കേജരിവാളിന്‍റെ അറസ്റ്റ് : ബഹുജന ഉപവാസ സമരവുമായി ആം ആദ്മി പാർട്ടി നേതാക്കൾ
കേജരിവാളിന്‍റെ അറസ്റ്റ് : ബഹുജന ഉപവാസ സമരവുമായി  ആം ആദ്മി പാർട്ടി നേതാക്കൾ
Monday, April 8, 2024 4:02 AM IST
സ്വന്തം ലേഖകൻ
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ബഹുജന ഉപവാസ സമരം നടത്തി.

ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന ഉപവാസസമരത്തിൽ മന്ത്രിമാരായ ഗോപാൽ റായ്, സൗരഭ് ഭരദ്വാജ്, അതിഷി, ഡൽഹി മേയർ ഷെല്ലി ഒബ്റോയ്, എഎപി രാജ്യസഭാംഗം സഞ്ജയ് സിംഗ് എന്നിവർ പങ്കെടുത്തു. രാവിലെ പത്തിന് ആരംഭിച്ച ഉപവാസ സമരത്തിന് കനത്ത സുരക്ഷാസംവിധാനങ്ങളാണ് പോലീസ് ഏർപ്പെടുത്തിയത്. നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.

പഞ്ചാബിലെ ഖത്കർ കാലാനിൽ നടന്ന ഉപവാസസമരത്തിന് മുഖ്യമന്ത്രി ഭഗവന്ത് മാൻ നേതൃത്വം നൽകി. കേജരിവാളിനെ ജയിലിൽ അടച്ചതിന്‍റെ മറുപടി വോട്ടിലൂടെ നൽകുമെന്ന പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കുചേർന്നത്.

രാജ്യത്തെ 25 സംസ്ഥാനങ്ങൾക്കു പുറമെ ന്യൂയോർക്ക്, ബോസ്റ്റണ്‍, ടൊറന്‍റോ, വാഷിംഗ്ടണ്‍ ഡിസി, മെൽബണ്‍, ലണ്ടൻ എന്നിവയുൾപ്പെടെയുള്ള പ്രധാന അന്താരാഷ്‌ട്ര കേന്ദ്രങ്ങളിലും കേജരിവാളിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു പ്രവർത്തകർ സമരം നടത്തി.

മോദി സർക്കാരിന്‍റെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരേയാണ് ഉപവാസസമരമെന്ന് ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാവും ഡൽഹി മന്ത്രിയുമായ ഗോപാൽ റായ് ആഹ്വാനം ചെയ്തിരുന്നു.

ജനങ്ങൾ കേജരിവാളിനെ സ്നേഹിക്കുന്നുണ്ടെന്നും അവർ അദ്ദേഹത്തെ മുഖ്യമന്ത്രി മാത്രമായിട്ടല്ല, മറിച്ച് മകനോ സഹോദരനോ ആയിട്ടാണു കാണുന്നതെന്നും സമരത്തിൽ പങ്കെടുത്തു പ്രസംഗിക്കവെ ഡൽഹി മന്ത്രി ആതിഷി മർലേന പറഞ്ഞു. ഇഡി അറസ്റ്റ് ചെയ്ത കേജരിവാളടക്കമുള്ള ആം ആദ്മി നേതാക്കളിൽനിന്ന് ഒരു പൈസ പോലും കണ്ടെത്താനായില്ലെന്നും അതിഷി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.