മേരിക്കുട്ടിയോടു ശൃംഗരിക്കാന്‍ വന്ന അജു വര്‍ഗീസ്; ജയസൂര്യയുടെ വെളിപ്പെടുത്തല്‍
Thursday, July 5, 2018 4:17 PM IST
ഒരു നടനെന്ന നിലയിൽ ഇരു ധ്രുവങ്ങളിലുള്ള രണ്ടു കഥാപാത്രങ്ങളുമായി പ്രേക്ഷകരെ ശരിക്കും വിസ്മയിപ്പിച്ചിരിക്കുകയാണ് ജയസൂര്യ എന്ന നടൻ. വി.പി.സത്യൻ എന്ന ഫുട്ബോൾ ഇതിഹാസമായി ക്യാപ്റ്റനിൽ അവിസ്മരണീയ പ്രകടനം കാഴചവെച്ചതിനു പിന്നാലെ ടാൻസ്ജെൻഡറായി "ഞാൻ മേരിക്കുട്ടി’ എന്ന ചിത്രത്തിലും. ഓരോ കഥാപാത്രത്തിനു ജീവൻ പകരുന്പോഴും ജയസൂര്യ എന്ന വ്യക്തിയുടെ നിഴൽ പോലും വീഴാത്തവണ്ണം അതിനെ വ്യത്യസ്തമാക്കുന്നതിലൂടെയാണ് ഈ യുവനടൻ മലയാളികളുടെ മനസ് കീഴടക്കുന്നത്.

""എന്നെ തേടി വരുന്നതാണ് ഓരോ കഥാപാത്രങ്ങളും. അതിനു ശേഷം ആ കഥാപാത്രങ്ങളെ തേടിയാണ് ഞാൻ സഞ്ചരിക്കുന്നത്’’ ജയസൂര്യ പറയുന്നതിങ്ങനെയാണ്. മാത്തുക്കുട്ടിയിൽ നിന്നും മേരിക്കുട്ടിയായി മാറിയ ജീവിതത്തിന്‍റെ കഥ പറഞ്ഞ ഞാൻ മേരിക്കുട്ടി എന്ന സിനിമയുടെ വിശേഷങ്ങളുമായി ജയസൂര്യ എത്തുന്പോൾ...

പൂർണമായ വീഡിയോ അഭിമുഖം കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.