അഴിമതിയിൽനിന്നു ശ്രദ്ധ തിരിക്കാൻ മോദി ശ്രമിക്കുന്നു: കോണ്‍ഗ്രസ്
അഴിമതിയിൽനിന്നു  ശ്രദ്ധ തിരിക്കാൻ മോദി ശ്രമിക്കുന്നു: കോണ്‍ഗ്രസ്
Monday, April 8, 2024 4:02 AM IST
പ്രത്യേക ലേഖകൻ
ന്യൂഡൽഹി: ഇലക്‌ടറൽ ബോണ്ട് അടക്കമുള്ള അഴിമതികളിൽനിന്നും ജനകീയ, വികസന വിഷയങ്ങളിൽനിന്നും മാറി ജാതി- മത വിഷയങ്ങളിലേക്ക് വീണ്ടും ശ്രദ്ധ തിരിക്കാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ്.

സ്വാതന്ത്ര്യത്തിനു മുന്പ് ഇന്ത്യയെ വെട്ടിമുറിക്കാനുള്ള മുസ്‌ലിം ലീഗിന്‍റെ ചിന്തകളാണ് കോണ്‍ഗ്രസ് പ്രകടന പത്രികയിൽ ഉള്ളതെന്ന മോദിയുടെ പരാമർശം ബിജെപിയുടെ തന്ത്രത്തിന്‍റെ ഭാഗമാണെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.

രാജ്യവും ജനങ്ങളും നേരിടുന്ന യഥാർഥ പ്രശ്നങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള മോദിയുടെ വൈദഗ്ധ്യത്തെക്കുറിച്ചു വോട്ടർമാർ ജാഗരൂകരായിരിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

തൊഴിലില്ലായ്മ അതിരൂക്ഷമാണ്. അഗ്നിവീർ പദ്ധതി പോലും യുവാക്കളെ ചതിക്കുകയാണ്. കർഷകരുടെ ദുരിതങ്ങൾക്കു പരിഹാരമില്ല. രാസവളങ്ങളുടെ മുതൽ കൃഷിച്ചെലവുകൾ കൂടുന്പോഴും മിക്ക വിളകൾക്കും വിലയിടിഞ്ഞു. പത്തു വർഷത്തെ ഭരണകാലത്ത് പെട്രോൾ, ഡീസൽ, പാചകവാതക വിലകൾ കുത്തനേ കൂട്ടി. അരിയും പരിപ്പുവർഗങ്ങളും പാലും പച്ചക്കറികളും അടക്കം അവശ്യസാധനങ്ങളുടെ വിലക്കയറ്റം അസഹനീയമായി. രൂപയുടെ വിലയിടിവും റിക്കാർഡാണ്. ഇതൊന്നും പരിഹരിക്കാതെ ജമ്മു-കാഷ്മീരിന്‍റെ അനുച്ഛേദം 370 റദ്ദാക്കിയതാണ് ഭരണനേട്ടമായി പറയുന്നതെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി.


അഴിമതി ഇല്ലാതാക്കുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ മോദിയുടെ കാലത്താണ് അഴിമതിക്കായി നിയമമുണ്ടാക്കി വഞ്ചിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.