മാനസിക സമ്മർദം, അണുബാധ, മരുന്നുകൾ... കാരണങ്ങൾ പലത്
മാനസിക സമ്മർദം, അണുബാധ, മരുന്നുകൾ... കാരണങ്ങൾ പലത്
ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടമാണ് കുട്ടിക്കാലം. കളിച്ചും ചിരിച്ചും ആർത്തുല്ലസിക്കേണ്ട പ്രായത്തിൽ പലപ്പോഴും രോഗപീഡ കുട്ടികളെയെന്നപോലെ അവരുടെ മാതാപിതാക്കളെയും മാനസിക സമ്മർദത്തിലാഴ്ത്താറുണ്ട്. അത്തരത്തിലൊരു രോഗമാണ് സോറിയാസിസ്.

16 വയസിനു താഴെയുള്ള കുഞ്ഞുങ്ങളെ ബാധിക്കുന്ന ചർമരോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സോറിയാസിസ്.

ജനിതകപരമായ കാരണങ്ങൾകൊണ്ടാണ് ഈ രോഗം ഉണ്ടാകുന്നത്. അച്ഛനോ അമ്മയ്ക്കോ സോറിയാസിസ് ഉണ്ടായാൽ മക്കൾക്കുണ്ടാകാനുള്ള സാധ്യത പതിനാലു ശതമാനമാണ്. എന്നാൽ രണ്ടുപേർക്കും ഈ രോഗം ഉണ്ടായാൽ മക്കൾക്കുണ്ടാകാനുള്ള സാധ്യത നാൽപതു ശതമാനം വരും.

നമ്മുടെ ചർമത്തെ അറിയുക

മനുഷ്യന്‍റെ നിലനിൽപിന് ആരോഗ്യപൂർണമായ ചർമം കൂടിയേതീരൂ. നമ്മുടെ ശരീരത്തെ പൊതിഞ്ഞുസംരക്ഷിക്കുന്ന ഈ കവചത്തിന് കേടുപാടുകൾ സംഭവിക്കുന്നത് നിരവധി രോഗങ്ങൾക്കു കാരണാകുന്നു.

നമ്മുടെ ചർമത്തെ പ്രധാനമായും മൂന്നുഭാഗങ്ങളായി തിരിക്കാം. ഏറ്റവും പുറമേയുള്ള ഭാഗമാണ് എപ്പിഡെർമിസ്. ഇതിനു നാലു പാളികളുണ്ട്. നമ്മുടെ ചർമം നഷ്ടപ്പെടുന്നതിനനുസരിച്ച് പുതുചർമം ഉണ്ടാക്കുന്നതും ചർമത്തിനു നിറം നൽകുന്നതും എപ്പിഡെർമിസാണ്. എപ്പിഡെർമിസിന്‍റെ ഏറ്റവും പുറമേയുള്ള കോശങ്ങൾ മൃതമാണ്. സ്ട്രാറ്റം കോർണിയം ഇളകിപ്പോവുകയും പുതിയത് അവിടെ ഉണ്ടാകുകയും ചെയ്യുന്നു. എപ്പിഡെർമിസിന് താഴെ സ്ഥിതിചെയ്യുന്നതാണ് ഡെർമിസ്. ചർമത്തിന് ഉറപ്പുനൽകുന്നത് ഡെർമിസാണ്.
രക്തക്കുഴലുകൾ, നാഡികൾ, കൊളാജൻ, ഇലാസ്റ്റിൻ, സെബേഷ്യസ് ഗ്രന്ഥികൾ, സ്വേദഗ്രന്ഥികൾ, രോമകൂപങ്ങൾ എന്നിവ ഇതിൽ സ്ഥിതിചെയ്യുന്നു. ഇതിനു താഴെയാണ് കൊഴുപ്പ് പടലം. നമ്മുടെ ശരീരത്തിൽ ചൂട് നലിനിർത്തുന്നതിനും തണുപ്പിൽനിന്നും നമ്മുടെ ശരീരത്തെ രക്ഷിക്കുന്നതും ഈ പാളിയാണ്.

കെരാറ്റിനൈസേഷൻ

നമ്മുടെ ചർമത്തിൽ നടക്കുന്ന കെരാറ്റിനൈസേഷൻ എന്ന പ്രക്രിയയിലെ വൈകല്യങ്ങളാണ് സോറിയാസിസിന് കാരണം. എപ്പിഡെർമിസിന്‍റെ ഏറ്റവും താഴെ സ്ഥിതിചെയ്യുന്ന വളരെ വേഗം വിഭജിക്കുന്ന കോശങ്ങൾക്കു രൂപമാറ്റം സംഭവിച്ചാണ് ചർമത്തിന്‍റെ ഏറ്റവും ഉപരിതലത്തിൽ കാണപ്പെടുന്ന മൃതകോശങ്ങളായ സ്ട്രാറ്റം കോർണിയം ഉണ്ടാകുന്നത്. ഈ പ്രക്രിയയ്ക്കിടയ്ക്കാണ് നമ്മുടെ ചർമത്തിലെ പ്രധാന മാംസ്യങ്ങളായ കെരാറ്റിൻ ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ടാണ് ഇതിനെ കെരാറ്റിനൈസേഷൻ എന്നു വിളിക്കുന്നത്. സാധാരണയായി ഈ പ്രക്രിയയ്ക്ക് രണ്ടാഴ്ച സമയമെടുക്കും. എന്നാൽ സോറിയാസിസ് ഉള്ളവരിൽ ഈ പ്രക്രിയ ചുരുങ്ങിയ സമയംകൊണ്ട് നടക്കും. തത്ഫലമായി ചർമോപരിതലത്തിൽ മൃതകോശങ്ങൾ കട്ടിപിടിച്ചു കിടക്കുന്നു. ഇത് ചർമോപരിതലത്തിൽ ശൽക്കങ്ങളായി കാണപ്പെടുന്നു.


മാനസികസമ്മർദം

കുട്ടികളിൽ ഈ രോഗം വരുന്നതിന് ഒരു പ്രധാന കാരണമാണ് മാനസിക സമ്മർദം. താങ്ങാൻ കഴിയാത്ത സിലബസ്, കുടുംബാന്തരീക്ഷം, സ്കൂളിലുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവ അസുഖം വരുന്നതിനോ മൂർഛിക്കുന്നതിനോ കാരണമാകാറുണ്ട്. പരീക്ഷക്കാലത്ത് രോഗം വർധിക്കുന്നതും അവധിക്കാലത്ത് ശമിക്കുന്നതും പതിവാണ്. വിദ്യാലയന്തരീക്ഷവും കുടുംബാന്തരീക്ഷവും തൃപ്തികരമാണെങ്കിൽ പൊതുവേ ഈ അസുഖം പ്രശ്നങ്ങൾ സൃഷ്ടിക്കാറില്ല.

അണുബാധ

സ്ട്രെപ്റ്റോകോക്കസ് മൂലമുള്ള അണുബാധ കുട്ടികളിൽ സോറിയാസിസ് വരുന്നതിനു കാരണമാണ്. തൊണ്ടവേദന, പനി തുടങ്ങിയ രോഗലക്ഷണങ്ങളോടെയാണ് തുടക്കം. പിന്നീട് ഒരാഴ്ചയെങ്കിലും കഴിഞ്ഞശേഷമാണ് സോറിയാസിസന്‍റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത്. ശരീരത്തിലാകമാനം മൂന്നു മില്ലിമീറ്റർ മുതൽ ഒരു സെന്‍റിമീറ്റർ വരെ വൃത്താകൃതിയിലുള്ള ചുവന്ന തടിപ്പുകളായാണ് രോഗം പ്രത്യക്ഷപ്പെടുന്നത്. ഈ തടിപ്പുകളിൽ വേദനയോ ചൊറിച്ചിലോ അനുഭവപ്പെടാറില്ല. ഈ തടിപ്പുകളുടെ മുകളിൽ വെള്ളിനിറത്തിലുള്ള ശൽക്കങ്ങൾ കാണാം. ഇവ മൂന്നു നാലു മാസം വരെ അങ്ങനതെന്നെ ചർമത്തിൽ നിലനിൽക്കുകയും പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്യുന്നു. മഴത്തുള്ളികൾപോലെ കാണപ്പെടുന്നതുകൊണ്ട് ഇതിനെ ഗട്ടേറ്റ് സോറിയാസിസ് എന്നാണു വിളിക്കുന്നത്.

മരുന്നുകൾ

ചില മരുന്നുകളുടെ ഉപയോഗം സോറിയാസിസ് ആദ്യമായി പ്രത്യക്ഷപ്പെടാനോ ഉള്ള രോഗം അധികമാകാനോ കാരണമാകാറുണ്ട്.

വേദനസംഹാരികൾ, മലേറിയയ്ക്കെതിരേ ഉപയോഗിക്കുന്ന മരുന്നുകൾ, വിഷാദരോഗത്തിനെതിരേയുള്ള മരുന്നുകൾ മുതലായവയാണിവ.
(തുടരും)

ഡോ. ജയേഷ് പി. 
സ്കിൻ സ്പെഷലിസ്റ്റ്, മേലേചൊവ്വ, കണ്ണൂർ
ഫോണ്‍: 04972 727828