Letters
ബസുകളിലെ ഡോറുകൾ
ബസുകളിലെ ഡോറുകൾ
Thursday, April 18, 2024 2:16 AM IST
ഏതെങ്കിലും അപകടമോ ദുരന്തമോ ഉണ്ടാകുന്പോൾ ഉടൻ അതുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉണരുകയും വ്യാപക പരിശോധന നടത്തുകയും ചെയ്യും. ഒരാഴ്ച കഴിയുന്പോൾ ഉദ്യോഗസ്ഥരുടെ ആവേശം തീരും. കാര്യങ്ങളെല്ലാം വീണ്ടും പഴയപടിയാകും.

ഭക്ഷ്യവകുപ്പിന്‍റെ കാര്യത്തിലായാലും മോട്ടോർ വാഹന വകുപ്പിന്‍റെ കാര്യത്തിലായാലുമെല്ലാം ഇത്തരം സമീപനമാണ് കണ്ടുവരുന്നത്. ബസിന്‍റെ ഡോർ വേണ്ടവിധം അടയ്ക്കാതെയും തുറന്നുവച്ചും സർവീസ് നടത്തുന്നതിനിടയിൽ കേരളത്തിൽ സംഭവിച്ചിട്ടുള്ള അപകടങ്ങളും മരണങ്ങളും നിരവധിയാണ്. ഇതിനെത്തുടർന്ന് ഹൈഡ്രോളിക് ഡോർ നിർബന്ധമാക്കി.

എന്നാൽ, ഇതു ഘടിപ്പിച്ചിട്ടു പോലും പല ബസുകളിലും ഇതു ശരിയായ രീതിയിലല്ല പ്രവർത്തിപ്പിക്കുന്നത്. ഹൈഡ്രോളിക് ഡോർ വന്നതോടെ പല ബസിലും ഇപ്പോൾ ക്ലീനർ ഇല്ല. ബസ് മുന്നോട്ടെടുക്കുന്നിനുമുന്പ് ഡോർ അടയ്ക്കണമെന്നാണ് നിർദേശമെങ്കിലും പല ഡ്രൈവർമാരും ഇതു പാലിക്കുന്നില്ല.

ഡോർ തുറന്നുവച്ചു ബസ് ഒാടിക്കുന്ന സംഭവങ്ങൾ വ്യാപകമായിട്ടും നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ തയാറാവുന്നില്ല. വലിയ അപകടത്തിനു വഴിതെളിക്കുന്ന അനാസ്ഥയാണിത്.

ജാൻസി മേരി, തൃശൂർ