തോൽക്കുമെന്നു തിരിച്ചറിഞ്ഞ് മോദി മലക്കം മറിഞ്ഞുവെന്ന് പ്രിയങ്ക
തോൽക്കുമെന്നു തിരിച്ചറിഞ്ഞ് മോദി മലക്കം മറിഞ്ഞുവെന്ന് പ്രിയങ്ക
Thursday, May 9, 2024 1:18 AM IST
ന്യൂഡൽഹി: ഭരണഘടന മാറ്റാൻ ബിജെപി ആഗ്രഹിക്കുന്നുവെന്നും എന്നാൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നു തിരിച്ചറിഞ്ഞപ്പോൾ അത്തരം പദ്ധതികളൊന്നുമില്ലെന്നു പറഞ്ഞ് പ്രധാനമന്ത്രി മോദി മലക്കം മറിഞ്ഞിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര.

കോണ്‍ഗ്രസിന്‍റെയും രാഹുൽ ഗാന്ധിയുടെയും പ്രസ്റ്റീജ് പോരാട്ടം നടക്കുന്ന റായ്ബറേലിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ചുക്കാൻ ഏറ്റെടുത്തു നടത്തിയ യോഗങ്ങളിലാണ് മോദിക്കും ബിജെപിക്കുമെതിരേ പ്രിയങ്ക ആഞ്ഞടിച്ചത്.

രാഹുൽ ഗാന്ധിക്കെതിരേ ബിജെപിയുടെ സംവിധാനം മുഴുവനും ദിവസവും നുണകൾ പ്രചരിപ്പിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു. ജാതി, മതം, ക്ഷേത്രം, മസ്ജിദ് എന്നിവയെക്കുറിച്ചാണ് ബിജെപി ആകെ സംസാരിക്കുന്നത്.

ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് ബിജെപിക്കും പ്രധാനമന്ത്രി മോദിക്കും ഒന്നും പറയാനില്ല. എല്ലാ ദിവസവും അദാനിയെക്കുറിച്ച് രാഹുൽ സംസാരിക്കുന്പോഴും കളവു പറഞ്ഞ് തെറ്റായ പ്രചാരണം നടത്തുകയാണെന്നും മോദിയുടെ പ്രസ്താവനയെ പേരെടുത്തു പറയാതെ പ്രിയങ്ക ചൂണ്ടിക്കാട്ടി.

നേതാക്കളെ നന്നായി മനസിലാക്കുന്നത് റായ്ബറേലിയിലെ ജനങ്ങളുടെ പ്രത്യേകതയാണെന്നും റായ്ബറേലിയിലെ ജനങ്ങളുമായുള്ള കോണ്‍ഗ്രസ് പാർട്ടിയുടെ 100 വർഷത്തെ ബന്ധം രാഹുലിന്‍റെ വിജയത്തിലൂടെ പുതിയൊരു യുഗത്തിലേക്കു പ്രവേശിക്കുകയാണെന്നും സഹോദരനുവേണ്ടി ഇന്നലെ റായ്ബറേലിയിൽ നടത്തിയ പ്രചാരണയോഗങ്ങളിൽ പ്രിയങ്ക പറഞ്ഞു. കോണ്‍ഗ്രസിനുവേണ്ടി വിവിധ സംസ്ഥാനങ്ങളിൽ പ്രചാരണത്തിലായതിനാലാണ് സഹോദരനുവേണ്ടി താൻ നേരിട്ടെത്തി വോട്ട് ചോദിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു.

തങ്ങളുടെ അമ്മ സോണിയാഗാന്ധിക്കു നൽകിയ സ്നേഹവും വാൽസല്യവും രാഹുലിന് തുടർന്നും നൽകണമെന്ന് വോട്ടർമാരോട് അവർ അഭ്യർഥിച്ചു. ദിനേഷ് പ്രതാപ് സിംഗാണ് റായ്ബറേലിയിലെ ബിജെപി സ്ഥാനാർഥി. അമേഠി, റായ്ബറേലി ഉൾപ്പെടെയുള്ള യുപിയിലെ മണ്ഡലങ്ങളിൽ 20നാണ് വോട്ടെടുപ്പ്.

റായ്ബറേലിയിലെ ബച്രാവാൻ നിയമസഭാ മണ്ഡലത്തിലെ മഹാരാജ്ഗഞ്ച്, ഹലോർ, ഭവാനിഗർ, ഗൂഢ, ടിലെൻഡ, ഇഞ്ചൗലി, സുദൗലി എന്നിവിടങ്ങളിലെ തെരുവു യോഗങ്ങളിൽ പ്രിയങ്ക ഇന്നലെ പങ്കെടുത്തു. റായ്ബറേലിയിലും അമേത്തിയിലും പ്രചാരണം അവസാനിക്കുന്ന 18 വരെ ഇരു മണ്ഡലങ്ങളിലും കേന്ദ്രീകരിച്ചാകും പ്രിയങ്കയുടെ പരിപാടികൾ. സ്ഥാനാർഥിയല്ലെങ്കിലും പ്രിയങ്കയാണു താരമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കൾ വ്യക്തമാക്കി.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഭൂയിമാ ഗസ്റ്റ് ഹൗസിൽ തങ്ങി കോണ്‍ഗ്രസ് പ്രവർത്തകരുമായി തുടർച്ചയായ കൂടിയാലോചനകൾ നടത്തിയശേഷമാണ് ഇന്നലെ മാത്രം ഒന്പത് കവലയോഗങ്ങളിൽ പ്രിയങ്ക പ്രസംഗിച്ചത്.

ഇതുവരെയുള്ള 20 ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ 17ലും കോണ്‍ഗ്രസ് ജയിച്ച മണ്ഡലമാണ് റായ്ബറേലി. ഇന്ദിരാഗാന്ധിയുടെ ഭർത്താവ് ഫിറോസ് ഗാന്ധിയും തുടർന്ന് മൂന്നു തവണ ഇന്ദിരയും 1999 മുതൽ തുടർച്ചയായി സോണിയാഗാന്ധിയും ജയിച്ചു.

രാഹുൽ ഗാന്ധി കഴിഞ്ഞതവണ പരാജയപ്പെട്ട അമേഠിയിൽ ഗാന്ധികുടുംബത്തിന്‍റെ അടുത്തയാളായ കിഷോരി ലാൽ ശർമയെന്ന കെ.എൽ. ശർമയാണ് ബിജെപിയുടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരേ മത്സരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.