വോട്ടർമാരെ സ്വാധീനിക്കാൻ പണവും ലഹരിയും;പിടിച്ചത് 4,650 കോടിയുടെ വസ്തുക്കൾ
Tuesday, April 16, 2024 2:08 AM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കുന്ന ഘട്ടത്തിൽ എൻഫോഴ്സ്മെന്‍റ് അധികൃതർ 2069 കോടി രൂപയുടെ ലഹരി സാധനങ്ങൾ ഉൾപ്പെടെ 4,650 കോടിയുടെ വസ്തുക്കൾ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ ഇതുവരെ പിടികൂടിയതിൽ വച്ച് ഏറ്റവും വലിയ തുകയാണ് ഇതെന്നും കമ്മീഷൻ അറിയിച്ചു. പണമായി 395 കോടിയും 489 കോടിയിധലികം രൂപയുടെ മദ്യവും പിടിച്ചെടുത്തു.

2024 മാർച്ച് ഒന്ന് മുതൽ പ്രതിദിനം 100 കോടിയോളം രൂപയുടെ വസ്തുക്കൾ അധികൃതർ പിടിച്ചെടുക്കുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. 3475 കോടി രൂപയായിരുന്നു 2019-ലെ പൊതുതെരഞ്ഞെടുപ്പ് കാലത്ത് പിടികൂടിയത്. ഇതിൽ 1,279.9 കോടി രൂപയുടെ മയക്കുമരുന്നും അടങ്ങിയിരിക്കുന്നു. രാഷ്‌ട്രീയക്കാരെ സഹായിച്ച 106 ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തു.


പ്രമുഖ നേതാക്കളുടെ വാഹനങ്ങൾ അടക്കം പരിശോധിക്കുമെന്നും കമ്മീഷൻ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.