കേജരിവാളിനു തിരിച്ചടി; അറസ്റ്റിനെ ചോദ്യം ചെയ്ത ഹർജി ഡൽഹി ഹൈക്കോടതി തള്ളി
കേജരിവാളിനു തിരിച്ചടി; അറസ്റ്റിനെ ചോദ്യം ചെയ്ത ഹർജി  ഡൽഹി ഹൈക്കോടതി തള്ളി
Wednesday, April 10, 2024 2:38 AM IST
ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനു തിരിച്ചടി. എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്തതിനെതിരേ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതോടെ കേജരിവാൾ ജയിലിൽ തുടരും.

മതിയായ തെളിവുകൾ ഹാജരാക്കാൻ ഇഡിക്കു കഴിഞ്ഞെന്നും കേജരിവാളിന്‍റെ അറസ്റ്റും റിമാൻഡും നിയമപരമാണെന്നും, വിധി പറഞ്ഞ ഏകാംഗ ബെഞ്ചിലെ ജസ്റ്റീസ് സ്വർണകാന്ത ശർമ വ്യക്തമാക്കി. എക്സൈസ് നയം രൂപീകരിക്കുന്നതിൽ കേജരിവാൾ ഗൂഢാലോചന നടത്തുകയും കുറ്റകൃത്യത്തിൽനിന്നുള്ള വരുമാനം ഉപയോഗിക്കുകയും ചെയ്തുവെന്ന് ഇഡി ശേഖരിച്ച വിവരങ്ങൾ വെളിപ്പെടുത്തുന്നുവെന്നും വിധിയിൽ ചൂണ്ടിക്കാട്ടി.

ലഭിച്ച പണം 2022ലെ ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ ചെലവഴിച്ചുവെന്ന ഇഡിയുടെ വാദം കോടതി ശരിവച്ചു. എഎപിയുടെ ദേശീയ കണ്‍വീനർ എന്ന നിലയിൽ നയരൂപീകരണത്തിലും കോഴയിലും പങ്കാളിയാണ്. ഗൂഢാലോചനയ്ക്കു തെളിവുണ്ടെന്നും കോടതി വ്യക്തമാക്കി.

തെരഞ്ഞെടുപ്പു കാലമാണോയെന്നതു കോടതി കണക്കിലെടുക്കേണ്ട കാര്യമല്ല. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കേജരിവാളിന് അന്വേഷണവുമായി സഹകരിക്കാമായിരുന്നു. മുഖ്യമന്ത്രിയെന്ന പ്രത്യേക പരിഗണന നൽകാനാകില്ല. രാഷ്‌ട്രീയത്തിനല്ല, നിയമത്തിനാണു പ്രഥമ പരിഗണന നൽകുന്നത്. മാപ്പുസാക്ഷിയുടെ മൊഴി രേഖപ്പെടുത്തുന്നതിൽ തെറ്റില്ല. മാപ്പുസാക്ഷികളെ അവഗണിച്ചാൽ നിയമവ്യവസ്ഥ മുന്നോട്ടു പോകില്ലെന്നു കോടതി പറഞ്ഞു.

അറസ്റ്റ് നിയമവിരുദ്ധമാണോയെന്നു പരിശോധിക്കുന്നതിനാണ് ഹർജി. ജാമ്യം അനുവദിക്കാനുള്ളതല്ല. കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും കേജരിവാൾ ഉൾപ്പെട്ടുവെന്നു വ്യക്തമാക്കുന്ന തെളിവുകൾ ഇഡി ശേഖരിച്ചിട്ടുണ്ട്. 100 കോടി രൂപ കോഴ ആവശ്യപ്പെടുന്നതിലും കേജരിവാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇഡി പറയുന്നു.


ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന് കേജരിവാൾ പണം നൽകിയെന്നതിനു മതിയായ തെളിവുണ്ട്. ഇക്കാര്യത്തിൽ കൂറുമാറിയ സാക്ഷിയുടെ മൊഴിയും എഎപി സ്ഥാനാർഥിയുടെ മൊഴിയും ഹാജരാക്കാൻ ഇഡിക്കു കഴിഞ്ഞിട്ടുണ്ടെന്നും ജഡ്ജി വിശദീകരിച്ചു.

മദ്യനയക്കേസിൽ കഴിഞ്ഞ മാസം 21ന് ഇഡി അറസ്റ്റ് ചെയ്ത കേജരിവാളിനെ തിങ്കളാഴ്ച വരെ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. അറസ്റ്റും റിമാൻഡും ചോദ്യം ചെയ്ത ഹർജി ഹൈക്കോടതി തള്ളിയതോടെ ഇനി സുപ്രീംകോടതിയിലാണു കേജരിവാളിന്‍റെ പ്രതീക്ഷ.

ജയിലിൽ കിടന്ന് ഡൽഹിയുടെ ഭരണം തുടരുന്ന കേജരിവാളിന് ഇനിയെത്ര നാൾ അതു തുടരാനാകുമെന്നതും സുപ്രീംകോടതിയുടെ വിധിയെ ആശ്രയിച്ചിരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിലെ എഎപിയുടെ പ്രചാരണത്തെയും ജയിൽവാസം ബാധിച്ചിട്ടുണ്ട്.

എഎപി സുപ്രീംകോടതിയിലേക്ക്

ന്യൂഡൽഹി: മദ്യനയക്കേസിൽ ഇഡിയുടെ അറസ്റ്റ് ചോദ്യംചെയ്തു അരവിന്ദ് കേജരിവാൾ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയതിനു പിന്നാലെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ആംആദ്മി പാർട്ടി.

ഹൈക്കോടതിയെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. എന്നാൽ, കേജരിവാളിന്‍റെ ഹർജി തള്ളാൻ കോടതി എടുത്ത തീരുമാനത്തെ അംഗീകരിക്കുന്നില്ലെന്നും സുപ്രീംകോടതിയിൽ പോകാനാണു തീരുമാനമെന്നും ആംആദ്മി നേതാവും മന്ത്രിയുമായ സൗരഭ് ഭരദ്വാജ് മാധ്യമങ്ങളോട് പറഞ്ഞു.

ഇഡി പറയുന്ന "മദ്യനയ അഴിമതി' പാർട്ടിയെയും കേജരിവാളിനെയും ഇല്ലാതാക്കാനുള്ള ഏറ്റവും വലിയ രാഷ്‌ട്രീയ ഗൂഢാലോചനയാണെന്നും സൗരഭ് ഭരദ്വാജ് ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.