റെയിൽവേ സ്റ്റേഷനിൽ തിരക്കു വർധിച്ചു; സുരക്ഷ ഒരുക്കാൻ ആളില്ല
റെയിൽവേ സ്റ്റേഷനിൽ തിരക്കു വർധിച്ചു; സുരക്ഷ ഒരുക്കാൻ ആളില്ല
ശബരിമല തീർഥാടന കാലം ആരംഭിച്ചതോടെ വരുംദിവസങ്ങളിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ തിരക്ക് വർധിക്കും. ഇതോടൊപ്പം മോഷ്ടാക്കളും സാമൂഹിക വിരുദ്ധരും തട്ടിപ്പുകാരും റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചു തന്പടിക്കുകയും ചെയ്യും. എന്നാൽ റെയിൽവേ സ്റ്റേഷനിൽ യാതൊരു സുരക്ഷയുമില്ല. റെയിൽവേ സ്റ്റേഷനിൽ സിസിടിവി കാമറകൾ പോലും സ്ഥാപിച്ചിട്ടില്ല. തിരക്ക് നിയന്ത്രിക്കുന്നതിനാവശ്യമായ യാതൊരു സുരക്ഷാ നടപടികളും സ്വീകരിക്കാൻ അധികൃതർ തയാറായിട്ടില്ല.

റെയിൽവേ സ്റ്റേഷനിൽ നിലവിലത്തെ സാഹചര്യത്തിൽ ആകെയുള്ള സുരക്ഷാക്രമീകരണം റെയിൽവേ സ്റ്റേഷന്‍റെ പ്രവേശന കവാടത്തിൽ പോലീസ് സ്ഥാപിച്ചിരിക്കുന്ന സിസിടിവി കാമറയാണ്. എന്നാൽ ദീർഘ നാളുകളായി ഇവിടുത്തെ കാമറ പ്രവർത്തന രഹിതമാണ്. ശബരിമല തീർഥാടകരെ മാത്രം കൊള്ളയടിക്കുന്നതിനായി വൻ മോഷണ സംഘങ്ങളാണു മുൻവർഷങ്ങളിൽ കോട്ടയത്ത് എത്തിയിരുന്നത്. ഇത്തവണയും മോഷ്്ടാക്കൾ എത്തുമെന്ന കാര്യത്തിൽ സംശയമില്ല.

നിരീക്ഷണ കാമറകൾ സ്ഥാപിച്ചാൽ ഒരു പരിധിവരെ മോഷ്്ടാക്കളുടെയും മറ്റു സാമൂഹിക വിരുദ്ധരുടെയും ശല്യം ഒരുപരിധിവരെ ഇല്ലാതാക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. കാമറകളുണ്ടെങ്കിൽ മോഷ്്ടാക്കളുടെയും സാമൂഹിക വിരുദ്ധരുടെയും ചലനങ്ങൾ നിരീക്ഷിക്കാനും അവരെ പിടികൂടാനും ആർപിഎഫ് ഉൾപ്പെടെയുള്ള അധികൃതർക്കു കഴിയും. ഇതിനു പുറമെ ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ള ക്രിമിനലുകൾ പലവിധത്തിലുള്ള കുറ്റ കൃത്യങ്ങൾ ചെയ്തതിനുശേഷം ട്രെയിനിലാണു രക്ഷപ്പെടുന്നത്. കാമറകളുണ്ടെങ്കിൽ ഒരു പരിധിവരെ ഇവർ രക്ഷപ്പെടുന്നതിനായി റെയിൽവേ സ്റ്റേഷനിൽ എത്തുന്പോൾ തന്നെ പോലീസിനു പിടികൂടാൻ കഴിഞ്ഞേക്കും.


കഴിഞ്ഞ ദിവസങ്ങളിൽ ഇതര സംസ്ഥാനത്തു നിന്നും കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയ ശബരിമല തീർഥാടകർ വലയുന്ന കാഴ്ചയായിരുന്നു. പന്പയ്ക്കു പോകുന്നതിനുള്ള ബസിൽ കയറുന്നതിനു എങ്ങോട്ടു പോകണമെന്നറിയാതെ പലരും ബുദ്ധിമുട്ടുകയായിരുന്നു. ഒടുവിൽ പോലീസ് ഇടപെട്ടു കെഎസ്ആർടിസി ബസ് വിളിച്ചുവരുത്തിയാണ് തീർഥാടകർക്കു പോകാനുള്ള സൗകര്യമൊരുക്കിയത്. ഇതിനു പുറമെ റെയിൽവേ സ്റ്റേഷനു മുന്നിൽ പ്രവർത്തിച്ചിരുന്ന പ്രീപെയ്ഡ് ഓട്ടോറിക്ഷ കൗണ്ടർ പൂട്ടിയിട്ടു ഒന്നര വർഷത്തോളമായി. ഇതിന്‍റെ കൗണ്ടറായി പ്രവർത്തിച്ചിരുന്ന പോലീസ് എയ്ഡ് പോസ്റ്റിന്‍റെ പ്രവർത്തനവും കാര്യക്ഷമമല്ല.

നിരീക്ഷണ കാമറകൾ സ്ഥാപിക്കും

തീർഥാടനകാലം ആരംഭിച്ചതോടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്നാണു അധികൃതർ അറിയിച്ചിരിക്കുന്നത്. 15 കാമറകളാണു സ്ഥാപിക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ പിൽഗ്രിം സെന്‍റർ, പ്ലാറ്റ് ഫോമുകൾ, പ്രധാന കവാടം, നടപ്പാലം, തുടങ്ങിയ സ്ഥലങ്ങളിലാണു കാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ കാമകൾ എന്നു സ്ഥാപിക്കുമെന്ന കാര്യത്തിൽ അധികൃതർ വ്യക്തത നല്കുന്നില്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.