"വിട്ടുപോകുന്നില്ല ഷാജി പാപ്പൻ..'
Sunday, February 18, 2018 3:00 PM IST
ജയസൂര്യയുടെ കരിയറിലെ ഏറ്റവും പോപ്പുലറായ കഥാപാത്രമേതെന്നു ചോദിച്ചാൽ അതു ഷാജിപാപ്പൻ തന്നെ. വൻ വിജയം നേടിയ ആട് 2വിലെ ഈ കാരക്ടർ ഇപ്പോഴും തന്നിൽ നിന്നു വിട്ടുമാറിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. അത്രമേൽ തന്നെ സ്വാധീനിച്ച ഒരു കഥാപാത്രമായിരുന്നു അത്. പ്രേക്ഷകരുടെ സ്ഥിതിയും മറിച്ചല്ല. അത്തരമൊരു വരവേൽപാണ് ഈ കാരക്ടറിനു ലഭിച്ചത്. എന്തായാലും 16 വർഷം പിന്നിടുന്ന കരിയറിൽ പല അപൂർവതകളിലൂടെയുമാണ് ഇപ്പോൾ ഈ നടൻ കടന്നുപോകുന്നത്. അടുത്തടുത്ത് ജയസൂര്യയുടെ വിജയിച്ച രണ്ടു സിനിമകളും രണ്ടാംഭാഗങ്ങൾ ആയിരുന്നു. പുണ്യാളൻ അഗർബത്തീസിന്‍റെ രണ്ടാംഭാഗം നേടിയ വൻ വിജയത്തെ തുടർന്നാണ് ആട് 2 എത്തിയത്. പരാജയപ്പെട്ട ഒരു സിനിമയുടെ രണ്ടാംഭാഗം എന്ന വിശേഷണത്തിൽ തിയറ്ററിലെത്തിയ ചിത്രത്തിന്‍റെ വിധി ആദ്യ ദിവസം തന്നെ മാറിമറിഞ്ഞു. ഒപ്പം കേരളത്തിന്‍റെ ഇതിഹാസ ഫുട്ബോളർ വി.പി.സത്യനായി ജയസൂര്യ വേഷമിടുന്ന ക്യാപ്റ്റൻ തിയറ്ററിലെത്തിക്കഴിഞ്ഞു. കടവന്ത്രയിലെ വസതിയിലിരുന്ന് ജയസൂര്യ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു...



തിയറ്ററിൽ പരാജയപ്പെട്ട ഒരു സിനിമയുടെ രണ്ടാം ഭാഗം എടുക്കാനുള്ള പ്രചോദനം എന്തായിരുന്നു?

ആട് എന്ന ചിത്രം പരാജയപ്പെട്ടതു തന്നെയാണ്. പക്ഷേ എന്‍റെ പരാജയപ്പെട്ട കഥാപാത്രമായി തോന്നിയിരുന്നില്ല. എവിടെ ചെന്നാലും ഷാജി പാപ്പൻ എന്ന കഥാപാത്രത്തെപ്പറ്റി ആളുകൾ പറയുന്നു. പലരുടേയും മൊബൈലിൽ ആ സിനിമയുണ്ടെന്നു പറയുന്നു. ഇതിനൊരു രണ്ടാംഭാഗം വേണമെന്ന് ആളുകളുടെ ആവശ്യം കൂടിക്കൂടി വന്നു. ഞാനോ സംവിധായകൻ മിഥുനോ എവിടെ പോയാലും പലരും ഈ അഭിപ്രായം പറഞ്ഞിരുന്നു. അതിൽ നിന്നാണ് രണ്ടാംഭാഗം എന്ന ചിന്ത വന്നത്. പക്ഷേ ഒരു വണ്‍ലൈൻ റെഡിയാവാൻ ഏറെ ചർച്ചകൾ വേണ്ടി വന്നു. ഒടുവിൽ വന്ന ഒരു ആശയത്തിൽ നിന്നാണ് ആട് 2വിലേക്ക് എത്തിയത്. ആദ്യത്തെ ചിത്രത്തിന്‍റെ പോരായ്മകളും പാളിച്ചകളും കണ്ടു പിടിച്ചു പെർഫെക്ടായി ചെയ്യാൻ സാധിച്ചു എന്നതാണ് വലിയ കാര്യം.



ഫുൾ ഫണ്‍ മാത്രമായുള്ള ഒരു സിനിമയായിരിക്കണം എന്നു ഞങ്ങൾ തീരുമാനിച്ചിരുന്നു. മലയാളസിനിമയിൽ ആദ്യമായിരിക്കണം രണ്ടു കാര്യങ്ങൾ സംഭവിച്ചത് എന്നു തോന്നുന്നു. ഒന്ന്, പരാജയപ്പെട്ട ഒരു സിനിമയുടെ രണ്ടാം ഭാഗം വരുകയും അതു വിജയിക്കുകയും ചെയ്യുക, രണ്ടാമത്തെ കാര്യം പരാജയപ്പെട്ട ഒരു സിനിമയുടെ രണ്ടാംഭാഗം എടുക്കണമെന്നു ജനങ്ങൾ ആവശ്യപ്പെട്ടു എന്നതാണ്. ആട് 2വിന്‍റെ വിജയം അത്ഭുതപ്പെടുത്തുന്നതു തന്നെയാണ്. റിലീസ് ചെയ്ത് മൂന്നാമത്തെ ആഴ്ച വരെ സ്പെഷൽ ഷോ വയ്ക്കുന്നത് സാധാരണ ഉണ്ടാവാറില്ല. പക്ഷേ ഈ സിനിമയുടെ സ്പെഷ്യൽ ഷോ രാത്രി ഒരു മണിക്കും നാലുമണിക്കും വരെയുണ്ടായിരുന്നു. എന്‍റെ കരിയറിലും മലയാളസിനിമയിലും ഈ ചിത്രം വലിയൊരു സംഭവം തന്നെയാണെന്നു ഞാൻ വിശ്വസിക്കുന്നു.



പുണ്യാളൻ അഗർബത്തീസിന്‍റെ രണ്ടാംഭാഗവും മികച്ച വിജയം നേടിയല്ലോ?

അതും ഒരു അപൂർവതയാണ്. അടുത്തടുത്തു തന്നെ രണ്ടു സിനിമകളുടേയും രണ്ടാംഭാഗം നേടുന്ന വിജയം. പുണ്യാളൻ ആദ്യത്തെ ഭാഗത്തേക്കാൾ കാശു വാരുന്നത് രണ്ടാംഭാഗമാണ്. യുവതാരങ്ങളിൽ ഇങ്ങനെയൊരു ഭാഗ്യം ലഭിച്ചത് എനിക്കാണെന്നത് ഏറെ സന്തോഷം തരുന്നു.

ഷാജി പാപ്പനിലേയ്ക്കു വന്നാൽ ജനങ്ങൾക്ക് ആ കഥാപാത്രത്തോടു തോന്നിയ ഒരടുപ്പം, അതാണല്ലോ ഈ സിനിമയുടെ വിജയഘടകം. ആ കാരക്ടറിലേയ്ക്ക് ഇറങ്ങിച്ചെല്ലാനുള്ള പൊടിക്കൈകൾ വല്ലതും കൈയിലുണ്ടായിരുന്നോ?

അങ്ങനെയൊന്നുമില്ല. ഷാജിപാപ്പനെ എല്ലാവർക്കും ഇഷ്ടമാണ്. അയാൾ ചെറിയൊരു മണ്ടനുമാണ് മാസുമാണ്. അങ്ങനെയൊരു കഥാപാത്രത്തെ അവതരിപ്പിക്കുക അൽപം ബുദ്ധിമുട്ടാണ്. അതാണ് ഈ സിനിമയുടെ പ്രത്യേകത. സാധാരണ സിനിമയിൽ ഒരു കഥാപാത്രം മണ്ടനാണെങ്കിൽ പൂർണമായും മണ്ടൻ. മാസ് ആണെങ്കിൽ മാസ്. ഇതു രണ്ടും കൂടി മിക്സ് ചെയ്തു വന്നപ്പോൾ അതു ക്ലിക്കായി. ഇത്തരമൊരു കഥാപാത്രത്തെ രൂപപ്പെടുത്തുക കുറച്ച് റിസ്ക്കുള്ള കാര്യമായിരുന്നു. സ്വൽപം ശ്രദ്ധിച്ചില്ലെങ്കിൽ പാളിപ്പോകാം. രണ്ടു തരത്തിലുള്ള പെർഫോമൻസ് ഇതിലുണ്ട്. അമ്മ ഫാ... എന്നാട്ടുന്പോൾ താഴെ വീഴുകയും വില്ലന്‍റെ നേരേ മുന്പിൽ കയറി നിന്ന് എന്നെ തൊട്ടാൽ സഹിക്കും പക്ഷേ എന്‍റെ പിള്ളേരെ തൊട്ടാൽ സഹിക്കില്ലടാ എന്നും പറയുന്ന ഒരു കഥാപാത്രം.



എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു കാരക്ടറാണ് ഷാജിപാപ്പൻ. അതുകൊണ്ടാണ് ഈ ചിത്രത്തിന്‍റെ ലൊക്കേഷനിൽ കേരളത്തിന്‍റെ പല ഭാഗത്തു നിന്നുള്ളയാളുകൾ ഷൂട്ടിംഗ് കാണാൻ വന്നത്. ഷാജി പാപ്പനേയും അയാളുടെ കൂട്ടുകാരനേയും കാണാനാണ് അവരെല്ലാം വന്നത്. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ പ്രതീതിയാണ് അയാൾ നൽകുന്നത്. എന്നെ സംബന്ധിച്ച് ഇതിന്‍റെ രണ്ടാംഭാഗം വരുന്നതിനും മുന്പേ ഷാജിപാപ്പനെ മിസ് ചെയ്യുന്നതായി തോന്നിയിരുന്നു. ഒരു കഥാപാത്രം അഭിനയിച്ച് തീർന്നിട്ടും അവർ നമ്മുടെ ഉള്ളിൽ തന്നെ കുടികൊള്ളുന്നതായി തോന്നുന്ന ഒരനുഭവം വളരെ കുറച്ചേ ഉണ്ടാകാറുള്ളൂ. അത്തരം ഒരുനുഭവമാണ് ഷാജിപാപ്പൻ എനിക്കു നൽകിയത്.



ആട് 2വിന്‍റെ സെറ്റിലെ അനുഭവങ്ങൾ എങ്ങനെയായിരുന്നു?

ഞാനും മിഥുനും മറ്റെല്ലാവരും കൂടിയുള്ള ഡിസ്കഷൻ. അതിലൂടെ ഒത്തിരി കോമഡികൾ ചിത്രത്തിനു നൽകാൻ കഴിഞ്ഞിട്ടുണ്ട്. ഡിസ്കഷനിരിക്കുന്പോൾ ഞാൻ എല്ലാവരുടേയും കഥാപാത്രങ്ങളെ അവതരിപ്പിച്ച് കാണിക്കും. അതിങ്ങനെ ചെയ്യടാ, ഇതിങ്ങനെ ചെയ്യെടാ എന്നൊക്കെ പറഞ്ഞ് എല്ലാവരേയും പ്രോൽസാഹിപ്പിക്കും. ഒരു മാതിരി ചിത്രത്തിലെ കൗണ്ടറുകളെല്ലാം സ്ക്രിപ്റ്റിൽ തന്നെയുണ്ടായിരുന്നു. എങ്കിലും ഡിസ്കഷനിലൂടെ ഇടാവുന്നയത്രയും കൗണ്ടറുകൾ ഇട്ടിട്ടുണ്ട്.



ഷാജിപാപ്പന്‍റെ ഹാംഗ് ഓവർ എത്രത്തോളമുണ്ട് ഇപ്പോൾ?

ഫുൾ ടൈം അതുണ്ടാവും. ഇപ്പോൾ ഞാൻ അയാളെക്കുറിച്ചോർത്താൽ അയാളുടെ മാനറിസങ്ങളും കാര്യങ്ങളുമെല്ലാം എന്നിലേക്ക് വരും. ഇപ്പോൾ ഞാൻ ചെയ്യുന്ന കഥാപാത്രങ്ങളൊന്നും എന്നിൽ നിന്നു മരിക്കുന്നില്ല. കഥാപാത്രങ്ങളൊന്നും എന്നിൽ നിന്നു പോകുന്നില്ല. ഇറക്കി വിട്ടാലും ഇവരൊന്നും പോവില്ല. മിമിക്രിയിൽ ഒരു താരത്തിന്‍റെ ശബ്ദം അനുകരിക്കാൻ പഠിക്കുന്നതുപോലെ തന്നെ. ഒരിക്കൽ പഠിച്ചാൽ അതു നമ്മുടെ മനസിൽ നിൽക്കും. അതുപോലെ തന്നെയാണ് ഇപ്പോൾ എനിക്കു കിട്ടുന്ന മിക്ക കഥാപാത്രങ്ങളും. ഒന്നിനേയും മനസിൽ നിന്ന് ഇറക്കിവിടാൻ പറ്റില്ല.



ഷാജി പാപ്പന്‍റെ കോസ്റ്റ്യൂം ഏറെ ശ്രദ്ധ നേടിയല്ലോ?

എന്നെ അദ്ഭുതപ്പെടുത്തിയ കാര്യം തന്നെയായിരുന്നു അത്. അമേരിക്കയിലും യുകെയിലുമൊക്കെ പാപ്പന്‍റെ മുണ്ടും ഷർട്ടും പലരും അനുകരിക്കുന്നതു കണ്ടു. വേൾഡ് ഫിലിം പ്രീമിയറിൽ ഒരു ഹോളിവുഡ് നടൻ പാപ്പന്‍റെ വേഷമിട്ടു വന്നു. കല്യാണങ്ങൾക്കൊക്കെ ഈ വേഷം തരംഗമായി മാറി. ഭാര്യയായിരുന്നു കോസ്റ്റ്യൂം ഡിസൈനർ. മുണ്ടിന്‍റെ ചരിത്രം തന്നെ മാറ്റി മറിച്ചു ഈ കോസ്റ്റ്യും. എന്തെങ്കിലും വ്യത്യസ്തത വേണണമെന്ന അവളുടെ ചിന്താഗതിയാണ് ഇത്തരമൊരു കോസ്റ്റ്യൂം ഡിസൈനിംഗിൽ എത്തിയത്.



അടുത്ത റിലീസായ ക്യാപ്റ്റൻ പ്രമേയപരമായി ഏറെ വ്യത്യസ്തത പുലർത്തുന്ന ചിത്രമാണല്ലോ. വി.പി.സത്യൻ എന്ന ഫുട്ബോൾ മാന്ത്രികനായി ജയസൂര്യ എത്തുന്പോൾ ഏറെ പ്രതീക്ഷകളാണ് പ്രേക്ഷകർക്ക്?‌

വി.പി.സത്യൻ എന്ന വ്യക്തിയെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിന്‍റെ ഫുട്ബോൾ കളി കണ്ടിട്ടുമില്ല. അദ്ദേഹത്തിന്‍റെ ഒരു റിയൽ ലൈഫ് സിനിമയാക്കുന്പോൾ ആ കഥാപാത്രമാകാൻ കുറെ തയാറെടുപ്പുകൾ വേണ്ടി വന്നു. ഫുട്ബോൾ പ്രാക്ടീസ് എല്ലാ ദിവസവും ഉണ്ടായിരുന്നു. സത്യേട്ടനെ അറിയുക എന്നൊന്നുണ്ടായിരുന്നു. അദ്ദഹത്തിന്‍റെ വീട്ടിൽ പോയി. അദ്ദേഹം ഉപയോഗിച്ച ബെൽറ്റ്, ജാക്കറ്റ് ഇതൊക്കെ തന്നെയാണ് ഞാൻ ഈ സിനിമയിൽ ഉപയോഗിക്കുന്നത്. അതൊക്കെ പുറമേയുള്ള കാര്യം. അകമേ എങ്ങനെ വി.പി.സത്യൻ ആകാം എന്നതാണ് വെല്ലുവിളി. കുറേ കാര്യങ്ങൾ പഠിച്ചു. എങ്ങനെയാണ് അദ്ദേഹം കാര്യങ്ങളോട് പ്രതികരിച്ചത്, ചിരിക്കുമായിരുന്നോ, കണ്ണൂർ ഭാഷയാണോ എപ്പോഴും ഉപയോഗിച്ചിരുന്നത് എന്നൊക്കെയുള്ള കാര്യങ്ങൾ മനസിലാക്കി. നല്ല കഠിനാധ്വാനിയാണ്. അധികം തമാശ പറയുന്നയാളല്ല. ഫുട്ബോളാണ് ജീവൻ. മനസിൽ അതു മാത്രം. എന്നെ സംബന്ധിച്ച് ഈ സിനിമയുടെ ഒരു പ്രത്യേകത ഇതിൽ കോമഡിയുടെ ടച്ചേയില്ല എന്നതാണ്. എന്നാൽ എന്‍റർടെയ്നറാണ്.



ഒരു ഫുട്ബോളറുടെ റിയൽ ലൈഫാണ് ഈ ചിത്രം. ഗ്രൗണ്ടിൽ മാത്രം കളിക്കുന്ന ഒരു വ്യക്തിയുടെ പിന്നാന്പുറങ്ങളാണ് ഈ ചിത്രം പറയുന്നത്. ഒരു സ്പോർട്സ് സിനിമയാണോ എന്നു ചോദിച്ചാൽ അതെ. പക്ഷേ ഇതിൽ ഫുൾ ടൈം ഫുട്ബോൾ കളിയൊന്നുമില്ല. കേരളത്തിനുവേണ്ടി വി.പി സത്യൻ എന്ന കളിക്കാരൻ ചെയ്തിട്ടുള്ള സ്ട്രഗിളാണ് ഈ ചിത്രത്തിൽ പറയുന്നത്. ഫുട്ബോൾ മാത്രം ജീവിതമായി കൊണ്ടു നടന്ന ഒരാളോട് ഇനി ഫുട്ബോൾ കളിക്കാൻ പറ്റില്ല എന്നു പറയുന്പോഴുള്ള മാനസികാവസ്ഥ, അതിന്‍റെ വേദനയാണ് ഈ ചിത്രം പറയുന്നത്. അഭിനേതാവ് എന്ന നിലയിൽ എന്നെ സംബന്ധിച്ച് ഏറെ വെല്ലുവിളി ഉയർത്തുന്ന സിനിമയാണിത്.

ബിജോ ജോ തോമസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.