Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
സിനിമയുടെ സ്വാതന്ത്ര്യത്തിലേക്ക് ചുവടുവച്ച് അശ്വതി
Monday, April 2, 2018 1:44 PM IST
""ഒരു സിനിമയിൽ ഒരു കഥാപാത്രത്തിന് എത്രമാത്രം സമയം ഉണ്ട് എന്നതിലല്ല കാര്യം. ആ കഥാപാത്രത്തിന് കഥയിൽ എത്രത്തോളം പ്രാധാന്യമുണ്ട് എന്നതാണു പ്രധാനം. നമുക്കു ചെയ്യാൻ കിട്ടുന്ന സീനുകളിൽ എത്രമാത്രം ഇംപാക്ട് ഉണ്ടാക്കാൻ പറ്റിയ കഥാപാത്രമാണ് എന്നതും പ്രധാനം. ബെറ്റി എന്ന കാരക്ടർ അങ്ങനെയാണെന്നാണ് എന്റെ വിശ്വാസം...'' ദിലീപ് കുര്യന്റെ രചനയിൽ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന ചിത്രത്തിൽ ആന്റണി വർഗീസിന്റെ നായികയായി വേഷമിട്ട നർത്തകിയും യോഗാപരിശീലകയുമായ അശ്വതി മനോഹരൻ സംസാരിക്കുന്നു.
സിനിമയിലേക്കുള്ള വഴി..
പത്തു വയസുവരെ ഞാൻ ദുബായിലായിരുന്നു. പത്താംക്ലാസ് വരെ കോട്ടയം ഗിരിദീപത്തിലും പ്ലസ്ടു വരെ എക്സൻഷ്യലിലും പഠനം. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞു ചെന്നൈ കലാക്ഷേത്രയിൽ പോകണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. പക്ഷേ, നൃത്തം പ്രഫഷനാക്കുന്നതിൽ വീട്ടിൽ ആദ്യം ചില എതിർപ്പുകൾ ഉണ്ടായിരുന്നു. അമ്മയും അച്ഛനുമെല്ലാം എന്റെ പെർഫോമൻസ് കണ്ടു. അപ്പോൾ അവർക്കും ഇഷ്ടമായി. ഇതുതന്നെയാണ് എനിക്ക് ഏറ്റവുമിഷ്ടമെന്ന് അവർക്കും മനസിലായി. തുടർന്നു സപ്പോർട്ടായി. ഡൽഹി ശ്രീറാംഭാരതി കലാകേന്ദ്രയിലും ബംഗളൂരുവിലെ ആട്ടക്കളരിലുമായിരുന്നു നൃത്തപഠനം.
അഞ്ചാറുവർഷമായി മുഖ്യമായും ഡാൻസാണു ചെയ്തുകൊണ്ടിരിക്കുന്നത്. സമകാലിക നൃത്തരൂപങ്ങളും യോഗയും കളരിപ്പയറ്റുമൊക്കെ പ്രഫഷണലായിത്തന്നെ പഠിച്ചിട്ടുണ്ട്. യോഗ പഠിപ്പിക്കുന്നുമുണ്ട്. ഭരതനാട്യമാണ് ഇപ്പോൾ സ്പെഷലൈസ് ചെയ്യുന്നത്. ബംഗളുരുവിൽ കുറേ ഡാൻസ് കന്പനികളുണ്ട്. അവർക്കൊപ്പം ഞാൻ പെർഫോം ചെയ്യുന്നുണ്ട്. സോളോപെർഫോമൻസുമുണ്ട്. ബംഗളൂരുവിലും ഡൽഹിയിലുമൊക്കെയാണ് ഞാൻ പെർഫോം ചെയ്യുന്നത്. സിനിമയിൽ അഭിനയിക്കണമെന്നൊന്നും ചിന്തിച്ചിരുന്നില്ല. സിനിമ എന്ന ആഗ്രഹം എന്റെ മനസിലെത്തിച്ചത് അച്ഛനും അമ്മയും തന്നെയായിരുന്നു. എന്തായാലും ഇതിലൊക്കെ എത്തിയല്ലോ എന്നാൽ സിനിമ നോക്കൂ എന്നു പറഞ്ഞു. അങ്ങനെ കാസ്റ്റിംഗ് കോളുകൾ ശ്രദ്ധിച്ചു തുടങ്ങി. ഈ സിനിമയുടെ കാസ്റ്റിംഗ് കോൾ കണ്ട് അപേക്ഷിച്ചു. തുടർന്ന് ഓഡിഷൻ വഴിയാണു സെലക്ടായത്.
സ്വാതന്ത്ര്യം അർധരാത്രിയിൽ - പറയുന്നത്...
ഒരു സബ് ജയിലിൽ സംഭവിക്കുന്ന കഥയാണിത്. ത്രില്ലറാണ്. ഒരു രാത്രി ഈ സിനിമയിലെ പ്രധാന കഥാപാത്രം ജേക്കബിന്റെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു കാര്യവും അതുകാരണം ഉണ്ടാകുന്ന മറ്റു സംഭവങ്ങളുമാണ് ഇതിന്റെ പ്രധാന പശ്ചാത്തലം. കോട്ടയത്താണ് ഈ കഥ നടക്കുന്നത്. സൂര്യ സിനിമാസിന്റെ ബാനറിൽ ബി. ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്ന ഈ സിനിമ നിർമിച്ചിരിക്കുന്നത് ബി.സി.ജോഷി. ലിജോ ജോസ് പെല്ലിശേരി, ചെന്പൻ വിനോദ് എന്നിവരാണു സഹനിർമാതാക്കൾ.
കഥാപാത്രത്തെക്കുറിച്ച്...
എന്റെ കഥാപാത്രത്തിന്റെ പേര് ബെറ്റി. ആന്റണിയുടെ കാരക്ടർ ജേക്കബിന്റെ ഗേൾഫ്രണ്ടും പിന്നീടു ഭാര്യയുമാകുന്ന കാരക്ടർ. ബെറ്റി അനാഥയാണ്. പ്രത്യേക പരിഗണനകളൊന്നുമില്ലാതെ പഠിച്ചുവരുന്നു. ജേക്കബാണു ബെറ്റിക്കു താങ്ങായിട്ടുള്ളത്. അന്തർമുഖത്വമുള്ളതും സോഫ്റ്റ് സ്പോക്കണുമായ കഥാപാത്രം. ജേക്കബിനോടാണ് ഏറ്റവും കൂടുതൽ അടുപ്പം.
ആന്റണിവർഗീസിന്റെ കഥാപാത്രം..
ഇതിലെ നായകകഥാപാത്രത്തെയാണ് ആന്റണി ചെയ്തിരിക്കുന്നത്. അധ്യാപകദന്പതികളുടെ മകനാണു ജേക്കബ്. അവർ ജീവിച്ചിരിപ്പില്ല. ജേക്കബും ബെറ്റിയും തമ്മിൽ ഏറെ അടുപ്പമാണ്. ജേക്കബ് അത്ര പെട്ടെന്നു പ്രതികരിക്കുന്ന കൂട്ടത്തിലല്ല. ഏറെ സമാധാനകാംക്ഷിയാണ്. പെട്ടെന്നൊന്നും ദേഷ്യം വരുകയില്ല. എല്ലാം ആലോചിച്ചും കണ്ടുമെല്ലാമേ ചെയ്യുകയുള്ളൂ.ഇരുവരുടെയും ജീവിതത്തിൽ ഒരു കാര്യം സംഭവിക്കുന്നു. തുടർന്നു ടെൻഷൻ മൂഡിലാണു പടം പോകുന്നത്.
ആന്റണിവർഗീസിനൊപ്പം...
അങ്കമാലി ഡയറിസിലൂടെ സിനിമയിലെത്തിയ ആന്റണി എന്ന ഒരു നടനെക്കുറിച്ച് എനിക്കറിയാമായിരുന്നു. പക്ഷേ, ഈ സിനിമയിൽ സെലക്ടായതിനുശേഷമാണ് നേരിട്ടു പരിചയപ്പെട്ടത്. ഷൂട്ടിംഗ് തുടങ്ങുന്നതിനുമുന്പ് ഞങ്ങൾ ഒന്നിച്ചുള്ള സീനുകളൊക്കെ റിഹേഴ്സൽ നടത്തിയിരുന്നു. അവിടെവച്ചു പരിചയപ്പെട്ടു.
ചിത്രീകരണം..
എന്റെ പകുതി സീനുകളുടെ ഷൂട്ടിംഗ് കോട്ടയത്തും ബാക്കി മൈസൂരുവിലുമായിരുന്നു. കോട്ടയം ടൗണിലും ചന്തയിലുമൊക്കെ ഷൂട്ട് ഉണ്ടായിരുന്നു. കോട്ടയത്തായതിനാൽ കുറച്ചുദിവസം എനിക്കു കാരാപ്പുഴയിലെ വീട്ടിൽനിന്നു വന്നുപോകുന്നതിനും സൗകര്യമായി.
തയാറെടുപ്പുകൾ...
എന്റെ സ്വഭാവത്തിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ബെറ്റിയുടെ സ്വഭാവം. ഈ കഥാപാത്രം എങ്ങനെ വരണം, എന്താണ് അദ്ദേഹം ഉദ്ദേശിക്കുന്നത് എന്നൊക്കെ റിഹേഴ്സൽ സമയത്ത് സംവിധായകൻ ടിനു പാപ്പച്ചൻ പറഞ്ഞുതന്നിരുന്നു. അന്തർമുഖത്വമുള്ളതും ജേക്കബിൽ പൂർണമായും ആശ്രയിച്ചു നിൽക്കുന്നതുമായ ഒരു കാരക്ടറാണു ബെറ്റിയുടേത്. അങ്ങനെയുള്ള ഒരു കഥാപാത്രം ഓരോ സീനിലും എങ്ങനെയാവും പ്രതികരിക്കുന്നത് എന്നതിനെക്കുറിച്ചും പറഞ്ഞുതന്നിരുന്നു. ഇതിന്റെ സ്ക്രിപ്റ്റ് റൈറ്ററായ ദിലീപ് കുര്യനുമായും അത്തരം കാര്യങ്ങളേക്കുറിച്ച് സംസാരിച്ചിരുന്നു. എന്റേതായ രീതിയിലാണു ഞാൻ പ്രതികരിക്കുന്നതെങ്കിലും ബെറ്റി എന്ന കാരക്ടറിന്റെ സ്വഭാവരീതികൾ ആലോചിച്ചാണു ചെയ്തിരുന്നത്. അതിനപ്പുറം മറ്റു തയാറെടുപ്പുകളൊന്നും ഉണ്ടായിരുന്നില്ല. എനിക്കു കിട്ടിയ നിർദേശങ്ങൾ വച്ച് അഭിനയിച്ചു. കുറേ നല്ല ആക്ടിംഗ് നിമിഷങ്ങളുള്ള ചില സിനിമകൾ കാണാൻ ടിനുചേട്ടൻ ഷൂട്ടിംഗിനു മുന്‍പ് എന്നോടു പറഞ്ഞിരുന്നു.
ടിനു പാപ്പച്ചന്റെ സപ്പോർട്ട്...
ഓഡിഷനു വന്നപ്പോഴാണ് ടിനുചേട്ടനെ കാണുന്നത്. നല്ല വിഷനുള്ള ഒരു ഡയറക്ടറാണ്. എന്താണു വേണ്ടതെന്നു കൃത്യമായി ടിനുചേട്ടനറിയാം. അതു പറഞ്ഞുമനസിലാക്കിത്തരുന്നതും വളരെ നല്ല രീതിയിലായിരുന്നു. ഓരോ സീനിലും വേണ്ട റിയാക്ഷനുകളുടെ ഏറ്റക്കുറച്ചിലുകളെക്കുറിച്ചുപോലും പറഞ്ഞുതന്നിരുന്നു. അതു നന്നായി ഹെൽപ് ആയിട്ടുണ്ട്. ആ രീതിയിൽ നല്ല സപ്പോർട്ടായിരുന്നു ടിനുചേട്ടൻ. സ്ക്രിപ്റ്റിൽ എഴുതിയിരിക്കുന്നതുപോലെതന്നെ പറയണമെന്നില്ലെന്നും നമ്മൾ സാധാരണ സംസാരിക്കുന്നതുപോലെ പറഞ്ഞാൽ മതിയെന്നുമായിരുന്നു സംവിധായകന്റെ നിർദേശം.
ഡയലോഗ് പറയുന്നതിനിടെ കൈയും മറ്റും നമ്മുടേതായ രീതിയിൽ ചലിപ്പിക്കുമല്ലോ. നമ്മൾ ചെയ്യുന്ന കാര്യം സീനിനു കറക്ടല്ല എന്നു തോന്നിയാൽ അതു വേണ്ടെന്നു ടിനുചേട്ടൻ കൃത്യമായിത്തന്നെ പറയും. ഒന്നും ചെയ്യുന്നില്ലെങ്കിൽ "ഇതെന്താ ഒന്നും ചെയ്യാത്തത്...' എന്നൊക്കെ ചോദിക്കുമായിരുന്നു. ടിനുചേട്ടൻ എന്നെ പൂർണമായും ഗൈഡ് ചെയ്യുകയായിരുന്നു.
നൃത്തപശ്ചാത്തലം സഹായകമായോ...?
ഇന്ത്യൻ ക്ലാസിക്കൽ ഡാൻസിൽ നമ്മൾ മുഖംകൊണ്ട് ഏറെ ഭാവപ്രകടനങ്ങൾ നടത്തുമല്ലോ. അത് എന്നെ ഹെൽപ് ചെയ്യുമെന്നാണു കരുതിയത്. പക്ഷേ, സിനിമയിൽ അഭിനയിച്ചപ്പോഴാണ് ഇവിടെ അത്രയും ചെയ്യേണ്ട ആവശ്യമില്ലെന്നു മനസിലായത്. ഡാൻസിൽ നമ്മുടെ മുഖഭാവങ്ങൾ അത്രയും അതിശയോക്തി കലർത്തിയതാണ്. സിനിമയിൽ അത്രയും വേണ്ടല്ലോ. നോർമൽ റിയാക്ഷനുകൾ മതി. ഇവിടെ എന്റെ അഭിനയത്തിന്റെ ലെവൽ കുറയ്ക്കേണ്ടതായി വന്നു. എന്നാൽ ചില സന്ദർഭങ്ങളിൽ ചില ഇമോഷനുകൾ പ്രകടിപ്പിക്കേണ്ടി വരുന്പോൾ നൃത്തപരിചയം ഹെൽപ് ചെയ്തതായി തോന്നിയിട്ടുണ്ട്. ഈ സിനിമയിൽ ഡാൻസു ചെയ്യുന്ന പാട്ടുകളൊന്നുമില്ല, കഥ പറഞ്ഞുപോകുന്ന തരത്തിലുള്ള പാട്ടുകളേയുള്ളൂ.
ചെന്പൻ വിനോദ് മുഖ്യവേഷത്തിൽ...
ഈ പടത്തിൽ സഹ നിർമാതാവുകൂടിയാണ് അദ്ദേഹം. ചെന്പൻ ചേട്ടനെ ഞാൻ ആദ്യമായി കണ്ടത് ഷൂട്ടിംഗിനു വന്നപ്പോഴാണ്. ജേക്കബിന്റെയും ബെറ്റിയുടെയും കല്യാണസീൻ എടുക്കുന്പോഴായിരുന്നു അത്. ഇവരെയൊക്കെ സിനിമയിൽ കണ്ട പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നേരിട്ടു ചെന്നു സംസാരിക്കാനൊക്കെ ചമ്മലായിരുന്നു. പക്ഷേ, അദ്ദേഹം വളരെ സിംപിളായിരുന്നു. എങ്ങനെ അഭിനയിക്കണം എന്നൊക്കെ പറഞ്ഞുതന്നു. ടെൻഷനൊന്നും വേണ്ടെന്നും അഭിനയത്തെ ദിനചര്യകൾ പോലെ കണ്ടാൽ മതിയെന്നും പറഞ്ഞു. ഏറെ സപ്പോർട്ടീവായിരുന്നു.
മറ്റ് അഭിനേതാക്കൾ...
ഇതിൽ വിനായകൻ ചേട്ടൻ ഒരു മെയിൻ കാരക്ടർ ചെയ്യുന്നു. അങ്കമാലി ഡയറീസിൽ അഭിനയിച്ച ടിറ്റോയാണ് (യു ക്ലാന്പ് രാജൻ എന്ന കഥാപാത്രം ചെയ്തയാൾ) വില്ലനായി വരുന്നത്. അങ്കമാലിയിൽത്തന്നെ ഉണ്ടായിരുന്ന കിച്ചു, ബിറ്റോ ചേട്ടൻ, സിനോ ചേട്ടൻ, അനന്തു തുടങ്ങി ധാരാളം അഭിനേതാക്കൾ ഇതിലുണ്ട്..
അങ്കമാലി ഡയറീസ് കണ്ടപ്പോൾ സിനിമയിലെത്തണമെന്ന് ആഗ്രഹിച്ചിരുന്നോ...?
അങ്കമാലി ഡയറീസൊക്കെ കാണുന്പോൾ സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹത്തിൽ എത്തിയിരുന്നു. കഴിഞ്ഞ ഒന്നരവർഷമായി അഭിനയിക്കണമെന്ന ആഗ്രഹത്തോടെ ഓഡീഷനുകളൊക്കെ നോക്കിയിരിക്കുകയായിരുന്നു. നൃത്തപശ്ചാത്തലം ഉണ്ടായിരുന്നുവെങ്കിലും അതിനുമുന്‍പ് ഒരിക്കലും അഭിനിയിക്കാനുള്ള കഴിവുള്ളതായി വാസ്തവത്തിൽ ഞാൻ ചിന്തിച്ചിരുന്നില്ല. ഒരിക്കലും നാടകത്തിൽ അഭിനയിച്ചിരുന്നില്ല. മുന്‍പ് ഒരു ഷോർട്ട് ഫിലിമിൽ അഭിനയിച്ചതു മാത്രമാണ് അഭിനയത്തിലുള്ള മുൻപരിചയം. അങ്കമാലി ഡയറീസിന്റെ ടീമുമായി എനിക്കു വർക്ക്ചെയ്യാൻ പറ്റും എന്നൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല.
ആദ്യചിത്രം എന്ന നിലയിൽ നേരിട്ട വെല്ലുവിളികൾ...
ചാടുന്നതോ മറിയുന്നതോ ആയ സീനുകളൊന്നും എനിക്കു വലിയ കുഴപ്പമില്ലായിരുന്നു. ഡാൻസൊക്കെ ചെയ്തു കിട്ടിയ മെയ്വഴക്കമുള്ളതുകൊണ്ടാവാം അതെന്നു തോന്നുന്നു. മൂന്നാലുപേർ കൂടി സംസാരിക്കുന്ന ഒരു സീനിൽ ഞാൻ അപ്പുറത്തു നിൽക്കുന്നു. രണ്ടുപേർ സംസാരിക്കുന്പോൾ ഡയലോഗില്ലാതെ നമ്മൾ എന്താണു ചെയ്യുന്നത്. അവിടെ ഞാൻ എന്തു ചെയ്യും എന്നൊക്കെ ആലോചിക്കുന്നത് അപ്പോഴാണ്. അത്തരം കാര്യങ്ങൾ ഞാൻ യഥാർഥജീവിതത്തിൽ ശ്രദ്ധിക്കാൻ തുടങ്ങി. രാവിലെ തൊട്ടു രാത്രി വൈകി വരെ ഷൂട്ടുണ്ടായിരുന്ന ദിവസങ്ങൾ ഒഴിച്ചുനിർത്തിയാൽ സെറ്റിൽ എല്ലാം കംഫർട്ടബിൾ ആയിരുന്നു. ഒത്തിരി വിഷമം വരുന്ന സീനുകളുണ്ടായിരുന്നു. പക്ഷേ, അതു പേഴ്സണലായി നമ്മെ ബാധിക്കില്ലല്ലോ.
സിനിമയിലെ പ്ലാനുകൾ...
സിനിമയിൽ തുടരണമെന്ന് ആഗ്രഹമുണ്ട്. ഓഫറുകൾ വരുമെന്നു പ്രതീക്ഷിക്കുന്നു. വേഷം സംബന്ധിച്ചു പ്രത്യേകിച്ചു പ്ലാനൊന്നുമില്ല. നമുക്കു കിട്ടുന്നതനുസരിച്ചല്ലേ നോക്കാൻ പറ്റുകയുള്ളൂ. നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.
വീട്ടുവിശേഷങ്ങൾ....
കോട്ടയം കാരാപ്പുഴയാണു സ്വദേശം. അച്ഛൻ ശിവൻ മനോഹരൻ. സിവിൽ എൻജിനിയറായിരുന്നു. ഇപ്പോൾ നാട്ടിൽ സെറ്റിലായി. അമ്മ അനിതാ മനോഹരൻ. സഹോദരി അമേരിക്കയിലാണ്. ഞാൻ ബംഗളൂരുവിലാണു താമസം. ഇപ്പോൾ സിനിമയുടെ ആവശ്യത്തിനായി നാട്ടിൽ വന്നതാണ്.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
തൃത്താലയിൽ പത്ത് വയസുകാരൻ മുറിയില്‍ മരിച്ച നിലയില്‍
രാഹുൽ ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം: അൻവറിനെതിരെ കേസെടുത്ത് പോലീസ്
കിഴക്കമ്പലത്ത് സിപിഎം-ട്വന്റി20 പ്രവർത്തകർ തമ്മിൽ സംഘർഷം
കോവളത്ത് പോളിംഗ് ബൂത്തിലെത്തിയ ശശി തരൂരിനെതിരെ പ്രതിഷേധം
കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
Latest News
തൃത്താലയിൽ പത്ത് വയസുകാരൻ മുറിയില്‍ മരിച്ച നിലയില്‍
രാഹുൽ ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം: അൻവറിനെതിരെ കേസെടുത്ത് പോലീസ്
കിഴക്കമ്പലത്ത് സിപിഎം-ട്വന്റി20 പ്രവർത്തകർ തമ്മിൽ സംഘർഷം
കോവളത്ത് പോളിംഗ് ബൂത്തിലെത്തിയ ശശി തരൂരിനെതിരെ പ്രതിഷേധം
കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top