Letters
എണ്ണയിൽ ഓടുന്ന സർക്കാർ
എണ്ണയിൽ  ഓടുന്ന സർക്കാർ
Thursday, April 25, 2024 12:12 AM IST
202324 വർഷത്തിൽ എണ്ണക്കന്പനികൾ ഉണ്ടാക്കിയ ലാഭം 90,000 കോടി രൂപ. എണ്ണക്കന്പനികളുടെ മേലാളന്മാർ കുടുംബ, സിൽബന്ധികൾ സമേതം നടത്തുന്ന വിനോദയാത്രകൾക്കും വിരുന്നുകൾക്കും രാജകീയമായ ജീവിതത്തിനും ശേഷം ബാക്കി വന്നതെന്ന് അവർതന്നെ പറയുന്ന തുകയാണ് ഈ 90,000 കോടി. സർക്കാരിന് ഈ കന്പനികളുടെ മേൽ കാര്യമായ നിയന്ത്രണമൊന്നുമില്ലെന്നു ഭാവിക്കുന്പോഴും കേന്ദ്രസർക്കാരിന്‍റെ ഒരു ഹിമാലയൻ വരുമാന സ്രോതസാണ് എണ്ണക്കന്പനികൾ.

ക്രൂഡിന്‍റെ അന്താരാഷ്‌ട്ര വില കുറയുന്പോൾ ഇവർ പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കാതെ ലാഭം കൂട്ടുന്നു. ക്രൂഡിന്‍റെ വില കൂടിയാലോ അതിന്‍റെ പേരിൽ വില കൂട്ടുകയും ചെയ്യുന്നു. ജനം നിശബ്ദമായി ഈ അടിച്ചേൽപ്പിക്കൽ സഹിക്കുന്നു.

ഇതിലും അപഹാസ്യമാണ് വർഷങ്ങളോളം ജനങ്ങളെ പിഴിഞ്ഞു ലാഭമുണ്ടാക്കിയിട്ട് തെരഞ്ഞെടുപ്പ് അടുക്കുന്പോൾ നക്കാപ്പിച്ച കുറച്ചു വോട്ട് വാങ്ങാനുള്ള ശ്രമം. പാചകവാതകത്തിന്‍റെ കാര്യവും ഇങ്ങനെതന്നെ. തങ്ങൾ അധികാരത്തിൽ വന്നാൽ സിലിണ്ടറിന് 450 രൂപ ആയി നിജപ്പെടുത്തുമെന്നു പറഞ്ഞവർ ഭരണം കിട്ടിയപ്പോൾ അത് 1,100 വരെ കൂട്ടിയിട്ട് തെരഞ്ഞെടുപ്പു വന്നപ്പോൾ 200 രൂപ കുറച്ചിരിക്കുന്നു!.

സർക്കാരുകൾ തങ്ങളെ എത്രമാത്രം ദ്രോഹിച്ചിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് വരുന്പോൾ വോട്ട് ലക്ഷ്യമാക്കി ഇട്ടുകൊടുക്കുന്ന ഭക്ഷണക്കിറ്റും അതുപോലുള്ള മറ്റു ദാനങ്ങളും കൊണ്ട് (അതു തങ്ങളുടെതന്നെ നികുതിപ്പണംകൊണ്ടാണെന്ന തിരിച്ചറിവ് പോലുമില്ലാത്ത ഒരു ജനതയെ) മുതലെടുക്കാൻ ഏതെങ്കിലും ഭരണകൂടത്തിനു സാധിക്കുന്നെങ്കിൽ അതിന്‍റെ കാരണം ജനത്തിനു സ്വന്തം അവകാശങ്ങളെപ്പറ്റി ബോധമില്ലാത്തതാണ്.

ജോ മുറികല്ലേൽ