ഇന്ത്യ-പാക് വിഭജനത്താല്‍ വേര്‍പിരിഞ്ഞ ബാല്യകാല സുഹൃത്തുക്കള്‍; 90-ാം വയസില്‍ കണ്ടുമുട്ടുമ്പോള്‍
Monday, March 11, 2024 3:16 PM IST
"വിഭജനം', "വേര്‍പിരിയല്‍' ഇത്രയും ആഴത്തില്‍ വേദനയുളവാക്കുന്ന മറ്റൊന്നുമില്ല. അതുവരെ പ്രിയമായിരുന്ന ഇടവും മനസുകളുമൊക്കെ വിട്ട് അറിയാത്ത കോണിലേക്ക് ഒരു ഇരുട്ട് ഉരുണ്ട് മാറും നേരംകൊണ്ട് എത്തേണ്ടിവരുന്നത് വലിയ സങ്കടകരമാണ്.

അത്തരമൊരു വിടപറച്ചില്‍ നടത്തുന്നവരുടെ ഒരായുഷ്‌കാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന സ്വപ്‌നമാണ് തിരികെയെത്തുക എന്നത്. എന്നാല്‍ എല്ലാവര്‍ക്കും ആ മോഹം സഫലമാകില്ല.

വിഭജനങ്ങളുടെ നോവില്‍ ഏറ്റവും മുന്‍പന്തിയില്‍ ഉള്ള ഒന്നാണ് ഇന്ത്യ -പാക് വിഭജനം. ദശലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും പലായനം ചെയ്യുകയും ചെയ്ത ആ സംഭവം അന്നതിന് സാക്ഷിയായവരുടെ ഉള്ളം ഇന്നും ഉലയ്ക്കുന്നു. പ്രിയപ്പെട്ട സുഹൃത്തുക്കളില്‍ നിന്നും സ്‌നേഹമുള്ള അയല്‍ക്കാരില്‍ നിന്നും ഒരൊറ്റ രാത്രിയില്‍ അകന്നുപോയ എത്രയെത്ര ആളുകള്‍.

വിഭജനത്തിന്‍റെ ബാക്കിപത്രമായി ഇപ്പോഴും ഇന്ത്യ-പാക് "മത്‌സരം' പലരും നടത്തുന്നു. പ്രധാനമായും ക്രിക്കറ്റ് മത്‌സരങ്ങളില്‍ അത് കാണാനാകും. വിഭജനത്തിന്‍റെ ശരിതെറ്റുകളേക്കാള്‍ പറയാനാഗ്രഹിക്കുന്നത് നിസഹായരായിപ്പോയ ചില മനുഷ്യരുടെ കാര്യമാണ്.

സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെ പലരും ഇരു രാജ്യങ്ങളിലുമുള്ള തങ്ങളുടെ പ്രിയപ്പെട്ട ബന്ധുക്കളെയും അയല്‍ക്കാരേയും കണ്ട കാഴ്ച ഏറെ വൈകാരികമായിരുന്നു. അത്തരത്തിലുള്ള മറ്റൊരു കൂടിക്കാഴ്ചയുടെ കാര്യമാണിത്.

1947-ലെ ഇന്ത്യ-പാക് വിഭജനത്തിന് മുമ്പ് ഗുജറാത്തിലെ ദീസയില്‍ ഒരുമിച്ച് വളര്‍ന്നവരായിരുന്നു സുരേഷ് കോത്താരിയും എ.ജി. ഷാക്കിറും. 12-ാം വയസുവരെ ആ ആത്മിത്രങ്ങള്‍ ഒരുമിച്ചു കളിച്ചുനടന്നു.

എന്നാല്‍ വിഭജനത്തിന്‍റെ ഒറ്റരാത്രികൊണ്ട് ഷാക്കീര്‍ പാക്കിസ്ഥാനിലേക്ക് പോയി. യഥാര്‍ഥത്തില്‍ ഗുജറാത്തില്‍ നിന്നും ഏറെ അകലെയല്ലായിരുന്നു ഈ അതിര്‍ത്തി. എന്നാല്‍ പീന്നീടവര്‍ക്ക് തമ്മില്‍ വര്‍ഷങ്ങളോളം കാണാന്‍ കഴിഞ്ഞില്ല.

റാവല്‍പിണ്ടിയിലാണ് താനെന്നും കാട്ടി ഷാക്കീര്‍ തന്‍റെ പ്രിയപ്പെട്ട സുരേഷിന് ഒരു കത്തെഴുതി. ആ വിലാസത്തില്‍ സുരേഷ് മറുപടിയും എഴുതി. അവരുടെ കത്തിടപാടുകള്‍ കുറേ നാളുകള്‍ തുടര്‍ന്നു.

എന്നാല്‍ അക്കാലത്ത് ഇന്ത്യ-പാക് രാജ്യങ്ങള്‍ തമ്മിലെ സംഘര്‍ഷങ്ങള്‍ മൂര്‍ച്ചിക്കുകയുണ്ടായി. അതോടെ ഇവരുടെയും കത്തുകള്‍ക്ക് അതിര്‍ത്തി കടക്കാനാകാതെ വന്നു. 1948 മുതല്‍ 1981 വരെ ഇവര്‍ തമ്മില്‍ യാതൊരു ബന്ധവും ഇല്ലായിരുന്നു.

പക്ഷേ യഥാര്‍ഥ സൗഹൃദങ്ങളില്‍ കാലവും ഭാഷയും അതിര്‍ത്തിയുമൊക്കെ ഒരു തടസമല്ലല്ലൊ. 1982ല്‍ ന്യൂയോര്‍ക്കിലെ ഒരു പൊതുസുഹൃത്തുവഴി ഇവര്‍ രണ്ടാളും കണ്ടുമുട്ടി. ഏറെ വെെകാരികമായ ഒരു കൂടിക്കാഴ്ചയായിരുന്നു അത്.

ഷാക്കീര്‍ സുരേഷിനെ അദ്ദേഹത്തിന്‍റെ ബാല്യകാലത്തുള്ള വിളിപ്പേരായ "ബാബു' എന്ന് വിളിച്ചു. ഇരുവരുടെയും കണ്ണ് നിറഞ്ഞുതുളുമ്പി. കണ്ടു നിന്നവരിലും മൂന്നുശതകങ്ങള്‍ക്കിപ്പുറമുള്ള ആ കൂടിച്ചേരല്‍ നോവുണര്‍ത്തി. ശേഷം അവര്‍ മടങ്ങി.

41 വര്‍ഷത്തിന് ശേഷം 2023 ഒക്ടോബറില്‍ അവര്‍ വീണ്ടും കണ്ടുമുട്ടി. സുരേഷ് കോത്താരിയുടെ ചെറുമകള്‍ മേഗന്‍ കോത്താരിയാണ് ഇത്തവണ ഇരുവരേയും ഒന്നിപ്പിച്ചത്. അമേരിക്കയില്‍വച്ചായിരുന്നു ഈ കൂടിക്കാഴ്ച.

അവര്‍ തമ്മില്‍ കണ്ടുമുട്ടുന്നതിന്‍റേയും ആലിംഗനം ചെയ്യയുന്നതിന്‍റേയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കാലത്തിന് മുന്നില്‍ സ്‌നേഹവും സൗഹൃദവും തോല്‍ക്കില്ലെന്ന് അവര്‍ നമ്മളോട് പറഞ്ഞുകൊണ്ടിരിക്കുന്നു...

ഇപ്പോള്‍ 2024ല്‍ അവരെ വീണ്ടും ഒരിടത്ത് വരുത്തുവാനുള്ള ശ്രമത്തിലാണ് ചെറുമകള്‍. തന്‍റെ മുത്തച്ഛന് 90 തികയുകയുന്ന ഈ ഏപ്രിലില്‍ ആ കൂടിക്കാഴ്ച സാധ്യമാക്കാനാണ് മേഗന്‍റെ പദ്ധതി.

നിരവധിപേര്‍ ഈ സൗഹൃദത്തിന്‍റെ കാര്യമറിഞ്ഞ് ഏറെ വികാരഭരിതരായി പ്രതികരിച്ചു. "കാലങ്ങളില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ കാര്യമാണിത്' എന്നാണൊരാള്‍ കുറിച്ചത്. "ഈ മനോഹരമായ നിമിഷം ഞങ്ങളുമായി പങ്കിട്ടതിന് വളരെ നന്ദി. ദൈവം അവരെ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

"ഞാന്‍ വളരെ സന്തോഷത്തിലാണ്. എന്‍റെ ആത്മ സുഹൃത്തിന്‍റെ അടുത്തേക്ക് വേഗത്തില്‍ നടക്കുമ്പോള്‍ കണ്ണുനീര്‍ പൊടയുന്നു; നന്ദി' എന്നാണ് മൂന്നാമതൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.