അഞ്ചടി നീളം, ആടുകൾക്കു പേടിസ്വപ്നം; ബ്രിട്ടന്‍റെ ചരിത്രത്തിലെ 'ഭീമന്‍ കുറുക്കന്‍'
സുഹൃത്തായ കർഷകന്‍റെ ആടുകളെ ഏതോ അജ്ഞാത ജീവി തുടർച്ചയായി കൊന്നുതിന്നുന്നു എന്ന വാർത്ത കേട്ടാണു മികച്ച ഫോക്സ് ഷൂട്ടറായ അലൻ യുകെയിൽ എത്തിയത്. വടക്കുകിഴക്കൻ സ്കോട് ലൻഡിലെ മൊറെയിൽനിന്നാണ് അലൻ ഹെപ് വർത്ത് എന്ന ഷാർപ് ഷൂട്ടർ സ്നേഹിതന്‍റെ അബർഡീൻ ഷൈറിലെ കൃഷിയിടത്തിൽ ചെന്നത്. സ്നേഹിതനോടും ചെറിയ മകനോടുമൊപ്പം രാത്രി ആട്ടിൻകൂടിന് സമീപം പതുങ്ങി നിൽക്കുന്പോൾ അല്പമകലെ ഒരു ഭീകരജീവിയുടെ കണ്ണുകൾ തിളങ്ങുന്നതു കണ്ട് മൂവരും ഭയപ്പെട്ടുപോയി. ചെറിയ മകന്‍റെ കരച്ചിൽ കേട്ട് അവർക്കുനേരേ തിരിഞ്ഞ ഭീകരജീവിയെ നിമിഷനേരത്തിനുള്ളിൽ അലൻ ഹെപ് വർത്ത് വെടിവച്ചുവീഴ്ത്തി.

വെടിയേറ്റു പിടയുന്ന ഭീകരജീവിയെ കണ്ട് മൂവരും ഞെട്ടി. അതൊരു വലിയ കുറുക്കനായിരുന്നു. പൂർണവളർച്ചയെത്തിയ ഒരു കലമാന്‍റെ ശരീരഭാരവും നീളവും അതിനുണ്ടായിരുന്നു. അലൻ അതിനെ നീളമുള്ള ഏണിയിൽ വച്ചുകെട്ടി നീളം അളന്നുനോക്കി. കൃത്യം അഞ്ച് അടി. ബ്രിട്ടന്‍റെ ചരിത്രത്തിലെ ഏറ്റവും വലിപ്പമുള്ള കുറുക്കനായിരുന്നു അത്.
“ തന്‍റെ നായാട്ടുജീവിതത്തിൽ ഇത്രയും ഭാരവും വലിപ്പവുമുള്ള ഒരു കുറുക്കനെ അതിനു മുന്പോ അതിനു ശേഷമോ കണ്ടിട്ടില്ലെന്ന്’ അലൻ അഭിപ്രായപ്പെട്ടു. “ചത്തുപോയതുകൊണ്ട് അല്പം നിരാശതോന്നിയെങ്കിലും ലോകചരിത്രത്തിലെ ഏറ്റവും വലിയ കുറുക്കനെ പിടിക്കാൻ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി കരുതന്നതായും അദ്ദേഹം പറഞ്ഞു.

മനുഷ്യരോട് ഇണങ്ങുന്ന ചരിത്രവും കുറുക്കനുണ്ട്. നിരവധി കുറുക്കന്മാരെ, നായയെ വളർത്തുന്നതുപോലെ ബ്രിട്ടനിലെ പല വീടുകളിലും ഇന്നും വളർത്തുന്നുണ്ട്. ചെന്നായ വളർത്തിയ കുട്ടി’യുടെ കഥ നാം വായിച്ചിട്ടുണ്ടല്ലോ. യുകെയിലെ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറായ ഡെറക് യാൽഡൻ പറയുന്നത് മനുഷ്യരെ സന്ദർശിക്കാനായി നിരവധി കുറുക്കന്മാർ ഇപ്പോൾ ലണ്ടനിലെ നഗരങ്ങളിലും പട്ടണങ്ങളിലും ഭയംകൂടാതെ കടന്നുവരുന്നുണ്ട്’ എന്നാണ്.

റവ. ജോർജ് മാത്യു പുതുപ്പള്ളി