നിശ്ചയദാര്‍ഢ്യമാണ് ഉയരം; ചരിത്രം സൃഷ്ടിച്ച ഡോ. ഗണേഷ് ബരയ്യ
Thursday, March 7, 2024 12:35 PM IST
"നിനക്കത് സാധിക്കില്ല', "നിന്നെക്കൊണ്ട് പറ്റില്ല', "നമ്മളത്രയൊന്നും ആയിട്ടില്ല' ഇങ്ങനെ എത്രയെത്ര നെഗറ്റീവ് കമന്‍റുകള്‍ കേട്ടാണ് ഓരോ ആളുകളും ദിനംപ്രതി ജീവിതത്തെ നേരിടുന്നത്. ആരെങ്കിലും ഒരാള്‍ എങ്കിലും നമുക്കൊപ്പം നിന്നെങ്കില്‍ എന്ന് നമ്മളില്‍ പലരും പല സന്ദര്‍ഭങ്ങളിലും ആഗ്രഹിക്കും.

സ്വന്തം ജീവിതത്തിന്‍റെ പരാജയത്തില്‍ ഇക്കാരണത്തെ പലരും കൂട്ടിച്ചേര്‍ക്കുകയും ചെയ്യും. എന്നാല്‍ ആര്‍ ഒപ്പം ഉണ്ടെങ്കിലും ഇല്ലെങ്കിലും "എനിക്ക് ജയിക്കണം' "നേടണം' എന്ന മനോസ്ഥിതിയുള്ള ഒരാളെ തോല്‍പിക്കാന്‍ ആര്‍ക്കും കഴിയില്ല. കാരണം അതങ്ങനെയാണ്.

ഗുജറാത്തില്‍ നിന്നുള്ള ഒരു ഡോക്ടര്‍ ആണ് ഗണേഷ് ബരയ്യ. അദ്ദേഹമിപ്പോള്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. എന്തില്‍ എന്നല്ലെ? ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ഡോക്ടറായിട്ടാണ് അദ്ദേഹം ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. വെറും മൂന്നടി നാല് ഇഞ്ച് മാത്രമാണ് ഉയരം.

പഠിക്കാന്‍ ബഹുമിടുക്കനായിരുന്നു ഗണേഷ്. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 87 ശതമാനവും നീറ്റില്‍ 233 മാര്‍ക്കും നേടി. എന്നാല്‍ നീറ്റ് പരീക്ഷ പാസായിട്ടും ഇദ്ദേഹത്തിന് ഗുജറാത്തില്‍ എംബിബിഎസ് സീറ്റ് നിഷേധിക്കപ്പെട്ടു.

വൈദ്യശാസ്ത്രരംഗത്ത് അസാധാരണമായ വൈദഗ്ധ്യവും അറിവും ഉണ്ടായിരുന്ന ഗണേഷിനെ തന്‍റെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആയ ഡോ. ദല്‍പത് ഭായ് കതാരി മനസിലാക്കി. അദ്ദേഹത്തിന്‍റെ ഉപദേശപ്രകാരം ഗണേഷ് ജില്ലാ കളക്ടര്‍ക്കും വിദ്യാഭ്യാസവകുപ്പ് മന്ത്രിക്കും പരാതി നല്‍കി.

ഭാവ്നഗര്‍ കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഗുജറാത്ത് ഹൈക്കോടതിയേയും അദ്ദേഹം സമീപിച്ചു. എന്നാല്‍ വിധി അദ്ദേഹത്തിന് അനുകൂലമല്ലായിരുന്നു. എന്നാല്‍ വിധിക്ക് മുന്നില്‍ കീഴടങ്ങാന്‍ അദ്ദേഹം തയാറായിരുന്നില്ല.

ഗണേഷ് രാജ്യത്തെ പരമോന്നത നീതിന്യായ കോടതിയെ സമീപിച്ചു. 2018-ല്‍ കേസില്‍ വിജയിച്ചു. 2019-ല്‍ എംബിബിഎസില്‍ പ്രവേശനം നേടി. ഇപ്പോള്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ ശേഷം ഭാവ്‌നഗറിലെ സര്‍-ടി ആശുപത്രിയില്‍ ഇന്‍റേണ്‍ ആയി ജോലി ചെയ്യുന്നു.

നിലവില്‍ ആളുകളുടെ പ്രിയപ്പെട്ട ഡോക്ടറായി അദ്ദേഹം മാറിയിരിക്കുന്നു. മാത്രമല്ല ഒരുപാടുപേര്‍ക്ക് മുന്നോട്ട് ഓടാനുള്ള വഴിവിളക്കുമായിരിക്കുന്നു. നിരവധിപേര്‍ അദ്ദേഹത്തിന്‍റെ നേട്ടത്തെ പ്രകീര്‍ത്തിച്ചു രംഗത്തുവന്നിരിക്കുന്നു. അതേ നമ്മുടെ നേട്ടങ്ങള്‍ക്കും പരാജയങ്ങള്‍ക്കും ഉത്തരവാദികള്‍ നമ്മള്‍ മാത്രമാണ്...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.