എല്ലാ പോഷകാഹാരവും എല്ലാവര്‍ക്കും ഗുണകരമോ...? പറ്റില്ല എന്നുത്തരം, അറിയേണ്ടതെല്ലാം
എല്ലാ പോഷകാഹാരവും എല്ലാവര്‍ക്കും ഗുണകരമോ...? പറ്റില്ല എന്നുത്തരം, അറിയേണ്ടതെല്ലാം
"പോഷകാഹാരത്തിന്‍റെ കുറവ് വേണ്ട, മോനും മോളും നല്ലതുപോലെ എല്ലാം കഴിക്കട്ടെ...' ഈ മനോഭാവത്തോടെയാണ് നിങ്ങള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഭക്ഷണം നല്‍കുന്നതെങ്കില്‍ അത് നിര്‍ത്താനുള്ള സമയമായി.

കാരണം എല്ലാ പോഷകാഹാരവും എല്ലാവര്‍ക്കും ഗുണകരമല്ല. അടുത്തിരിക്കുന്ന ആള്‍ എല്ലാദിവസവും മുട്ടയും പാലും മാസവുമെല്ലാം കഴിക്കുന്നുണ്ടെന്നുവച്ച് എന്‍റെ കുട്ടിക്കും ഇതെല്ലാം നല്‍കാമെന്നാണ് വിചാരമെങ്കില്‍ അത് ഗുണത്തേക്കാള്‍ ദൂഷ്യമാകും ചെയ്യുക.

അതിന്‍റെ കാരണം ഓരോ ആളുകളിലും ജീനുകള്‍ വ്യത്യസ്തമാണ് എന്നതാണ്. ജീനുകള്‍ മനുഷ്യശരീരത്തിലെ പോഷകാഹാര ആവശ്യങ്ങളെയും ആരോഗ്യത്തെയും എങ്ങനെ സ്വാധീനിക്കുന്നു എന്ന് നോക്കാം.

ജീനുകളും പോഷകാഹാരവും

ജീനുകളാണ് ഓരോ വ്യക്തിയുടെയും ശരീരഘടനയുടെ അടിസ്ഥാനം. ജീനുകളും പോഷകാഹാരവും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നത് വലിയ ഒരു പഠനമേഖലയാണ്.

ന്യൂട്രിജെനോമിക്‌സ് അല്ലെങ്കില്‍ ന്യൂട്രിഷണല്‍ ജീനോമിക്‌സ് എന്നതാണ് ജീനുകളും പോഷകാഹാരങ്ങളും എങ്ങനെ ഇടപെടുന്നു എന്നതിനെക്കുറിച്ചുള്ള പഠനം.

ഒരു വ്യക്തിയുടെ ശരീരം നിര്‍ദ്ദിഷ്ട പോഷകങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്നത് ജീന്‍ വകഭേദങ്ങള്‍ക്ക് അനുസരിച്ചായിരിക്കും എന്നതാണ് വാസ്തവം.

വളച്ച് കെട്ടില്ലാതെ പറഞ്ഞാല്‍ ഒരാളുടെ ജീനിന്‍റെ വ്യത്യാസം അനുസരിച്ച് കൊളസ്‌ട്രോള്‍ ഉള്‍പ്പെടെയുള്ള പല ജീവിത ശൈലി രോഗങ്ങളും ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും കാരണമാകും.


കൊളസ്‌ട്രോള്‍ - ഒരു ഉദാഹരണം

ഒരേ ഭക്ഷണക്രമത്തോട് വിവിധ വ്യക്തികള്‍ക്ക് വ്യത്യസ്ത പ്രതികരണങ്ങളാണുള്ളത് എന്നതാണ് ഓരോ ജീനിന്‍റെയും പ്രത്യേകത.

ജീനും പോഷകാഹാരവും തമ്മിലുള്ള കോമ്പിനേഷന്‍ ശരിയായില്ലെങ്കില്‍ ശരീരം രോഗത്തിനു വഴിമാറുമെന്നതിന്‍റെ ഒരു ചെറിയ ഉദാഹരണമാണ് കൊളസ്‌ട്രോള്‍.

ഭക്ഷണത്തിലെ കൊളസ്‌ട്രോള്‍, പ്ലാസ്മ കൊളസ്‌ട്രോളില്‍ മാറ്റംവരുത്തുന്നുണ്ടെന്നത് തെളിഞ്ഞു കഴിഞ്ഞതാണ്. എന്നാല്‍, ചിലരുടെ ശരീരത്തില്‍ ഈ മാറ്റം ഉണ്ടാകുന്നില്ല.

അതായത് എത്രമാത്രം കഴിച്ചാലും കൊളസ്‌ട്രോള്‍ നിയന്ത്രണരേഖ കടക്കില്ലെന്ന് ചുരുക്കം. അത് അവരുടെ ജീനിന്‍റെ പ്രത്യേകതയാണ്.

എങ്ങനെ തിരിച്ചറിയാം

ജീനും പോഷകാഹാരവും തമ്മിലുള്ള ചേര്‍ച്ചയില്ലായ്മകയെ കുറിച്ചുള്ള പഠനം ന്യൂട്രിജെനോമിക്‌സില്‍ സജീവമായി തുടരുകയാണ്. ഭക്ഷണങ്ങളോട് ശരീരത്തിന്‍റെ പ്രതികരണം നോക്കിയാണ് എന്ത് പറ്റും എന്ത് പറ്റില്ല എന്ന് തിരിച്ചറിയാന്‍ സാധിക്കുക.

അതുകൊണ്ട് എല്ലാ പോഷകാഹാരവും ഒരു മിതമായ രീതിയില്‍ കഴിക്കുന്നതായിരിക്കും ശരീരത്തിന് ഉത്തമം. അതിനായി ഒരു ഡോക്ടറുടെ, ഡയറ്റീഷന്‍റെ സേവനം തേടാവുന്നതാണ്.