ചക്രവർത്തി പെൻഗ്വിൻ
ഇന്നു ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും വലിപ്പവും നീളവും ഭാരവുമുള്ള പെൻഗ്വിൻ "ചക്രവർത്തി പെൻഗ്വിൻ’ Emperor Penguin ആണ്. 4 അടി ഉയരവും 100 പൗണ്ട് ഭാരവുമാണ് അതിനുള്ളത്. അന്‍റാർട്ടിക്കൻ സമുദ്രതീരങ്ങളിലാണു പൊതുവേ അതിനെ കണ്ടുവരുന്നത്. പൂർണ വളർച്ചയെത്തിയ ഒരു പെൻഗ്വിന് 122 സെന്‍റിമീറ്റർ (48 ഇഞ്ച്) ഉയരവും 22 മുതൽ 45 കിലോഗ്രാം വരെ ഭാരവും ഉണ്ടായിരിക്കും. പൊതുവേ ആണ്‍ പെൻഗ്വിനും പെണ്‍ പെൻഗ്വിനും ഒരേ ശരീരഘടനയും ശരീരഭാരവും സ്വഭാവരീതികളുമാണ് ഉണ്ടാവുക.

37 ദശലക്ഷം വർഷങ്ങൾക്കു മുന്പു ജീവിച്ചിരുന്ന പെൻഗ്വിനുകളുടെ ഫോസിൽസ് ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. പാദം മുതൽ തലയുടെ ഉച്ചി (നെറുക) വരെ അതിന്‍റെ നീളം ആറ് അടി എട്ട് ഇഞ്ചും, ഭാരം 250 പൗണ്ടും ആയിരുന്നുവെന്നു ഗവേഷണം നടത്തിയ ശാസ്ത്രജ്ഞൻ ലിബ്രോണ്‍ ജയിംസ് അഭിപ്രായപ്പെട്ടിട്ടുണ്ട്. അന്‍റാർട്ടിക്ക, ഗാലപ്പഗോസ് ദ്വീപുകൾ, ന്യൂസിലൻഡ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലാണ് പെൻഗ്വിനുകളെ ധാരാളമായി കണ്ടുവരുന്നത്. പെണ്‍പെൻഗ്വിൻ രണ്ടു മുട്ട ഇടും. മാതാപിതാക്കൾ കാലുകൾക്കിടയിൽ മുട്ടകൾ ചേർത്തുവച്ച് അതിന്‍റെ മുകളിൽ അടയിരുന്നാണു മുട്ടകൾ വിരിയിക്കുക. ഇരതേടാൻ പോകുന്നത് അമ്മ പെൻഗ്വിനാണ്. ആ സമയം ആണ്‍ പെൻഗ്വിനുകൾ മുട്ടകൾക്കു മുകളിൽ കാവലിക്കും.

പെൻഗ്വിനുകളുടെ മുഖ്യഭക്ഷണം ചെറുമീനുകളാണ്. ശീതരക്തം പേറുന്നുണ്ടെങ്കിലും പെൻഗ്വിൻ ഒരു സസ്തന ജീവിയല്ല. വെള്ളയും കറുപ്പും നിറമുള്ള പറക്കാൻ കഴിയാത്ത കടൽപ്പക്ഷിയാണ് പെൻഗ്വിൻ. കഴുകനെപ്പോലെ ജീവിതകാലം മുഴുവൻ ഒരു ഇണയുടെ കൂടെ മാത്രം ജീവിക്കുന്ന സ്വഭാവമാണ് പെൻഗ്വിനുള്ളത്. "കിംഗ് പെൻഗ്വിൻ’ എന്നറിയപ്പെടുന്ന ഒരു വിഭാഗവും ഇവർക്കിടയിലുണ്ട്. മൂന്ന് അടി ഉയരവും 35 പൗണ്ട് ഭാരവുമാണ് അവയ്ക്കുണ്ടാവുക. മണിക്കൂറിൽ 15നും 24നും ഇടയിൽ കിലോമീറ്റർ വേഗത്തിൽ വെള്ളത്തിൽ നീന്താൻ പെൻഗ്വിനു കഴിയും.