Letters
പടയപ്പ എന്ന വിഐപി
പടയപ്പ എന്ന വിഐപി
Monday, March 4, 2024 11:43 PM IST
ശല്യക്കാരനായ വ്യവഹാരിക്കു നിരോധനവും സ്ഥിരം ഗുണ്ടകൾക്കു നാടുകടത്തലും വിധിക്കുന്ന നീതിന്യായവ്യവസ്ഥയുള്ള നാടാണിത്. എന്നാൽ, എത്രയോ മാസങ്ങളായി കടകളും വീടുകളും തകർത്തും ഭക്ഷണസാധനങ്ങൾ കൊള്ളയടിച്ചും ആളുകളെ ഭയപ്പെടുത്തിയോടിച്ചും നാടുവിറപ്പിക്കുന്ന കാട്ടാനയെ കാട്ടിലേക്കു കയറ്റാൻ വനംവകുപ്പിനു കഴിയുന്നില്ല! സർക്കാരും സർക്കാർ വകുപ്പുകളും കാട്ടാനകളെ വിഐപികളായി പരിഗണിക്കുന്നതു കൊള്ളാം.

പാവപ്പെട്ട മനുഷ്യരുടെ കാര്യംകൂടി ഒന്നു പരിഗണിക്കണം എന്ന ഒരപേക്ഷയുണ്ട്. എത്രയും വേഗം ശല്യക്കാരനായ ഈ ആനയെ തുരത്തി ജനങ്ങൾക്കു ഭയംകൂടാതെ പുറത്തിറങ്ങാനും നടക്കാനും യാത്രചെയ്യാനും സാഹചര്യമുണ്ടാക്കണം. അതോ ഈ കാട്ടാനയും ഒരു പച്ചമനുഷ്യനെ ചവിട്ടിയും ചുഴറ്റിയെറിഞ്ഞും കൊല്ലുന്നതുവരെ കാത്തിരിക്കണമോ? പൗരന്മാരുടെ ഭയത്തിനും അരക്ഷിതബോധത്തിനും ഒരു വിലയും കല്പിക്കാത്ത സർക്കാരും സംവിധാനങ്ങളുമാണെന്നറിയാം, എങ്കിലും.

റോയി കെ. മണ്ണിൽ, പത്തനംതിട്ട