വിളിച്ചാൽ വരാമെന്ന് അജ‌യ് ചൗട്ടാല; വഞ്ചകർക്ക് ഇടമില്ലെന്ന് ഐഎൻഎൽഡി
വിളിച്ചാൽ വരാമെന്ന് അജ‌യ് ചൗട്ടാല; വഞ്ചകർക്ക് ഇടമില്ലെന്ന്  ഐഎൻഎൽഡി
Wednesday, April 10, 2024 12:29 AM IST
ചണ്ഡിഗഡ്: പാർട്ടി തലവൻ ഒ.പി. ചൗട്ടാല മുൻകൈയെടുത്താൽ ഇന്ത്യൻ നാഷണൽ ലോക്ദളിലേക്ക് (ഐഎൻഎൽഡി) മടങ്ങിവരാൻ തയാറാണെന്ന് ജെജെപി നേതാവ് അജ‌യ് ചൗട്ടാല. എന്നാൽ അജയ് ചൗട്ടാലയുടെ ഓഫർ ഐഎൻഎൽഡി മുതിർന്ന നേതാവും സഹോദരനുമായ അഭയ് ചൗട്ടാല തള്ളി. വഞ്ചകർക്കു പാർട്ടിയിൽ സ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജനായക് ജനതാ പാർട്ടിയും (ജെജെപി) ഐഎൻഎൽഡിയും വീണ്ടും ഒരു പ്ലാറ്റ്ഫോമിൽ വരുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യ‌ത്തിന് മറുപടിയായാണ് അജ‌യ് ചൗട്ടാല മനസ് തുറന്നത്. ഇത് ഐഎൻഎൽഡി അധ്യക്ഷൻ ഒ.പി. ചൗട്ടാലയെ ആശ്രയിച്ചാണിരിക്കുന്നത്. പലരും ഇക്കാര്യത്തിൽ ശ്രമിക്കുന്നുണ്ടെങ്കിലും മുൻകൈ എടുക്കേണ്ടത് ചൗട്ടാലയാണ്- ഹരിയാന മുൻ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ പിതാവുകൂടിയായ അജ‌യ് ചൗട്ടാല പറഞ്ഞു.

ഹരിയാന മുൻ മുഖ്യമന്ത്രിയും പിതാവുമായ ഒ.പി. ചൗട്ടാല വിളിച്ചാൽ തങ്ങൾ നാളെത്തന്നെപോകുമെന്നും അദ്ദേഹം പറഞ്ഞു. ചൗട്ടാല കുടുംബത്തിലെ കലഹത്തെ തുടർന്ന് 2018 ഡിസംബറിലാണ് അജ‌യ് ചൗട്ടാലയും മകൻ ദുഷ്യന്ത് ചൗട്ടാലയും ഐഎൻഎൽഡി പിളർത്തി ജെജെപി രൂപീകരിച്ചത്.


2019 നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേവലഭൂരിപക്ഷം ലഭിക്കാതെവന്നതോടെ ജെജെപി പിന്തുണ നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ മാസം ജെജെപി എൻഡിഎ സഖ്യം ഉപേക്ഷിച്ചു.

അജയ് ചൗട്ടാലയുടെ ഐഎൻഎൽഡി പ്രേമത്തെ തള്ളിയ അഭയ് ചൗട്ടാല ശക്തമായ ഭാഷയിൽ തിരിച്ചടിച്ചു. ഐഎൻഎൽഡിയെയും ഒ.പി. ചൗട്ടാലയെയും വഞ്ചിച്ച ജെജെപി സ്ഥാപകർ രാജ്യദ്രോഹികളാണെന്ന് അഭയ് ചൗട്ടാല പറഞ്ഞു. ആദ്യം അവർ പാർട്ടി വിട്ടത് എന്തിനാണെന്ന് പറയട്ടെ. എന്താ‌യിരുന്നു ഐഎൻഎൽഡി വിടാനുള്ള പ്രത്യേക താത്പര്യം.

2019 നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഎസ്പിയുമായി സഖ്യമുണ്ടായിരുന്ന ഐഎൻഎൽഡിക്ക് അധികാരത്തിലെത്താനുള്ള സാധ്യതയുണ്ടായിരുന്നു. എന്തുകൊണ്ടാണ് അന്നവർ പാർട്ടി വിരുദ്ധപ്രവർത്തനം നടത്തിയത്. എന്തിനാണ് പാർട്ടിവിട്ടതെന്ന് അവർ വ്യക്തമാക്കണമെന്നും അഭയ് ചൗട്ടാല ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.