ബനാസ്കന്തയിൽ വനിതകളുടെ പോരാട്ടം
ബനാസ്കന്തയിൽ വനിതകളുടെ പോരാട്ടം
Monday, April 8, 2024 4:02 AM IST
പാലൻപുർ: ഗുജറാത്തിൽ വനിതകളു‌ടെ പോരാട്ടത്തിലൂടെ ശ്രദ്ധേയമാകുകയാണ് ബനാസ്കന്ത മണ്ഡലം. ബിജെപിയുടെയും കോൺഗ്രസിന്‍റെയും സ്ഥാനാർഥികൾ വനിതകളാണെന്നതാണു സവിശേഷത. രണ്ടു തവണ നിയമസഭാംഗമായ ജെനിബെൻ ഠാക്കൂർ കോൺഗ്രസിനുവേണ്ടി മത്സരിക്കുന്പോൾ എൻജിനിയറിംഗ് പ്രഫസർ രേഖ ചൗധരിയാണ് ബിജെപിയുടെ സ്ഥാനാർഥി. തെരഞ്ഞെടുപ്പു രംഗത്ത് രേഖ പുതുമുഖമാണ്.

2017ൽ അന്നത്തെ ഗുജറാത്ത് മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ശങ്കർ ചൗധരിയെ പരാജയപ്പെടുത്തിയതോടെയാണ് ജെനിബെൻ(48) ശ്രദ്ധിക്കപ്പെട്ടത്. 2022ൽ ബിജെപിയിലെ സ്വരൂപ്ജി ഠാക്കൂറിനെ പരാജയപ്പെടുത്തി ജെനിബെൻ വിജയം ആവർത്തിച്ചു.

കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച 17 പേരിലൊരാളായിരുന്നു ഇവർ. വാവ് മണ്ഡലത്തെയാണു പ്രതിനിധീകരിക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങളുടെ പോരാട്ടത്തിൽ മുൻപന്തിയിൽ ഗെനിബെന്നുണ്ട്. ബലാത്സംഗവീരന്മാരെ പോലീസിനു കൈമാറാതെ ജീവനോടെ കത്തിക്കണം എന്നായിരുന്നു, 14 മാസം പ്രായമായ പെൺകുഞ്ഞിനെ മാനഭംഗപ്പെടുത്തിയ സംഭവത്തിൽ ഗെനിബെന്നിന്‍റെ പ്രതികരണം.

രേഖ ചൗധരിയുടെ മുത്തച്ഛൻ ഗൽബാഭായ് ചൗധരിയാണ് ബനാസ് ഡയറിയുടെ സ്ഥാപകൻ. ദിവസും 4.5 ലക്ഷം ക്ഷീരകർഷകരുടെ പാൽ ബനാസ് ഡയറി സംഭരിക്കുന്നു. രേഖയുടെ ഭർത്താവ് ഹിതേഷ് ചൗധരി ബിജെപി ഭാരവാഹിയാണ്. ബനാസ്കന്തയിലെ വോട്ടർമാരിൽ നാലു ലക്ഷം പേർ ഒബിസി വിഭാഗത്തിൽപ്പെട്ട ഠാക്കൂർമാരാണ്.


ഗെനിബെൻ ഈ വിഭാഗക്കാരിയാണ്. രേഖയും ഒബിസിയാണ്. രണ്ടു ലക്ഷത്തോളം ചൗധരി വിഭാഗക്കാരാണ് ഇവിടെയുള്ളത്. 2004 മുതലുള്ള ബിജെപി സ്ഥാനാർഥികളെല്ലാം ചൗധരി വിഭാഗക്കാരാണ്. 2004ലും 2009ലും ബിജെപി ഇവിടെ തോറ്റിരുന്നു. 2013ലെ ഉപതെരഞെടുപ്പിലും 2014, 2019 തെരഞ്ഞെടുപ്പുകളിലും ബനാസ് കന്തയിൽ കാവിക്കൊടി ഉയർന്നു. 2019ൽ ബിജെപിയിലെ പ്രഭാത് പട്ടേൽ കോൺഗ്രസിലെ പാർഥി ഭട്ടോലിനെ 3.68 ലക്ഷം വോട്ടിനാണു പരാജയപ്പെടുത്തിയത്.

മോദി സർക്കാരിന്‍റെ ഭരണനേട്ടങ്ങളും രാമക്ഷേത്രവുമാണ് ബിജെപിയുടെ പ്രചാരണായുധം. രാജസ്ഥാനുമായും പാക്കിസ്ഥാനുമായും അതിർത്തി പങ്കിടുന്ന ബനാസ്കന്ത ഗുരുതര കുടിവെള്ളക്ഷാമം നേരിടുന്നുണ്ട്. ഗുജറാത്തിൽ കോൺഗ്രസിനു പ്രതീക്ഷയുള്ള ഏതാനും മണ്ഡലങ്ങളിലൊന്നാണ് ബനാസ്കന്ത. ഈ മണ്ഡലത്തിനു കീഴിൽ രണ്ട് കോൺഗ്രസ് എംഎൽഎമാരുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപിക്ക് ബനാസ്കന്തയിൽ 25,000 വോട്ട് ലഭിച്ചിരുന്നു. ഈ വോട്ടുകൾ ലഭിക്കുന്നതു ഗെനിബെന്നിനു നേട്ടമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.