Letters
വാഗ്ദാനത്തേക്കാൾ വലുതാണോ സർക്കാരിനു വരുമാനം‍?
Monday, April 29, 2024 1:23 AM IST
മദ്യത്തിന്‍റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറയ്ക്കാൻ സഹായകമായ നടപടിയായിരിക്കും എൽഡിഎഫ് സ്വീകരിക്കുക എന്ന് പ്രകടനപത്രികയിൽ വാഗ്ദാനം നൽകി ജനങ്ങളുടെ വോട്ടു നേടിയ സർക്കാരാണല്ലോ കേരളം ഭരിക്കുന്നത്. എന്നാൽ അവർ അധികാരത്തിലേറിയതിനുശേഷം മദ്യത്തിന്‍റെ ലഭ്യതയും ഉപഭോഗവും കുറയ്ക്കാനല്ല കൂട്ടാനുള്ള നടപടികളാണ് സ്വീകരിച്ചത്. പൂട്ടിയ ബാറുകളും മദ‍്യവില്പന ശാലകളും തുറന്നതിനു പുറമെ ഇപ്പോഴിതാ വരുമാനം വർധിപ്പിക്കാനായി എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈ ഡേ പിൻവലിച്ച് ആ ദിവസവും മദ്യ വില്പനയ്ക്ക് ഒരുങ്ങുകയാണ് സർക്കാർ.

മദ്യം ഇങ്ങനെ സുലഭമായി വിറ്റഴിച്ചിട്ടാണോ പ്രകടനപത്രികയിൽ പറഞ്ഞ ഈ വാഗ്ദാനം സർക്കാർ നിറവേറ്റേണ്ടത്? അങ്ങനെയാണെങ്കിൽ മദ്യപാനം ആരോഗ്യത്തിനു ഹാനികരം എന്ന മുദ്രാവാക്യത്തിനു പകരം മദ്യപാനം മാനസിക ആരോഗ്യത്തിന് ഉത്തമം എന്നു തിരുത്തിയാൽ ഇഷ്‌ടംപോലെ മദ്യം വിറ്റഴക്കാനും അതുവഴി വരുമാനം വർധിപ്പിക്കാനും സർക്കാരിനു സാധിക്കും. വാഗ്ദാനത്തേക്കാൾ വലുതാണ് സർക്കാരിനു വരുമാനമെന്നിരിക്കേ അതൊന്നു പരീക്ഷിച്ചുകൂടെ?

കണ്ണോളി സുനിൽ,തേലപ്പിള്ളി