പിടിച്ചെടുത്ത കഞ്ചാവ് കാണാനില്ല; പ്രതി എലിയെന്നു പോലീസ്
പിടിച്ചെടുത്ത  കഞ്ചാവ് കാണാനില്ല; പ്രതി എലിയെന്നു  പോലീസ്
Monday, April 8, 2024 4:02 AM IST
ധൻബാദ്: ജാർഖണ്ഡിലെ ധൻബാദിൽ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഒൻപത് കിലോ കഞ്ചാവ് എലി കരണ്ടുതീർത്തതായി പോലീസിന്‍റെ വിചിത്ര റിപ്പോർട്ട്. ധൻബാദിലെ ജില്ലാ കോടതിയിലാണു എലി കഞ്ചാവ് തിന്നതായി പോലീസ് റിപ്പോർട്ട് നൽകിയത്. രാജ്ഗഞ്ച് പോലീസ് സ്റ്റേഷനിലാണ് സംഭവം.

ആറു വർഷം മുൻപ് പിടിച്ചെടുത്ത കഞ്ചാവും 10 കിലോ ഭാംഗും ഹാജരാക്കാൻ ജില്ലാ സെഷൻസ് ജഡ്ജി രാം ശർമ ഉത്തരവിട്ടതിനെത്തുടർന്നാണ് പോലീസ് എലിയെ "പ്രതി'ചേർത്ത് റിപ്പോർട്ട് നൽകിയത്. പോലീസ് സ്റ്റേഷനിലെ സ്റ്റോറിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് "മരുന്നിനു'പോലും ബാക്കിവയ്ക്കാതെ എലി പൂർണമായും ഇല്ലാതാക്കിയതാ യി റിപ്പോർട്ടിൽ പറയുന്നു.


2018 ഡിസംബർ 14 ൽ ശംഭു പ്രസാദ് അഗർവാളും മകനും പ്രതിയായ കഞ്ചാവ് കേസിന്‍റെ വിചാരണവേളയിൽ, പോലീസ് പിടിച്ചെടുത്ത ക ഞ്ചാവ് ഈ മാസം ആറിനു ഹാജരാക്കാൻ കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് ഉത്തരവിട്ടു. എന്നാൽ കഞ്ചാവിനു പകരം റിപ്പോർട്ടുമായാണ് അന്വേഷണ ഉദ്യോഗസ്ഥൻ ജയ്പ്രകാശ് പ്രസാദ് അന്നേദിവസം കോടതിയിൽ ഹാജരായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.