Letters
കുടിവെള്ളം പരിശോധിക്കണം
Monday, April 29, 2024 1:21 AM IST
വേനൽ കടുത്തതോടെ നാട്ടിൽ പലേടത്തും കുടിവെള്ളക്ഷാമം രൂക്ഷമാണ്. ചെറിയ മഴകൾ ഇടയ്ക്കു കിട്ടുന്നുണ്ടെങ്കിലും അതൊന്നും ജലക്ഷാമം പരിഹരിക്കാൻ പര്യാപ്തമായിട്ടില്ല. പൈപ്പ് വെള്ളം പോലും പലേടത്തും ആഴ്ചയിൽ ഒന്നൊക്കെയാണ് കിട്ടുന്നത്. ജലക്ഷാമം രൂക്ഷമായി ബാധിച്ചിരിക്കുന്ന പ്രദേശങ്ങളിൽ മിക്കവരും സ്വകാര്യ വ്യക്തികളിൽനിന്നും മറ്റും പണം കൊടുത്തു ടാങ്കർ വെള്ളം വാങ്ങുകയാണ്.

എന്നാൽ, കിട്ടുന്ന വെള്ളത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കാൻ യാതൊരു വഴിയുമില്ലെന്നതാണ് യാഥാർഥ്യം. വെള്ളം വിതരണം ചെയ്യുന്ന വണ്ടിക്കാർ പറയുന്നതു വിശ്വസിച്ചു വാങ്ങുകയേ നിവൃത്തിയുള്ളൂ. ടാങ്കറിൽ വെള്ളം വിതരണം ചെയ്യുന്ന വ്യക്തികളും സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്തിട്ടാണ് ഇത്തരം സേവനങ്ങൾ നൽകുന്നതെന്ന് സർക്കാർ ഉറപ്പാക്കണം. അതുപോലെതന്നെ ഇവർ വെള്ളം ശേഖരിക്കുന്ന സ്രോതസ് പരിശോധിച്ചു വെള്ളം ഉപയോഗയോഗ്യമാണെന്ന് ഉറപ്പാക്കാനും സംവിധാനം ഉണ്ടാകണം. വെള്ളം കൊണ്ടുവരുന്ന ടാങ്കറുകളും യഥാസമയം വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.

ടി.വി. സംഗീത, മേക്കാട്ടുതയ്യിൽ ,തലയോലപ്പറന്പ്