്ഷകരുടെ സിനിമാസാക്ഷരതയും എടുത്തുപറയേണ്ടതാണ്. അതിശയജനകമായ റിയലിസ്റ്റിക് ചിത്രങ്ങളാണ് മലയാളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിന് ഉത്തമോദാഹരണമാണ് മായാനദി. അതുകൊണ്ടാണ് മലയാളം തെരഞ്ഞെടുത്തത്.
മലയാളത്തിൽ വീണ്ടും സിനിമ ചെയ്യാൻ ആലോചനയുണ്ടോ...?
ഞങ്ങളുടെ സിനിമാ നിർമാണകന്പനി യൂഡ്ലി ഫിലിംസിന് മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ സിനിമകൾ ചെയ്യാൻ ആലോചനയുണ്ട്. മികച്ച പ്രോജക്ടുകൾ ഉള്ള ആർക്കും ഞങ്ങളെ സമീപിക്കാവുന്നതാണ്. നല്ല പ്രൊപ്പോസൽ ആണെങ്കിൽ യൂഡ്ലി ഫിലിംസ് അതു നിർമിക്കും. സബ്ജക്റ്റിൽ സത്യമുണ്ടാവണം. അത് ആധികാരികമാവണം. റിയലിസ്റ്റിക് ആവണം.
മെന്റർ, ഗുരു എന്നൊക്കെ കാണുന്നത്...?
എന്റെ അച്ഛൻ ബി. ആർ.പന്തലു തന്നെയാണ് എന്റെ മെന്ററും ഗുരുവും. 52 സിനിമകൾ അച്ഛൻ നിർമിച്ചു. തിക്കുറിശ്ശിയെ നായകനാക്കി അദ്ദേഹം സ്കൂൾമാസ്റ്റർ എന്ന മലയാളം സിനിമ നിർമിച്ചിട്ടുണ്ട്. മറാത്തി കഥ അടിസ്ഥാനമാക്കി 1958ൽ അച്ഛൻ നിർമാണവും സംവിധാനവും നിർവഹിച്ച അതേ പേരിലുള്ള കന്നട ചിത്രത്തിന്റെ റീമേക്കായിരുന്നു അത്. സ്കൂൾമാസ്റ്റർ കന്നട പതിപ്പ് ദേശീയപുരസ്കാരം നേടിയിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സ്കൂൾ മാസ്റ്റർ റിലീസായി. അച്ഛനാണ് ജയലളിതയെ കർണൻ എന്ന സിനിമയിലൂടെ തമിഴ് സിനിമയിൽ അവതരിപ്പിച്ചത്. തന്റെ വർക്കിൽ മാത്രം ശ്രദ്ധിച്ച് ആത്മാർപ്പണത്തോടെ പ്രവർത്തിച്ച ലാളിത്യത്തോടെ ജീവിച്ച ഒരു പ്രതിഭയായിരുന്നു അദ്ദേഹം. ആ പേര് ഞാൻ മോശമാക്കിയിട്ടില്ല എന്നു കരുതട്ടെ. അദ്ദേഹത്തിന്റെ പേര് ഞാൻ കാത്തുസൂക്ഷിക്കുന്നു എന്നാണ് എന്റെ വിശ്വാസം.
അശോക് കുമാറിനെക്കുറിച്ച്...?
അദ്ദേഹം തീർച്ചയായും ഛായാഗ്രഹണത്തിൽ എന്റെ ഗുരുവാണ്. നാലര വർഷം ഞാൻ അദ്ദേഹത്തിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചു. സ്വതന്ത്ര ഛായാഗ്രാഹക ആകുന്നതിനു മുന്‍പ് 30 സിനിമകളിൽ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്തു. അശോക്കുമാറിന്റെ ഛായാഗ്രഹണ സഹായിയായി പ്രവർത്തിച്ചിരുന്ന കാലത്ത് ധാരാളം മലയാളചിത്രങ്ങളിലും വർക്ക് ചെയ്തിട്ടുണ്ട്. പദ്മരാജന്റെ നവംബറിന്റെ നഷ്ടം, ഫാസിൽ ചിത്രങ്ങളായ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, നൊക്കെത്താ ദൂരത്ത് കണ്ണുംനട്ട്, ജിജോ സംവിധാനം ചെയ്ത മൈ ഡിയർ കുട്ടിച്ചാത്തൻ തുടങ്ങിയ സിനിമകളിലൊക്കെ. സ്വതന്ത്ര ഛായാഗ്രാഹകയായപ്പോൾ തമിഴിലാണ് ഏറെയും വർക്ക് ചെയ്തത്.
വീട്ടുവിശേഷങ്ങൾ...
ഭർത്താവ് മലയാളിയായ സുനിൽ ശ്രീ നായർ. അദ്ദേഹമാണ് ഈ സിനിമയുടെ എഡിറ്റർ. തിരുവനന്തപുരം കരമന സ്വദേശി. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് അദ്ദേഹം സൗണ്ട് എൻജിനിയറിംഗ് പാസായത്. പിന്നീട് അദ്ദേഹം എഡിറ്റിംഗിൽ വർക്ക് ചെയ്യുന്പോഴാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെട്ടതും ഞങ്ങൾ വിവാഹിതരായതും. ഞങ്ങളുടെ മകൻ ഹൃദയ് പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്നു.
ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
പോളിംഗ് രാത്രിയിലും; ഉദ്യോഗസ്ഥ അലംഭാവമെന്ന് കോണ്‍ഗ്രസ്
തൃത്താലയിൽ പത്ത് വയസുകാരൻ മുറിയില്‍ മരിച്ച നിലയില്‍
രാഹുൽ ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം: അൻവറിനെതിരെ കേസെടുത്ത് പോലീസ്
കിഴക്കമ്പലത്ത് സിപിഎം-ട്വന്റി20 പ്രവർത്തകർ തമ്മിൽ സംഘർഷം
കോവളത്ത് പോളിംഗ് ബൂത്തിലെത്തിയ ശശി തരൂരിനെതിരെ പ്രതിഷേധം
Latest News
പോളിംഗ് രാത്രിയിലും; ഉദ്യോഗസ്ഥ അലംഭാവമെന്ന് കോണ്‍ഗ്രസ്
തൃത്താലയിൽ പത്ത് വയസുകാരൻ മുറിയില്‍ മരിച്ച നിലയില്‍
രാഹുൽ ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം: അൻവറിനെതിരെ കേസെടുത്ത് പോലീസ്
കിഴക്കമ്പലത്ത് സിപിഎം-ട്വന്റി20 പ്രവർത്തകർ തമ്മിൽ സംഘർഷം
കോവളത്ത് പോളിംഗ് ബൂത്തിലെത്തിയ ശശി തരൂരിനെതിരെ പ്രതിഷേധം
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top