ചരട് പൊട്ടിയ പട്ടങ്ങള്‍
എം.സി. ജോണ്‍ റിട്ടയേഡ് അധ്യാപകനാണ്. സാറിന്‍റെ മക്കളിൽ ഇളയവനാണ് മണിക്കുട്ടൻ എന്ന ഓമനപ്പേരുള്ള സാബി ജോണ്‍. സാബിയുടെ മൂത്ത സഹോദരരാണ് അഖിലും ആശയും. അഖിൽ വിവാഹിതനാണ്. അയാളും ഭാര്യയും തങ്ങളുടെ മക്കൾ രണ്ടു പേർക്കുമൊപ്പം ന്യൂസിലൻഡിലാണ്. റാന്നിക്കാരി അജിലയാണ് അഖിലിന്‍റെ ഭാര്യ. അഖിലും കുടുംബവും വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ഇരുവർക്കും ജോലിയുള്ളത് വലിയ ആശ്വാസമാണെന്നാണ് അഖിലും അജിലയും പറയുന്നത്. വിദേശത്ത് കഴിയുന്പോൾ ഭാര്യാഭർത്താക്കന്മാർക്കിരുവർക്കും ജോലി ചെയ്യാൻ കഴിഞ്ഞാലേ കുട്ടികളുടെ പഠനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ബുദ്ധിമുട്ടു കൂടാതെ നടത്താൻ കഴിയൂ എന്ന പക്ഷക്കാരനാണ് അഖിൽ. ജോണ്‍സാറിനും ഭാര്യ അന്നക്കുട്ടിക്കും മകനായ അഖിലിനെക്കുറിച്ചും അവന്‍റെ ഭാര്യ അജിലയെക്കുറിച്ചും വലിയ മതിപ്പാണ്. അവരിരുവരും ന്യൂസിലൻഡിലാണെങ്കിലും അവരുടെ സാമീപ്യം നാട്ടിലെ വീട്ടിൽ തന്നെയുണ്ടന്ന് തോന്നുമാറാണ് വിദേശത്തുനിന്നും കൂടെക്കൂടെ അവർ തങ്ങളോട് ബന്ധം പുലർത്തുന്നതെന്നാണ് അവരിരുവരും പറയുന്നത്.

മൂത്തവനു നൽകിയ ശിക്ഷണം തന്നെയാണ് ഇളയവനായ സാബിക്കും തങ്ങൾ നൽകിയതെന്നും എന്നാൽ പ്രതീക്ഷിച്ചതുപോലെ ആ ശിക്ഷണം അയാളെ അത്രകണ്ട് സ്വാധീനിച്ചിലെ്ലന്നും അവർ പറയുന്നു. അവന്‍റെമേൽ തങ്ങളെക്കാൾ സ്വാധീനം അവന്‍റെ സുഹൃത്തുക്കൾക്കാണെന്ന് ജോണ്‍സാർ ഖേദത്തോടെ പറയുന്നു. തങ്ങളുടെ വാക്കുകളെക്കാൾ സാബി വില കൽപ്പിക്കുന്നത് സുഹൃത്തുക്കളുടെ വാക്കുകൾക്കായതിനാൽ അവന്‍റെ സംസാരവും പെരുമാറ്റവും അത്ര പന്തിയ െല്ലന്നും സാർ പറയുന്നു. കുഴപ്പമൊക്കെ തനിക്കല്ലെ്ലന്നും തന്‍റെ മാതാപിതാക്കൾക്കാണെന്നും ആരോപിക്കുന്ന സാബിക്ക് മുപ്പത് വയസ്സായതിനാൽ അയാളെ വിവാഹം കഴിപ്പിക്കാനുള്ള താൽപര്യത്തിലും ആലോചനയിലുമാണ് ജോണ്‍ സാറും ഭാര്യ അമ്മിണിക്കുട്ടിയും. വിവാഹം കഴിയുന്പോൾ കാര്യങ്ങളൊക്കെ നേരെയായിക്കൊള്ളുമെന്നും തങ്ങളുടെ പ്രതീക്ഷപോലെ സാബിയുടെ പെരുമാറ്റത്തിൽ അപ്പോൾ വ്യതിയാനം ഉണ്ടാകുമെന്നുമുള്ള പ്രതീക്ഷയിലാണ് അവരിരുവരും.

ജോണ്‍സാറിന്‍റെയും അദ്ദേഹത്തിന്‍റെ ഭാര്യയുടെയും പ്രതീക്ഷയും കണക്കുകൂട്ടലുകളും നല്ലതുതന്നെ . അവരുടെ പ്രതീക്ഷപോലെ കാര്യങ്ങൾ നടക്കട്ടെ. ജനിച്ചു വളർന്ന വീട്ടിലെ ബന്ധങ്ങളും ഇതര കാര്യങ്ങളും നേരെയാക്കാതെ കല്യാണം നടത്തിയാൽ പിന്നീട് എല്ലാം നേരെയായിക്കൊള്ളുമെന്നുള്ള ജോണ്‍സാറിന്‍റെ വിചാരം ശരിയാണെന്ന് പറയാനാകുമോ? സാറ് പറയും പോലെ എല്ലാം ശരിയാകാനുള്ള സാധ്യത കുറവാണെന്നാണ് മുന്നനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ പ്രശ്നങ്ങൾ പറഞ്ഞു തീർക്കുന്നതിന് ജോണ്‍സാറുതന്നെയോ ആ കുടുംബത്തിലുള്ള സാറിന് തുല്യരായ മറ്റാളുകളോ താത്പര്യം എടുക്കണം. അവിടെ സാബിക്കും അയാളുടെ മാതാപിതാക്കൾക്കും തുറന്ന് സംസാരിക്കുന്നതിനുള്ള വേദി ഒരുക്കപ്പെടണം. അത്തരം ഒരു സാഹചര്യത്തിൽ അന്യോന്യമുള്ള കുറ്റാരോപണങ്ങളും ആക്ഷേപങ്ങളും ഒഴിവാക്കുന്നതാവും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗം. ഓരോരുത്തരും താന്താങ്ങളുടെ നിലപാടിനെ ന്യായീകരിക്കുക എന്നതിനെക്കാൾ അന്യോന്യം ക്ഷമയോടെ കേൾക്കാനും മനസിലാക്കാനുമുള്ള തുറവി കാട്ടുക എന്നത് പ്രധാനപ്പെട്ടതാണ്. തങ്ങളുടെ മകനെ നീയന്ത്രിക്കുന്നത് തങ്ങളുടെ സ്വാധീനത്തെക്കാൾ കൂട്ടുകാരുടെ സ്വാധീനമാണെന്ന് പറയുന്ന സാറും ഭാര്യയും അതുവഴി ഒരു രീതിയിൽ മകന്‍റെ ശിക്ഷണത്തിൽ തങ്ങൾക്കുണ്ടായ പിഴവ് ഏറ്റുപറയുകയല്ലേ? മക്കളിൽ ഓരോരുത്തരുടെയുംമേൽ മാതാപിതാക്കൾക്കുണ്ടാകേണ്ട സ്വാധീനം അനന്യമായിരിക്കേണ്ടതല്ലേ? മക്കൾക്കെല്ലാവർക്കും പൊതു ശിക്ഷണ രീതികൾ എന്നതിനെക്കാൾ പൊതുവായവയും പ്രത്യേകമായവയും ഉണ്ടാകുന്നതല്ലേ ഉത്തമം? അവിടെ ഓരോ മകന്‍റെയും മകളുടെയും സ്വഭാവ സവിശേഷതകൾ പരിഗണനയിൽ എടുക്കേണ്ടതാണ് എന്നാണെന്‍റെ തോന്നൽ.

സ്വന്തം മാതാപിതാക്കളുടെ വാക്കിനെക്കാൾ കൂട്ടുകാരുടെ വാക്കുകൾക്ക് മുൻഗണന നൽകുന്ന സാബി മറ്റാരെയുംകാൾ തന്‍റെ നന്മ ആഗ്രഹിക്കുന്നവരാണ് തന്‍റെ മാതാപിതാക്കളെന്ന് ഓർക്കാത്തതെന്തേ? മാതാപിതാക്കൾ ഓരോരുത്തരും തങ്ങളുടെ പെരുമാറ്റത്തിലും മക്കൾക്ക് ശിക്ഷണം നൽകുന്ന കാര്യത്തിലും വ്യത്യസ്തരാണെങ്കിലും പൊതുവേ എന്നും അവരുടെ നന്മ കാംക്ഷിക്കുന്നവരാണല്ലൊ. മക്കളുടെ ഭാവി നന്മയെ കരുതി അവരുടെ ശിക്ഷണത്തിൽ അവർ പുലർത്തുന്ന കർശന നിലപാടുകളുടെ ഉദ്ദേശശുദ്ധി മക്കൾ മനസിലാക്കാതെയും അതിന് വില കൽപ്പിക്കാതെയും പോയാൽ അത് ആപൽക്കരം തന്നെയാണ്. കുടുംബം ബന്ധങ്ങളുടെ ഒരു ശൃംഖലയാകയാൽ ഇത്തരത്തിൽ മക്കളിൽ ചിലരെങ്കിലും പുലർത്തുന്ന നിസംഗഭാവം കുടുംബ സംവിധാനത്തെ ആകമാനം തകർക്കുന്നതിന് കാരണമാകുമെന്നത് സംശയമറ്റ കാര്യമാണ്. സാബിയെപ്പോലെയുള്ള മക്കൾ അഹന്ത വെടിഞ്ഞ് ജീവിതം ഏറെ കണ്ട മാതാപിതാക്കളെ എളിമയോടെ ചെവിക്കൊള്ളാൻ തയ്യാറാകുന്പോൾ ഈശ്വരാനുഗ്രഹത്തിന്‍റെ വഴിയായി അവരുടെ വിവാഹം മാറുമെന്നത് ഉറപ്പായ കാര്യമാണ്. വിരുദ്ധമായ മനോഭാവവും നിലപാടുമാണ് മക്കൾ ഇത്തരം കാര്യങ്ങളിൽ പുലർത്തുന്നതെങ്കിൽ വിവാഹ ജീവിതത്തിലല്ല മറ്റൊരു കാര്യത്തിലും കാര്യമായി ഒന്നും അവർക്ക് പ്രതീക്ഷിക്കാനുണ്ടാവുകയില്ല.

സിറിയക് കോട്ടയില്‍