തൊണ്ടിമുതൽ കേസ്: സർക്കാർ ആന്‍റണി രാജുവിനെ കൈയൊഴിഞ്ഞു
തൊണ്ടിമുതൽ കേസ്: സർക്കാർ ആന്‍റണി രാജുവിനെ കൈയൊഴിഞ്ഞു
Wednesday, April 10, 2024 2:27 AM IST
ന്യൂഡൽഹി: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്‍റണി രാജുവിനെ കൈയൊഴിഞ്ഞ് സംസ്ഥാന സർക്കാർ. തൊണ്ടിമുതൽ കേസുമായി ബന്ധപ്പെട്ട ആരോപണം ഗുരുതരമാണെന്ന് സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി.

കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളണമെന്നും സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു. ആന്‍റണി രാജുവിന്‍റെ രാഷ്‌ട്രീയഭാവി തകർക്കാനുള്ള കേസ് എന്ന വാദം അടിസ്ഥാനരഹിതമാണെന്നും സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടുണ്ട്.

ആന്‍റണി രാജു അഭിഭാഷകനായി പ്രാക്‌ടീസ് ചെയ്യുന്ന സമയത്ത് ലഹരിമരുന്ന് കേസിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ രക്ഷപ്പെടുത്താൻ തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തിയെന്നാണു കേസ്. 1990 ഏപ്രിൽ നാലിനാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. ആന്‍റണി രാജു, കോടതിജീവനക്കാരൻ ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികൾ.


കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ സുപ്രീംകോടതി നേരത്തേ രൂക്ഷമായി വിമർശിച്ചിരുന്നു. സംസ്ഥാന സർക്കാർ പ്രതിയുമായി കൈകോർക്കുകയാണോയെന്ന് കോടതി ചോദിച്ചിരുന്നു.

കേസിൽ പുനരന്വേഷണത്തിന് കേരള ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതു സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ആന്‍റണി രാജു സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.