സുഡു ഫ്രം നൈജീരിയ!
Wednesday, March 21, 2018 1:17 PM IST
സൗബിൻ ഷാഹിർ, സാമുവൽ അബിയോള റോബിൻസൺ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ‘സുഡാനി ഫ്രം നൈജീരിയ’ തിയറ്ററുകളിലേക്ക്. ഛായാഗ്രാഹകരായ സമീർ താഹിറും ഷൈജു ഖാലിദും ചേർന്നു നിർമിച്ച ചിത്രം; നൈജീരിയൻ നടൻ ആദ്യമായി അഭിനയിച്ച ഇന്ത്യൻ ചിത്രം... അങ്ങനെ ഏറെ പ്രത്യേകതകൾ ഉള്ള ഈ സിനിമയുടെ സംഭാഷണം എഴുതിയത് സംവിധായകൻ കൂടിയായ മുഹ്സിൻ പെരാരി. പുതുമുഖം സക്കറിയ തിരക്കഥയും സംവിധാനവും നിർവഹിച്ച ‘സുഡാനി ഫ്രം നൈജീരിയ’യിൽ സുഡു എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നൈജീരിയൻ യുവനടൻ സാമുവൽ അബിയോള റോബിൻസൺ സംസാരിക്കുന്നു...



സുഡാനി ഫ്രം നൈജീരിയയിലേക്ക് എത്തിയത്..‍‍‍?

നൈജീരിയയിൽ ഞാൻ അത്യാവശ്യം അറിയപ്പെടുന്ന യുവതാരമാണ്. ഈ സിനിമയുടെ നിർമാതാക്കൾ ഗൂഗിളിൽ യംഗ് നൈജീരിയൻ ആക്ടേഴ്സ് എന്നു സേർച്ച് ചെയ്താണ് എന്നെ കണ്ടെത്തിയത്. തുടർന്ന് എന്നെ നേരിട്ടു വിളിക്കുകയായിരുന്നു.



എന്താണ് സുഡാനി ഫ്രം നൈജീരിയ...?

അവസരങ്ങൾ തേടി നൈജീരിയയിൽ നിന്നു കേരളത്തിലെത്തുന്ന ഒരു യുവ ഫുട്ബോളറുടെ കഥയാണ് സുഡാനി ഫ്രം നൈജീരിയ. കോമഡി, നാടകീയത, ഫുട്ബോൾ തുടങ്ങിയ ഘടകങ്ങളെല്ലാം ചേർന്ന ഒരു കുടുംബചിത്രമാണിത്. ഏതു പ്രായത്തിലുള്ളവർക്കും കണ്ടു രസിക്കാവുന്ന ചിത്രമാണിത്.



ഈ സിനിമയിലെ കഥാപാത്രത്തെക്കുറിച്ച്...?

സുഡു എന്നാണ് എന്‍റെ കഥാപാത്രത്തിന്‍റെ പേര്. യുവ ഫുട്ബോൾ കളിക്കാരനാണ് സുഡു. തന്‍റെ കരിയറിൽ പുതിയ ഉയരങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്ന ചെറുപ്പക്കാരൻ. തന്‍റെ ലക്ഷ്യങ്ങൾ കീഴടക്കുന്നതിൽ എല്ലാ സഹായവും തന്‍റെ മാനേജരിൽ നിന്നു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സുഡു. സൗബിൻ ഷാഹിറാണ് മജീദ് എന്ന മാനേജർ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.



സൗബിന് ഒപ്പമുള്ള രസകരമായ അനുഭവങ്ങൾ..?

രസകരവും തമാശ നിറഞ്ഞതുമായ നിരവധി ചിരിനിമിഷങ്ങൾ സെറ്റിൽ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ ഞാൻ അതുവഴി കടന്നുപോയപ്പോൾ വാതിലിനു പിന്നിൽ മറഞ്ഞുനിന്ന് സൗബിൻ എന്നെ പേടിപ്പിക്കാൻ ശ്രമിച്ചു. അത്തരം സംഭവങ്ങൾ സെറ്റിൽ പതിവായിരുന്നു.



സംവിധായകൻ സക്കറിയയ്ക്ക് ഒപ്പമുള്ള അനുഭവങ്ങൾ...?

പ്രതിഭാധനനായ സംവിധായകനാണു സക്കറിയ. ഏറെ ക്ഷമയോടെ സമയമെടുത്ത് ഓരോ സീനും അതിന്‍റെ പൂർണതയിൽ ചിത്രീകരിക്കാൻ അദ്ദേഹം പ്രയത്നിച്ചിട്ടുണ്ട്. അദ്ദേഹവുമൊത്ത് വർക്ക് ചെയ്യുന്നതു സന്തോഷകരമായ ഒരനുഭവം തന്നെയാണ്.



ഇവിടത്തെ ഭക്ഷണവും ജീവിതവുമൊക്കെ ഇഷ്ടമായോ...?

വിസ്മയിപ്പിക്കുന്നതാണ് ഇവിടത്തെ ഭക്ഷണവിഭവങ്ങൾ. അതിമനോഹരമായ നാടാണു കേരളം. ഇവിടത്തെ താമസം അതീവ സന്തോഷകരമാണ്. വളരെ സഹായമനസ്കതയുള്ള ആളുകളെയാണ് ഞാൻ കേരളത്തിൽ കണ്ടുമുട്ടിയത്.



ഫുട്ബോൾകന്പത്തിനു പ്രസിദ്ധമാണല്ലോ നൈജീരിയ....?

നൈജീരിയക്കാർക്കു ഫുട്ബോളിനോടു വലിയ ഇഷ്ടമാണ്. മൈക്കൽ ഓബിയെപ്പോലെ ലോകപ്രശസ്തരായ ഫുട്ബോൾ കളിക്കാരുടെ നാട്. വാസ്തവത്തിൽ ഈ സിനിമയിലെത്തുന്നതിനുമുന്പ് ഫുട്ബോൾ എങ്ങനെയാണു കളിക്കേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. ഇവിടെയെത്തിയപ്പോൾ ധാരാളം പരിശീലിച്ചു. ഈ സിനിമയിലൂടെ ഫുട്ബോൾ നന്നായി കളിക്കാൻ പഠിച്ചു.



നൈജീരിയയിലെ സിനിമാജീവിതം..?

നൈജീരിയയിൽ ചില സിനിമകളിലും ടിവി പരന്പരകളിലും അഭിനയിച്ചിട്ടുണ്ട്. ഞാൻ അഭിനയിച്ച ഗ്രീൻ വൈറ്റ് ഗ്രീൻ എന്ന ചിത്രം 2016ലെ ടൊറന്‍റോ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചിരുന്നു. ഡിസ്നി ടിവി സീരിസായ ‘ഡെസ്പറേറ്റ് ഹൗസ് വൈഫ്സ് ഇൻ ആഫ്രിക്ക’യിലും വേഷമിട്ടിരുന്നു.

സുഡാനി ഫ്രം നൈജീരിയയിൽ താങ്കൾ നേരിട്ട വെല്ലുവിളികൾ...?

ചിലയവസരങ്ങളിൽ ഭാഷ ഒരു പ്രതിബന്ധമായി വന്നതൊഴിച്ചാൽ ഈ സിനിമയുടെ ചിത്രീകരണത്തിനിടെ വെല്ലുവിളികൾ ഒന്നുമില്ലായിരുന്നു. പരിഭാഷകനെ കിട്ടിയതോടെ ഭാഷയെന്ന തടസവും മറികടക്കാനായി. ഒരു ദിവസം സംവിധായകൻ നിർദേശങ്ങളെല്ലാം മലയാളത്തിൽ തന്നെ പറഞ്ഞു. ഒടുവിൽ ആക്‌ഷൻ എന്നും. എന്താണു ചെയ്യേണ്ടത് എന്നറിയാതെ ഞാൻ അന്ധാളിച്ചു നിന്നു. കാരണം എനിക്കു മലയാളം അറിയില്ലല്ലോ. ഞാനുൾപ്പെടെ സെറ്റിൽ എല്ലാവരും ചിരിച്ചുമറിഞ്ഞു. ഒടുവിൽ സംവിധായകന്‍റെ നിർദേശങ്ങളെല്ലാം അവർ എനിക്കു പരിഭാഷപ്പെടുത്തിത്തന്നു. ആ ദിവസങ്ങളൊക്കെ ഇത്തരത്തിൽ തമാശ നിറഞ്ഞതായിരുന്നു.



താങ്കളെ ഏറ്റവും പ്രചോദിപ്പിച്ച മലയാളതാരങ്ങൾ...?

ദുൽഖർ സൽമാൻ, സായ് പല്ലവി, മോഹൻലാൽ, മമ്മൂട്ടി എന്നിവരാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള മലയാളതാരങ്ങൾ.

മലയാളം ഒട്ടും പഠിച്ചില്ലേ...?

എനിക്കു പറയാൻ അറിയാവുന്നത് അടിപൊളി, പൊറോട്ട, വെളളം, കിടുവേ തുടങ്ങിയ വാക്കുകൾ മാത്രമാണ്.



ഇന്ത്യൻസിനിമകളിൽ തുടർന്നും അഭിനയിക്കുമോ...?

തീർച്ചയായും. തമിഴ്, തെലുങ്ക്, ഹിന്ദി ഇൻഡസ്ട്രികളിലും അഭിനയിക്കാൻ ഏറെ താത്പര്യമുണ്ട്. ഒരു മലയാള സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.