Letters
വിഷപ്രയോഗം തടയുക
Monday, April 29, 2024 1:22 AM IST
മാമ്പഴക്കാലം തുടങ്ങിയതോടൊപ്പം, പഴം രാസവസ്തുക്കൾ ചേർത്തു പഴുപ്പിച്ചതാണോ എന്ന ആശങ്ക വാങ്ങുന്നവർക്കും തുടങ്ങിക്കഴിഞ്ഞു. മാങ്ങയിലും മറ്റു പഴങ്ങളിലും ആരോഗ്യത്തിനു ഹാനികരമായ കാൽസ്യം കാർബൈഡ്, എത്തിലിൻ എന്നിവ ചേർക്കുന്നുവെന്നത് പരക്കെ അറിവുള്ളതാണ്.

മുന്തിരിങ്ങ കഴിച്ചതിനെത്തുടർന്ന് ചിലർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതായ വാർത്ത കണ്ടിരുന്നു. ഇടയ്ക്കിടെ ഇത്തരം ഫലങ്ങൾ പിടികൂടി നശിപ്പിക്കുന്നതിനു പകരം പ്രഭവസ്ഥാനങ്ങളിൽത്തന്നെ രാസവസ്തുപ്രയോഗം ഇല്ലാതാക്കാനുള്ള കർശന നടപടികൾ ഉണ്ടാകണം. അങ്ങനെയെങ്കിൽ, ഭക്ഷ്യയോഗ്യമായ വസ്തുക്കൾ കുഴിച്ചുമൂടേണ്ടി വരില്ലല്ലോ. പഴകിയതും വിഷാശം കലർന്നതുമായ മത്സ്യമാംസവില്പന തടയുന്ന കാര്യത്തിലും ഭക്ഷ്യസുരക്ഷാവിഭാഗം ജാഗ്രത കാട്ടണം.

സി.സി. മത്തായി മാറാട്ടുകളം ,ചങ്ങനാശേരി