മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർക്ക് സെഡ് കാറ്റഗറി സുരക്ഷ
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർക്ക്  സെഡ് കാറ്റഗറി സുരക്ഷ
Wednesday, April 10, 2024 2:38 AM IST
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ രാജീവ് കുമാറിന് സായുധ കമാൻഡോകളുടെ സെഡ് കാറ്റഗറി വിഐപി സുരക്ഷയേർപ്പെടുത്തി. കേന്ദ്ര റിസർവ് പോലീസ് സേനയുടെ (സിആർപിഎഫ്) സായുധരായ 40- 45 അംഗ സംഘത്തിന്‍റെ സുരക്ഷയിലാകും രാജീവ് കുമാർ ഇനി സഞ്ചരിക്കുക.

മൂന്ന് തെരഞ്ഞെടുപ്പു കമ്മീഷണർമാർക്കും ഡൽഹി പോലീസിന്‍റെ സായുധസുരക്ഷാ സംഘമാണു നിലവിൽ കാവലുള്ളത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിനെതിരേയുള്ള അന്താരാഷ്‌ട്ര ഭീഷണികൾ കൂടി കണക്കിലെടുത്താണു സെഡ് കാറ്റഗറി വിഐപി സുരക്ഷ നൽകിയതെന്നു കേന്ദ്രസർക്കാർ അറിയിച്ചു.

രാജീവിന്‍റെ വസതിയിൽ സ്ഥിരമായുള്ള പത്തു സുരക്ഷാസൈനികർക്കു പുറമെ ആറു വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥർ മുഴുവൻ സമയവും അദ്ദേഹത്തിന് അകന്പടിയായി ഉണ്ടായിരിക്കും. മൂന്നു ഷിഫ്റ്റുകളിലായി പ്രവർത്തിക്കുന്ന 12 സായുധ കമാൻഡോകളും ഉണ്ടാകും. പ്രത്യേക പരിശീലനം ലഭിച്ച മൂന്ന് ഡ്രൈവർമാരും സദാസമയവും സജ്ജരായ രണ്ടു വാച്ചർമാരും രാജീവിന് ലഭ്യമാകും.

ബിജെപി അധികാരത്തിലെത്തിയശേഷം ഗൗരവമായ സുരക്ഷാഭീഷണിയുള്ള സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷ റദ്ദാക്കിയിരുന്നു. ഡൽഹിയിലെ ഓഫീസിലും വീട്ടിലും രാജ്യത്തെവിടെയും സഞ്ചരിക്കുന്പോഴും രാജീവിന് സെഡ് സുരക്ഷയുണ്ടാകും. 1984 ബാച്ചിലെ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ രാജീവ് കുമാർ, 2022 മേയ് 15നാണ് രാജ്യത്തിന്‍റെ 25-ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്.


ചരിത്രത്തിൽ ആദ്യമായാണ് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർക്ക് വിഐപികൾക്കുള്ള സെഡ് സുരക്ഷ നൽകുന്നത്. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായിരിക്കെ ടി.എൻ. ശേഷന് ഇടക്കാലത്ത് കേന്ദ്രം സുരക്ഷാകവചം ഏർപ്പെടുത്തിയിരുന്നെങ്കിലും ആർക്കും സെഡ് കാറ്റഗറി സുരക്ഷാ സംവിധാനം ഉണ്ടായിരുന്നില്ല.

കേന്ദ്രസർക്കാരിനോടു പുലർത്തുന്ന കൂറിനുള്ള പ്രത്യുപകാരമായാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കു നൽകിയ വിഐപി സുരക്ഷയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാൽ സെഡ് സുരക്ഷയെക്കുറിച്ച് അഭിപ്രായമൊന്നും പറയാനില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ വക്താവ് പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും സൗകര്യം ഒരുക്കുന്നതിനായാണ് കൊടുംചൂടുപോലും അവഗണിച്ച് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഏഴു ഘട്ടം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. 20 വർഷം മുന്പ് ഏപ്രിൽ 20 മുതൽ മേയ് 10 വരെ നാലു ഘട്ടങ്ങളിലായി 543 ലോക്സഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടത്തിയിരുന്നു.

സുരക്ഷാ സംവിധാനങ്ങളും സാങ്കേതികവിദ്യയും ഏറെ പുരോഗമിച്ച സ്ഥിതിക്ക് ഇതേ 543 മണ്ഡലങ്ങളിലേക്ക് ഒരു മാസത്തിനകം വോട്ടെടുപ്പും വോട്ടെണ്ണലും പൂർത്തിയാക്കാമെന്നാണു വാദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.