Letters
‘വൈദ്യുതശ്രീ’ എന്നൊരു അവാർഡിലൂടെ ജനത്തെ കൂടെ നിർത്തുക...
‘വൈദ്യുതശ്രീ’ എന്നൊരു അവാർഡിലൂടെ ജനത്തെ കൂടെ നിർത്തുക...
Thursday, April 4, 2024 12:45 AM IST
ക്രമാതീതമായി വൈദ്യുതി ഉപയോഗം കൂടുന്നതിന്‍റെ ആശങ്കയിലാണ് ഇലക്‌ട്രിസിറ്റി ബോർഡ്. വൈദ്യുതി ചാർജ് വർധനയുടെ നീരാളിപ്പിടിയിൽ ശ്വാസം മുട്ടുന്നതിന്‍റെ ആശങ്കയിലാണ് ജനം. ക്രമാതീതമായി ചൂടു കൂടുന്നതിന്‍റെ ആകുലതയിലാണ് പരിസ്ഥിതി സ്നേഹികൾ!

നമുക്കും നാടിനും വേണ്ടി വൈദ്യുതി കരുതലോടെ ഉപയോഗിക്കാനാണ് എനർജി മാനേജ്മെന്‍റ് നൽകുന്ന ഉപദേശം. ഈ ഉപദേശം ഉൾക്കൊണ്ട് കരുതൽ നടപടികൾ സ്വീകരിക്കുന്നവർക്ക് സമ്മാനം കൊടുക്കുന്നതിനെക്കുറിച്ച് ഇലക്‌ട്രിസിറ്റി ബോർഡ് ആലോചിക്കുമോ!

വേനൽച്ചൂടിൽ ഉരുകുന്ന ഭൂമിയിലെ വീട്ടിൽ കഴിയുമ്പോഴും വീടിന്‍റെ ജനാലുകളും വാതിലുകളും തുറന്നിട്ടുകൊണ്ടും മറ്റു പരിസ്ഥിതിസൗഹൃദ മാർഗങ്ങളിലൂടെയും വൈദ്യുതി ഉപയോഗം കുറയ്ക്കുന്നവരെ, കഴിഞ്ഞ മുന്നോ നാലോ മാസത്തെ വൈദ്യുതി ഉപയോഗ യൂണിറ്റിന്‍റെ അടിസ്ഥാനത്തിൽ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാവില്ലല്ലോ!

ഒപ്പംതന്നെ, പുലർച്ചെ അഞ്ചര കഴിഞ്ഞും രാത്രി ഏഴിനു മുൻപും തെരുവുവിളക്കുകൾ കത്തുന്നില്ലെന്നും ഓഫീസുകളിൽ ആളില്ലാക്കസേരകൾക്കു മുകളിൽ ഫാനുകൾ കറങ്ങുന്നില്ലെന്നും ആളില്ലാമുറികളിൽ ലൈറ്റുകൾ കത്തുന്നില്ലെന്നും അനാവശ‍്യമായി ലിഫ്റ്റുകൾ മേലുകീഴെ സഞ്ചരിക്കുന്നില്ലെന്നും ഉറപ്പുവരുത്തേണ്ടതുമുണ്ട്. ആരാധനാലയങ്ങളിലെയും രാഷ്‌ട്രീയ പാർട്ടികളുടെ സമ്മേളനങ്ങളിലെയും അമിതമായ ലൈറ്റ് ഷോകൾക്കു നിയന്ത്രണം ഏർപ്പെടുത്തുകയും വേണം.

അടിക്കടി നിരക്കു വർധിപ്പിച്ച് പാവപ്പെട്ട ഉപഭോക്താവിനെ ദ്രോഹിച്ചു വെറുപ്പിക്കാതെ ‘വൈദ്യുതശ്രീ’ എന്നൊരു അവാർഡ് പ്രഖ്യാപിച്ച് ജനത്തെ കൂടെ നിർത്താൻ ശ്രമിക്കുന്നതിനെക്കുറിച്ച് കാര്യമായി ആലോചിക്കണം!

ജോസ് കെ. തോമസ് കുളനട