മുൻ തമിഴ്നാട് മന്ത്രി ആർ.എം. വീരപ്പൻ അന്തരിച്ചു
മുൻ തമിഴ്നാട് മന്ത്രി ആർ.എം. വീരപ്പൻ അന്തരിച്ചു
Wednesday, April 10, 2024 2:27 AM IST
ചെന്നൈ: മുൻ തമിഴ്നാട് മന്ത്രിയും പ്രമുഖ സിനിമാ നിർമാതാവുമായ ആർ.എം. വീരപ്പൻ (98) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരം അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.

ദ്രാവിഡ പ്രസ്ഥാനങ്ങളുടെ തലമുതിർന്നനേതാവായിരുന്ന വീരപ്പൻ എംജിആർ, ജയലളിത മുഖ്യമന്ത്രിമാർക്കൊപ്പം എഡിഎംകെ മന്ത്രിസഭകളിൽ മന്ത്രിയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ദ്രാവിഡ പ്രസ്ഥാനത്തിന്‍റെ നേതാവും എംജിആർ കഴകത്തിന്‍റെ സ്ഥാപകനുമായിരുന്നു ആർഎംവി എന്നറിയപ്പെട്ടിരുന്ന വീരപ്പൻ. കരുണാനിധിയുമായുള്ള അഭിപ്രായഭിന്നതയെത്തുടർന്ന് എംജിആർ ഡിഎംകെ വിടുകയും എഐഎഡിഎംകെയ്ക്ക് രൂപംനൽകുകയും ചെയ്തപ്പോൾ വലംകൈയായി നിന്നത് വീരപ്പനായിരുന്നു.


എം.ജി.ആറിന്‍റെ മരണശേഷം അണ്ണാ ഡിഎംകെ പിളർന്നപ്പോൾ ആദ്യം ജാനകി രാമചന്ദ്രനൊപ്പം നിലകൊണ്ട വീരപ്പൻ പിന്നീട് ജയലളിതയ്ക്കൊപ്പം ചേർന്നു. പിന്നീട് എഡിഎംകെ വിട്ട് എംജിആർ കഴകത്തിനു രൂപം നൽകിയ അദ്ദേഹം മരണംവരെ അതിന്‍റെ നേതാവായി തുടർന്നു. 1966 മുതൽ 2006 വരെ എം.ജി.ആർ സംവിധാനം ചെയ്ത ദൈവത്തായ്, നാൻ ആണയിട്ടാൽ, കാവൽക്കാരൻ, റിക്ഷാക്കാരൻ, ഇദയക്കനി തുടങ്ങി എം.ജി.ആർ നായകനായ നിരവധി ചിത്രങ്ങൾ വീരപ്പൻ നിർമിച്ചിട്ടുണ്ട്.

ഊർക്കാവലൻ, തങ്കമകൻ, പണക്കാരൻ , ബാഷാ എന്നീ രജനീകാന്ത് ചിത്രങ്ങളും കമൽഹാസൻ അഭിനയിച്ച കാക്കിച്ചട്ടൈ, കാതൽ പരിശ് തുടങ്ങിയ സിനിമകളും വീരപ്പൻ നിർമിച്ചവയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.