ഒന്നാമൻ ഒട്ടകപ്പക്ഷി
ലോകചരിത്രത്തിലെ ഏറ്റവും വലിയ പക്ഷി എന്ന ബഹുമതി എലിഫന്‍റ് ബേർഡിനാണെങ്കിലും ഗിന്നസ് ബുക്കിൽ ആ പദവി ഒട്ടകപ്പക്ഷിക്കാണ്. പതിനേഴാം നൂറ്റാണ്ടുവരെ മഡഗസ്കർ ദ്വീപിൽ ധാരാളമായി കണ്ടുവന്നിരുന്ന എലിഫന്‍റ് ബേർഡിന് വ്യാപകമായ പക്ഷിവേട്ടയാൽ പൂർണമായ വംശനാശം സംഭവിക്കുകയാണുണ്ടായത്. പത്തടി ഉയരവും 500 കിലോഗ്രാം ഭാരവുമുണ്ടായിരുന്ന എലിഫന്‍റ് ബേർഡ് ഒടുവിൽ പേരിൽ മാത്രം അവശേഷിച്ചു.
ആ സ്ഥാനമാണ് ഇന്ന് ഒട്ടകപ്പക്ഷി വഹിക്കുന്നത്.

ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ഒട്ടകപ്പക്ഷിക്ക് 9.2 അടി ഉയരവും 156 കിലോഗ്രാം ഭാരവുമുണ്ട്. ബലമേറിയ കാലുകൾകൊണ്ട് മനുഷ്യനെയും സിംഹത്തെയും കൊല്ലാൻ ഒട്ടകപ്പക്ഷിക്ക് കഴിയും. പരമാവധി ആയുർദൈർഘ്യം 45 വർഷമാണ്. മുട്ടയുടെ ഭാരം 1600 ഗ്രാം മുതൽ 2300 ഗ്രാം വരെ (3.5 മുതൽ 5 പൗണ്ട്) വരും. നമ്മുടെ നാട്ടിലെ 24 കോഴിമുട്ടകളുടെ വലിപ്പം ഒട്ടകപ്പക്ഷിയുടെ ഒരു മുട്ടയ്ക്കുണ്ടെന്നു സാരം.

എലിഫന്‍റ് ബേർഡിന്‍റെ മുട്ടയ്ക്ക് 13 ഇഞ്ച് നീളവും 8 ഇഞ്ച് വിസ്താരവും 10 കിലോഗ്രാം ഭാരവുമാണ് ഉണ്ടായിരുന്നത്. കോഴിമുട്ടയെക്കാൾ 160 മടങ്ങ് ഭാരം. 120 കിലോഗ്രാം ഭാരവും ചിറകുകൾക്ക് 3 മീറ്റർ വിസ്താരവുമുണ്ടായിരുന്ന ടെറാറ്റോണ്‍ എന്ന ഭീമൻ പക്ഷിയാണ് ഏറ്റവും ഭാരമുള്ള പറക്കുന്ന പക്ഷിയായി കരുതപ്പെടുന്നത്. പറക്കാൻ കഴിയാത്ത ഒട്ടകപ്പക്ഷിയുടെ മുട്ടത്തോട് ആഫ്രിക്കൻ ജനത ചായപ്പാത്രമായി ഉപയോഗിക്കാറുണ്ട്. ഗിന്നസ് ബുക്കിൽ നിന്നും ഒട്ടകപ്പക്ഷിയെ ഒൗട്ടാക്കാൻ മറ്റേതെങ്കിലും പക്ഷിക്ക് കഴിയുമോ എന്ന കാര്യം കണ്ടറിയണം.

ജോർജ് മാത്യു പുതുപ്പള്ളി