ഇന്ത്യയിലെ ന്യൂസ് റൂം പ്രവർത്തനം അവസാനിപ്പിച്ച് ബിബിസി
ഇന്ത്യയിലെ ന്യൂസ് റൂം പ്രവർത്തനം  അവസാനിപ്പിച്ച് ബിബിസി
Monday, April 8, 2024 4:02 AM IST
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്‍റെ അപ്രീതിക്കിരയായ സാഹചര്യത്തിൽ ഇന്ത്യയിലെ ന്യൂസ് റൂം പ്രവർത്തനം അവസാനിപ്പിക്കുന്നതായി രാജ്യാന്തര വാർത്താ സ്ഥാപനമായ ബിബിസി. ബിബിസിയിലെ ഇന്ത്യക്കാരായ മുൻ മാധ്യമപ്രവർത്തകർ ചേർന്നു രൂപീകരിച്ച കളക്‌ടീവ് ന്യൂസ് റൂം എന്ന സ്വകാര്യ സ്ഥാപനത്തിന് പ്രസിദ്ധീകരണത്തിനുള്ള ലൈസൻസ് കൈമാറിയതായി ബിബിസി അറിയിച്ചു.

കളക്‌ടീവ് ന്യൂസ് അടുത്തയാഴ്ച പ്രവർത്തനം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ആദ്യമായിട്ടാണ് മറ്റൊരു സ്ഥാപനത്തിന് പ്രസിദ്ധീകരണത്തിനുള്ള ലൈസൻസ് കൈമാറുന്നതെന്നും മാധ്യമപ്രവർത്തനത്തിൽ വിട്ടുവീഴ്ചയില്ലെന്നും ബിബിസി പ്രതികരിച്ചു.

ബിബിസി ഇന്ത്യയുടെ മുൻ സീനിയർ ന്യൂസ് എഡിറ്റർ രൂപ് ധായാണു കളക്‌ടീവ് ന്യൂസ് റൂമിന്‍റെ എക്സിക്യൂട്ടീവ് ഓഫീസർ. ബിബിസിയുടെ പൂർണ പിന്തുണയോടെ പത്രപ്രവർത്തന സ്വാതന്ത്ര്യം മുറുകെപ്പിടിക്കുമെന്ന് രൂപ് ധാ വ്യക്തമാക്കി. പ്രസിദ്ധീകരണത്തിനായി മറ്റൊരു സ്ഥാപനത്തെ ബിബിസി അധികാരപ്പെടുത്തുന്നത് അഭൂതപൂർവമാണെന്നും അവർ ചൂണ്ടിക്കാട്ടി.


രാജ്യത്തെ ഡിജിറ്റൽ മേഖലയിൽ 26 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) പരിധി ഏർപ്പെടുത്തി 2020ൽ അവതരിപ്പിച്ച നിയമങ്ങളാണ് ബിബിസിയുടെ ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ കാരണം.

നിലവിൽ യുകെ ആസ്ഥാനമായ കന്പനിയുടെ ഉടമസ്ഥതയിലാണ് ബിബിസി ഇന്ത്യ. 200 ജീവനക്കാർ അടങ്ങിയ ഇന്ത്യയിലെ ബ്യൂറോയുടെ പ്രവർത്തനമാണ് ബിബിസി അവസാനിപ്പിക്കുന്നത്. 1940 മേയ് മാസത്തി ലാണ് ബിബിസി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്.

2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് "ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്‍ററി സംപ്രേഷണം ചെയ്തതിനു പിന്നാലെ ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. തുടർന്ന് ചട്ടലംഘനം ആരോപിച്ച് പിഴ ഈടാക്കുകയും നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. ഒരു വർഷത്തോളമായി ഇതുമായി ബന്ധപ്പെട്ട നടപടി ആദായനികുതി വകുപ്പ് തുടരുകയാണ്. ഇതിനിടയിലാണ് ബിബിസിയുടെ പുതിയ തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.