Letters
പിഒസിയും 1968ലെ  റീജണൽ സെമിനാറും
Saturday, February 25, 2017 1:31 PM IST
പാസ്റ്റർ ഓറിയന്‍റേഷൻ സെന്‍റർ ജൂബിലി നിറവിൽ എന്ന ശീർഷകത്തിൽ പിഒസി ഡയറക്ടർ ഫാ. വർഗീസ് വള്ളിക്കാട്ട് ഫെബ്രുവരി 18ന് ദീപികയിൽ എഴുതിയ ലേഖനം വായിച്ചു. പിഒസിയുടെ ഒരു സുവർണ ചരിത്രം ആ ലേഖനത്തിൽ കാണാനിടയായി. സന്തോഷം.

കേരളസഭയുടെ ചരിത്രത്തിൽ പ്രാധാന്യമർഹിക്കുന്ന ഒരു മഹാസമ്മേളനം 1968 ഡിസംബർ 26 മുതൽ 31 വരെ പിഒസിയുടെ നേതൃത്വത്തിൽ ആലുവ മംഗലപ്പുഴ സെമിനാരിയിൽ വച്ച് നടത്തപ്പെട്ടു. കെസിബിസിയാണ് ആ നേതൃസമ്മേളനം നടത്താൻ പിഒസിയെ ചുമതലപ്പെടുത്തിയത്. രണ്ടാം വത്തിക്കാൻ കൗൺസിലിന്‍റെ തീരുമാനങ്ങൾ ഭാരതസഭയിൽ എങ്ങനെ നടപ്പാക്കാമെന്നതിനെപ്പറ്റി ചർച്ച ചെയ്യാൻ ബാംഗളൂരുവിൽ നടന്ന ദേശീയ സമ്മേളനത്തിന് പ്രാരംഭമായി നടത്തപ്പെട്ട റീജണൽ സെമിനാറായിരുന്നു അത്.

മെത്രാന്മാരും മേജർ സുപ്പീരിയർമാരും അല്മായ പ്രമുഖരുമടക്കം 266 പേർ ആലുവയിൽ ചേർന്ന റീജണൽ സെമിനാറിൽ പങ്കെടുത്തു. 13 വിഷയങ്ങളെ കേന്ദ്രീകരിച്ച് നേരത്തെ തന്നെ വിദഗ്ധ സമിതി തയാറാക്കിയ പ്രബന്ധങ്ങളുടെ കൂടി അടിസ്ഥാനത്തിലായിരുന്നു ചർച്ച നടന്നത്.

സ്ഥാപക ഡയറക്‌ടർ ഫാ. ജോസഫ് കണ്ണാത്തിന്‍റെ നേതൃവാസനയും സംഘടനാ കഴിവും ഭാരതസഭയുടെ തന്നെ അഭിനന്ദനത്തിനു വിധേയമായി. റീജണൽ സെമിനാർ കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങളിൽ പലതും കേരള സഭ പ്രാവർത്തികമാക്കുകയുണ്ടായി. റീജണൽ സെമിനാർ നടത്തിയതിന്‍റെ സുവർണ ജൂബിലിയാണ് 2018. ആ റീജണൽ സെമിനാറിനെപ്പറ്റിയും അതിന്‍റെ തീരുമാനങ്ങളെപ്പറ്റിയും സമഗ്രമായ ഒരു വിലയിരുത്തൽ നടത്താൻ ജൂബിലിയിൽ പിഒസി തയാറാകുമെന്നു കരുതുന്നു.

അന്നത്തെ റീജണൽ സെമിനാറിൽ പങ്കെടുത്ത ഒരാളാണു ലേഖകൻ. സെമിനാറിനെപ്പറ്റി ഒരു വിലയിരുത്തൽ നടത്തുവാൻ പിഒസി വേണ്ട ശ്രമങ്ങൾ നടത്തണം.

ജോൺ കച്ചിറമറ്റം.