കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾക്കു വീസ നൽകും: യുഎസ്
ന്യൂഡൽഹി: വിദ്യാർഥികൾക്കു വീസ അനുവദിക്കുന്നതിൽ മുന്തിയ പരിഗണനയാണു നൽകുന്നതെന്നു യുഎസ്. മനുഷ്യബന്ധങ്ങൾ ദീർഘകാലം തുടരുമെന്ന തിരിച്ചറിവാണു തീരുമാനത്തിനു കാരണമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസിറ്റി പറഞ്ഞു.
കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾക്ക് ഈ അധ്യയനവർഷം വീസ നൽകുമെന്ന ഉറപ്പും അദ്ദേഹം നൽകി. ഇന്ത്യക്കാരുടെ വീസ അപേക്ഷകളിൽ വേഗത്തിൽ തീരുമാനമെടുക്കാൻ യുഎസ് പ്രസിഡന്റ് നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പലസ്തീൻ അനുകൂല പ്രതിഷേധം; യുഎസിൽ ഇന്ത്യൻ വംശജയായ വിദ്യാർഥി അറസ്റ്റിൽ
ന്യൂയോർക്ക്: പലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയ ഇന്ത്യൻ വംശജയായ വിദ്യാർഥിനി യുഎസിൽ അറസ്റ്റിൽ. വിഖ്യാതമായ പ്രിൻസ്റ്റൺ സർവകലാശാല വിദ്യാർഥിനിയായ കോയമ്പത്തൂർ സ്വദേശിനി അചിന്ത്യ ശിവലിംഗനാണ് അറസ്റ്റിലായത്. അചിന്ത്യക്കൊപ്പം മറ്റ് രണ്ട് വിദ്യാർഥികൾകൂടി അറസ്റ്റിലായിട്ടുണ്ട്.
അച്ചടക്കനടപടിയുടെ ഭാഗമായി അചിന്ത്യയെ കാമ്പസിൽനിന്നു സസ്പെൻഡും ചെയ്തു. കാമ്പസിനുള്ളിൽ പലസ്തീൻ അനുകൂല പ്രതിഷേധം സംഘടിപ്പിച്ചതിനാണു നടപടി.
വ്യാഴാഴ്ച രാവിലെ അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് അചിന്ത്യ അടക്കമുള്ള വിദ്യാർഥികൾ യൂണിവേഴ്സിറ്റി കാമ്പസിൽ പ്രതിഷേധ ക്യാമ്പ് സംഘടിപ്പിച്ചത്. തുടക്കത്തിൽ 110 പേരാണ് സമരത്തിൽ പങ്കെടുത്തിരുന്നത്. എന്നാൽ, അറസ്റ്റിന് പിന്നാലെ പ്രതിഷേധക്കാരുടെ എണ്ണം 300 ആയി ഉയർന്നു.
ബിരുദ വിദ്യാർഥികളായ അചിന്ത്യയും ഹസൻ സെയ്ദുമാണ് ആദ്യം അറസ്റ്റിലായത്. കുത്തിയിരിപ്പ് സമരത്തിനായി ടെന്റുകൾ സ്ഥാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്. വിദ്യാർഥികൾക്കു മുന്നറിയിപ്പ് നൽകിയതിനു ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.
ഇസ്രയേലിനെതിരേ യുഎസ് സർവകലാശാലകളിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുകയാണ്. ഗാസയിലെ വംശഹത്യ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണു വിദ്യാർഥികൾ കാമ്പസുകളെ സമരകേന്ദ്രങ്ങളാക്കുന്നത്.
പലസ്തീൻ അനുകൂല പ്രക്ഷോഭകരെ കാമ്പസിൽനിന്നു പുറത്താക്കാൻ ന്യൂയോർക്ക് പോലീസിനെ നിയോഗിക്കാൻ അടുത്തിടെ കൊളംബിയ സർവകലാശാല തീരുമാനിച്ചിരുന്നു.
ഇതിനെതിരായുള്ള പ്രതിഷേധമാണ് ആദ്യം ന്യൂയോർക്ക് സിറ്റിയിലും പിന്നീട് യുഎസിലാകെയും വിദ്യാർഥിസമരങ്ങൾക്ക് ഇന്ധനം പകർന്നത്.
അമേരിക്കയിൽ ഇന്ത്യൻ വംശജനെ പോലീസ് വെടിവച്ചുകൊന്നു
ന്യൂയോർക്ക്: അമേരിക്കയിൽ ഇന്ത്യൻ വംശജനായ യുവാവിനെ പോലീസ് വെടിവച്ചുകൊന്നു. ഉത്തർപ്രദേശ് സ്വദേശി സച്ചിൻ കുമാർ സാഹുവാണ്(42) കൊല്ലപ്പെട്ടത്. ടെക്സാസിലെ സാൻ അന്റോണിയോയിൽ കഴിഞ്ഞ ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6.30നായിരുന്നു സംഭവം.
സ്ത്രീയെ അക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ വാഹനം ഇടിപ്പിച്ചുകൊല്ലാൻ ശ്രമിച്ചതോടെ സച്ചിനു നേർക്ക് വെടിയുതിർക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.
അന്പത്തിയൊന്നുകാരിയെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സാഹുവിന്റെ താമസസ്ഥലത്ത് എത്തുന്നത്. വാഹനമിടിച്ച് പരിക്കേറ്റ സ്ത്രീയെ പോലീസുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതര പരിക്കേറ്റ സ്ത്രീ അപകടനില തരണം ചെയ്തിട്ടില്ല. ആക്രമണത്തിനു ശേഷം സാഹു സ്ഥലത്തുനിന്നു മുങ്ങിയിരുന്നു. ഇയാൾ തിരിച്ചെത്തിയതായി വിവരം ലഭിച്ചതോടെ പോലീസുകാർ സംഭവസ്ഥലത്ത് വീണ്ടുമെത്തി.
ഈ സമയം സാഹു തന്റെ ബിഎംഡബ്ല്യൂ കാർ പോലീസുകാർക്കു നേരേ ഓടിച്ചുകയറ്റാൻ ശ്രമിച്ചു. ഇതോടെ പോലീസ് ഇയാളെ വെടിവച്ചുവീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ഇയാൾ മരിച്ചു. കൂടെ താമസിച്ചിരുന്ന സ്ത്രീക്കുനേരേയാണ് സാഹു അതിക്രമം കാട്ടിയത്.
എംഡി സ്ട്രൈക്കേഴ്സ് ക്യാപിറ്റൽ സോക്കർ ടൂർണമെന്റ് മേയ് 25ന്
മേരിലാൻഡ്: പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്റിന് മേരിലാൻഡ് വേദിയാകുന്നു. ഈസ്റ്റ് കോസ്റ്റിലെയും വാഷിംഗ്ടൺ ഡിസിയിലെയും ഇന്ത്യൻ - അമേരിക്കൻ സോക്കർ ടീമുകളെ സംയോജിപ്പിച്ച് നടത്തുന്ന ക്യാപിറ്റൽ സോക്കർ ടൂർണമെന്റ് മേരിലാൻഡിലെ റോക്ക്വില്ലിൽ മേയ് 25ന് നടക്കും.
മേരിലാൻഡിലെ പ്രമുഖ സോക്കർ ക്ലബായ എംഡി സ്ട്രൈക്കേഴ്സ് നടത്തുന്ന ഈ ടൂണമെന്റിനു വേണ്ടി വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ക്ലബിന്റെ ഭാരവാഹികളായ നോബിൾ ജോസഫ്, ജനറൽ മാനേജർ മധു നമ്പ്യാർ എന്നിവർ അറിയിച്ചു.
ഈസ്റ്റ് കോസ്റ്റ് റീജിയണിലെ പ്രമുഖ ടീമുകളായ ന്യൂകാസ്റ്റിൽ യുണൈറ്റഡ്, മല്ലുമിനാറ്റി ന്യൂജഴ്സി, സെന്റ് ജൂഡ് വിർജീനിയ, കൊമ്പൻസ്, വാഷിംഗ്ടൺ ഖലാസിസ് തുടങ്ങിയ ടീമുകളും ടൂർണമെന്റിൽ മാറ്റുരയ്ക്കും.
ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി റെജി തോമസ്, സൈകേഷ് പദ്മനാഭൻ, ജെഫി ജോർജ്, റോയ് റാഫേൽ തുടങ്ങിയവരുടെ നേതൃത്തത്തിൽ കമ്മിറ്റികളും ചാർജെടുത്തു.
ഡാളസിൽ രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു; പ്രതി പിടിയിൽ
ഡാളസ്: ഡാളസ് ഫെയർ പാർക്കിന് സമീപം രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു. ഡ്രെനേഷ്യ വില്ലിസ്(17), ലനേഷായ പിങ്കാർഡ്(40) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഡോറിസ് വാക്കറിനെ(65) പോലീസ് അറസ്റ്റ് ചെയ്തു.
സൗത്ത് ബൊളിവാർഡിലെ ഒരു അപ്പാർട്മെന്റിൽ ചൊവ്വാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. ഡ്രെനേഷ്യയെയും ലനേഷായെയും പരിക്കേറ്റ നിലയിലാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഡോറിസ് വാക്കറിനെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. നിലവിൽ ഡാളസ് കൗണ്ടി ജയിലിലാണ് പ്രതിയുള്ളതെന്നും ഇവരും കൊല്ലപ്പെട്ടവരും പരസ്പരം അറിയാവുന്നവരാണെന്നും പോലീസ് അറിയിച്ചു. കേസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ജോണി കുര്യനെ ബ്രൂക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്കി ആദരിച്ചു
ബ്രൂക്ലിന്‍: ന്യൂഹൈഡ് പാര്‍ക്കിലെ ജോണി ജോസഫ് കുര്യനെ ബ്രുക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്കി ആദരിച്ചു. ഇന്ത്യന്‍ ലത്തീന്‍ കമ്യൂണിറ്റിക്കു ചെയ്ത സേവനങ്ങള്‍ക്കുള്ള അംഗീകാരമായാണ് പദവി ലഭിച്ചത്.
ബ്രൂക്ലിനിലെ ഗാര്‍ഗിയുലോ റസ്റ്റാറ്റാന്റില്‍ എണ്ണൂറിലധികം പേര് പങ്കെടുത്ത ഷൈനിംഗ് സ്റ്റാര്‍ ഡിന്നര്‍ ആഘോഷചടങ്ങില്‍ ബിഷപ് റോബര്‍ട്ട് ബ്രണ്ണന്‍ ജോണിക്ക് അവാര്‍ഡ് സമ്മാനിച്ചു.
1973-ല്‍ പൊങ്കുന്നത്തുനിന്ന് പിതാവ് വള്ളിയില്‍ ജോസഫ് കുര്യനോടും സഹോദരി ആശയോടുമൊപ്പം നാലാം വയസിലാണ് ജോണി അമേരിക്കയില്‍ എത്തിയത്. ചങ്ങനാശേരി അതിരൂപതക്കാരായ കുടുംബം പ്രദേശത്തെ ആദ്യകാല മലയാളികളായിരുന്നു.
സമൂഹത്തിലേക്കു സ്വാഗതം നല്കിയ ഫ്ലോറല്‍ പാര്‍ക്ക് ഔര്‍ ലേഡി ഓഫ് ദി സ്നോസ് പള്ളിയിലെ ആദ്യത്തെ മലയാളി സജീവാംഗവും പ്രവര്‍ത്തകനുമായി മാറിയ ജോസഫ് കുര്യന്റെ സഹചാരിയായി ജോണി ബാല്യം മുതല്‍ ഔര്‍ ലേഡി ഓഫ് ദി സ്നോസ് പള്ളിയിലും സ്കൂളിലും സജീവമായിരുന്നു.
അമേരിക്കയില്‍ സീറോമലബാര്‍ മലങ്കരസഭകളുടെ സ്ഥാപനങ്ങള്‍ക്കു മുന്‍പ് ന്യൂയോര്‍ക്ക്, ന്യൂജഴ്സി, കണക്ടിക്കട്ട് പ്രദേശത്തെ കത്തോലിക്കരുടെ സങ്കേതമായിരുന്ന ഇന്ത്യ കാത്തലിക് അസോസിയേഷന്റെ സെക്രട്ടറിയും വൈസ് പ്രസിഡന്റും പ്രസിഡന്റുമായിരുന്ന ജോസഫ് കുര്യന്റെ പ്രവര്‍ത്തന മാര്‍ഗദര്‍ശനവും സാമൂഹ്യലക്ഷ്യവും കൈമുതലായെടുത്ത ജോണി ഔര്‍ ലേഡി ഓഫ് ദി സ്നോസ് ഇടവകയും അവിടെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലത്തീന്‍ കത്തോലിക്കാ കൂട്ടായ്മയിലും സജീവമായിരുന്നു.
മലയാളി ലത്തീന്‍ കത്തോലിക്കാ കമ്യൂണിയിലെ ഊര്‍ജസ്വലമായ പ്രവര്‍ത്തകനും തുടര്‍ന്ന് അതിന്റെ സെക്രട്ടറിയുമായി ജോണി സേവനം ചെയ്തു. പിറ്റേവര്‍ഷം സ്ഥാനം മാറിയ ശേഷവും നിസ്വാര്‍ഥമായി കമ്യൂണിറ്റിക്കുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ജോണി ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ ഉപാധിയില്ലാത്ത സ്നേഹവും വിലമതിപ്പും നേടിയിരുന്നു.
തങ്ങള്‍ക്കും തന്റെ കുടുംബത്തിനും ഔര്‍ ലേഡി ഓഫ് ദി സ്നോസ് ഇടവക നല്കിയ സ്വാഗതവും അതൊരുക്കിയ ആത്മീയവും സാമൂഹികവുമായ വളര്‍ച്ചയും അളവില്ലാത്തതാണ്. അതിനുള്ള തിരിച്ചുനല്‍കലാണ് തന്റെ പിതാവ് ചെയ്തിരുന്നത്, അതാണ് താനും ചെയ്യുന്നത്. വ്യക്തിപരമായ ഈ സേവനം സ്വയം വളര്‍ച്ചയ്ക്കും സമുദായത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിനും അത്യാവശ്യമാണെന്നും ജോണി പറഞ്ഞു.
സീറോമലബാര്‍ പൈതൃകവും പാരമ്പര്യവും മതിപ്പോടെ സ്നേഹിക്കുന്ന ജോണി - ലീല കുടുംബം ലോംഗ് ഐലന്‍ഡിലെ സെന്റ് മേരീസ് സീറോമലബാര്‍ കാത്തലിക് ഇടവകയില്‍ അംഗത്വവും പങ്കാളിത്തവും ബന്ധവും സജീവമായി സൂക്ഷിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.
ലത്തീന്‍ കത്തോലിക്കാ കമ്യൂണിറ്റിയില്‍ പ്രവര്‍ത്തിക്കുമ്പോളും ജോണി ഔര്‍ ലേഡി ഓഫ് ദി സ്നോസ് സ്കൂള്‍ കൗണ്‍സിലിലും പള്ളിയുടെ 75-ാം വാര്‍ഷിക കമ്മിറ്റിയിലും പ്രവര്‍ത്തിച്ചിരുന്നു. എല്ലാ വര്‍ഷവും ഏകദേശം എണ്ണൂറോളം മലയാളികളെ ആകര്‍ഷിക്കുന്ന സെന്റ് അല്‍ഫോന്‍സാ ആഘോഷക്കമ്മിറ്റിയിലും ജോണി നേതൃസ്വഭാവത്തോടെ പ്രവര്‍ത്തിച്ചുവരുന്നു.
കമ്പ്യൂട്ടര്‍ അനലിസ്റ്റായ ജോണി കുര്യന് നോര്‍ത്ത് വെല്‍ ഹെല്‍ത് സിസ്റ്റത്തില്‍ നഴ്സ് പ്രാക്റ്റിഷണര്‍ ലീലയോടൊപ്പം ന്യൂഹൈഡ് പാര്‍ക്കില്‍ താമസിക്കുന്നു. മക്കള്‍ ജേസണ്‍ കുര്യന് സോഫ്ട്വെയര് എന്‍ജിനീയറും ആന്‍ഡ്രു കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുമാണ്.
"ക്ലീൻ ക്ലീൻ ടുഗതര്‍' യത്നത്തില്‍ സജീവ പങ്കാളികളായി ടോറോന്റോ സീറോമലബാർ സമൂഹം
ടോറോന്റോ: ഭൗമദിനാചരണത്തോട് അനുബന്ധിച്ചു സിറ്റി ഓഫ് ടോറോന്റോ സംഘടിപ്പിക്കുന്ന സാമൂഹ്യ ശുചീകരണ യത്നത്തിൽ സീറോമലബാർ സമൂഹത്തിന്റെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി.
സ്കാർബറോയിലെ അയോൺ വ്യൂ പാർക്കും ചുറ്റുമുള്ള പൊതുവഴികളും അയോൺ വ്യൂ സ്കൂളും സീറോമലബാർ ദേവാലയ പരിസരങ്ങളും ഉൾപ്പടെ 14 കേന്ദ്രങ്ങളിൽ നൂറ്റിഅന്‍പതിൽ പരം വിദ്യാർഥികളും മാതാപിതാക്കളും വിശ്വാസ പരിശീലന വിഭാഗം വോളന്റീയർമാരും 14 ചെറുസമൂഹങ്ങളായി തിരിഞ്ഞാണ് ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിയത്.
ഞായറാഴ്ച രാവിലെ അയോൺ വ്യൂ പാർക്കിനും ദേവാലയത്തിനും സമീപത്തു വികാരിയുടെ ചുമതലവഹിക്കുന്ന അസോ. പാസ്റ്റർ ഫാ.ജിജിമോൻ മാളിയേക്കലും ട്രസ്റ്റിമാരായ വീണാ ലൂയിസ്, തോമസ് ആലുംമൂട്ടിൽ എന്നിവരും ചേർന്ന് യത്നം ഉദ്ഘാടനം ചെയ്തു.
അധ്യാപക-രക്ഷാകർതൃ സമിതി പ്രസിഡന്റും നിയുക്ത ട്രസ്റ്റിയുമായ സിനോ നടുവിലേക്കൂറ്റ്, നിയുക്ത ട്രസ്റ്റി സജി തോമസ്, വിശ്വാസ പരിശീലനപരിപാടിയിലെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രതിനിധികളായ രാജീവ് ജോസ്, ജെയ്സൺ ജോർജ്, അൽഫോൻസാ വർഗീസ്,
ജോഷി പഴുക്കാത്ര, റാണി ജോർജ്, ശ്രദ്ധാ ടോണി, ജെയ്സൺ ജോസഫ്, ജോഷി ചിന്നത്തോപ്പിൽ, മാത്യു മണത്തറ, വർഗീസ് പാറേക്കാട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ നിരവധി ഇടവകാംഗങ്ങൾ ശുദ്ധീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും ലഘുഭക്ഷണവും ഒരുക്കി. തുടർച്ചയായി മൂന്നാം വർഷമാണ് സീറോമലബാർ സമൂഹം സിറ്റി ഓഫ് ടോറോന്റോയുടെ "ക്ലീൻ ടൊറോന്റോ' പദ്ധതിയിൽ പങ്കാളികളാകുന്നത്.
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി
ടെന്നിസി : വിദ്യാലയങ്ങൾക്ക് നേരെ ആക്രമണസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചതോടെ രഹസ്യമായി തോക്കുകൾ കൈവശം വയ്ക്കാൻ അധ്യാപകരെ അനുവദിക്കുന്ന ബിൽ ടെനിസി നിയമസഭ പാസാക്കി.
28നെതിരെ 68 വോട്ടുകൾക്കാണ് ബിൽ പാസായത്. ഇതിനായി അധ്യാപകർ 40 മണിക്കൂർ പരിശീലനം നേടണം. തോക്ക് കൈവശം വയ്ക്കാൻ പെർമിറ്റ് ഉണ്ടായിരിക്കണം. അധ്യാപകരുടെ മാനസികാരോഗ്യവും പരിശോധിക്കും.
വിദ്യാലയങ്ങൾക്ക് നേരെ നടക്കുന്ന അക്രമണം തടയുകയും വിദ്യാർഥികളെയും ജീവനക്കാരെയും കൊലയാളികളിൽ നിന്ന് സംരക്ഷിക്കുന്നതിന് പരിശീലനം നൽകുകുകയും ചെയ്യുകയെന്നതാണ് നിയമനിർമാണത്തിന് പിന്നിലെ ലക്ഷ്യം.
ടിക് ടോക് നിരോധിക്കുന്നതിനുള്ള ബില്ലിൽ ബൈഡൻ ഒപ്പുവച്ചു
വാഷിംഗ്ടൺ ഡിസി: യുഎസിൽ ടിക് ടോക് നിരോധിക്കുന്ന ബില്ലിൽ ബൈഡൻ ബുധനാഴ്ച ഒപ്പുവച്ചു. ടിക് ടോക് നിരോധിക്കുന്ന ബിൽ ചൊവ്വാഴ്ച സെനറ്റ് പാസാക്കിയിരുന്നു.
ടിക് ടോക്കിന്റെ ചൈനീസ് ബന്ധം കാരണം ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് യുഎസ് നടപടി സ്വീകരിച്ചത്. 270 ദിവസത്തിനുള്ളിൽ ടിക് ടോക്കിനെ ചൈനീസ് മാതൃകമ്പനിയായ ബൈറ്റ്ഡാൻസ് യുഎസിലെ കമ്പനിക്കോ വ്യക്തിക്കോ വിൽക്കണം. അല്ലാത്തപക്ഷം നിരോധിക്കപ്പെടും. യുഎസ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ടിക് ടോക് ചീഫ് എക്സിക്യൂട്ടീവ് വ്യക്തമാക്കി.
കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ യൂത്ത് ഫോറം ലോകഭൗമദിനം ആഘോഷിച്ചു
നാഷ്വിൽ: കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ (കാൻ) യൂത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 24 USA സീ 2 സ്കൈ സ്കൈ (Sea2sky)പ്രോഗ്രാമുമായി കൈകോർത്തു കൊണ്ട് നാഷ്വിൽ ബെൽവ്യൂവിലുള്ള കമ്മ്യൂണിറ്റി ഗാർഡനായ ബെൽ ഗാർഡനിൽ ലോകഭൗമദിനം (Earth Day) ആഘോഷിച്ചു.
കുട്ടികളും മുതിർന്നവരുമായ് ഇരുപതിലധികം വരുന്ന വോളന്റിയർമാർ ചെടികളും വൃക്ഷങ്ങളും നട്ടു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം പുതിയ തലമുറയ്ക്ക് പകർന്നുകൊടുക്കുന്നതിൽ ലോകഭൗമദിനം നിർണായക പങ്കുവഹിക്കുന്നുണ്ട്.
അതോടൊപ്പം തന്നെ ലോകഭൗമദിനത്തിന്റെ പ്രസക്തി, പരിസ്ഥിതി സംരക്ഷണം, മരം ഒരു വരം തുടങ്ങിയവയൊക്കെ കുട്ടികൾക്ക് മനസിലാക്കി കൊടുക്കുവാനുള്ള ഒരു അവസരം എന്ന നിലയിൽ ഇത് വളരെയേറെ പ്രയോജനപ്രദമായിരുന്നു.
ഏപ്രിൽ 22നായിരുന്നു ലോകഭൗമദിനം. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രിൽ 22ന് അമേരിക്കയിലാണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്.
കാൻ യൂത്ത് കമ്മിറ്റി ചെയർ ഷാഹിന കോഴിശേരി ലോകഭൗമദിന ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. കാൻ പ്രസിഡന്റ് ഷിബു പിള്ള, വൈസ് പ്രസിഡന്റ് ശങ്കർ മന, മുൻ പ്രസിഡന്റ് അശോകൻ വട്ടക്കാട്ടിൽ, ഔട്ട് റീച്ച് കമ്മിറ്റി ചെയർ മനോജ് രാജൻ, വുമെൻ കമ്മിറ്റി ചെയർ സുമ ശിവപ്രസാദ് എന്നിവർ വൊളന്റിയർ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.
യൂത്ത് ഫോറത്തിന്റെ വൊളന്റിയർമാരായ ടിന മനോജ്, ശിവദ ലിനു, ശിവാനി ശിവപ്രസാദ്, സാന്ദ്ര ശിവപ്രസാദ്, നിരഞ്ജൻ ഷിബു, ആനന്ദ് രാജു, ദ്രവീണ ഭട്ട്, ഇഷാൽ അഹമ്മദ് മച്ചിങ്ങൽ എന്നിവരും കാനിന്റെ വൊളന്റിയർമാരായ രാജു കാണിപ്പയ്യൂർ, ലിനു രാജ്, വിഷ്ണുപ്രിയ ഷിബു എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
സൈജൻ കണിയൊടിക്കൽ ഫോമാ അഡ്വൈസറി കൗൺസിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു
ഡിട്രോയിറ്റ് : ഫോമാ ഗ്രേറ്റ് ലേക്സ് റീജൺ സൈജൻ കണിയൊടിക്കലിനെ 2024-26 വർഷത്തേക്കുള്ള അഡ്വൈസറി കൗൺസിൽ സെക്രട്ടറി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തു.
ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നടക്കാനിരിക്കുന്ന ഫോമായുടെ ഇന്റർനാഷനൽ കൺവൻഷണിൽ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും. അമേരിക്കയിലെ മലയാളി സമൂഹത്തിൽ സജീവ പ്രവർത്തകനായ സൈജൻ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റാണ് ഇപ്പോഴത്തെ ബോർഡ് ഓഫ് ട്രസ്റ്റ് സെക്രട്ടറി, ’ധ്വനി’ മാസികയുടെ ചീഫ് എഡിറ്റർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. സംഘടനാ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് സൈജനെ ഈ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തത്.
റിപ്പബ്ലിക്കിലെ പുന്റക്കാനയിൽ ബാർസലോ ബവാരോ പാലസ് ഫൈവ്സ്റ്റാർ റിസോർട്ടിൽ വച്ചു ഓഗസ്റ്റ് 8 മുതൽ 11 വരെ നടത്തപ്പെടുന്ന ഇന്റർനാഷണൽ കൺവൻഷണിൽ വച്ചാണ് ഫോമായുടെ 2024-26 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടക്കുക. 2007ൽ മിഷിഗനിലെ ഡിട്രോയിറ്റിലേക്ക് കുടുംബസമേതം ചേക്കേറിയ സൈജൻ കണിയൊടിക്കൽ ആലുവ സ്വദേശിയാണ്.
മുതൽ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സൈജൻ കണിയൊടിക്കലിന് നേതൃത്വപാടവവും അതുല്യമായ പ്രവർത്തനശൈലിയും ഉണ്ടെന്ന് ഗ്രേറ്റ് ലേക്സ് റീജിൻ ആർവിപി ബോബി തോമസ്സ്, ഗ്രേറ്റ് ലേക്സ് നാഷനൽ കമ്മറ്റി മെമ്പർ സുദീപ് കിഷൻ, ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് പ്രിൻസ് ഏബ്രഹാം, ഡിട്രോയിറ്റ് കേരള ക്ലബ് പ്രസിഡന്റ് ആഷ മനോഹരൻ, കേരളാ അസോസിയേഷൻ ഓഫ് ഓഹായോ പ്രസിഡന്റ് ബാലു കൃഷ്ണൻ എന്നിവർ അഭിപ്രായപ്പെട്ടു. അതിനാൽ, ഈ സ്ഥാനത്തേക്ക് അദ്ദേഹം ഏറ്റവും അനുയോജ്യനാണെന്ന് അവർ വിശ്വസിക്കുന്നു.മിഷിഗനിലെ വിക്സത്തിൽ റജിസ്ട്രേഡ് നഴ്സായ ഭാര്യ മിനിയോടും മക്കളായ എലൈൻ റോസ്, ആരൺ ജോ എന്നിവരോടുമൊപ്പമാണ് സൈജൻ താമസിക്കുന്നത്.
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്റെ വാർഷിക കുടുംബ സംഗമവും 2024-ലെ പ്രവർത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി മേയ് 11-ന് ശനിയാഴ്ച വൈകുന്നേരം 5ന് പന്പ ഇന്ത്യൻ കമ്മനണിറ്റി സെന്ററിൽ (9726 Bustleton Ave Unit #1, Philadelphia, PA 19115) നടത്തുന്നു.
കവയിത്രിയും സാംസ്കാരിക പ്രവർത്തകയുമായ സോയ നായർ മുഖ്യ അതിഥിയായി മാതൃദിന സന്ദേശം നൽകും. പെൻസിൽവേനിയ മുഖ്യധാര രാഷ്ട്രീയ നേതാക്കളും ഫൊക്കാന പ്രതിനിധികളും വിവിധ സാംസ്ക്കാരിക സംഘടനകളുടെ സാരഥികളും ആഘോഷ പരിപാടികളിൽ പങ്കെടുക്കുമെന്ന് പ്രസിഡന്റ് റവ. ഫിലിപ്പ് മോഡയിൽ അറിയിച്ചു.
മാതൃദിനാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അമ്മമാരെ ആദരിക്കുന്ന
പ്രത്യേക പരിപാടിയും തുടർന്ന് ബാങ്ക്വറ്റും ഉണ്ടായിരിക്കും. പരിപാടികളുടെ
ക്രമീകരണത്തിന് അലക്സ് തോമസ് കോഡിനേറ്ററുമായി പ്രവർത്തിക്കുന്നു. പന്പയുടെ
കുടുംബ സംഗമത്തിലേക്കും മാതൃദിനാഘോഷ പരിപാടികളിലേക്കും അംഗങ്ങളെയും
അഭണ്ടദയകാംക്ഷികളെയും ക്ഷണിക്കന്നു.
കൂടുതൽ വവരങ്ങൾക്ക്: റവ: ഫിലിപ്പ് മോഡയിൽ, 267 565 0335, ജോണ്‍ പണിക്കർ
215 605 5109, സുമോദ് നെല്ലിക്കാല 267 322 8527, അലക്സ് തോമസ്: 215
850 5268
ഇസ്രായേൽ വിരുദ്ധ പ്രവർത്തകർ ടെക്സസ് റിപ്പബ്ലിക്കൻ പ്രതിനിധിയുടെ ഓഫീസ് തകർത്തു
ടെക്സസ്: ഇസ്രായേൽ വിരുദ്ധ മുദ്രാവാക്യങ്ങളുമായി എത്തിയ പ്രതിഷേധക്കാർ ടെക്സസ് പ്രതിനിധിയുടെ ഓഫിസ് ആക്രമിച്ചു. യുഎസിലെ പ്രശസ്ത സർവകലാശാലകളായ പ്രിൻസ്റ്റൺ, ഡ്യൂക്ക്, ജോർജ് ടൗൺ എന്നിവിടങ്ങളിൽ പ്രതിഷേധവുമായി എത്തിയവരാണ് ടെക്സസിൽനിന്നുള്ള റിപബ്ലിക്കൻ പ്രതിനിധി ജോൺ കാർട്ടറുടെ ഓഫിസ് ആക്രമിച്ചത്.
ഓഫിസിലെ ചുവരുകളിൽ ചുവന്ന പെയിന്റ് ഉപയോഗിച്ച് ’ഫ്രീ ഗാസ’ എന്ന് വരച്ചാണ് ഇവർ പ്രതിഷേധം രേഖപ്പെടുത്തിയത്. എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ കാർട്ടർ ആക്രമണത്തെ രൂക്ഷമായി വിമർശിച്ചു.
ഇസ്രയേലിനുള്ള പിന്തുണ തുടരുമെന്നും ഉത്തരവാദികളെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ എഴുതി. ഇസ്രയേലിനെ പിന്തുണയ്ക്കുന്നതിനെതിരെ ഉയരുന്ന ഭീഷണികൾക്ക് വഴങ്ങില്ലെന്നും കാർട്ടർ വ്യക്തമാക്കി.
ഹഷ് മണി കേസ്: ട്രംപിനെ ജയിലിലടച്ചാൽ നേരിടാൻ തയാറെടുത്തു രഹസ്യാന്വേഷണ വിഭാഗം
ന്യൂയോർക്ക്: മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ക്രിമിനൽ ഹഷ് മണി ട്രയലിൽ കോടതിയലക്ഷ്യത്തിനു ജയിലിലടച്ചാൽ നേരിടാൻ തയാറെടുത്തു രഹസ്യാന്വേഷണ വിഭാഗം.
ജഡ്ജി ജുവാൻ മെർച്ചൻ അദ്ദേഹത്തെ ഹ്രസ്വകാല തടവിലാക്കാൻ തീരുമാനിക്കുമെന്നാണ് സാഹചര്യം പരിചയമുള്ള ഉദ്യോഗസ്ഥർ പറയുന്നത്. വിവാദമായ ഹിയറിംഗിന് ശേഷം ജഡ്ജി ചൊവ്വാഴ്ച ഈ വിഷയത്തിൽ തീരുമാനം മാറ്റിവച്ചു.
2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മുതിർന്ന സിനിമാ നടി സ്റ്റോമി ഡാനിയൽസിന് അന്നത്തെ അഭിഭാഷകനായ മൈക്കൽ കോഹൻ നൽകിയ പണം തിരിച്ചടയ്ക്കുന്നത് മറച്ചുവയ്ക്കാൻ ബിസിനസ് റിക്കാർഡുകൾ വ്യാജമാക്കിയെന്ന കുറ്റാരോപണത്തിലാണ് മുൻ പ്രസിഡന്റ് വിചാരണ നേരിടുന്നത്.
ആറ് ഇന്ത്യൻ - അമേരിക്കൻ വിദ്യാർഥികൾക്ക് പോൾ ആൻഡ് ഡെയ്സി സോറോസ് ഫെലോഷിപ്
ന്യൂയോർക്ക് : കുടിയേറ്റക്കാർക്ക് വേണ്ടിയുള്ള മെറിറ്റ് അധിഷ്ഠിത ബിരുദ സ്കൂൾ പോൾ ആൻഡ് ഡെയ്സി സോറോസ് ഫെലോഷിപ് നേടി ആറ് ഇന്ത്യൻഅമേരിക്കൻ വിദ്യാർഥികൾ. ആയുഷ് കരൺ, അക്ഷയ് സ്വാമിനാഥൻ, കീർത്തന ഹോഗിരാള, മാളവിക കണ്ണൻ, ശുഭയു ഭട്ടാചാര്യ, അനന്യ അഗസ്റ്റിൻ മൽഹോത്ര എന്നിവരാണ് പട്ടികയിലുള്ള ആറ് ഇന്ത്യൻ-അമേരിക്കക്കാർ.
രാജ്യത്തുടനീളമുള്ള സ്ഥാപനങ്ങളിൽ അവരുടെ ബിരുദ പഠനത്തിനായി ഓരോരുത്തർക്കും 90,000 ഡോളർ വരെ ധനസഹായം ലഭിക്കും. 2,323 അപേക്ഷകരിൽ നിന്ന് 30 പേരാണ് അവരുടെ നേട്ടങ്ങൾക്കും പഠന മേഖലകളിലുടനീളം യുണൈറ്റഡ് സ്റ്റേറ്റ്സിന് അർഥവത്തായ സംഭാവനകൾ നൽകാനുള്ള അവരുടെ കഴിവിനുമായി തെരഞ്ഞെടുക്കപ്പെട്ടത്.
26 വർഷം മുമ്പ് ഫെലോഷിപ്പ് സ്ഥാപിതമായതു മുതൽ, പ്രോഗ്രാം 80 ദശലക്ഷത്തിലധികം ഫണ്ടിങ് നൽകി. ഫെലോഷിപ്പിനായി മുൻപ് തിരഞ്ഞെടുക്കപെട്ടവരിൽ യുഎസ് സർജൻ ജനറൽ വിവേക് മൂർത്തി ഉൾപ്പെടുന്നു.
സെന്റ് ബാർണബസ് ഓർത്തഡോക്സ് മിഷൻ ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
വാഷിംഗ്ടൺ ഡിസി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ കിക്കോഫ് ഏപ്രിൽ 21 ഞായറാഴ്ച സെന്റ് ബാർണബസ് ഓർത്തഡോക്സ് മിഷൻ ഇടവകയിൽ നടന്നു. ഫാമിലി & യൂത്ത് കോൺഫറൻസ് കമ്മിറ്റി അംഗങ്ങളായ ഐറിൻ ജോർജ്, നിക്കോൾ വർഗീസ്, നോയൽ വർഗീസ് എന്നിവരടങ്ങിയ സംഘം ഇടവക സന്ദർശിച്ചു.
അറിയാം വിശദമായിവിശുദ്ധ കുർബാനയ്ക്കുശേഷം ഫാ. അനൂപ് തോമസ് (വികാരി) കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി സ്വാഗതം ആശംസിച്ചു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ഏറ്റവും വലിയ ആത്മീയ സമ്മേളനമാണ് ഫാമിലി & യൂത്ത് കോൺഫറൻസ്. നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും വിവിധ ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ ഈ നാല് ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കും.
കോൺഫറൻസിന്റെ സ്ഥലം, തീയതി, പ്രസംഗകർ, രജിസ്ട്രേഷൻ എന്നിവ ഉൾപ്പെടെയുള്ള പൊതുവായ വിവരങ്ങൾ ഐറിൻ ജോർജ്ജ് നൽകി. കോൺഫറൻസിന്റെ സ്മരണാർഥം പ്രസിദ്ധീകരിക്കുന്ന സുവനീറിനെ കുറിച്ച് നിക്കോൾ വർഗീസ് സംസാരിച്ചു. റാഫിൾ ടിക്കറ്റുകൾ വാങ്ങാനും ആകർഷകമായ സമ്മാനങ്ങൾ നേടാനുമുള്ള അവസരത്തെക്കുറിച്ചും നിക്കോൾ വിശദീകരിച്ചു.
കോൺഫറൻസിന്റെ ധനസമാഹരണത്തിന്റെ ഭാഗമായ സ്പോൺസർഷിപ്പ് അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നോയൽ വർഗീസ് പങ്കിട്ടു. കോൺഫറൻസിന് രജിസ്റ്റർ ചെയ്യുന്നവർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകുന്ന വിനോദ സായാഹ്നത്തെക്കുറിച്ചും നോയൽ സംസാരിച്ചു.
ഒരു ആത്മീയ അനുഭവത്തിനും മഹത്തായ ഓർമ്മകൾക്കുമായി കോൺഫറൻസിൽ പങ്കെടുക്കാൻ കോൺഫറൻസ് ടീം എല്ലാവരേയും പ്രോത്സാഹിപ്പിച്ചു. റാഫിൾ ടിക്കറ്റുകൾ വാങ്ങി നിരവധി ഇടവക അംഗങ്ങൾ സമ്മേളനത്തിന് പിന്തുണ വാഗ്ദാനം ചെയ്തു. ആത്മാർത്ഥമായി പിന്തുണച്ച വികാരിക്കും ഇടവക അംഗങ്ങൾക്കും കോൺഫറൻസ് ടീം നന്ദി പറഞ്ഞു.
ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും.
ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. "ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി "ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക’ (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം.
ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ, കോൺഫറൻസ് കോഓർഡിനേറ്റർ (914.806.4595), ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (516.439.9087).
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
വെസ്റ്റ് ചെസ്റ്റര്‍ : വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി . മൗണ്ട് പ്ലെസന്റ് കമ്മ്യൂണിറ്റി ഹാളിലെ നിറഞ്ഞ കവിഞ്ഞ സദസിൽ നടന്ന ഫാമിലി നൈറ്റ് ആഘോഷ പരിപാടികളിൽ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്കും തുടക്കം കുറിച്ചത്.
പ്രസിഡന്റ് വർഗീസ് എം. കുര്യൻ (ബോബൻ) ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐപിസിഎൻഎ) പ്രസിഡന്റ് സാമുവൽ ഈശോ (സുനിൽ ട്രൈസ്റ്റാർ) ഉദ്ഘാടനം ചെയ്തു. കോർഡിനേറ്റർ ടെറൻസൺ തോമസിസ് ആമുഖ പ്രസംഗം നടത്തി. സെക്രട്ടറി ഷോളി കുമ്പിളിവേലി അസോസിയേഷന്റെ പ്രവർത്തനങ്ങളെ പറ്റിയും ഗോൾഡൻ ജൂബിലി ആഘോഷ പരിപാടികളെ പറ്റിയും സംസാരിച്ചു. ട്രഷർ ചാക്കോ പി ജോർജ് (അനി ), വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ ,ജോ. സെക്രട്ടറി നിരീഷ് ഉമ്മൻ , ജോയിന്റ് ട്രഷർ അലക്സാണ്ടർ വർഗീസ് എന്നിവരും സന്നിധരായിരുന്നു.
ഗോൾഡൻ ജൂബിലി വർഷആഘോഷങ്ങൾ പ്രസിഡന്റ് വർഗീസ് എം. കുര്യൻ, ഐപിസിഎൻ.എപ്രസിഡന്റ് സാമുവൽ ഈശോ, മുൻ പ്രസിഡന്റുമാരായ തോമസ് കോശി, ജെ . മാത്യൂസ് , കെ .ജെ ഗ്രഗരി , ജോൺ കെ. മാത്യു (ബോബി ) എ .വി വർഗീസ് , ടെറൻസ്ൺ തോമസ് , ജോയി ഇട്ടൻ , ജോൺ ഐസക് , ഗണേഷ് നായർ ,ശ്രീകുമാർ ഉണ്ണിത്താൻ, ആന്റോ വർക്കി, സെക്രട്ടറി ഷോളി കുമ്പിളിവേലി, ട്രഷർ ചാക്കോ പി ജോർജ് (അനി )ജോ. സെക്രട്ടറി : നിരീഷ് ഉമ്മൻ , ജോയിന്റ് ട്രഷർ അലക്സാണ്ടർ വർഗീസ് എന്നിവരും ചേർന്ന് തിരി കത്തിച്ചു . കമ്മിറ്റി മെംബേഴ്സിനു വേണ്ടി , കെ . കെ . ജോൺസൻ, രാജൻ ടി ജേക്കബ് , ഇട്ടൂപ്പ് ദേവസ്യ, സുരേന്ദ്രൻ നായർ, മാത്യു ജോസഫ് , ജോണ്‍ തോമസ്, ജോർജ് കുഴിയാഞ്ഞാൽ, തോമസ് ഉമ്മൻ , തോമസ് പോയ്കയിൽ , ജോ ഡാനിയേൽ എന്നിവരും ഫൊക്കാനയെ പ്രധിനിധികരിച്ചു ജോയിന്റ് സെക്രട്ടറി ജോയി ചാക്കപ്പാനും, റീജണൽ വൈസ് പ്രസിഡന്റ് മത്തായി ചാക്കോയും , ഫോമായെ പ്രധിനിധികരിച്ചു ഷിനു ജോസഫ് എന്നിവരും തിരി തെളിയിച്ചു. മീഡിയയെ പ്രധിനിധികരിച്ചു ജോസ് കടപ്പുറവും , ഷിജോ പൗലോസും പങ്കെടുത്തു.
അൻപത് വര്‍ഷത്തെ പാരമ്പര്യം നെഞ്ചിലേറ്റി, ഓരോ ഘട്ടങ്ങളിലും പുതുമയേറിയ ആശയങ്ങളും നൂതന പദ്ധതികളുമായാണ് വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങൾ എന്നും കാണാൻ സാധിച്ചിട്ടുള്ളത് എന്ന് സുനിൽ ട്രൈസ്റ്റാർ അഭിപ്രായപ്പെട്ടു .
മുൻ പ്രസിഡന്റുമാർ ആയിരുന്ന സെബാസ്റ്റിയൻ. ആഴത്തു, നൈനാൻ ചാണ്ടി, കൊച്ചുമ്മൻ ജേക്കബ്, എം .വി ചാക്കോ, ജോൺ ജോർജ് , രാജു സക്കറിയ , ഡോ. ഫിലിപ്പ് ജോർജ് , കെ.ജി . ജനാർദ്ദനൻ എന്നിവർക്ക് ആദരഞ്ജലികൾ അർപ്പിച്ചു .
ഒരു സംഘടന ഗോൾഡൻ ജൂബിലി ആഘോഷിക്കുക എന്നത് ഒരു ചരിത്രം തന്നെയാണ് പ്രേത്യേകിച്ചും ജനിച്ച നാടും വീടും വിട്ടു മറ്റൊരു ഭുമികയിലാകുമ്പോൾ ആ ചരിത്ര മുഹുർത്തത്തിനു പത്തരമാറ്റു ഭംഗി കൂടും . ഈ സംഘടനയുടെ ഭാഗമാകുക മാത്രമല്ല അതിന്റെ ചരിത്ര നിയോഗത്തിനൊപ്പാം പങ്കാളി ആകുവാൻ സാധിച്ചു എന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ടെറൻസൺ തോമസ് അഭിപ്രായപ്പെട്ടു.
മാതൃഭാഷയായ മലയാളത്തോടും, മലയാളീ സമൂഹത്തോടും സ്നേഹമുള്ള ഒരു ചെറിയ സഹൃദ കൂട്ടായ്മയില്‍ നിന്ന് മെല്ലെ വളര്‍ന്നു വന്ന്, ഇന്ന് വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ എന്ന നാമധേയത്തില്‍ അറിയപ്പെടുന്നത് പല വ്യക്തികളുടെ ശ്രമഫലമാണ്. നമ്മള്‍ക്കും നമ്മുടെ തലമുറകള്‍ക്കും ഒത്തുചെരുവാന്‍ കഴിയുന്ന ഒരു വലിയ വേദിയാക്കി മാറ്റിയ ഇതിന്റെ സ്ഥാപകനേതാക്കന്മാരെയും ഇതിന്റെ സാരഥികളായി പ്രവര്‍ത്തിച്ചവരെയും ഈ അവസരത്തില്‍ നമ്മള് പ്രത്യേകം ആദരിക്കേണ്ടിയിരിക്കുന്നുവെന്ന് സെക്രട്ടറി ഷോളി കുമ്പിളിവേലി അഭിപ്രായപ്പെട്ടു.
ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി 90ാം ഡിസ്ട്രിക്ടിലെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന
മുൻ പ്രസിഡന്റ് കൂടിയായ ജോൺ ഐസക് ഏവരോടും സഹായ സഹകരണങ്ങൾ അഭ്യർഥിച്ചു സംസാരിച്ചു .
ബിന്ദ്യ ശബരിയും ടിപ്സി രാജ് എന്നിവർ അവതരിപ്പിച്ച നിർത്തവും ബിന്ദ്യ ശബരിയുടെ നാടോടി നിർത്താവും ഏവരുടെയും മനം കവർന്നു.നാട്യമുദ്ര സ്കൂളിലെ ദിയ , ജിയ , അന്നപൂർണ്ണ , മേഘ്ന കാവ്യാ എന്നിവരുടെ നിർത്തങ്ങളും കൗശല , അൻവി , റിത്വിക, ദഹ്ലിയാ കിറ എന്നിവരുടെ ഡാൻസ് പ്രോഗ്രാമുകൾ നയന മനോഹരമായിരുന്നു. സിനിഷ മേരി വർഗീസ് , ഹവാന സാറ മാത്യു , മൈൽസ് പൗലോസ്, സെലിൻ പൗലോസ് എന്നിവരുടെ ഗനങ്ങളും സ്വരമധുരമായിരുന്നു.നിമിഷ ആൻ വർഗീസ് എം സി ആയി പ്രവർത്തിച്ചു .
യുവജനങ്ങൾക്കായി ടാലന്റ് ഷോ സംഘടിപ്പിച്ചു കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ
വാഷിംഗ്ടൺ ഡിസി: കുട്ടികളുടെ വിവിധ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും അവ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ (കെഎജിഡബ്ല്യു ) യുവജനങ്ങൾക്കായി നടത്തിയ ടാലന്റ് ടൈം, സാഹിത്യ, ഫൈൻ ആർട്സ്, പെർഫോമിംഗ് ആർട്സ് മത്സരങ്ങൾ വൻപിച്ച വിജയമായി. എഴുപത്തിൽ അതികം വിധികർത്താക്കളും നൂറിൽ അധികം സഹായികളും മൂന്നു ദിവസമായി നടത്തിയ മത്സരങ്ങൾ ഒരു സ്കൂൾ കലോത്സവത്തിന്റെ പ്രതീതി ഉണർത്തി. അമേരിക്കയിലെ തന്നെ ഏറ്റവും വലിയ കലോത്സവമാണ് വാഷിംഗ്ടൺ ഡിസിയിൽ അരങ്ങേറിയത്.
2007-08-ൽ കെഎജിഡബ്ല്യു ആരംഭിച്ച ഈ യുവജനോത്സവം ഓരോ വർഷം കഴിയും തോറും മെച്ചപ്പെട്ട രീതിയിൽ നടത്താൻ കഴിഞ്ഞു എന്നത് അഭിമാനിക്കാവുന്ന കാര്യമാണ്. ഇന്ന് അത് വളർന്നു പന്തലിച്ചു ഒരു സ്കൂൾ കലോത്സവത്തെ പോലെ വളർത്തിയെടുക്കാൻ കഴിഞ്ഞത് വാഷിംഗ്ടൺ ഡിസിയിലെ മലയാളികളുടെ നിർലോഭമായ സഹകരണം കൊണ്ട് മാത്രമാണ് .
ഗ്രേറ്റർ വാഷിംഗ്ടൺ ഡിസി ഏരിയയിൽ നിന്നും പരിസര സ്റ്റേറ്റുകളിൽ നിന്നുപോലും കുട്ടികൾ മത്സരിക്കാൻ എത്തി.മുപ്പതു ഇനങ്ങളിൽ ആയി നടന്ന മത്സരങ്ങളിൽ ആയിരത്തോളം കുട്ടികൾ പങ്കെടുത്തു അതിൽ വിജയികളായവർക്ക് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു.
സാംസ്കാരിക സമ്പന്നതക്ക് തിളക്കം കൂട്ടാന്‍ വലിയ പങ്കുവഹിക്കുന്ന ഒന്നാണ് കലയും ആർട്ടും . ഓരോ കുട്ടികളിലെയും പ്രതിഭകളെ കണ്ടെത്തി അവയെ ഏറ്റവും ഉയർന്ന തലത്തിലേക്ക് വികസിപ്പിക്കാൻ ആവശ്യമായ അവസരം ഒരുക്കുക എന്നതാണ് കെഎജിഡബ്ല്യുവിന്റെ ലക്ഷ്യം. അമേരിക്കയിൽ വളരുന്ന നമ്മുടെ ചില കുട്ടികൾ വളരെ അധികം കഴിവുകൾ ഉള്ള കുട്ടികളാണ്.
സെക്രട്ടറി ആശാ ഹരിദാസിന്റെ നേതൃത്വത്തിൽ വോളന്റിയർമാരുടെ ഒരു വലിയ സംഘം ഈ വർഷത്തെ മത്സരം വൻ വിജയമാക്കാൻ ദിവസങ്ങളോളം പരിശ്രമിച്ചു . ഈ വർഷത്തെ ടാലെന്റ് കമ്മിറ്റിയിൽ പ്രവർത്തിച്ച രാജീവ് ജോസഫ് , അനിത കോരാനാഥ് , അരുൺ മോഹൻ , സ്നേഹ അരവിന്ദ് , സ്വപ്ന മനക്കൽ , ശാലിനി നമ്പ്യാർ , ജോസി ജോസ് , അബ്ജ അരുൺ , ആഷ്ലിൻ ജോസ്, അപർണ പണിക്കർ , ജീജ രഞ്ജിത്ത് എന്നിവരുടെ പ്രവർത്തനം പ്രശംസനീയം ആയിരുന്നു . അതിന്റെ ഭലമായാണ് ഈ യുവജനോത്സവം ഇത്ര വിജയമാക്കാൻ കഴിഞ്ഞത് . ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കുന്നതായി പ്രസിഡന്റ് സുഷ്മ പ്രവീൺ അറിയിച്ചു.
പല പ്രമുഖ കമ്മ്യൂണിറ്റി ലീഡേഴ്സ് പങ്കെടുത്ത ഈ പരിപാടിയിൽ അമേരിക്കയിലെ പ്രമുഖ സംഘടനകൾ ആയ ഫൊക്കാന , ഫോമാ , വേൾഡ് മലയാളീ കൗൺസിൽ , KCSMW , കൈരളീ ബാൾട്ടിമോർ എന്നീ സംഘടനകളിൽ നിന്നും നിറ സാനിദ്യവും ഉണ്ടായിരുന്നു . ജ്യോത്സ്ന , ഫ്രാങ്കോ , നന്ദു കൃഷ്ണമൂർത്തി , അഭിരമി , റോഷൻ (ഐഡിയ സ്റ്റാർ സിംഗർ)ലക്ഷ്മി ഗോപാല സ്വാമി തുടങ്ങി വളരെ അധികം വിശിഷ്ട വ്യക്തികൾ ആശംസകൾ അറിയിച്ചു.
പിസിഐസി കോണ്‍ഫറന്‍സ്: ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ടൊറോന്റോ∙ കാനഡയിലെ മലയാളി പെന്തക്കോസ്റ്റ് സഭകളുടെ ആദ്യ കൂട്ടായ്മ ടൊറോന്റോയിൽ ഓഗസ്റ്റ് 1 ന് നടത്തപ്പെടുന്നു. കാനഡയിലെ പത്തു പ്രവിശ്യകളിലെയും മലയാളി പെന്തക്കോസ്റ്റ് സഭകൾ ഒന്നുചേർന്ന് സംഘടിപ്പിക്കുന്ന പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യകനേഡിയൻസ് (പിസിഐസി)ന്റെ ആദ്യ കോൺഫറൻസ് ഓഗസ്റ്റ് 1 മുതൽ 3 വരെ കാനഡ ക്രിസ്ത്യൻ കോളേജ്, വിറ്റ്ബി ഓഡിറ്റോറിയത്തിൽ വച്ചാണ് നടക്കുക.
നൂറിലധികം സഭകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന ഈ കോൺഫറൻസിൽ കേരളത്തിൽ നിന്നുള്ള പ്രമുഖ പാസ്റ്റർമാർ പ്രഭാഷണങ്ങൾ നടത്തും. കൂടാതെ, വിവിധ ആത്മീയമായ പരിപാടികളും കോൺഫറൻസിൽ ഉണ്ടായിരിക്കും.
കോൺഫറൻസിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ . www.pfic.ca. എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. ഇതുകൂടാതെ ടൊറോന്റോ, കാൽഗറി, എഡ്മണ്ടൻ, ഹാലിഫാക്സ്, സസ്കറ്റ്വാൻ എന്നീ സ്ഥലങ്ങളിൽ നടക്കുന്ന പ്രമോഷനൽ മീറ്റിങ്ങുകളിലും പങ്കെടുത്ത് റജിസ്റ്റർ ചെയ്യാനുള്ള അവസരം ലഭിക്കും. 16 അംഗങ്ങൾ ഉൾപ്പെടുന്ന നാഷണൽ കമ്മിറ്റിയാണ് കോൺഫറൻസ് നടത്തിപ്പിനായി രൂപീകരിച്ചിട്ടുണ്ട്.
പാസ്റ്റർ ജോൺ തോമസ് (ടൊറോന്റോ) ജനറൽ കൺവീനർ, പാസ്റ്റർ ഫിന്നി ശാമുവേൽ (ലണ്ടൻ, ഒന്റാറിയോ) ജനറൽ സെക്രട്ടറി, പാസ്റ്റർ വിൽസൺ കടവിൽ (എഡ്മണ്ട്ൻ, ആൽബെർട്ട) ജനറൽ ട്രഷറർ എന്നിവരാണ് പ്രധാന ഭാരവാഹികൾ. പബ്ലിസിറ്റി കൺവീനർമാരായി പാസ്റ്റർ ബാബു ജോർജ്, ബ്ലെസ്സൻ ചെറിയാൻ, പ്രയർ കോർഡിനേറ്റർസായി പാസ്റ്റർമാരായ എബ്രഹാം തോമസും, സാമുവൽ ഡാനിയേലും, അതോടൊപ്പം ലേഡീസ് കോർഡിനേറ്ററായി വത്സമ്മ ഏബ്രഹാമും പ്രവർത്തിക്കുന്നു.. കൂടാതെ ഈ കോൺഫറൻസിന് സുഗമമായ നടത്തിപ്പിനു വേണ്ടി 40 ൽ പരം അംഗങ്ങൾ അടങ്ങുന്ന ലോക്കൽ കമ്മറ്റി പ്രവർത്തിക്കുന്നു. പ്രാദേശിക സഭകളിൽ നിന്നും തിരഞ്ഞെടുക്കപെട്ട 30ൽ പരം ക്വയർ മെമ്പേഴ്സ് ഈ കോൺഫറൻസിന് വേണ്ടി ഗാനങ്ങൾ ആലപിക്കുന്നതാണ്. താമസ, ഭക്ഷണ ക്രമീകരണങ്ങൾ ഉണ്ടായിരിക്കും.
ഹൂസ്റ്റൺ കേരള ഹൗസിൽ തെരഞ്ഞെടുപ്പ് സംവാദം സംഘടിപ്പിച്ചു
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരള ഹൗസിൽ നടന്ന തെരഞ്ഞെടുപ്പ് സംവാദം അക്ഷരാർഥത്തിൽ മൂന്നു മുന്നണികളുടെ പോരാട്ടം തന്നെയായിരുന്നു. അങ്കത്തട്ട് @ അമേരിക്ക എന്ന പേരിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെയും (ഐപിസിഎൻഎ) മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഹൂസ്റ്റന്റെയും (മാഗ്) സംയുക്താഭിമുഖ്യത്തിൽ നടന്ന സംവാദം വീറും വാശിയും നിറഞ്ഞ രാഷ്ട്രീയ ചോദ്യോത്തരങ്ങളുടെ വേദിയായി മാറി.
ഇന്ത്യൻ, അമേരിക്കൻ ദേശീയ ഗാനങ്ങളോടെ ആരംഭിച്ച പ്രാരംഭ സമ്മേളനത്തിൽ മാഗ് പ്രസിഡന്റ് മാത്യൂസ് മുണ്ടയ്ക്കൽ സ്വാഗതമാശംസിച്ചു. ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ.കെ.പട്ടേൽ, ഐപിസിഎൻഎ ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് സൈമൺ വളാച്ചേരിൽ എന്നിവർ ആശംസകൾ അറിയിച്ചു.
തുടർന്ന് എംസി ആൻസി ശാമുവേൽ മോഡറേറ്റർമാരായ അജു വാരിക്കാട്, സജി പുല്ലാട് എന്നിവരെ വേദിയിലേക്ക് ക്ഷണിച്ചു. സജി പുല്ലാട് ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മൂന്നു മുന്നണികളുടെയും വക്താക്കളെ വേദിയിലേക്ക് ക്ഷണിച്ചു.
എൻഡിഎ (ബിജെപി) മുന്നണിയെ പ്രതിനിധീകരിച്ച് മന്ത്രയുടെ മുൻ പ്രസിഡന്റും യുവമോർച്ച നേതാവുമായിരുന്ന ഹരി ശിവരാമൻ, യുഡിഎഫിനുവേണ്ടി വിദ്യാർഥി രാഷ്ട്രീയത്തിലൂടെ വളർന്നു വന്ന് ഇപ്പോൾ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) ദേശീയ ജനറൽ സെക്രട്ടറിയുമായ ജീമോൻ റാന്നി, എൽഡിഎഫിനുവേണ്ടി എസ് എഫ് ഐ പ്രസ്ഥാനത്തിൽ കൂടി രാഷ്രീയ പ്രവർത്തനം ആരംഭിച്ച ഇടതുപക്ഷ സഹയാത്രികനും കോട്ടയം ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സെക്രട്ടറിയുമായ അരവിന്ദ് അശോക് എന്നിവറായിരുന്നു വക്താക്കൾ.
മോഡറേറ്റർ അജു വാരിക്കാട് മൂന്ന് മുന്നണികളോടും അഴിമതിമുക്തമായ ഒരു ഭാരതത്തിനു വേണ്ടി നിങ്ങളിൽ നിന്ന് എന്ത് പ്രതീക്ഷിക്കാം എന്ന ചോദ്യത്തോടെ ആരംഭിച്ച ഡിബേറ്റ് 2 മണിക്കൂർ നീണ്ടപ്പോൾ ശക്തമായ വാദങ്ങളും പ്രതിവാദങ്ങളും വാഗ്വാദങ്ങളുമായി ’കേരള ഹൗസ്ന്ധ ഒരു ഇലക്ഷൻ പോർക്കളം തീർക്കുകയായിരുന്നു. ദേശീയ, കേരള രാഷ്ട്രീയ വിഷയങ്ങൾ എല്ലാം തന്നെ ഡിബേറ്റിന്റെ ഭാഗമായി തീർന്നു.
കോൺഗ്രസ് പ്രകടന പത്രികയും, ബിജെപി പ്രകടന പത്രികയും വാഗ്ദാനങ്ങളും പ്രതീക്ഷകളും, സിപിഎം നിലപാടുകളും എല്ലാം തന്നെ സംവാദത്തെ ഈടുറ്റതാക്കിയപ്പോൾ, ഹാളിൽ നിറഞ്ഞു നിന്ന വിവിധ കക്ഷികളുടെ അണികൾ കൂരമ്പു തറക്കുന്ന ചോദ്യങ്ങളുമായി വക്താക്കളെ ഉത്തരം മുട്ടിക്കാൻ ശ്രമിച്ചപ്പോൾ പയറ്റി തെളിഞ്ഞ രാഷ്ട്രീയ നേതാക്കളെ പോലെ മൂന്ന് വക്താക്കളും മറുപടി കൊടുത്തു കൊണ്ടേയിരുന്നത് ശ്രദ്ധേയമായിരുന്നു.
ഇന്ത്യയിൽ 400 ലധികം സീറ്റുകൾ നേടി മോദിയും ബിജെപിയും അധികാരത്തിൽ വരുമെന്ന് ഹരി ശിവരാമൻ പറഞ്ഞപ്പോൾ അങ്ങനെയൊരു ദുരന്തം ഇന്ത്യയിൽ ഇനിയും ഉണ്ടാകാതിരിക്കട്ടെയെന്നും ഇവിഎം മറിമായം നടന്നില്ലെങ്കിൽ 300 ലധികം സീറ്റുകൾ നേടി ഇന്ത്യ മുന്നണി അധികാരത്തിൽ വരുമെന്നുള്ള പ്രതീക്ഷയാണുള്ളതെന്നു ജീമോൻ റാന്നി പറഞ്ഞു. ഇന്ത്യ മുന്നനിയുടെ ഭാഗമായ എൽഡിഎഫ് പ്രതിനിധി അരവിന്ദ് അശോക് പാർലമെന്റിൽ കേരളത്തിന്റെ പ്രതിനിധികളായി ഇന്ത്യ മുന്നണിയിൽ എൽഡിഎഫിന്റെ പ്രാതിനിധ്യം ഉണ്ടാവേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണ് എന്ന് പറയുകയും ചെയ്തു.
കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണെന്നും മൂന്ന് മുന്നണികളും 20ൽ 20 സീറ്റുകളും പ്രതീക്ഷിക്കുന്നുവെന്നും മൂന്ന് പേരും പറഞ്ഞു. ഐപിസിഎൻഎ മുൻ വൈസ് പ്രസിഡന്റ് ജോയ് തുമ്പമൺ നന്ദി രേഖപ്പെടുത്തിക്കൊണ്ട് പരിപാടി അവസാനിപ്പിച്ചു. പരിപാടിയിലെ ചർച്ചകളും സംവാദങ്ങളും പ്രവാസി ചാനൽ ഓൺലൈൻ, & ഫെയ്സ്ബുക്ക്,മാഗ് ഔദ്യോഗിക പേജിലെ ഫെയ്സ്ബുക്ക് ലൈവ്, യുട്യൂബിൽ ജിടിവി ഗ്ലോബൽ എന്നീ നാല് വ്യത്യസ്ത പ്ലാറ്റ്ഫോമുകളിലെ തത്സമയ സംപ്രേക്ഷണങ്ങളിലൂടെ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ സാധിച്ചു.
പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി അമേരിക്കൻ മലയാളിയുടെ ലൈഫ് ആൻഡ് ലിംബ്
ന്യൂയോർക്ക്: കാലുകൾ നഷ്ടപ്പെട്ട് ചലന ശേഷി ഇല്ലാത്തവർക്ക് പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി സൗജന്യ കൃത്രിമ കാലുകൾ നൽകുന്നതിനായി കേരളത്തിൽ കഴിഞ്ഞ പത്തു വർഷത്തിലധികമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് "ലൈഫ് ആൻഡ് ലിംബ്'.
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിലെ വെട്ടിയാർ എന്ന കൊച്ചുഗ്രാമത്തിൽ ജോൺസൺ ശാമുവേൽ (റെജി) എന്ന മനുഷ്യ സ്നേഹിയുടെ മനസിൽ ഉദിച്ച ആശയത്തിലൂടെ 2013ൽ സ്ഥാപിതമായതാണ് "ലൈഫ് ആൻഡ് ലിംബ്' എന്ന സ്ഥാപനം.
പ്രസ്തുത സ്ഥാപനത്തിലൂടെ കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ഇരുന്നൂറിലധികം അംഗവൈകല്യർക്കാണ് കൃത്രിമ കാലുകൾ ലഭിച്ച് ചലനശേഷി തിരികെ കിട്ടുവാൻ ഭാഗ്യം ലഭിച്ചത്. കേരളത്തിനുള്ളിൽ നിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി കാലുകൾ നഷ്ടപ്പെട്ട നാനൂറിലധികം ആളുകൾ "ലൈഫ് ആൻഡ് ലിംബിൽ' കൃത്രിമ കാലുകൾ ലഭിക്കുന്നതിന് അപേക്ഷകൾ നൽകി കാത്തിരിക്കുന്നുണ്ട്.
ഇത്രയും പേർക്ക് ഉടൻ കൃത്രിമക്കാലുകൾ നൽകുക എന്നത് ഈ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം തികച്ചും അപ്രായോഗികമാണ്. എന്നാൽ ഒരു വർഷം പത്തു പേർക്ക് വീതം കൃത്രിമ കാലുകൾ നൽകണമെന്ന ഉദ്ദേശത്തോടെ ആരംഭിച്ച "ലൈഫ് ആൻഡ് ലിംബ്' ക്രമാതീതമായി ലഭിച്ച നാനൂറിലധികം അപേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും അർഹതപ്പെട്ട നൂറു പേർക്ക്, 145 കൃത്രിമ കാലുകൾ ഈ വർഷം ഡിസംബർ 14ന് നൽകണമെന്ന പ്രതീക്ഷയോടെ കഠിന പ്രയത്നത്തിലാണ്.
17-ാം വയസിൽ വെട്ടിയാർ എന്ന കൊച്ചു ഗ്രാമത്തിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ വ്യക്തിയാണ് ജോൺസൺ. പ്രാരംഭ കാലങ്ങളിൽ ന്യൂയോർക്ക് ലോംഗ് ഐലൻഡിൽ മൂത്ത സഹോദരൻ കുഞ്ഞുമോൻ ശാമുവേലിനോടൊപ്പം താമസിച്ച് മിനിയോള ഹൈസ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ക്വീൻസ് കോളജിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദവും കരസ്ഥമാക്കി.
കഴിഞ്ഞ 44 വർഷങ്ങളായി ന്യൂയോർക്കിൽ താമസമാക്കി എങ്കിലും ജന്മനാടിനോടുള്ള സ്നേഹവും നാട്ടിലുള്ള മറ്റു സ്വന്തക്കാരുമായുള്ള ബന്ധം നിലനിർത്തുന്നതിനുള്ള താത്പര്യവും ജോൺസണിനെയും കുടുംബത്തെയും ഇടയ്ക്കിടെ കേരളം സന്ദർശിക്കുവാനായി അമേരിക്കയിൽ നിന്നും എത്തുവാൻ പ്രേരിപ്പിച്ചുരുന്നു.
2011-ൽ കടുംബസമേതം കേരളത്തിലെത്തിയ ജോൺസൺ നാട്ടിലൂടെയുള്ള യാത്രക്കിടെ ഒരു കാൽ നഷ്ട്ടപ്പെട്ട് ചലന ശേഷിയില്ലാത്ത ഹതഭാഗ്യനായ ഒരു മനുഷ്യനെ കാണുവാനിടയായി. അപ്രതീക്ഷിതമായി നേരിട്ട ഒരു അപകടത്തിലൂടെ അയാളുടെ കാലുകൾ നഷ്ടപ്പെട്ട കദനകഥയും തുടർന്ന് അയാളുടെ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും കേട്ടപ്പോൾ മുതൽ ജോൺസൺ തന്റെ മനസിൽ വളരെ ദുഃഖഭാരമേറിയാണ് നാട്ടിൽ നിന്നും തിരികെ അമേരിക്കയിലേക്ക് വിമാനം കയറിയത്.
അന്ന് മുതൽ ഇത്തരം കാലുകൾ നഷ്ടപ്പെട്ടവരെ എങ്ങനെ സഹായിക്കാം എന്ന ചിന്ത മനസിനെ വല്ലാതെ അലട്ടി. പിന്നീട് ഇതേപ്പറ്റി ദീർഘമായി റീസേർച്ച് നടത്തിയപ്പോൾ ജർമൻ കമ്പനിയായ ഓട്ടോബൂക് അംഗവൈകല്യം സംഭവിച്ചവർക്കായി കൃത്രിമ അവയവങ്ങൾ നിർമിച്ച് നൽകുന്നു എന്ന് മനസിലാക്കി.
സ്വന്തം സമ്പാദ്യത്തിൽ നിന്നും പണം സ്വരൂപിച്ചാണ് 17 പേർക്ക് സൗജന്യമായി കൃത്രിമ കാലുകൾ നൽകി 2014-ൽ തന്റെ ജീവകാരുണ്യ പ്രവർത്തനത്തിന് ജോൺസൺ തിരികൊളുത്തിയതും "ലൈഫ് ആൻഡ് ലിംബ്' എന്ന സ്ഥാപനത്തിന് ജന്മം നൽകിയതും.
സ്വന്തം സമ്പാദ്യത്തിൽ നിന്നും ഭാര്യ ഷേർളിയുടെ ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ച് സ്വരൂപിച്ചതുമായ തുകയിലൂടെ അടുത്ത വർഷം പത്തു പേർക്ക് സൗജന്യമായി കൃത്രിമ കാലുകൾ നൽകുവാൻ സാധിച്ചു എന്നത് ആത്മസംതൃപ്തി നൽകി.
തന്റെ ഇത്തരം കാരുണ്യ പ്രവർത്തനത്തെ നേരിട്ട് മനസിലാക്കുവാൻ സാധിച്ച സ്വന്തം സഹോദരങ്ങളും ബന്ധുക്കാരും അടുത്ത സുഹൃത്തുക്കളിൽ ചിലരും ലൈഫ് ആൻഡ് ലിംബുമായി കൈകോർത്ത് പ്രവർത്തിക്കുവാൻ തുടങ്ങി. അതോടെ അവരുടെ കൈത്താങ്ങലുകൾ കൂടുതൽ പേർക്ക് കൃത്രിമക്കാലുകൾ നൽകുവാൻ പ്രചോദനമായി.
സൗജന്യ കൃത്രിമക്കാലുകൾ നൽകുന്നത് കേട്ടറിഞ്ഞ ധാരാളം പേർ അപേക്ഷയുമായി ഈ സ്ഥാപനത്തെ സമീപിച്ചു. പ്രസ്തുത അപേക്ഷകരുടെയെല്ലാം ആവശ്യങ്ങൾ നിറവേറ്റുവാൻ സ്വന്തമായി സാമ്പത്തികം കണ്ടെത്താൻ ഈ സ്ഥാപനത്തിന് സാധിക്കാതെ വന്നപ്പോൾ സഹായിക്കുവാൻ താത്പര്യമുള്ള പൊതുജനങ്ങളിൽ നിന്നും ലൈഫ് ആൻഡ് ലിംബ് 2018 മുതൽ സാമ്പത്തിക സഹായം സ്വീകരിക്കുവാൻ തുടങ്ങി.
ഒരു കൃത്രിമ കാലിന് ഏകദേശം രണ്ടു ലക്ഷത്തിനടുത്ത് രൂപാ ചിലവുള്ളതിനാൽ അമേരിക്കയിലുള്ള സഹായ മനസ്കരായ കുറെ സുഹൃത്തുക്കൾ ഒന്നും രണ്ടും മൂന്നും കൃത്രിമ കാലുകൾ സ്പോൺസർ ചെയ്യുവാൻ തയാറായി മുമ്പോട്ട് വന്നു.
ലൈഫ് ആൻഡ് ലിംബിന്റെ പ്രവർത്തനങ്ങളിലും കൃത്രിമ കാലുകൾ നൽകുന്ന ചടങ്ങുകളിലും ഏതാനും വർഷങ്ങളായി മുഖ്യഅതിഥികളായി പങ്കെടുക്കുന്ന ഫാ. ഡേവിസ് ചിറമേലും സാമൂഹിക പ്രവർത്തകനുമായ ഗോപിനാഥ് മുതുകാടും നൽകിയ പ്രചോദനങ്ങളും പ്രശംസനീയമാണ്.
പിന്നീട് നൂറുകണക്കിന് അർഹതപ്പെട്ടവരുടെ അപേക്ഷകൾ "ലൈഫ് ആൻഡ് ലിംബ്' സ്ഥാപനത്തിലേക്ക് ഒഴുകിയെത്തുവാൻ തുടങ്ങി. അതിൽനിന്നും അർഹതപ്പെട്ട നൂറു പേർക്ക്, നൂറ്റിപ്പതിനഞ്ച് കൃത്രിമ കാലുകൾ ഡിസംബർ 14ന് നൽകുവാനാണ് പദ്ധതിയിടുന്നത്.
നൂറു പേരിൽ പതിനഞ്ചോളം പേർ രണ്ടു കാലുകളും നഷ്ടപ്പെട്ടവരാണ്. ഇതിനായി ഒരു കൃത്രിമ കാലിന് ഏകദേശം രണ്ടായിരം ഡോളർ വീതമാണ് ചെലവ്. 115 കാലുകൾ നൽകുന്നതിന് 230,000 ഡോളറാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്.
അർഹതപ്പെട്ടവർക്ക് നൽകുന്ന കൃത്രിമക്കാലുകൾക്ക് ദീർഘനാളത്തെ ഉപയോഗം മൂലം തേയ്മാനങ്ങളും കേടുപാടുകളും സംഭവിക്കുമ്പോൾ അവ റിപ്പയർ ചെയ്തു നൽകുന്നതിനും ക്രമീകരണങ്ങൾ ചെയ്യേണ്ടതായി വന്നു. കാലുകൾ നഷ്ടപ്പെട്ട് കൃത്രിമ കാലുകൾ വച്ച് നൽകുന്ന ചെറിയ കുട്ടികൾ വളർന്നു വരുന്ന മുറയ്ക്ക് വ്യത്യസ്തമായ സൈസിലുള്ള കാലുകൾ നൽകേണ്ടതും അത്യാവശ്യമാണ്.
ആയതിനാൽ മാവേലിക്കര വെട്ടിയാറ്റിൽ ജോൺസന്റെ സ്വന്തമായുള്ള സ്ഥലത്ത് ലൈഫ് ആൻഡ് ലിംബ് സ്ഥാപനത്തിന്റെ മേൽനോട്ടത്തിൽ സ്ഥാപിതമായ ഒരു പ്രോസ്തെറ്റിക്സ് ക്ലിനിക്ക് 2023 നവംബർ 14ന് ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. കൃതിമക്കാലുകളുടെ റിപ്പയറിംഗിനും അതിന്റെ പാർട്ടുകൾക്കും നല്ല തുക ചിലവാകുമെങ്കിലും അതും ഈ സ്ഥാപനം സൗജന്യമായാണ് നൽകുന്നത്.
ലൈഫ് ആൻഡ് ലിംബിന്റെ പ്രവത്തന രീതികളെപ്പറ്റിയും കൃതിമക്കാലുകൾ ലഭിച്ചവരുടെ ജീവിതാനുഭവങ്ങളും അവരുടെ സാക്ഷ്യങ്ങളും അറിയണമെന്ന് താത്പര്യമുള്ളവർക്കായി നടത്തുന്നതിനായി ഒരു ഡിന്നർ നൈറ്റ് സംഘടിപ്പിക്കുവാൻ തയാറെടുക്കുന്നുണ്ട്.
ലൈഫ് ആൻഡ് ലിംബ് സ്ഥാപകനായ ജോൺസൺ ശാമുവേലിന്റെ നേതൃത്വത്തിൽ ന്യൂയോർക്ക് ലോംഗ് ഐലൻഡിൽ സമീപ പ്രദേശത്തെ 15 സാമൂഹിക-രാഷ്ട്രീയ-സംഘടനാ നേതാക്കളെ ചേർത്ത് ഒരു സംഘടനാ സമിതി കഴിഞ്ഞദിവസം രൂപീകരിച്ചു.
ലൈഫ് ആൻഡ് ലിംബ് സ്ഥാപകൻ ജോൺസൺ ശാമുവേൽ, സെനറ്റർ കെവിൻ തോമസിന്റെ അഡ്വൈസറി കമ്മിറ്റി അംഗവും സാമൂഹിക പ്രവർത്തകരുമായ അജിത് എബ്രഹാം (കൊച്ചൂസ്), ബിജു ചാക്കോ, മാധ്യമപ്രവർത്തകനും ലോംഗ് ഐലൻസ് മാർത്തോമ്മാ പള്ളി സെക്രട്ടറിയുമായ മാത്യുക്കുട്ടി ഈശോ, നസോ കൗണ്ടി പബ്ലിക് വർക്സ് ഡിപ്പാർട്മെന്റ് ഡെപ്യൂട്ടി കമ്മീഷണർ തോമസ് എം. ജോർജ് (ജീമോൻ), വേൾഡ് മലയാളി കൗൺസിൽ ന്യൂയോർക്ക് പ്രൊവിൻസ് മുൻ സെക്രട്ടറി ജെയിൻ ജോർജ്,
ഹെഡ്ജ് ബ്രോക്കറേജ് ഉടമ സജി എബ്രഹാം, ഫൊക്കാന മുൻ ചെയർമാൻ പോൾ കറുകപ്പിള്ളിൽ, വേൾഡ് മലയാളീ കൗൺസിൽ കമ്മറ്റി അംഗം അജിത് കുമാർ, ബ്ലൂ ഓഷൻ സൊല്യൂഷൻസ് ഫിനാൻഷ്യൽ അഡ്വൈസർ സാബു ലൂക്കോസ്, എക്കോ ചെയർമാൻ ഡോ. തോമസ് മാത്യു, മോട്ടിവേഷണൽ സ്പീക്കർ ഡോ. ബേബി സാം ശാമുവേൽ, പ്രവാസി ചാനൽ സിഇഒ സുനിൽ ട്രൈസ്റ്റാർ, സാമൂഹിക പ്രവർത്തകൻ കോശി ഉമ്മൻ തോമസ്, ഫൊക്കാനാ ട്രെഷറർ ബിജു കൊട്ടാരക്കര, സാമൂഹിക പ്രവർത്തക ഡോ. ഷെറിൻ എബ്രഹാം എന്നിവരാണ് സംഘാടക സമിതി അംഗങ്ങൾ.
സംഘടനാ ഭാരവാഹികളും സെനറ്റർമാരും ഒത്തുചേർന്ന് ഓഗസ്റ്റ് നാലു വൈകുന്നേരം ആറിന് ബെത്പേജിലുള്ള ദി സ്റ്റെർലിംഗ് ബാങ്ക്വറ്റ്സ് ഹാളിൽ (The Sterling Banquets, 345 Hicksville Road, Bethpage, NY 11714) വച്ച് ഒരു ഡിന്നർ മീറ്റിംഗ് നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു.
അമേരിക്കൻ സമൂഹത്തിലുള്ള കാലുകൾ നഷ്ടപ്പെട്ടവരും ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുമായ ഏതാനും പേർ തങ്ങളുടെ ജീവിത സാക്ഷ്യവും അനുഭവങ്ങളും പങ്കുവയ്ക്കുവാൻ പ്രസ്തുത ഡിന്നർ മീറ്റിംഗിൽ എത്തിച്ചേരുന്നതാണ്.
ജീവിതത്തിൽ ഇതുപോലുള്ള ദുരിതങ്ങൾ അനുഭവിക്കാത്തവർക്ക് പലരുടെയും ജീവിത പ്രശ്നങ്ങൾ അടുത്തറിയുന്നതിനും തങ്ങൾക്കു ദൈവം തന്നിരിക്കുന്ന അനുഗ്രഹങ്ങൾ മനസിലാക്കുന്നതിനും ഇത്തരം കൂടിവരവ് സഹായകരമാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
ഓഗസ്റ്റ് നാലിന് നടത്തുന്ന ഡിന്നർ മീറ്റിംഗ് സംബന്ധമായ കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ പറയുന്ന വ്യക്തികളുമായി ബന്ധപ്പെടുവാൻ താത്പര്യപ്പെടുന്നു.
(1) Ajith Abraham (Kochuz) - 516-225-2814, (2) Biju Chacko – 516-996-4611, (3) Mathewkutty Easow – 516-455-8596, (4) Thomas M. George (Geemon) – 516-288-9027, (5) Jain George – 516-225-7284, (6) Saji Abraham (Hedge) - 516-606-3268 (7) Paul Karukappillil – 845-553-5671 (8) Ajith Kumar – 516-430-8564 (9) Sabu Lukose – 516-902-4300 (10) Dr. Thomas P Mathew – 516-395 – 8523 (11) Dr. Baby Sam Samuel - 347-882-8281 (12) Sunil TriStar – 917-662-1122 (13) Koshy O Thomas – 347-867-1200 (14) Biju Kottarakkara – 516-445-1873 (15) Dr. Sherin Abraham – 516-312-5849 (16) Johnson Samuel (Reji) – 646-996-1692.
Website: www.lifeandlimbs.org
ഡോ. ജെഫ് മാത്യു അമേരിക്കയിൽ അന്തരിച്ചു
ന്യൂയോർക്ക്: ഉഴവൂർ വട്ടാടിക്കുന്നേൽ ജോസഫ് മാത്യുവിന്റെ (ബേബി) മേരിക്കുട്ടി മാത്യു പുറയമ്പള്ളിയുടെയും മകൻ ഡോ. ജെഫ് മാത്യു(45) അമേരിക്കയിൽ അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച അമേരിക്കയിൽ.
ഭാര്യ ലോറെൻ മാത്യു. മകൾ: ഒലീവ് മാത്യു. പരേതന്റെ ആത്മശാന്തിക്കായി വെള്ളിയാഴ്ച പത്തിനു ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോന പള്ളിയിൽ അനുസ്മരണ ശുശ്രൂഷയും മറ്റു തിരുക്കർമങ്ങളും ഉണ്ടായിരിക്കും.
മോളി മാത്യുവിന്റെ സംസ്കാരം ശനിയാഴ്ച
ന്യൂജഴ്സി: ന്യൂജഴ്സിയിൽ അന്തരിച്ച മിഡ്ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി റവ. ഡോ. ബാബു കെ. മാത്യുവിന്റെ ഭാര്യ മോളി മാത്യുവിന്റെ(64) സംസ്കാരം ശനിയാഴ്ച നടത്തും.
കടമ്പനാട് പുത്തൻവീട്ടിൽ പരേതരായ കെ.ജി. തോമസിന്റെയും ചിന്നമ്മയുടെയും മകളാണ്. തോമസ് അലക്സാണ്ടർ, പരേതനായ ജോർജ് തോമസ്, ജെയിംസ് തോമസ്, സൂസമ്മ തോമസ്, സാമുവൽ തോമസ്, റോയ് തോമസ് എന്നിവരാണ് സഹോദരങ്ങൾ
മക്കൾ: റോബിൻ മാത്യു, ഡോ. ജെയ്സൺ മാത്യു, കെവിൻ മാത്യു, മരുമക്കൾ: മേരി മാത്യു, ഡോ മിറിയം മാത്യു, ക്രിസ്റ്റൽ മാത്യു. 1983ലാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറി.
പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മുതല്‍ ഒന്‍പത് വരെ സൈന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ(497, Godwin Avenue, Midland Park, NJ 07432) നടക്കും.
സംസ്കാരം ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ 10.30 വരെ പൊതുദർശനത്തിനും ശുശ്രൂഷയ്ക്കും ശേഷം വെസ്റ്റ് വുഡ് സെമിത്തേരിയിൽ (23, Kinderkamack Road, West wood, New Jersey) നടത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മിഡ്ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ സെക്രട്ടറി - ജെറീഷ് വർഗീസ്: 201 621 1003.
സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു
വാഷിംഗ്ടൺ ഡിസി: തൃശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി. പാപ്പച്ചൻ - മേരി പാപ്പച്ചൻ ദമ്പതികളുടെ മകൻ സിജു മാളിയേക്കൽ(45) സിയാറ്റിൽ അന്തരിച്ചു.
ഭാര്യ: ജാൻസി ജോസഫ്. മക്കൾ: ഏരെൺ റാഫേൽ, ബെഞ്ചമിൻ ജോസഫ്. ലിയോ പാപ്പച്ചൻ(കാനഡ), ലിജു പാപ്പച്ചൻ എന്നിവർ സഹോദരങ്ങളാണ്
പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം നാലു മുതൽ ആറു വരെ റെന്റൺ സെന്റ് സ്റ്റീഫൻ പള്ളിയിൽ. സംസ്കാരം പിന്നീട് വാഷിംഗ്ടണിൽ.
കൂടുതൽ വിവരങ്ങൾക്ക്: ബിജു - 209 914 9649.
ഒക്ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
ഒക്ലഹോമ സിറ്റി: തിങ്കളാഴ്ച രാവിലെ ഒക്ലഹോമ സിറ്റിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. മരിച്ചവരിൽ രണ്ട് പേർ തങ്ങളുടെ വിദ്യാർഥികളും ഒരാൾ പൂർവവിദ്യാർഥിയുമാണെന്ന് മുസ്താംഗ് പബ്ലിക് സ്കൂൾ സൂപ്രണ്ട് ചാൾസ് ബ്രാഡ്ലി പ്രസ്താവനയിൽ അറിയിച്ചു.
എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്ന് സിറ്റി പോലീസ് സാർജന്റ് ഗാരി നൈറ്റ് അറിയിച്ചു നഗരത്തിന്റെ പടിഞ്ഞാറ് 16 മൈൽ അകലെയുള്ള വസതിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മരിച്ച അഞ്ച് പേരുടെയും ശരീരത്തിൽ പരുക്കുകളുണ്ട്. കൊലപാതക സാധ്യത പോലീസ് തള്ളികളയുന്നില്ല. നിലവിൽ കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
നഴ്സിംഗ് ഹോമുകൾക്ക് ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡങ്ങൾ സ്ഥാപിക്കും: കമല ഹാരിസ്പി
ല ക്രോസ്സ് (വിസ്കോൺസിൻ): ഫെഡറൽ ധനസഹായമുള്ള നഴ്സിംഗ് ഹോമുകൾക്കായി ബൈഡൻ ഭരണകൂടം ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡങ്ങൾ സ്ഥാപിക്കുമെന്നു വൈസ് പ്രസിഡൻ്റ് ഹാരിസ് പ്രഖ്യാപിച്ചു.
വൈസ് പ്രസിഡന്റ് കമല ഹാരിസ് ആരോഗ്യ പ്രവർത്തകരുമായി തിങ്കളാഴ്ച ലാ ക്രോസിലെ ഹ്മോംഗ് കൾച്ചറൽ ആൻഡ് കമ്മ്യൂണിറ്റി സെന്ററിൽ ചർച്ച നടത്തുന്നതിനിടയിലാണ് വൈസ് പ്രസിഡന്റ് ഹാരിസ് പ്രഖ്യാപനം നടത്തിയത്. കെയർ വർക്കർമാർ സമൂഹത്തിന് നൽകുന്ന സേവനങ്ങൾ തിരിച്ചറിയുന്നതിനെ കുറിച്ചാണ് സംഭാഷണമെന്ന് പ്രാഥമിക ആമുഖങ്ങൾക്ക് ശേഷം വൈസ് പ്രസിഡന്റ് ഹാരിസ് പറഞ്ഞു.
ലക്ഷക്കണക്കിന് തൊഴിലാളികളുള്ള ഹോം ഹെൽത്ത് കെയർ കമ്പനികൾക്ക് മെഡികെയ്ഡ് നിലവിൽ പ്രതിവർഷം 125 ബില്യൺ ഡോളർ നൽകുന്നു.
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ
കാലിഫോർണിയ: കലിഫോർണിയയിലെ ഹൈവേകൾ തടയുന്ന പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ നീക്കത്തെ ഡെമോക്രാറ്റുകൾ പിന്തുണയോടെ അംഗീകാരം നേടി.
തിങ്കളാഴ്ച റിപ്പബ്ലിക്കൻ പാർട്ടി അവതരിപ്പിച്ച നിയമനിർമാണം നാല് ഡെമോക്രാറ്റുകളുടെ നിർണായക പിന്തുണയോടെ അംഗീകാരം നേടി. ഈ നിയമനിർമാണം സമ്പൂർണ അസംബ്ലിയും സെനറ്റും പാസാക്കുകയും ഗവർണർ ഗാവിൻ ന്യൂസോമിന്റെ ഒപ്പം വയ്ക്കുകയും ചെയ്യേണ്ടതുണ്ട്.
ഹൈവേ തടയുകയും അടിയന്തര വാഹനങ്ങൾ കടന്നുപോകുന്നത് തടയുകയും ചെയ്യുന്ന പ്രതിഷേധക്കാർക്ക് നിലവിൽ 100 ഡോളർ പിഴ ചുമത്തുന്നു. ഈ നിയമം പാസായാൽ പിഴ 200 ഡോളറായി ഇരട്ടിയാകും. മൂന്ന് വർഷത്തിനുള്ളിൽ ഒന്നിലധികം തവണ കുറ്റകൃത്യം ചെയ്യുന്നവർക്ക് പിഴ 1,000 ഡോളറായി ഉയർത്തും.
സാൻ ഫ്രാൻസിസ്കോഓക്ക്ലാൻഡ് ബേ ബ്രിഡ്ജിൽ നടന്ന പ്രതിഷേധം ഒരു പ്രാദേശിക ആശുപത്രിയിലെ മൂന്ന് അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വൈകിപ്പിച്ചതായി തെക്കൻ കലിഫോർണിയയെ പ്രതിനിധീകരിക്കുന്ന കേറ്റ് സാഞ്ചസ് വിശദീകരിച്ചു. ജുവാൻ കാരില്ലോ, ഡയാൻ പപ്പാൻ, ക്രിസ് വാർഡ്, ഗ്രെഗ് ഹാർട്ട് എന്നിവരാണ് ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് ഈ ബില്ലിനെ പിന്തുണച്ചത്.
ആകാശ് അജീഷ് ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു
ന്യൂയോർക്ക് : 2024-26 കാലയളവിൽ ഫൊക്കാന യുവജന പ്രതിനിധിയായി ഹൂസ്റ്റണിൽ നിന്നും ആകാശ് അജീഷ് മത്സരിക്കുന്നു. ഡോ . കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിലാണ് ആകാശ് അജീഷ് മത്സരിക്കുന്നത്. കണ്ടു മടുത്ത മുഖങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതിയ തലമുറയ്ക്ക് പ്രാധാന്യം നൽകി ഫൊക്കാനയെ ജീവസുറ്റതാക്കിയ പ്രവർത്തനത്തിന്റെ നാളുകളാണ് ഡോ . ബാബു സ്റ്റീഫൻ , ഡോ. കല ഷഹി നേതൃത്വത്തിന്റേത് .
വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ രണ്ട് സ്കോളർഷിപ്പ് പദ്ധതികൾ തന്നെ ഫൊക്കാനയിലേക്ക് യുവജനങ്ങളെ ആകർഷിക്കുന്നതിന് സാധിച്ചു. പുതിയ തലമുറയെ അറിയുക, കേൾക്കുക എന്നത് തന്നെ അഭിനന്ദനാർഹമായ കാര്യമാണെന്ന് ആകാശ് അജീഷ് പറഞ്ഞു. അതുകൊണ്ടാണ് ഡോ . കല ഷഹി നേതൃത്വം നൽകുന്ന പാനലിന്റെ ഭാഗമായത്. തന്നെയുമല്ല കഴിഞ്ഞ നാല് വർഷമായി ഫൊക്കാന വിമൻസ് ഫോറം ചെയർ പേഴ്സൺ, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്.
ഹൂസ്റ്റൺ കമ്യൂണിറ്റി കോളേജിൽ നിന്നും ബിസിനസിലും , ഫിനാൻസിലും വിദ്യാർഥി കൂടിയായ ആകാശ് കെഎച്ച്എൻഎയുടെ യൂത്ത് കമ്മിറ്റിയിൽ അംഗമായും പ്രവർത്തിച്ച് തന്റെ കഴിവ് തെളിയിച്ച വ്യക്തി കൂടിയാണ്.
ആകാശ് അജീഷിന്റെ സ്ഥാനാർത്ഥിത്വം ഫൊക്കാനയ്ക്ക് എന്നും മുതൽക്കൂട്ട് ആകുമെന്നും ഇത്തരം നിശ്ചയ ദാർഢ്യമുള്ള യുവജനങ്ങളെ ഫൊക്കാനയുടെ വളർച്ചയ്ക്കായി ഉപയോഗിക്കണമെന്ന് ടീം ലെഗസി പ്രസിഡൻ്റ് സ്ഥാനാർഥി ഡോ. കല ഷഹി,സെക്രട്ടറി സ്ഥാനാർഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ, എക്സിക്യുട്ടീവ് വൈസ് പ്രസിഡൻ്റ് ഷാജു സാം, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോയ് ജോർജ്, അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ഥി ബിജു തൂമ്പിൽ, അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ഥി ഡോ. അജു ഉമ്മൻ, അഡീഷണല്‍ അസോസിയേറ്റ് ടഷറര്‍ സ്ഥാനാര്‍ഥി ദേവസ്സി പാലാട്ടി, വിമൻസ് ഫോറം ചെയർ സ്ഥാനാര്‍ത്ഥി നിഷ എറിക്, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന് , അലക്സ് എബ്രഹാം , നാഷണൽ കമ്മിറ്റി സ്ഥാനാർത്ഥികൾ ആയ ഡോ ഷെറിൻ വര്‍ഗീസ് ,റോണി വര്‍ഗീസ് ,ഫിലിപ്പ് പണിക്കർ , രാജു എബ്രഹാം , വര്‍ഗീസ് തോമസ് ,ജോയി കുടാലി , അഖിൽ വിജയ് , ഡോ നീന ഈപ്പൻ , ജെയ്സൺ ദേവസിയ , ഗീത ജോർജ് , അഭിലാഷ് പുളിക്കത്തൊടി ,ഫിലിപ്പോസ് തോമസ് , രാജേഷ് വല്ലത്ത് , വരുൺ നായർ , റെജി വര്‍ഗീസ്, റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളായ ലിന്റോ ജോളി, റോയ് ജോർജ്, പ്രിന്‍സണ്‍ പെരേപ്പാടൻ, ഫാൻസിമോൾ പള്ളത്തു മഠം, ആന്റോ വർക്കി, ലാജി തോമസ്, അഭിലാഷ് ജോൺ ,യൂത്ത് റെപ്രെസെന്ററ്റീവ് ആയ ക്രിസ്ല ലാൽ, സ്നേഹ തോമസ് എന്നിവര്‍ അറിയിച്ചു .
വാര്‍ത്ത:
സ്റ്റാറ്റൻ ഐലൻഡ് മാർ ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി, യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
സ്റ്റാറ്റൻ ഐലൻഡ് (ന്യൂയോർക്ക്) : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ കിക്ക് ഓഫ് സ്റ്റാറ്റൻ ഐലൻഡിലുള്ള മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തപ്പെട്ടു.
നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ നാല് ദിവസത്തെ കോൺഫറൻസിൽ പങ്കെടുക്കും. ഭദ്രാസനത്തിന്റെ ഏറ്റവും വലിയ ആത്മീയ സമ്മേളനമാണ് ഫാമിലി/യൂത്ത് കോൺഫറൻസ്. വിശുദ്ധ കുർബാന ശുശ്രൂഷയ്ക്കുശേഷം റവ. ഡോ. ജോൺസൺ സി. ജോൺ (വികാരി) കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു.
ഷോൺ എബ്രഹാം (ജോയിന്റ് ട്രഷറർ, ഫാമിലി & യൂത്ത് കോൺഫറൻസ്), നോബിൾ വർഗീസ്, നിക്കോൾ & നോയൽ വർഗീസ്, റെജി വർഗീസ് (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരായിരുന്നു കോൺഫറൻസ് ടീം അംഗങ്ങൾ.
സമ്മേളനത്തിന്റെ തീം, തീയതി, വേദി, സ്പീക്കറുകൾ എന്നിവ ഉൾപ്പെടെയുള്ള പൊതുവായ വിവരങ്ങൾ ഷോൺ എബ്രഹാം നൽകി. നോബിൾ വർഗീസ് റജിസ്ട്രേഷൻ നടപടികൾ വിശദീകരിച്ചു. കോൺഫറൻസിന്റെ സ്മരണാർഥം പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ചും ലേഖനങ്ങൾ, പരസ്യങ്ങൾ, അഭിനന്ദനങ്ങൾ എന്നിവ സമർപ്പിക്കാനുള്ള അവസരങ്ങളെക്കുറിച്ചും നിക്കോൾ വർഗീസ് സംസാരിച്ചു. എല്ലാ ഇടവകകളിലെയും ടീമുകൾക്ക് അവരുടെ ക്രിസ്ത്യൻ പ്രമേയത്തിലുള്ള പരിപാടികൾ അവതരിപ്പിക്കാവുന്ന വിനോദ സായാഹ്നത്തെക്കുറിച്ച് നോയൽ വർഗീസ് ഓർമ്മിപ്പിച്ചു.
സ്പോൺസർഷിപ്പ് അവസരങ്ങൾ, റാഫിൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ റെജി വർഗീസ് പങ്കുവെച്ചു.റവ. ഡോ. ജോൺസൺ സി. ജോൺ കോൺഫറൻസിൽ പങ്കെടുക്കുന്നതിനുള്ള റജിസ്ട്രേഷൻ സമർപ്പിച്ചു. നിരവധി അംഗങ്ങൾ റാഫിൾ ടിക്കറ്റുകൾ വാങ്ങി പിന്തുണ വാഗ്ദാനം ചെയ്തു.
നിബു ഈപ്പൻ, പൊന്നച്ചൻ ചാക്കോ, സിബു വർഗീസ്, ഷാജി ജോൺ, ബെന്നി ഈപ്പൻ, തോമസ് സാമുവൽ, ലിൻഡ ജോൺ തുടങ്ങിയവരാണ് റാഫിൾ വാങ്ങി പിന്തുണ നൽകിയത്. കോൺഫറൻസിന് ആത്മാർത്ഥമായ പിന്തുണയും പ്രാർത്ഥനാ പൂർവ്വമായ സഹകരണവും നൽകിയ വികാരി, ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർക്ക് നോബിൾ വർഗീസ് നന്ദി രേഖപ്പെടുത്തി.
ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും.
ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ന്ധദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി ’ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക’ (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം
ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും. link: http://tinyurl.com/FYC2024
കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.
വചനാഭിഷേകധ്യാനം ജൂലൈ 18 മുതൽ ഫിലഡൽഫിയയിൽ
ഫിലഡൽഫിയ: 2024 ജൂലൈ 18 മുതൽ 21 വരെ റവ. ഫാ. ദാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന വചനാഭിഷേകധ്യാനം ഫിലഡൽഫിയ സെ. ജൂഡ് സീറോമലങ്കര കത്തോലിക്കാ ദേവാലയത്തിൽ നടത്തപ്പെട്ടു.
സീറോ മലങ്കരസഭ തിരുവനന്തപുരം അതിരൂപതയുടെ കീഴിലുള്ള മൗണ്ട് കാർമ്മൽ ധ്യാനകേന്ദ്രം ഡയറക്ടറും, ബൈബിൾ പണ്ഡിതനും, സമൂഹമാധ്യമങ്ങളിലൂടെ അനേകായിരങ്ങളെ ആത്മീയചൈതന്യത്തിലേക്ക് നയിച്ചുകൊണ്ടിരിരുന്നതുമായ അനുഗ്രഹീത വചനപ്രഘോഷകനായദാനിയേലച്ചൻ.
ജൂലൈ 18 വെള്ളിയാഴ്ച രാവിലെ ആരംഭിച്ച് 21 ഞായറാഴ്ച വൈകുന്നേരം അവസാനിക്കുന്ന ധ്യാനത്തിലേക്കുള്ള രജിസ്ട്രേഷൻ അവസാനഘട്ടത്തിലേക്ക് കടന്നതായി ഭാരവാഹികൾ അറിയിച്ചു. ഇനി ഏതാനും സീറ്റുകൾ മാത്രമേ ലഭ്യമായിട്ടുള്ളൂ.
ലഘുഭക്ഷണമുൾപ്പെടെ നാലുദിവസത്തേക്കുള്ള ധ്യാനത്തിലേക്ക് ഒരാൾക്ക് 75 ഡോളറാണ് രജിസ്ട്രേഷൻ ഫീസ്. എല്ലാദിവസവും രാലെ 8.30 മുതൽ വൈകുന്നേറം 4.30 വരെയാണ് ധ്യാനം.
ധ്യാനശുശ്രൂഷയിൽ വചനപ്രഘോഷണത്തോടോപ്പം, ഗാനശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, വ്യക്തിഗത കൗണ്‍സലിംഗ്, കുന്പസാരം, മധ്യസ്ത പ്രാർഥന എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. “നിങ്ങൾ സത്യം അറിയുകയും, സത്യം നിങ്ങളെ സ്വതന്ത്രരാçകയും ചെയ്യും” (യോഹന്നാൻ 8:32) എന്നതാണ ധ്യാനവിഷയം.
ധ്യാനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ പള്ളിയുടെ വെബ്സൈറ്റിലുള്ള ലിങ്കിൽ ക്ലിക്ക്ചെയ്ത് ഓണ്‍ലൈനിലൂടെ പേ കൾ രജിസ്റ്റർ ചെയ്യണം. ഓണ്‍ലൈൻ വഴി രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് താഴെപ്പറയുന്ന ഏതെങ്കിലും ഫോണ്‍ നന്പരിൽ വിളിച്ച് നേരിട്ടും രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഓണ്‍ലൈൻവഴി രജിസ്റ്റർ ചെയ്യുന്നവർ നേരിട്ട് രജിസ്റ്റർ ചെയ്യുന്നവർ രജിസ്ട്രേഷൻ ഫീസ് പള്ളിയുടെ പേരിലുള്ള ചെക്കായി പാരീഷ് ഓഫീസിലോ, മുകളിൽ കൊടുത്തിരിക്കുന്ന വിലാസത്തിലോ അയക്കാവുന്നതാണ്.
ധ്യാനസംബന്ധമായ കൂടുതൽ വിവരങ്ങൾക്ക്: ഫാ. ബാബു മഠത്തിപ്പറന്പിൽ, വികാരി 773 754 9638, ഷൈൻ തോമസ്, സെക്രട്ടറി 445 236 6287, സോന ശങ്കരത്തിൽ, രജിസ്ട്രേഷൻ കോഓർഡിനേറ്റർ 267 701 0559.
ഫോമ സെൻട്രൽ റീജിയണിന്റെ കലാമേള രജിസ്ട്രേഷന്റെ അവസാന ദിവസം 28ന്
ഷിക്കാഗോ: ഷിക്കാഗോ ഫോമ സെൻട്രൽ റീജൺ സംഘടിപ്പിക്കുന്ന വാർഷിക കലാമേളയുടെ റജിസ്ട്രേഷൻ ഏപ്രിൽ 28ന് അവസാനിക്കുമെന്ന് സംഘാടകർ അറിയിച്ചു. മത്സരം നടക്കുന്നത് മെയ് നാലിന് ഡെസ്പ്ലയിൻസിലുള്ള ക്നാനായ കമ്യൂണിറ്റി സെന്ററിലാണ്. പ്രായത്തിന്റെ അടിസ്ഥാനത്തിൽ നാല് വിഭാഗങ്ങളിലായി വ്യക്തിഗത മത്സരങ്ങളും ഗ്രൂപ്പ് മത്സരങ്ങളും ഉണ്ടായിരിക്കും.
വ്യക്തിഗത മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന പെൺകുട്ടിക്ക് കലാതിലകം, ആൺകുട്ടിക്ക് കലാപ്രതിഭ എന്നിവയും ഓരോ വിഭാഗത്തിലും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീമിന് റൈസിംഗ് സ്റ്റാർ അവാർഡും ക്യാഷ് പ്രൈസും നൽകും.
കൂടാതെ വ്യക്തിഗത മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവർക്ക് പുന്റാകാനായിൽ ഓഗസ്റ്റിൽ നടക്കുന്ന ഫോമാ നാഷനൽ കൺവൻഷനിലെ യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.
മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ ആഗ്രഹിക്കുന്ന കുട്ടികളെ എത്രയും വേഗം റജിസ്റ്റർ ചെയ്യണമെന്ന് ആർവിപി ടോമി എടത്തിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ജനറൽ കോഓർഡിനേറ്റർ ജൂബി വള്ളിക്കളം - 312 685 5829, കോഓർഡിനേറ്റേഴ്സ് ആഷാ മാത്യു - 612 986 2663, ഡോ. സ്വർണ്ണം ചിറമേൽ - 630 244 2068, ലിന്റാ ജോളിസ് - 224 432 7602, ശ്രീജയ നിഷാന്ത് - 847 769 1672
സെന്റ് പോൾസ് & സെന്റ് പീറ്റേഴ്സ് ചർച്ച് പ്രഥമ ബാഡ്മിന്റൺ ടൂർണമെന്റ് വിജയകരമായി
സ്റ്റാഫോർഡ്: ഹൂസ്റ്റൺ ബാഡ്മിൻ്റൺ സെന്ററിൽ ഏപ്രിൽ 13, 14 വാരാന്ത്യങ്ങളിൽ സെന്റ് പോൾസ് & സെന്റ് പീറ്റേഴ്സ് ചർ സംഘടിപ്പിച്ച ആദ്യ ബാഡ്മിന്റ്ൺ ടൂർണമെന്റ് വിജയകരമായി പൂർത്തിയാക്കി. നാല് വ്യത്യസ്ത വിഭാഗങ്ങളിലായി 32 ടീമുകൾ പങ്കെടുത്ത മത്സരങ്ങൾ കാണുന്നതിനായി 300ലധികം കാണികൾ പങ്കെടുത്തു.
റവ. ഐസക് പ്രകാശിന്റെ നേതൃത്വത്തിൽ പ്രാരംഭ പ്രാർഥനയോടെ ആരംഭിച്ച ടൂർണമെന്റ് സ്റ്റാഫോർഡ് മേയർ കെൻ മാത്യു ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഓപ്പൺ, പുരുഷന്മാർ, സ്ത്രീകൾ, അണ്ടർ 14 ആൺകുട്ടികൾ എന്നിങ്ങനെയുള്ള വിഭാഗങ്ങളിൽ ടീമുകൾ മത്സരിച്ചു.
അണ്ടർ 14 വിഭാഗത്തിൽ യുവ ഷട്ടർമാരായ ഐസക്കും മാത്യുവും ഉൾപ്പെട്ട ടീം പപ്പടം വിന്നേഴ്സ് ട്രോഫി സ്വന്തമാക്കിയപ്പോൾ ഇമ്മാനുവലും ഫിലിപ്പും അടങ്ങുന്ന മല്ലു ബ്രോസ് റണ്ണറപ്പ് സ്ഥാനം നേടി. ഇമ്മാനുവൽ ടൂർണമെന്റിലെ റൈസിംഗ് സ്റ്റാറായി തെരഞ്ഞെടുക്കപ്പെട്ടു.
വനിതാ വിഭാഗത്തിൽ പെർലാൻഡ് മല്ലു ബ്ലാസ്റ്റേഴ്സും താരങ്ങളായ അലീഷയും ഡയോണയും ഒന്നാം സ്ഥാനത്തെത്തി. അവരുടെ ശ്രദ്ധേയമായ ടീം വർക്കും തന്ത്രവും അവരുടെ എതിരാളികളായ ശീതളും സാൻഡിയും അടങ്ങുന്ന വണ്ടർ വിമൻ എന്ന റണ്ണറപ്പ് ടീമിനെതിരെ അവരെ വിജയത്തിലേക്ക് നയിച്ചു. കോർട്ടിലെ അവളുടെ ആധിപത്യ സാന്നിധ്യത്തെ അടിവരയിട്ട് ഈ വിഭാഗത്തിലെ മികച്ച കളിക്കാരിയെന്ന ബഹുമതിയും അലീഷയ്ക്ക് ലഭിച്ചു.
50 ആൻഡ് ഓവർ വിഭാഗത്തിൽ സാവിയോയും വിനുവും പ്രതിനിധീകരിച്ച ഹരികേയിൻ വിജയികളായി. ആവേശകരമായ പോരാട്ടം കാഴ്ചവെച്ച അലക്സും ജോർജും ചേർന്ന് രൂപീകരിച്ച ഹിറ്റ്മാൻ ജോഡിയാണ് റണ്ണർഅപ്പ് സ്ഥാനം നേടിയത്.
ഓപ്പൺ വിഭാഗത്തിൽ, ക്ലെമന്റും നജാഫും അടങ്ങുന്ന ഡാളസ് മച്ചാൻസ് വിജയികളായി. മലങ്കര വാരിയേഴ്സിലെ അജയ്, ജോജി എന്നിവർ റണ്ണർ അപ്പ് കിരീടം നേടുകയും ചെയ്തു. ടൂർണമെൻ്റിലുടനീളം തൻ്റെ മികച്ച പ്രകടനത്തിന് വിഭാഗത്തിലെ മികച്ച കളിക്കാരനായി ക്ലെമൻ്റ് തിരഞ്ഞെടുക്കപ്പെട്ടു.
സെൻ്റ് പോൾസ് & സെൻ്റ് പീറ്റേഴ്സ് ചർച്ചിന്റെ ബാഡ്മിൻറൺ ടൂർണമെന്റ് അമേച്വർ ബാഡ്മിന്റൺ പ്രേമികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദി മാത്രമല്ല, കായികക്ഷമതയുടെയും സൗഹൃദത്തിന്റെയും ആഘോഷങ്ങളിലൂടെ സമൂഹത്തെ ഒന്നിപ്പിക്കുകയും ചെയ്യുന്നതാണ്.
അതിൽ ഇടവക പരിപൂർണ്ണമായി വിജയിച്ചു. പ്രഥമ ടൂർണമെന്റ് വിജയകരമായതോടെ ഇടവക കൂടുതൽ പങ്കാളിത്തവും മത്സരങ്ങളുമുള്ള അടുത്ത വർഷത്തെ ടൂർണമെൻ്റിനായുള്ള ആലോചനകൾ ആരംഭിച്ചു കഴിഞ്ഞു.
രണ്ടുവർഷം മുമ്പ് നടത്തിയ കൊലപാതകം: 10 വയസുകാരനെതിരേ കുറ്റം ചുമത്താൻ കഴിയാതെ പോലീസ്
ഓസ്റ്റിൻ: ടെക്സാസിൽ പത്തുവയസുള്ള ആൺകുട്ടി രണ്ടുവർഷം മുമ്പ് 32 വയസുകാരനെ വെടിവച്ചു കൊന്നുവെന്ന് സമ്മതിച്ചതായി അധികൃതർ പറയുന്നു. ഇര ഉറങ്ങുമ്പോൾ താൻ അറിയാത്ത ഒരു മനുഷ്യനെ വെടിവച്ചതായി അന്വേഷകരോട് പറഞ്ഞതായി അധികൃതർ വെള്ളിയാഴ്ച അറിയിച്ചു.
രണ്ട് വർഷം മുമ്പ് ആ മനുഷ്യൻ വെടിയേറ്റപ്പോൾ എട്ടാം ജന്മദിനത്തിൽ ആൺകുട്ടിയെ ഒരു മാനസികരോഗാശുപത്രിയിൽ പരിശോധിച്ചെങ്കിലും അന്നത്തെ വയസ് കാരണം കുറ്റം ചുമത്താൻ കഴിയില്ലെന്ന് ഗോൺസാലെസ് കൗണ്ടി ഷെരീഫ് ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ക്രിമിനൽ കുറ്റവാളിയാകാൻ ഒരു കുട്ടിക്ക് കുറഞ്ഞത് 10 വയസ് പ്രായമുണ്ടായിരിക്കണമെന്നാണ് ടെക്സസിലെ നിയമം. ഈ മാസം ആദ്യം നടന്ന മറ്റൊരു സംഭവത്തിൽ ബസിൽ വച്ച് വിദ്യാർഥിയെ ഭീഷണിപ്പെടുത്തിയതിന് ആൺകുട്ടിയെ ജുവനൈൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
സാൻ അൻ്റോണിയോയിൽ നിന്ന് 60 മൈൽ കിഴക്കായി നിക്സണിലെ ആർവി പാർക്കിൽ ഉറങ്ങുകയായിരുന്ന ബ്രാൻഡൻ ഒ ക്വിൻ റാസ്ബെറി (32) 2022ൽ തലയ്ക്ക് വെടിയേറ്റു മരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. .
ഈ വർഷം ഏപ്രിൽ 12 ന് സ്കൂൾ ബസിൽ വച്ച് മറ്റൊരു വിദ്യാർഥിയെ ആക്രമിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഒരു വിദ്യാർഥിയെക്കുറിച്ച് ഷെരീഫിന്റെ പ്രതിനിധികളെ ബന്ധപ്പെട്ടതിനെത്തുടർന്ന് ആൺകുട്ടിക്ക് കേസുമായി ബന്ധം വെളിപ്പെട്ടത് രണ്ടുവർഷം മുമ്പ് ഒരാളെ കൊലപ്പെടുത്തിയതായി കുട്ടി നേരത്തെ മൊഴി നൽകിയിരുന്നതായി അവർ മനസിലാക്കി.
ആൺകുട്ടിയെ ഒരു ചൈൽഡ് അഡ്വക്കസി സെൻ്ററിലേക്ക് കൊണ്ടുപോയി, അവിടെ റാസ്ബെറിയുടെ മരണത്തിൻ്റെ വിശദാംശങ്ങൾ ഇൻ്റർവ്യൂ ചെയ്യുന്നവർക്കായി വിവരിച്ചു, അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ആർവി പാർക്കിലെ റാസ്ബെറിയിൽ നിന്ന് കുറച്ച് അകലെ താമസിക്കുന്ന മുത്തച്ഛനെ താൻ സന്ദർശിക്കുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു. 9 എംഎം പിസ്റ്റളും അതിൻ്റെ “അഴുക്കും നിറവും വിവരിച്ച അദ്ദേഹം അത് തൻ്റെ മുത്തച്ഛൻ്റെ ട്രക്കിൻ്റെ കയ്യുറ ബോക്സിൽ നിന്ന് എടുത്തതായി പറഞ്ഞു.
റാസ്ബെറിയുടെ ആർവിയിൽ പ്രവേശിച്ച് തലയിൽ വെടിയുതിർക്കുകയും പോകുന്നതിന് മുമ്പ് സോഫയിലേക്ക് വീണ്ടും വെടിയുതിർക്കുകയും പിന്നീട് തോക്ക് ട്രക്കിലേക്ക് തിരികെ നൽകുകയും ചെയ്തതായി കുട്ടി വിവരിച്ചു, അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
താൻ നേരത്തെ പാർക്കിൽ വെച്ച് റാസ്ബെറിയെ കണ്ടിരുന്നുവെന്നും എന്നാൽ അവനെ ഒരിക്കലും കണ്ടിട്ടില്ലെന്നും അവനോട് ദേഷ്യപ്പെടാൻ ഒരു കാരണവുമില്ലെന്നും കുട്ടി അഭിമുഖക്കാരനോട് പറഞ്ഞു. രണ്ട് ദിവസമായി ജോലിക്ക് ഹാജരാകാതിരുന്നതിനെ തുടർന്നാണ് റാസ്ബെറിയുടെ മൃതദേഹം കണ്ടെത്തിയത്.
മുത്തച്ഛൻ പിന്നീട് പിസ്റ്റൾ വിറ്റതായി കുട്ടി പറഞ്ഞു. പ്രതിനിധികൾ അത് ഒരു കടയിൽ കണ്ടെത്തി. മുൻ കുറ്റകൃത്യം നടന്ന സ്ഥലത്തെ ഷെൽ കേസിംഗുകൾ തോക്കുമായി പൊരുത്തപ്പെട്ടുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ന്ധകുറ്റകൃത്യത്തിൻ്റെ തീവ്രതയും കുട്ടിയുടെ മാനസിക ക്ഷേമത്തെക്കുറിച്ചുള്ള നിരന്തരമായ ഉത്കണ്ഠയും കാരണം ആൺകുട്ടിയെ 72 മണിക്കൂർ അടിയന്തര തടങ്കലിൽ പാർപ്പിച്ചുന്ധ എന്ന് ഷെരീഫിൻ്റെ ഓഫീസ് അറിയിച്ചു.
വിലയിരുത്തലിനും ചികിത്സയ്ക്കുമായി അദ്ദേഹത്തെ സാൻ അൻ്റോണിയോയിലെ ഒരു മാനസികരോഗാശുപത്രിയിൽ കൊണ്ടുവന്നു, തുടർന്ന് ഗോൺസാലെസ് കൗണ്ടിയിലേക്ക് തിരികെ കൊണ്ടുപോയി. സ്കൂൾ ബസ് സംഭവത്തിൻ്റെ പേരിൽ തീവ്രവാദ ഭീഷണി മുഴക്കിയ കുറ്റത്തിനാണ് ഇയാളെ ജുവനൈൽ തടങ്കലിൽ പാർപ്പിച്ചത്.ആൺകുട്ടിയുടെ കുടുംബത്തിന് ഒരു അഭിഭാഷകനുണ്ടോ എന്ന് ഉടൻ വ്യക്തമല്ല.
ഫിലഡൽഫിയ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
ഫിലഡൽഫിയ (പെൻസിൽവേനിയ): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തുന്ന ഫാമിലി & യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ 2024 ഏപ്രിൽ 14 ഞായറാഴ്ച ഫിലഡൽഫിയയിലെ മാഷർ സ്ട്രീറ്റിലുള്ള സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ ആരംഭിച്ചു.
ഫാമിലി/യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിച്ച് ഒരു സംഘം ഇടവക സന്ദർശിച്ചു. ഫാമിലി & യൂത്ത് കോൺഫറൻസ് കമ്മിറ്റി അംഗങ്ങളായ ലിസ് പോത്തൻ, റോണ വർഗീസ്, മില്ലി ഫിലിപ്പ്, ഐറിൻ ജോർജ് എന്നിവരായിരുന്നു സന്ദർശന സംഘത്തിൽ.
വിശുദ്ധ കുർബാനയ്ക്കുശേഷം ഫാ. ടോജോ ബേബി (വികാരി) കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി സ്വാഗതം ആശംസിച്ചു. മാണി പ്ലാംപറമ്പിൽ (ഇടവക ട്രസ്റ്റി), ജെയിൻ കല്ലറക്കൽ (ഭദ്രാസന അസംബ്ലി അംഗം) എന്നിവരും വേദിയിൽ ചേർന്നു.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമാണ് ഫാമിലി & യൂത്ത് കോൺഫറൻസ്. നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും വിവിധ ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ നാലു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കും.
കോൺഫറൻസിന്റെ വേദി, തീയതി, തീം, പ്രാസംഗികർ , വേദിക്ക് സമീപമുള്ള ആകർഷണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പൊതുവായ വിവരങ്ങൾ ലിസ് പോത്തൻ നൽകി. കഴിഞ്ഞ കോൺഫറൻസുകളിൽ പങ്കെടുത്തതിന്റെ സ്വന്തം അനുഭവവും സമവിശ്വാസത്തിലുള്ള മറ്റുള്ളവരുമായുള്ള കൂട്ടായ്മ തന്റെ വിശ്വാസം ശക്തിപ്പെടുത്താൻ സഹായിച്ചതെങ്ങനെയെന്നും ലിസ് പോത്തൻ കൂട്ടിച്ചേർത്തു.
രജിസ്ട്രേഷൻ നടപടികളെക്കുറിച്ചും കോൺഫറൻസിൻ്റെ സ്മരണയ്ക്കായി പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ചും റോണ വർഗീസ് സംസാരിച്ചു. റാഫിൾ ടിക്കറ്റുകൾ, ആകർഷകമായ സമ്മാനങ്ങൾ, കോൺഫറൻസിനെ പിന്തുണയ്ക്കാൻ ലഭ്യമായ സ്പോൺസർഷിപ്പ് അവസരങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഐറിൻ ജോർജ്ജ് പങ്കിട്ടു.
കോൺഫറൻസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റർടൈൻമെന്റ് നൈറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ മില്ലി ഫിലിപ്പ് പങ്കുവെച്ചു, കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് അവരുടെ താലന്തുകൾ പ്രകടിപ്പിക്കാൻ അവസരം ഉണ്ടായിരിക്കും.
സുവനീറിൽ ആശംസകൾ രേഖപ്പെടുത്താൻ ഫാ. ടോജോ ബേബി ഇടവകയെ പ്രതിനിധീകരിച്ച് സംഭാവന നൽകി. സുവനീറിൽ വ്യക്തിപരമായ ആശംസകൾ ഉൾപ്പെടുത്താൻ വർഗീസ് സി. ജോൺ സംഭാവന നൽകി. റാഫിൾ ടിക്കറ്റുകൾ വാങ്ങി നിരവധി അംഗങ്ങൾ സമ്മേളനത്തിന് പിന്തുണ വാഗ്ദാനം ചെയ്തു.
ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ:
914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087)
എന്നിവരുമായി ബന്ധപ്പെടുക.
ലോക സഞ്ചാരി മുഹമ്മദ് സീനാന് ഡാളസിൽ സ്വീകരണം നൽകി
ഡാളസ്: ലോക സഞ്ചാരി മുഹമ്മദ് സീനാന് വേൾഡ് മലയാളി കൗൺസിൽ ഡാളസ് പ്രൊവിൻസ് , മസാല ട്വിസ്റ്റ് ഇന്ത്യൻ റസ്റ്റോറന്റ് യൂത്ത് ഓഫ് ഡാളസ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ഡാളസിൽ സ്വീകരണം നൽകി.
ഏപ്രിൽ മൂന്നിന് വൈകുന്നേരം റിച്ചാർഡ്സണിലെ മസാല ട്വിസ്റ്റ് ഇന്ത്യൻ റസ്റ്റോറന്റിൽ സ്വീകരണ യോഗം സംഘടിപ്പിച്ചു. ഡബ്ല്യുഎംസി ഡാളസ് പ്രൊവിൻസ് സെക്രട്ടറിയും ഇന്ത്യൻ കമ്മ്യൂണിറ്റി അഫയേഴ്സ് പ്രതിനിധിയുമായ അലക്സ് അലക്സാണ്ടർ യോഗത്തിൽ മുഹമ്മദ് സിനാനെ ഡാളസ് മലയാളി സമൂഹത്തിനു പരിചയപ്പെടുത്തി.
മുഹമ്മദ് സിനാൻ കോഴിക്കോട്ട് നിന്ന് മഹീന്ദ്ര എസ്യുവിയിൽ തുടങ്ങിയ യാത്ര 54 രാജ്യങ്ങളിൽ പിന്നിട്ടാണ് അമേരിക്കയിലെത്തിയത് . 44 രാജ്യങ്ങൾ കൂടി സന്ദർശിക്കാനാണ് പദ്ധതി. 125 ഓളം പേർ പങ്കെടുത്ത ചടങ്ങിൽ ഡബ്ല്യുഎംസി ഡാളസ് പ്രൊവിൻസ് ചെയർമാൻ ചെറിയാൻ അലക്സാണ്ടർ സ്വാഗതം ആശംസിച്ചു.
സദസിനു മുഹമ്മദ് സിനാനുമായി സംവദിക്കാൻ ചോദ്യോത്തര വേള സംഘടിപ്പിച്ചു. തുടർന്ന് വേൾഡ് മലയാളി കൗൺസിലിനെ പ്രതിനിധീകരിച്ചു. ചെറിയാൻ അലക്സ് അലക്സാണ്ടർ, അലക്സ് അലക്സാണ്ടർ, സാബു യോഹന്നാൻ (ഡബ്ല്യുഎംസി ട്രഷറർ) എന്നിവർ ചേർന്ന് അവാർഡു നൽകി അദ്ദേഹത്തെ ആദരിച്ചു.
ടിജോ ജോയ് (ലൈറ്റ് മീഡിയ എൻ്റർടൈൻമെന്റ് ), ദീപക് നായർ (കേരള അസോസിയേഷൻ ഓഫ് ഡാളസ് ), സിജു വി. ജോർജ് (ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്) തുടങ്ങി വിവിധ മലയാളി സംഘടകളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
ജയകുമാർ പിള്ള, ജിജി പി. സ്കറിയ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. വേൾഡ് മലയാളി കൗൺസിൽ, ഡാളസ് പ്രൊവിൻസിന്റെ നേതൃത്വത്തിൽ ആദരസൂചകമായി പ്രത്യേക കാഷ് അവാർഡും ചടങ്ങിൽ മുഹമ്മദ് സിനാനു നൽകി. മസാല ട്വിസ്റ്റ് റസ്റ്റോറന്റ് ഉടമ സാബു യോഹന്നാൻ നന്ദി രേഖപ്പെടുത്തി.
തോമസ് മാലക്കരയുടെ നോവൽ പ്രകാശനം ചെയ്തു
എഡ്മന്റൺ: മാത്യു മാലക്കര എഴുതിയ "ലൈവ്സ് ബിഹൈൻഡ് ലോക്കഡ് ഡോർസ്'എന്ന നോവൽ എഡ്മന്റണിൽ പ്രകാശനം ചെയ്തു. മെഡോസ് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ പാസ്റ്റർ സാം വർഗീസിന് നൽകി എഴുത്തുകാരിയായ ഗ്ലെന്ന ഫിപ്പെനാണ് പുസ്തകം പ്രകാശനം ചെയ്തത്.
50 വർഷത്തിലധികമായി ആൽബെർട്ടയിൽ താമസിക്കുന്ന മാത്യുവും (ജോയ് അങ്കിൾ), ഭാര്യ റെയ്ച്ചലും (മോളി ആന്റി) മലയാളികളുടെ ഇടയിൽ അവരുടെ സേവന മനോഭാവം കൊണ്ട് ഏറെ സുപരിചിതരാണ്.
മാത്യുവിന്റെ 30 വർഷം നീണ്ട മാനസിക ആരോഗ്യ കേന്ദ്രത്തിലെ ജോലിയുടെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് നോവൽ രചിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നും കാനഡയിലെത്തി ജീവിതം കരുപിടിപ്പിച്ച ഒരാളുടെ കാഴ്ചപ്പാടിലൂടെയാണ് നോവൽ വികസിക്കുന്നത്.
ഒരു മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദൈനംദിന ജീവിതവും രോഗികളുടെ സ്വഭാവ സവിശേഷതകളും ജോലിക്കാരുടെ അനുഭവങ്ങളും കൂടി ജീവിതത്തിന്റെ പ്രസാദൽമകത തുടിക്കുന്ന ഒരു വായന അനുഭവമാണ് ഈ നോവൽ.
തെറാപ്യുട്ടിക് കമ്യൂണിക്കേഷന്റെ നിരവധി ഉദാഹരണങ്ങൾ ഈ നോവലിൽ കാണാമെന്ന് അവതാരിക എഴുതിയ ഡോ.പി.വി.ബൈജു പറഞ്ഞു. ചാപ്ലൈൻ ഡെയിൻസ് കുര്യൻ, പാസ്റ്റർ കെൻ മക്ഡൊണാൾഡ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ശ്രുതി ഹരിഹരനും അർപ്പിത തോമസും പുസ്തകത്തിലെ തെരഞ്ഞെടുത്ത ഭാഗങ്ങൾ വായിച്ചു. പുസ്തക രചനയുടെ അനുഭവങ്ങളെകുറിച്ച് ഗ്രന്ഥകർത്താവ് സംസാരിച്ചു.
മേരി തോമസ് അവതാരകയായിരുന്നു. മനോജ് മാത്യു ചടങ്ങിന് നന്ദി പറഞ്ഞു. ഇന്ത്യയിലും നോർത്ത് അമേരിക്കയിലും പുസ്തകം ആമസോണിലൂടെ ലഭിക്കും.
ഓർമ ഇന്റർനാഷനൽ യുഎസ് റീജിയണിന് പുതിയ നേതൃത്വം
ന്യൂയോർക്ക്: ഓർമ ഇന്റർനാഷനൽ അമേരിക്ക റീജിയൺ അലക്സ് തോമസിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റു. സർജന്റ് ബ്ലെസൺ മാത്യു (വൈസ് പ്രസിഡന്റ്), അലക്സ് അബ്രാഹം (സെക്രട്ടറി), ഷൈല രാജൻ (ജോയിന്റ് സെക്രട്ടറി), റോബർട് ജോൺ അരീച്ചിറ (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
2009-ൽ ഫിലഡൽഫിയയിലാണ് ഓർമ ഇന്റർനാഷണൽ ആരംഭം കുറിച്ചത്. വിവിധ രാജ്യങ്ങളിൽ ഓർമ ഇന്റർനാഷണലിന്റെ റീജിയണുകളും ചാപ്റ്ററുകളും യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്.
ഫിസാറ്റ് വിദ്യാർഥികൾക്ക് അമേരിക്കൻ അംഗീകാരം
അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളജിലെ അവസാനവർഷ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർഥികളായ റിതിൻ വർഗീസ്, റീമ വർഗീസ് എന്നിവർക്ക് അമേരിക്കയിൽനിന്നുള്ള അംഗീകാരം.
സാങ്കേതികരംഗത്തെ മികവിന് അമേരിക്കൻ സൊസൈറ്റി ഓഫ് മെക്കാനിക്കൽ എൻജിനിയേഴ്സ് ഏർപ്പെടുത്തിയ ചാൾസ് ടി. മെയിൻ സിൽവർ മെഡലും രണ്ടര ലക്ഷം രൂപയുടെ കാഷ് അവാർഡുമാണ് റിതിൻ നേടിയത്.
റീമയ്ക്ക് അര ലക്ഷം രൂപയുടെ പ്രോത്സാഹന സമ്മാനവും ലഭിക്കും. ഇരുവരും സഹോദരങ്ങളാണ്. ന്യൂയോർക്കിൽ മേയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ നൽകും.
ഷിക്കാഗോ പോലീസ് ഓഫീസർ ലൂയിസ് ഹ്യൂസ്ക വെടിയേറ്റ് മരിച്ചു
ഷിക്കാഗോ: വീട്ടിലേക്ക് വാഹനമോടിച്ച് പോകുന്നതിനിടെ ഷിക്കാഗോ പോലീസ് ഓഫീസർ ലൂയിസ് ഹ്യൂസ്ക വെടിയേറ്റ് മരിച്ചു. ഞായറാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്.
സൗത്ത് കെഡ്സി അവന്യൂവിലെ 5500 ബ്ലോക്കിൽ വെടിവയ്പ്പ് നടന്നതായി സന്ദേശം ലഭിച്ചതിനെ തുടർന്ന് എത്തിയ പോലീസുകാർ വെടിയേറ്റനിലയിൽ ലൂയിസ് ഹ്യൂസ്കയെ കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ ലൂയിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
31-ാം ജന്മദിനത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് ലൂയിസ് കൊല്ലപ്പെട്ടത്. ആറുവർഷമായി പോലീസ് സേനയിൽ സേവനം അനുഷ്ഠിക്കുകയായിരുന്നു. കേസിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
പ്രശസ്ത മാധ്യപ്രവർത്തകൻ ടെറി ആൻഡേഴ്സൺ അന്തരിച്ചു
ന്യൂയോർക്ക്: 1985ൽ യുദ്ധം തകർത്ത ലെബനനിലെ തെരുവിൽ നിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയി ഏഴ് വർഷത്തോളം തടവിലാക്കിയ അമേരിക്കൻ ഗ്ലോബ് ട്രോട്ടിംഗ് അസോസിയേറ്റഡ് പ്രസ് ലേഖകൻ ടെറി ആൻഡേഴ്സൺ(76) അന്തരിച്ചു.
1993ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട "ഡൻ ഓഫ് ലയൺസ്' എന്ന ഓർമക്കുറിപ്പിൽ, ഭീകരവാദികൾ തട്ടിക്കൊണ്ടുപോയതും പീഡിപ്പിക്കുന്നതുമായ വിവരങ്ങൾ ടെറി ആൻഡേഴ്സൺ ഉൾപ്പെടുത്തിയിരുന്നു.
ആൻഡേഴ്സൺ ഞായറാഴ്ച ന്യൂയോർക്കിലെ ഗ്രീൻവുഡിലെ വീട്ടിലാണ് അന്തരിച്ചത് എന്ന് മകൾ സുലോമി ആൻഡേഴ്സൺ അറിയിച്ചു. അടുത്തിടെ നടത്തിയ ഹൃദയ ശസ്ത്രക്രിയയെ തുടർന്നുണ്ടായ സങ്കീർണതകൾ മൂലമാണ് ആൻഡേഴ്സൺ മരിച്ചതെന്നും മകൾ കൂട്ടിച്ചേർത്തു.
ബിറ്റ്കോയിൻ എടിഎം കേന്ദ്രങ്ങൾ ഇരകളെ വേട്ടയാടുകയാണോ?
ഡാളസ്: സാമ്പത്തിക വേട്ടയാടൽ സർവസാധാരണമായി മാറിയിരിക്കുകയാണ്. ഡിജിറ്റൽ അസ്റ്റുകളിലേക്കു നിക്ഷേപകർ കൂടുതൽ ആകർഷിക്കപെടുമ്പോൾ ഈ മേഖലയിൽ തട്ടിപ്പിന്റെ കഥകൾ കൂടുതലായി പുറത്തുവരുന്നു.
ഇപ്പോൾ സാമ്പത്തിക വേട്ടയാടൽ കൂടുതലായി നടക്കുന്നത് ബിറ്റ്കോയിൻ എടിഎം കേന്ദ്രങ്ങളിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബിറ്റ്കോയിനുകളുടെ ടെല്ലർ മെഷീനുകൾ അല്ലെങ്കിൽ ബിടിഎമ്മുകൾ ഉപഭോക്താക്കൾക്കു ബിറ്റ്കോയിൻ കോൺവെർഷനുകൾ നടത്താനുള്ള കേന്ദ്രങ്ങളാണ്.
ഇവ ടെല്ലർ മെഷീനുകൾ പോലെയാണ്. ഗ്യാസ് സ്റ്റേഷനുകളിലും മദ്യ, കൺവീനിയന്‍സ് സ്റ്റോറുകളിലും സാധാരണ ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ കേന്ദ്രങ്ങളിലും ഇവ കണ്ടുവരുന്നു. ബിടിഎം വ്യവസായം വല്ലാതെ വളർന്നത് കോവിഡ് കാലത്താണ്.
ആ നാല് വർഷങ്ങളിൽ എടിഎം യൂണിറ്റുകൾ അഞ്ചിരട്ടി കൂടുതൽ സ്ഥാപിക്കപ്പെട്ടു. ഇപ്പോൾ കോയിൻ എടിഎം റഡാർ കണക്കു പ്രകാരം യുഎസിൽ 31100 ബിടിഎം യൂണിറ്റുകൾ ഉണ്ട്. ഒരു സൂക്ഷ്മ നിരീക്ഷണത്തിൽ ഇവ കൂടുതലും കേന്ദ്രീകരിച്ചിരിക്കുന്നത് കറുത്ത വർഗക്കാരുടെയും ലാറ്റിനോ വിഭങ്ങളുടെയും നിവാസ പരിസരത്താണെന്നു കാണാം.
ഈ ബിറ്റ്കോയിൻ എടിഎം ലൊക്കേഷനുകൾ ഓരോ ഇടപാടിനും 22 ശതമാനം ഫീസ് ചാർജ് ചെയ്യുന്നു. യുഎസിലെ ഏറ്റവും വലിയ ബിറ്റ് കോയിൻ ഓപ്പറേറ്ററായ ബിറ്റ്കോയിൻ ഡിപ്പോ 7300 ബിടിഎമ്മിലൂടെ ഏപ്രിൽ എട്ടിലെ കണക്കനുസരിച്ചു ഏറ്റവും കൂടുതൽ ഫീസ് ചാർജ് ചെയ്തതായിട്ടാണ് കരുതുന്നത്.
എല്ലാ സാമ്പത്തിക സേവനങ്ങളും സേവിംഗ്സ്, ക്രെഡിറ്റ്, ഇൻഷുറൻസ് തുടങ്ങിയവയും ഡിപ്പോ വാഗ്ദാനം ചെയ്യുന്നു. ഡിപ്പോയുടെ 80 ശതമാനത്തിൽ അധികം ഉപഭോക്താക്കളും വാർഷിക വരുമാനം 80,000 ഡോളറിൽ അധികം നേടുന്നില്ല. ഇതാണ് 2023 നവംബറിൽ ഡിപ്പോ നൽകിയ വിവരം.
ഒരു പേ ഡേ ലെൻഡർ നിങ്ങളുടെ ചെക്കിന് ഞാൻ ഇന്ന് ക്യാഷ് നൽകാം. ഞാൻ 25 ശതമാനമോ 30 ശതമാനമോ ചാർജ് ചെയ്യും. പക്ഷെ നിങ്ങൾക്ക് ഇന്ന് തന്നെ ശേഷിച്ച ക്യാഷ് കൊണ്ട് പോകാമെന്ന് പറയുന്നത് പോലെയാണിത്, കൻസാസ് സിറ്റിയുടെ ഫെഡറൽ റിസേർവ് ബാങ്കിന്റെ ഫ്രാങ്ക്ളിൻ നോൾ പറഞ്ഞു.
ബിറ്റ്കോയിൻ ഡിപ്പോ പ്രസിഡന്റും സിഇഒയുമായ ബ്രാൻഡോൺ മെന്റ്സ് കറുത്ത വർഗക്കാരുടെയും ലാറ്റിനോകളുടെയും പ്രദേശങ്ങളിലാണ് തങ്ങളുടെ കൂടുതൽ എടിഎമ്മുകൾ എന്ന വാദം നിഷേധിച്ചു.
നർത്തന ഡാൻസ് സ്കൂൾ അവതരിപ്പിക്കുന്ന നൃത്തോത്സവം ഞായറാഴ്ച
ഡാളസ്: നർത്തന ഡാൻസ് ഡാളസ് അവതരിപ്പിക്കുന്ന നൃത്തോത്സവം മെസ്കിറ്റ് ആർട്സ് സെന്ററിൽ ഞായറാഴ്ച വൈകുന്നേരം അഞ്ച് മുതൽ നടക്കും. നോർത്ത് ടെക്സസിലെ വിവിധ നഗരങ്ങളിലെ ഇന്ത്യൻ വംശജരായ കുട്ടികൾക്ക് പരിശീലനം നടത്തി വരുന്ന നർത്തന ഡാൻസ് സ്കൂളിൽ ഇപ്പോൾ 140ൽ അധികം കുട്ടികൾ നൃത്തം അഭ്യസിക്കുന്നുണ്ട്.
ഹാനാ ജോണിന്റെ നർത്തന ഡാൻസിൽ പരിശീലനം നൽകുന്നത് ഹാനാ ജോൺ, അലീസ മാത്യു, ബ്രിന്റാ ബേബി, ടിഫെനി ആന്റണി എന്നിവരാണ്. പ്രധാനമായും ഭരതനാട്യം, ബോളിവുഡ് ഡാൻസുകൾ എന്നിവയുടെ പരിശീലനം ഗാർലൻഡിലും പ്ലാനോയിലുമായിയാണ് നടത്തുന്നത്.
ഈ ഡാൻസ് സ്കൂളിലെ കുട്ടികൾ വിവിധ സ്റ്റാർ ഷോകളിലും പങ്കെടുക്കുന്നുണ്ട്. വിലാസം: മെസ്കിറ്റ് ആർട്സ് സെന്റർ, 1527 നോർത്ത് ഗാലോവേ അവന്യൂ, മെസ്കിറ്റ്, ടെക്സസ് 75149.
മിഷിഗണിൽ ജന്മദിന ആഘോഷത്തിലേക്ക് വാഹനം ഇടിച്ചുകയറി; രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു
മിഷിഗൺ: ശനിയാഴ്ച ഉച്ചയ്ക്ക് മിഷിഗണിലെ ബോട്ട് ക്ലബിൽ നടന്ന ജന്മദിന പാർട്ടിയിലേക്ക് വാഹനം ഇടിച്ചുകയറിതിനെ തുടർന്ന് സഹോദരങ്ങളായ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു.
അഞ്ച് വയസുള്ള ആൺകുട്ടിയും എട്ട് വയസുള്ള പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
66 വയസുള്ള സ്ത്രീയാണ് വാഹനം ഓടിച്ചിരുന്നതെന്ന് മൺറോ കൗണ്ടി ഷെരീഫ് ട്രോയ് ഗുഡ്നഫ് പറഞ്ഞു.
ബോസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് തുടക്കമായി
ബോസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി - യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ കിക്കോഫിന് ബോസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ തുടക്കമായി.
ചെറിയാൻ പെരുമാൾ (ഫാമിലി കോൺഫറൻസ് സെക്രട്ടറി), മാത്യു വർഗീസ് (റാഫിൾ കോഓർഡിനേറ്റർ), മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), ജോനാഥൻ മത്തായി, ആരൺ ജോഷ്വ, റയൻ ഉമ്മൻ, ആഞ്ജലീന ജോഷ്വ (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരടങ്ങിയ ഫാമിലി - യൂത്ത് കോൺഫറൻസ് ടീമിന് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക സ്വാഗതം നൽകി.
വിശുദ്ധ കുർബാനയെ തുടർന്ന് ഇടവകയിൽ നടന്ന പൊതുയോഗത്തിൽ വികാരി ഫാ. റോയി പി. ജോർജ് കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി. ഫാമിലി & യൂത്ത് കോൺഫറൻസിന്റെ പ്രാധാന്യത്തെക്കുറിച്ചും സമൂഹത്തെ ശക്തിപ്പെടുത്തുന്നതിലും എല്ലാ അംഗങ്ങളെയും ക്രിസ്തുവിലേക്കും തമ്മിൽ തമ്മിലും അടുപ്പിക്കുന്നതിലും കോൺഫറൻസിലെ ധ്യാനങ്ങൾ, ചർച്ചകൾ, ശുശ്രൂഷകൾ എന്നിവയുടെ സ്വാധീനം ഫാ. റോയി പി. ജോർജ് ഊന്നിപ്പറഞ്ഞു.
ചെറിയാൻ പെരുമാൾ സമ്മേളന തീയതി, സമയം, സ്ഥലം, പ്രസംഗകർ എന്നിവ വിശദീകരിച്ചു. മാത്യു ജോഷ്വ രജിസ്ട്രേഷൻ നടപടികൾ വിവരിച്ചു. മാത്യു വർഗീസ് റാഫിളിനെ കുറിച്ചും സ്പോൺസർഷിപ്പ് അവസരങ്ങളെക്കുറിച്ചും സംസാരിച്ചു. ജോനാഥൻ മത്തായി സുവനീർ സംബന്ധിച്ച വിവരങ്ങൾ നൽകി.
ആഞ്ജലീന ജോഷ്വ എന്റർടൈൻമെന്റ് നൈറ്റിൽ ഇടവകാംഗങ്ങൾ പങ്കെടുക്കാൻ പ്രോത്സാഹിപ്പിച്ചു. തോമസ് മത്തായി (ഇടവക സെക്രട്ടറി), ബെഞ്ചമിൻ സാമുവൽ (മലങ്കര അസോസിയേഷൻ അംഗം), സിബു തോമസ് (ഭദ്രാസന അസംബ്ലി അംഗം) തുടങ്ങിയവരും വേദിയിൽ സന്നിഹിതരായിരുന്നു.
ഇടവകയിൽ നിന്നുള്ള സുവനീറിനുള്ള പരസ്യം തോമസ് മത്തായി കൈമാറി. തോമസ് മത്തായിയും സുവനീറിൽ ആശംസകൾ നൽകി പിന്തുണച്ചു. ഡോ. സീമ ജേക്കബ് ഗോൾഡ് സ്പോൺസർ ആയും ശൈലേഷ് ചെറിയാൻ ഗ്രാൻഡ് സ്പോൺസറായും പിന്തുണ വാഗ്ദാനം ചെയ്തു.
ജോർജ് വർഗീസ് റാഫിൾ ടിക്കറ്റ് കിക്ക് ഓഫ് നിർവഹിച്ചു. കൂടാതെ 27 അംഗങ്ങൾ റാഫിൾ ടിക്കറ്റുകൾ വാങ്ങി പിന്തുണ നൽകിയത് ആവേശകരമായ അനുഭവമായി. മാത്യു സാമുവലിന്റെയും തോമസ് ജോർജിന്റെയും കുടുംബങ്ങൾ കോൺഫറൻസിൽ രജിസ്റ്റർ ചെയ്തത് മികച്ച തുടക്കമായി.
വികാരിയും ഭാരവാഹികളും ഇടവകാംഗങ്ങളും നൽകിയ മികച്ച സഹകരണത്തിനും പിന്തുണയ്ക്കും കോൺഫറൻസ് ടീം നന്ദിയും കടപ്പാടും രേഖപ്പെടുത്തി.
ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ, കോൺഫറൻസ് കോഓർഡിനേറ്റർ (914 806 4595), ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (516 439 9087).
സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള അസോസിയേഷൻ ഓഫ് ഡാളസ്
ഡാളസ്: കരോൾട്ടൺ സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്ന സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്ന അഭ്യർഥനയുമായി കേരള അസോസിയേഷൻ ഓഫ് ഡാളസ് പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ.
പ്രസിഡന്റ് പുറത്തിറക്കിയ പ്രസ്താവനയുടെ പൂർണരൂപം
ബഹുമാനപ്പെട്ട അസോസിയേഷന്റെ പ്രസിഡന്റ് എന്ന നിലയിൽ, സൈമൺ ചാമക്കാല കരോൾട്ടൺ സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്നുണ്ടെന്ന് നിങ്ങളെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
സൈമൺ വർഷങ്ങളായി സജീവവും അർപ്പണബോധവുമുള്ള ഒരു കമ്യൂണിറ്റി അംഗമാണ്. മറ്റുള്ളവരെ സേവിക്കുന്നതിലൂടെ തന്റെ പ്രതിബദ്ധത സ്ഥിരമായി പ്രകടിപ്പിക്കുന്നു. ഇപ്പോൾ, കരോൾട്ടൺ സിറ്റി കൗൺസിലിൽ ഞങ്ങളെ പ്രതിനിധീകരിച്ച് വിശാലമായ സമൂഹത്തിലേക്ക് തന്റെ സേവനം വ്യാപിപ്പിക്കാൻ അദ്ദേഹം ശ്രമിക്കുന്നു.
സൈമണിന്റെ സ്ഥാനാർഥിത്വം ഞങ്ങൾക്ക് പ്രാദേശിക ഭരണത്തിൽ ശബ്ദമുയർത്താനും ഞങ്ങളുടെ കമ്യൂണിറ്റിയുടെ മൂല്യങ്ങളും താത്പര്യങ്ങളും ഫലപ്രദമായി പ്രതിനിധീകരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനുള്ള അവസരവും നൽകുന്നു.
നമുക്ക് ഒരുമിച്ച് സൈമണിന്റെ പിന്നിൽ അണിനിരക്കുകയും കരോൾട്ടൺ സിറ്റി കൗൺസിലിൽ ഒരു സീറ്റ് ഉറപ്പാക്കാൻ സഹായിക്കുകയും ചെയ്യാം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള നേരത്തെയുള്ള വോട്ടെടുപ്പ് ഈ മാസം 30 വരെ തുടരും.
ഔദ്യോഗിക തെരഞ്ഞെടുപ്പ് ദിവസം മേയ് നാല് ആണ്. ഈ നിർണായക ഘട്ടത്തിൽ നിങ്ങളുടെ വോട്ട് രേഖപ്പെടുത്തി സൈമൺ ചാമക്കാലയ്ക്ക് നിങ്ങളുടെ പിന്തുണ അറിയിക്കണമെന്ന് കേരള അസോസിയേഷൻ ഓഫ് ഡാളസിലെ സഹപ്രവർത്തകർ എന്ന നിലയിൽ ഞങ്ങളുടെ ഓരോ കരോൾട്ടൺ നിവാസികളോടും ഞാൻ അഭ്യർഥിക്കുന്നു.
കരോൾട്ടണിലെ നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സമീപിക്കുന്നതും സൈമണിനെ പിന്തുണയ്ക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
ഈ സുപ്രധാന വിഷയത്തിൽ നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ അല്ലെങ്കിൽ കൂടുതൽ വിവരങ്ങൾ ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാൻ മടിക്കരുതെന്നും പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അറിയിച്ചു
കേരള അസോസിയേഷൻ ഓഫ് ഡാളസ് സീനിയർ ഫോറം ശനിയാഴ്ച
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ സീനിയർ ഫോറം “മധുരമോ മാധുര്യമോ”സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ 10.30 മുതലാണ് പരിപാടികൾ ആരംഭിക്കുന്നത്.
പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിൽ ചേരുന്ന ചേരുന്ന യോഗത്തിൽ തൈറോയ്ഡ് ഡിസീസ് എന്ന വിഷയത്തെ അധികരിച്ച് ഡോ. അജി ആര്യൻകാട്ടും ഡിപ്രഷൻ ആൻഡ് ഏജിഗിനെ കുറിച്ച് ബീന മണ്ണിൽ (സൈക്യാട്രിക് നഴ്സ് പ്രാക്റ്റീഷനർ) പ്രഭാഷണം നടത്തും.
സീനിയർ ഫോറത്തിൽ എല്ലാ അസോസിയേഷൻ അംഗങ്ങളും അഭ്യുദയകാംക്ഷികളും യോഗത്തിൽ പങ്കെടുക്കണമെന്ന് സോഷ്യൽ സർവീസ് ഡയറക്ടർ ജെയ്സി ജോർജ് അസോസിയേഷൻ സെക്രട്ടറി മൻജിത് കൈനിക്കര എന്നിവർ അഭ്യർഥിച്ചു
കൂടുതൽ വിവരങ്ങൾക്ക്: ജയ്സി ജോർജ് 469 688 2065, ബേബി കൊടുവത്ത് 214 608 8954.
ഐപിസിഎൻഎ ഫിലാഡൽഫിയ ചാപ്റ്റർ പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു
ഫിലാഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ റീജിയൺ 2024 - 2025 പ്രവർത്തനോദ്ഘാടനം സീറോമലബാർ ഓഡിറ്റോറിയത്തിൽ അതിഗംഭീരമായി സംഘടിപ്പിച്ചു. ഐപിസിഎൻഎ ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് അരുൺ കോവാട്ട് അധ്യക്ഷത വഹിച്ചു.
പ്രമുഖ സാമൂഹിക സാംസ്കാരിക നേതാക്കളെ കൊണ്ട് സമ്പുഷ്ടമായിരുന്ന പരിപാടിയിൽ ഐപിസിഎൻഎ നാഷണൽ ലീഡേഴ്സ് സുനിൽ ട്രൈസ്റ്റാർ, ഷിജോ പൗലോസ്, വൈശാഖ് ചെറിയാൻ എന്നിവരെ കൂടാതെ വിശിഷ്ടതിഥികളായി മാധ്യമപ്രവർത്തകൻ ഡാൻ ക്യൂല്ലാർ, പെൺസിൽവാനിയ സ്റ്റേറ്റ് റെപ്രസന്റിറ്റീവ് ജാറെഡ് സോളമൻ എന്നിവർ പങ്കെടുത്തു.
ഫൊക്കാനാ നേതാക്കളായ പോൾ കറുകപ്പള്ളി, ഫിലിപ്പോസ് ഫിലിപ്പ്, സജിമോൻ ആന്റണി, സജി പോത്തൻ, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മുൻ പ്രസിഡന്റ് മധു കൊട്ടാരക്കര, ജിൽ ഐസാസ് എന്നിവർ ആശംസ അറിയിക്കാൻ എത്തിയിരുന്നു.
സാമൂഹിക സംസാരിക മേഖലകളിൽ ഉയർന്ന നിലകളിൽ പ്രവർത്തിക്കുന്ന ഫിലാഡൽഫിയയിലെ മലയാളി സമൂഹവുമായി എന്നും അടുത്ത ബന്ധം പുലർത്തിയിട്ടുള്ളതായി നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ പറഞ്ഞു.
യുവത്വത്തിന്റെ പ്രതീകമായ അരുൺ കോവാറ്റിന്റെ നേതൃത്വത്തിൽ ഫിലാഡൽഫിയ ചാപ്റ്ററിൽ മാറ്റത്തിന്റെ ശംഖൊലി മുഴങ്ങുമെന്നു നാഷണൽ സെക്രട്ടറി ഷിജോ പൗലോസ് പറഞ്ഞു. ഫിലാഡൽഫിയ ചാപ്റ്ററിന്റെ നെടുംതൂണായി പ്രവർത്തിക്കുന്ന ചാപ്റ്റർ ട്രഷറർ വിൻസെന്റ് ഇമ്മാനുവേൽ മുഖ്യാതിഥികളെ യോഗത്തിനു പരിചയപ്പെടുത്തി.
മുഖ്യതിഥി ഡാൻ ക്യൂല്ലാർ മുഖ്യപ്രഭാഷണത്തിനു ശേഷം ന്യൂസ് റിപ്പോർട്ടിംഗിനു വേണ്ട കാര്യങ്ങൾ വിവരിക്കുകയും ചോദ്യോത്തര പരിപാടി നടത്തുകയും ചെയ്യുകയുണ്ടായി. ഡാൻ ക്യൂല്ലാറിനു ഐപിസിഎൻഎ ഫിലാഡൽഫിയ ചാപ്റ്റർ ട്രഷറർ വിൻസെന്റ് ഇമ്മാനുവേൽ മൊമെന്റോ സമർപ്പിച്ചു.
ഫിലാഡൽഫിയയിലെ വ്യവസായ പ്രമുഖനും ഫില്ലി ഗ്യാസ് ഉൾപ്പെടെ വിവിധ ബിസിനസ് ശൃംഖലയുടെ ഉടമസ്ഥനുമായ മുഖ്യസ്പോൺസർ ജോ ചെറിയാന് പ്രത്യേക മൊമന്റോ സമർപ്പിച്ചു. ഐപിസിഎൻഎ ഭാരവാഹികളുടെ സാന്നിധ്യത്തിൽ ഫിലിപ്പോസ് ചെറിയാൻ മുഖ്യതിഥി ഡാൻ ക്യൂലറിൽ നിന്നും ജോ ചെറിയാന് വേണ്ടി അവാർഡ് ഏറ്റുവാങ്ങി.
ജനറൽ സെക്രട്ടറി സുമോദ് ടി. നെല്ലിക്കാല, ജോയിന്റ് സെക്രട്ടറി ജോർജ് ഓലിക്കൽ എന്നിവർ യോഗനടപടികൾ നിയന്ത്രിച്ചു. ജോർജ് നടവയൽ കലാ പരിപാടികൾ നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ് റോജിഷ് സാമുവേൽ സ്വാഗതവും ലിജോ ജോർജ് നന്ദി പ്രകാശനവും നടത്തി.
ജോയിന്റ് ട്രഷറർ സിജിൻ തിരുവല്ല ഛായാഗ്രഹണ ക്രമീകരണവും ജിനോ ജേക്കബ് ഭദ്രദീപ ക്രമീകരണവും നടത്തി. സ്റ്റേറ്റ് റപ്രസന്റിറ്റീവും അറ്റോർണി ജനറൽ കാൻഡിഡേറ്റുമായ ജാറെഡ് സോളമനെ ജോബി ജോർജ് സദസിനു പരിചയപ്പെടുത്തി.
ഫൊക്കാന ഫോമാ സംഘടനകളുടെ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ സ്ഥാനാർഥികൾക്ക് പരിചയപ്പെടുത്താനുള്ള അവസരം പരിപാടിയോടനുബന്ധിച്ചു ക്രമീകരിക്കപ്പെടുകയുണ്ടായി.
സുധാ കർത്താ ഏകോപിപ്പിച്ചു നടപ്പാക്കിയ പരിപാടിയിൽ ഫൊക്കാന സ്ഥാനാർഥികളായ സജിമോൻ ആന്റണി, രാജൻ സാമുവേൽ, റോണി വർഗീസ്, മില്ലി ഫിലിപ്പ്, സജി പോത്തൻ, ഷാലു പുന്നൂസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.
ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ അഭിലാഷ് ജോൺ, പമ്പ പ്രസിഡന്റ് റെവ ഫിലിപ്സ് മോടയിൽ, മാപ് പ്രസിഡന്റ് ശ്രീജിത്ത് കോമാത്ത്, ഫ്രണ്ട്സ് ഓഫ് തിരുവല്ല പ്രസിഡന്റ് ഫിലിപ്പോസ് ചെറിയാൻ, ഡബ്ല്യുഎംസി പ്രസിഡന്റ് റെനി ജോസഫ്, ഐപിസിഎൻഎ ന്യൂയോർക് ചാപ്റ്റർ സെക്രട്ടറി ജോജോ കൊട്ടാരക്കര, രാജൻ ചീരൻ മിത്രാസ്, അലക്സ് തോമസ് എന്നിവർ ആശംസ അറിയിച്ചു.
ഭരതം ഡാൻസ് അക്കാദമിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച സമൂഹ നൃത്തം പരിപാടികൾക്ക് നയന മനോഹാരിത പകർന്നു. ജോൺ നിഖിൽ അവതരിപ്പിച്ച വയലിൽ സംഗീതധാര ശ്രദ്ധ പിടിച്ചുപറ്റി.
എലിസബത്ത് മാത്യു, ജെയ്സൺ ഫിലിപ്പ് എന്നിവരയുടെ ഗാനാലാപനങ്ങൾ പരിപാടിക്ക് മികവേകുകയും കേൾവിക്കാരുടെ അഭിനന്ദനം പിടിച്ചുപറ്റുകയും ചെയ്തു. പ്രമുഖ നർത്തകി നിമ്മി ദാസിന് ചടങ്ങിൽ പ്രത്യേക ആദരവ് നൽകി.
ഐപിസിഎൻഎ ഭാരവാഹികളുടെ സാന്നിധ്യത്തിൽ നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ മൊമന്റോ സമ്മാനിച്ചു.
റെയ്ച്ചല്‍ ഏബ്രഹാം അന്തരിച്ചു
പോത്താനിക്കാട്: കീപ്പനശേരില്‍ പരേതനായ കെ.കെ. ഏബ്രഹാമിന്റെ (ആദായി മാസ്റ്റര്‍) ഭാര്യ റെയ്ച്ചല്‍ ഏബ്രഹാം(84) അന്തരിച്ചു. കടാതി വാണുകുഴിയില്‍ കുടുംബാംഗമാണ്.
മക്കള്‍: മിനി, അനി, ലീ, സുമി. മരുമക്കള്‍: പുരേതനായ സാബു, രമേഷ്, സാജു, ലൈജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം പോത്താനിക്കാട് സെന്റ മേരീസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
പരേത ലാലു കുര്യാക്കോസിന്റെ(ന്യൂജഴ്സി, യുഎസ്എ) സഹോദരഭാര്യയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ലിജു (ഫോണ്‍: 99613 55864).
സൂസൻ ഫിലിപ്പിന്റെ സംസ്കാരം ബുധനാഴ്ച
ന്യൂജഴ്സി: ന്യൂജഴ്സിയിൽ അന്തരിച്ച വെൺമണി ആലുംമൂട്ടിൽ മലയിൽ പരേതനായ ഫിലിപ്സ് ഫിലിപ്പിന്റെ(ജോബി) ഭാര്യ സൂസൻ ഫിലിപ്പിന്റെ(81) സംസ്കാരം ബുധനാഴ്ച നടക്കും.
1975ൽ മുംബെെയിലെ നായർ ആശുപത്രിയിൽ നിന്നും നഴ്സിംഗ് പഠനം പൂർത്തിയാക്കിയശേഷം അമേരിക്കയിലേക്ക് കുടിയേറിയ സൂസമ്മ ന്യൂജഴ്സിയിലെ ന്യൂവർക്കിലുള്ള യുണൈറ്റഡ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്നു.
നിലവിൽ സീഡർഗ്രൂവിലുള്ള വീട്ടിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. കല്ലൂപ്പാറ മാരേട്ട് പാറക്കടവിൽ പരേതരായ പി. പി. നൈനാന്റെയും അന്നമ്മ നൈനാന്റെയും മകളാണ്.
റാൻഡോൾഫിലുള്ള ന്യൂജഴ്സി മാർത്തോമ്മാ പള്ളിയിലെ അംഗവും സജീവ പ്രവർത്തകയുമായിരുന്നു. വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയണിന്റെ മുതിർന്ന പ്രവർത്തകനും റീജിയണൽ ട്രഷററുമായിരുന്ന ഫിലിപ്പ് മാരേട്ടിന്റെ സഹോദരിയാണ്.
പൊതുദർശനം: ഏപ്രിൽ 23 ചൊവ്വാഴ്ച്ച വൈകുന്നേരം 4 മണി മുതല്‍ 8 മണി വരെ ന്യൂജേഴ്സി മാർത്തോമ്മാ ചർച്, റാൻഡോൾഫിൽ (New Jersey Marthoma Church, 790 State Route 10. Randolph, NJ 07869) ക്രമീകരിച്ചിരിക്കുന്നു.
സംസ്കാരം ബുധനാഴ്ച രാവിലെ ഒന്‍പത് മുതല്‍ 12 വരെ ന്യൂജഴ്സി മാർത്തോമ്മാ പള്ളിയിലെ സംസ്കാര ശുശ്രൂഷകൾക്ക് ശേഷം പൊതുദർശനവും അതേത്തുടർന്ന് ഈസ്റ്റ് ഹാനോവറിലുള്ള ഗേറ്റ് ഓഫ് ഹെവൻ സെമിത്തേരിയിൽ (Gate of Heaven Cemetery, 225 Ridgedale Ave, East Hanover, NJ 07936) സംസ്കാരം നടത്തും.
ന്യൂജഴ്സി മാർത്തോമ്മാ പള്ളി വികാരിയായ റവ. മാത്യു വര്‍ഗീസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കും. മക്കള്‍: ജെറിൽ ഫിലിപ്പ്, സെസ്സിൽ ഫിലിപ്പ്. മരുമക്കൾ: അനിതാ ഫിലിപ്പ് (ന്യൂയോർക്ക്). സഹോദരങ്ങള്‍: പരേതനായ സണ്ണിക്കുട്ടി, കുഞ്ഞുമോൾ, സാലി, അമ്മിണികുട്ടി, സോജൻ, ഫിലിപ്പ്, ഉഷ (എല്ലാവരും ന്യൂജഴ്സി).
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിലിപ്പ് മരേട്ട് - 973 715 4205.
സംസ്കാര ശുശ്രൂഷകൾ ലൈവായി കാണുവാനുള്ള ലിങ്ക്:
1. Wake service: https://www.youtube.com/live/dQYQpKcZEik?si=uOm8AkatZJKpfRtZ
2. Burial Service: https://www.youtube.com/live/8BNeNuf9PPA?si=CJeBROpFc3OYJG4i
ഫിലാഡൽഫിയയിൽ അന്തരിച്ച ജോജോ ജോസഫിന്റെ സംസ്കാരം ബുധനാഴ്ച
ഫിലാഡൽഫിയ: കഴിഞ്ഞ ദിവസം ഫിലഡൽഫിയയിൽ അന്തരിച്ച ജോജോ ജോസഫ് തെള്ളിയിലിന്റെ(48) പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ബുധനാഴ്ച വെൽഷ് റോഡിലുള്ള സെന്റ് തോമസ് സീറോമലബാർ കാത്തലിക് ഫൊറോന പള്ളിയിൽ വച്ച് നടത്തപ്പെടും (608 Welsh Rd, Philadelphia, PA 19115).
ആലപ്പുഴ പുതുക്കരി തെള്ളിയിൽ വീട്ടിൽ ജോസഫ് തോമസിന്റെയും ഗ്രേസമ്മ ജോസഫിന്റെയും മകനാണ്. 2009ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ഭാര്യ ഡാഫിന ഫ്രാൻസിസ്. മക്കൾ: നിയ, നേഹ.
സഹോദരങ്ങൾ: ജിജിമോൾ കളപ്പറമ്പത്ത് - (ബാബു കളപ്പറമ്പത്ത്), സോജപ്പൻ ജോസഫ്- (ബിന്ദു സോജപ്പൻ), സുമം ബെന്നി- (ബെന്നി കൊല്ലത്തുപറമ്പിൽ). പൊതുദർശനം ബുധനാഴ്ച രാവിലെ എട്ട് മുതൽ ആരംഭിക്കും.
തുടർന്ന് 8.30 മുതൽ ഫൊറോന പള്ളി വികാരി റവ. ഡോ. ജോർജ് ദാനവേലിലിൽ, റവ. ഫാ. ജോൺ മേലേപ്പുറം (വികാരി ജനറൽ സെന്റ് തോമസ് സീറോമലബാർ എപ്പാര്‍ക്കി, ഷിക്കാഗോ), റവ. ഫാ. ജോൺകുട്ടി ജോർജ് പുലിശേരി (ഫൊറോന വികാരി സെന്റ് ജോസഫ് സീറോമലബാർ ഫൊറോന കാത്തലിക് ചർച്ച്, ഹൂസ്റ്റൺ) എന്നിവരുടെ പ്രധാന കാർമികത്വത്തിൽ കുർബാനയും സംസ്കാര ശുശ്രൂഷകളും നടക്കും.
അതിനെത്തുടർന്ന് ഉച്ചയ്ക്ക് 12ന് റിസ്റക്ഷൻ സെമിത്തേരിയിൽ സംസ്കരിക്കും. (Resurrection Cemetery, 5201 Hulmeville Road, Bensalem, Pennsylvania 19020).