അണ്ണാന് ആനയോളം വാ പൊളിക്കാമോ ?
കുറ്റിയേടത്ത് ചാക്കോച്ചൻ എന്ന അയാൾ കുളമാവിൽ താമസമാക്കിയിട്ട് പന്ത്രണ്ട് വർഷമായി. പല നാടുകളിലുള്ള വീടുകളിൽ വർഷങ്ങളോളം വാടകയ്ക്ക് താമസിച്ചശേഷമാണ് ചാക്കോച്ചൻ കുളമാവിൽ സ്ഥലം വാങ്ങി വീട് പണിതത്. പന്ത്രണ്ടു സെന്‍റ് സ്ഥലത്ത് ആയിരത്തി അറുനൂറ്റന്പത് സ്ക്വയർ ഫീറ്റുളള വീടാണ് പണിതത്. വീട് പണിയാൻ കോ-ഒാപ്പറേറ്റീവ് ബാങ്കിൽ നിന്നാണ് ലോണെടുത്തത്. അയർലൻഡിലുള്ള അയാളുടെ അളിയൻ ജോണപ്പനും വീട് പണിക്ക് സാന്പത്തികമായി സഹായിച്ചിരുന്നു. പണം തികയാതെ വന്നപ്പോൾ വട്ടിപ്പണക്കാരിൽ നിന്നും പരിചയക്കാരായ ഏതാനും ചില വ്യക്തികളിൽനിന്നും കടമായി പണം ചാക്കോച്ചന് വാങ്ങേണ്ടിവന്നു.

വീടുപണിക്ക് ആദ്യം ഉണ്ടാക്കിയ പ്ലാനിൽ പലരുടെയും ഉപദേശപ്രകാരം ചില മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളുമൊക്കെ അയാൾ നടത്തിയിരുന്നു. അതിനാൽ പ്രതീക്ഷിച്ചതിനെക്കാൾ ഇരുപത്തഞ്ച് ശതമാനംകൂടി ചെലവ് വർദ്ധിച്ചു. ഡ്രൈവറായ ചാക്കോച്ചന് ആകെയുളള വരുമാനം ടാക്സി ഓടിച്ചുകിട്ടുന്ന തുച്ഛമായ വേതനം മാത്രമാണ്. ടാക്സി അയൽപക്കക്കാരനായ ഒരു വിദേശ ജോലിക്കാരന്‍റേതാണ്. ചാക്കോച്ചന് രണ്ട് ആണ്‍മക്കളാണുള്ളത്. മൂത്തവന് പ്രായം ഇരുപത്തെട്ടായി. അവൻ ഡിഗ്രിക്കാരനാണ്. കാര്യമായ തൊഴിലൊന്നുമില്ല. ഒന്നുരണ്ട് കച്ചവട സ്ഥാപനങ്ങളിൽ ജോലിക്ക് നിന്നിരുന്നെങ്കിലും ഇഷ്ടക്കേടോടെ ഉടമസ്ഥർ തന്നെയാണ് അവനെ പിരിച്ചുവിട്ടത്.

രണ്ടാമൻ പ്ലസ്ടൂ പഠനം തുടങ്ങിയെങ്കിലും അത് പൂർത്തിയാക്കിയില്ല. പറയത്തക്ക ജോലിയൊന്നും അവനും ഇല്ല. ചാക്കോച്ചന്‍റെ ഭാര്യ പെണ്ണമ്മ കാസർഗോഡുകാരിയാണ്. അയാൾ കാസർഗോഡുള്ള എസ്റ്റേറ്റിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന കാലത്ത് പെണ്ണമ്മയുമായുണ്ടായ പരിചയമാണ് വിവാഹബന്ധത്തിലേക്ക് നയിച്ചത്.

അന്പത്തെട്ടുകാരനായ ചാക്കോച്ചനും അന്പത്തിരണ്ടുകാരിയായ പെണ്ണമ്മയ്ക്കും ആരോഗ്യ പ്രശ്നങ്ങളുണ്ട്. ചാക്കോച്ചന് സന്ധിവാതമുണ്ട്. വർഷങ്ങളായി പ്രഷറിനും കൊളസ്ട്രോളിനും ഗുളിക കഴിക്കുന്നുണ്ട്. പെണ്ണമ്മയ്ക്ക് തൈറോയിഡിന്‍റെ ഓപ്പറേഷൻ കഴിഞ്ഞതാണ്. ഡയബെറ്റിക് രോഗിയാണ്.

ലോണ്‍ തിരിച്ചടയ്ക്കാനും ഓരോ മാസവും പലിശ അടയ്ക്കാനും കടക്കാരിൽനിന്ന് വാങ്ങിയ പണം തിരികെ നൽകാനും ചാക്കോച്ചന് ഇപ്പോൾ കഴിയാതെ പോകുന്നുണ്ട്. കടക്കാരുടെ പരിഭവം ചില സന്ദർഭങ്ങളിൽ വഴക്കും വാക്കേറ്റവും ഭീഷണി വരെയുമൊക്കെ എത്തുന്നതിനാൽ കുറ്റിയേടത്ത് വീട്ടിൽ സ്വസ്ഥമായ അന്തരീക്ഷമൊന്നുമല്ല ഇപ്പോൾ നിലനിൽക്കുന്നത്.

“കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ” എന്ന പഴംചൊല്ല് ചാക്കോച്ചനെയും കുടുംബത്തെയും സംബന്ധിച്ച് ശരിയാണെന്ന് തോന്നുന്നു. വാടക വീടുകളിൽ മാറിമാറി താമസിച്ചുവന്നിരുന്ന അയാളും കുടുംബവും സ്വന്തമായി വാങ്ങിയ സ്ഥലത്ത് വീട് പണിതപ്പോൾ അവിവേകം കാട്ടിയെന്നാണ് എന്‍റെ അഭിപ്രായം. അയൽപക്കങ്ങളിലെ വലിയ വീടുകൾ കണ്ടിട്ട് അനാവശ്യമായി ലക്ഷങ്ങൾ ചെലവ് ചെയ്ത് അയാൾ വീട് പണിയേണ്ടിയിരുന്നില്ല. അണ്ണാന് ആനയോളം വാ പൊളിക്കാമോ? വീട് പണിയോട് ബന്ധപ്പെട്ട് ഇത്തരത്തിൽ അവിവേകമോ അഹങ്കാരമോ ഒക്കെ കാട്ടുന്ന അനേകരുടെ പ്രതിനിധിമാത്രമാണ് ചാക്കോച്ചൻ. ആലോചനയില്ലാത്ത പ്രവൃത്തിയാണ് ചാക്കോച്ചൻ ചെയ്തതെന്നേ അയാളുടെ ഇപ്പോഴത്തെ ദുരവസ്ഥ കാണുന്ന ആരും പറയൂ.

പുതുതായി ഒരു വീട് പണിയുന്പോൾ അത് പണിയാനുള്ള പണം എങ്ങനെ , എവിടെനിന്ന് എന്നിങ്ങനെയൊക്കെയുള്ള കാര്യങ്ങൾ ആലോചിക്കാതെ പോകുന്പോൾ അത് അബദ്ധമായി പോകില്ലേ?. ആഗ്രഹം പോലെയോ ആവശ്യങ്ങൾക്കനുസരിച്ചോ വീട് പണിയാതെ ഓരോരുത്തർക്കും ആവുന്നതുപോലെ അത് ചെയ്താൽ പോരേ? വീട് പണിയാൻ പലരിൽ നിന്നായി വാങ്ങിയ പലിശയും ചേർത്ത് തിരിച്ച് നൽകേണ്ട പണം തനിക്ക് തിരിച്ചടയ്ക്കാൻ കഴിയുമോ എന്ന് ചിന്തിക്കാതെ പോയാൽ അത് അവിവേകമാകില്ലേ? പല കാര്യങ്ങളിൽ എന്നപോലെ വീട് പണിയിലും ഇന്ന് ആർഭാടം കടന്നുവരുന്നത് കുടുംബങ്ങളുടെ സാന്പത്തിക തളർച്ചയ്ക്കും കുടുംബ നാശത്തിനും കാരണമാകുന്നുണ്ടെന്നുള്ളത് കുടുംബങ്ങളെ നിരീക്ഷിക്കുന്ന ഏതൊരാൾക്കും മനസിലാകുന്ന കാര്യമാണല്ലൊ.

ചാക്കോച്ചന്‍റെ വീട് മാത്രമല്ല ആ കുടുംബവും വലിയ പ്രശ്നത്തിലാണെന്നത് പകൽപോലെ വ്യക്തമായ വസ്തുതയാണ്. മക്കളെ നേരാംവണ്ണം വളർത്തുന്നതിൽ ചാക്കോച്ചനും പെണ്ണമ്മയ്ക്കും വീഴ്ച പറ്റിയെന്നത് മക്കൾ ഇരുവരുടെയും നിരുത്തരവാദിത്വപരമായ പെരുമാറ്റത്തിൽനിന്ന് വ്യക്തമാണ്. മാതാപിതാക്കളോടും കുടുംബത്തോടുമുള്ള സ്നേഹത്തിൽ വളർന്നുവരുന്ന മക്കൾക്കാർക്കും അലസരായി ജീവിക്കാൻ ആവുകയില്ല. വീടിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും തങ്ങളുടേതെന്ന് ചിന്തിക്കാൻ കഴിയുന്ന മക്കൾക്കേ അധ്വാനിക്കാനും അലസത വെടിഞ്ഞ് ദിശാബോധത്തോടെ പ്രവർത്തിക്കാനും കഴിയൂ. അത്തരക്കാർ അവസരങ്ങൾ തങ്ങളെ തേടിയെത്തട്ടെ എന്ന് ചിന്തിക്കാതെ അവ തേടി ഇറങ്ങുന്നവരാകും.

ഫാ.സിറിയക് കോട്ടയിൽ