“രേവണ്ണയെയും മകനെയും പുറത്താക്കണം”; ലൈംഗികാരോപണക്കേസിൽ ജെഡിഎസ് എംഎൽഎ
“രേവണ്ണയെയും മകനെയും  പുറത്താക്കണം”;   ലൈംഗികാരോപണക്കേസിൽ ജെഡിഎസ് എംഎൽഎ
Tuesday, April 30, 2024 1:41 AM IST
ബംഗളൂരു: എംഎൽഎയും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയെയും മകനും എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വലിനെയും പാർട്ടിയിൽനിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് ജെഡിഎസ് എംഎൽഎ രംഗത്ത്. കോലാർ ജില്ലയിലെ മുൾബഗലിൽ നിന്നുള്ള എംഎൽഎ സമൃദ്ധി വി. മഞ്ജുനാഥാണു നടപടിയാവശ്യപ്പെട്ട് എക്സിൽ കുറിച്ചത്.

അച്ഛനും മകനുമെതിരേ ഉയർന്ന ആരോപണങ്ങൾ പാർട്ടി പ്രവർത്തകരെ വളരെയധികം നാണംകെടുത്തി. പുതുമുഖ എംഎൽഎ ആയതിനാൽ മാധ്യമപ്രവർത്തകർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയാത്ത ദയനീയാവസ്ഥയിലാണ്. ഒരു എംഎൽഎയ്ക്ക് ഇത്തരമൊരു ദുഷ്കരമായ സാഹചര്യമാണ് നേരിടുന്നതെങ്കിൽ, സാധാരണ പ്രവർത്തകരുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കൂ.

ദേവഗൗഡയും സംസ്ഥാന പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയും ഉചിതമായ തീരുമാനം എടുക്കാൻ സമയമായി. കുറ്റാരോപിതരായ രേവണ്ണയെയും പ്രജ്വലിനെയും 24 മണിക്കൂറിനുള്ളിൽ പാർട്ടിയിൽനിന്നു പുറത്താക്കണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

അറസ്റ്റ് ചെയ്യണമെന്ന് മഹിളാ കോണ്‍ഗ്രസ്

ബംഗളൂരു: ലൈംഗികാരോപണത്തിൽ ഉൾപ്പെട്ട പ്രജ്വൽ രേവണ്ണയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി മഹിളാ കോണ്‍ഗ്രസ് കർണാടകയിൽ പ്രതിഷേധ പ്രകടനം നടത്തി.

ബംഗളൂരുവിൽ ഇന്നലെ അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ അൽക്ക ലാംബയുടെ നേതൃത്വത്തിൽ കർണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിനു പുറത്തായിരുന്നു പ്രകടനം. നൂറുകണക്കിന് സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ ഭയാനകമായ കേസ് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണെന്നു ലാംബ പറഞ്ഞു.

പ്രജ്വലിനും പിതാവ് എച്ച്.ഡി. രേവണ്ണയ്ക്കും എതിരേ കഴിഞ്ഞ ദിവസം ലൈംഗിക പീഡനത്തിന് കേസെടുത്തിരുന്നു. കേസ് അന്വേഷിക്കാൻ സർക്കാർ ഞായറാഴ്ച പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. വനിതാ കമ്മീഷൻ ചെയർപേഴ്സൺ ഡോ. നാഗലക്ഷ്മി ചൗധരിയുടെ ശിപാർശയിലാണ് സർക്കാർ നടപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.