Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കൊട്ടിന് മട്ടന്നൂർ
മട്ടന്നൂരിലെ മഹാദേവ ക്ഷേത്രത്തിൽ നിത്യപൂജയ്ക്ക് കൊട്ടാനായി ആദ്യമായി ചെണ്ട തോളത്ത് തൂക്കുന്പോൾ ശങ്കരൻകുട്ടിക്ക് വയസ് അഞ്ച്! വെറുതെ ഒന്നു കൊട്ടി പരീക്ഷിക്കൂ എന്നാണ് അച്ഛൻ കുഞ്ഞിക്കൃഷ്ണ മാരാർ അവനോട് പറഞ്ഞത്. അതനുസരിച്ചാണ് തുടങ്ങിയതെങ്കിലും പിന്നെയത് അവനിൽ ഒരു ലഹരിയായി പടർന്നു. ഹരം പിടിച്ച് ചെണ്ടയിൽ കോലുകൊണ്ട് താളലയങ്ങളുടെ മാസ്മരികത തീർത്ത് മേളക്കൊഴുപ്പിന്റെ അവിസ്മരണീയമായ ഒരു പിടി ധന്യനിമിഷങ്ങൾ കാണികൾക്ക് കാഴ്ചവച്ചാണ് അന്നവൻ കൊട്ടു നിർത്തിയത്. പിതാവിനെ പോലും അന്പരപ്പിച്ച പ്രകടനമായിരുന്നു അത്. മനസു നിറഞ്ഞ അദ്ദേഹം അവന്റെ ശിരസിൽ കൈവച്ച് അനുഗ്രഹം ചൊരിഞ്ഞു.
ആ അനുഗ്രഹത്തിന്റെ കരുത്തിൽ തോളിൽ ചെണ്ട തൂക്കി ജീവിതം ആരംഭിച്ച ആ കൊച്ചു
ശങ്കരൻകുട്ടി, ഇന്നു വളർന്ന് പേരും പെരുമയുമുള്ള മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ എന്ന ചെണ്ട വിദ്വാനായി മാറി. അദ്ദേഹത്തിന്റെ ഖ്യാതി കേരളത്തിനകത്തും പുറത്തും മാത്രമല്ല വിദേശത്തു പോലും എത്തിനിൽക്കുകയാണിന്ന്്. ലോകപ്രശസ്തമായ ഓക്സ്ഫോഡ് സർവകലാശാലയിൽ ചെണ്ടവാദ്യത്തെ കുറിച്ച് പ്രഭാഷണം അവതരിപ്പിക്കാൻ അദ്ദേഹം ക്ഷണിക്കപ്പെട്ടത് അതിനൊരുദാഹരണമാണ്. നിരന്തരയാത്രകൾ...പരിപാടികൾ...അങ്ങനെ സദാ തിരക്കിന്റെ ലോകത്താണ് എപ്പോഴും മട്ടന്നുർ.
ചെണ്ടയിൽ, താളവട്ടങ്ങളുടെ വെടിക്കെട്ടുകൾ തീർത്ത് ആസ്വാദകരെ അനുഭൂതിയുടെ ആഴങ്ങളിൽ ആറാടിക്കുന്ന മാന്ത്രികൻ...ചെണ്ടയെ വാദ്യോപകരണങ്ങളിലെ എക്കാലത്തേയും വലിയ വിസ്മയമാക്കി മാറ്റിയ അതുല്യ പ്രതിഭ...ഒരു കേരളീയ കല മാത്രമായിരുന്നു ചെണ്ടമേളത്തെ വിദേശങ്ങളിൽ പോലും അനേകായിരങ്ങളുടെ ശ്രദ്ധാകേന്ദ്രമാക്കിയ അസുലഭ സിദ്ധിയുള്ള ആചാര്യൻ...അങ്ങനെ വിശേഷണങ്ങൾ അനേകമുണ്ട് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്ക്. "കൊട്ടിന് മട്ടന്നൂർ’ എന്നൊരു ചൊല്ലു തന്നെ ഇന്ന് ചെണ്ടമേള രംഗത്ത് നിലവിൽ വന്നിട്ടുണ്ട്. ചെണ്ട എന്ന വാദ്യോപകരണത്തിൽ തന്റെ കരവിരുതിന്റെ കരുത്തും കൈപ്പുണ്യവും കാട്ടി മട്ടന്നൂർ തീർക്കുന്ന നാദബ്രഹ്മത്തിന്റെ മാസ്മരികതയിൽ മനം മയങ്ങിയവരാണ്് ആ ചൊല്ലിന് പിന്നിലെ പ്രേരകശക്തി.ഈയിടെ കണ്ണൂരിലെത്തിയ മട്ടന്നൂർ തന്റെ മനസു തുറക്കുന്നു:
ചെണ്ട വാദ്യം ഒരു പാരന്പര്യ കലയായിരുന്ന കാലത്താണ് താങ്കൾ ഈ രംഗത്തു വരുന്നത്. ഉപജീവനാർഥം എന്നു തന്നെ പറയാം. അതിൽ കവിഞ്ഞൊരു താത്പര്യം താങ്കൾക്ക് ഈ കലയോട് തോന്നിയിരുന്നോ?
ശരിയാണ്. ഞങ്ങളുടെ സമുദായത്തിന്റെ കുലത്തൊഴിലെന്ന നിലയിലാണ് ഞാൻ ചെണ്ട കൊട്ടിലേക്കു ആദ്യം വരുന്നത്. പക്ഷെ, ചെണ്ട കൊട്ടി ഒരു ജീവിതം ഉണ്ടാക്കാൻ പറ്റുന്ന അവസ്ഥയല്ല അന്നത്തേത്. ആരാധനാലയങ്ങളിൽ ചെണ്ടകൊട്ടിയാൽ കൃത്യമായ പ്രതിഫലമൊന്നും കിട്ടിയിരുന്നില്ല. നിവേദ്യ ചോറുകൊണ്ടാണ് പലപ്പോഴും വിശപ്പടക്കിയിരുന്നത്. പട്ടിണിയും പരിവട്ടവും വീർപ്പുമുട്ടിച്ച ദിവസങ്ങൾ നിരവധിയാണ്. ചെണ്ട കൊട്ടി ജീവിച്ച അക്കാലത്തെ ഓർമകൾ പലതും സുഖമുള്ളതല്ല. എനിക്കൊപ്പമുണ്ടായിരുന്ന പലരും ചെണ്ട ഉപേക്ഷിച്ച് ഉപജീവനത്തിനായി മറ്റു പല തൊഴിലിലേക്കും ചേക്കേറി. എനിക്കും അതാവാമായിരുന്നു. എന്നാൽ ഞാനതു ചെയ്യാതെ ഈ രംഗത്ത് തുടർന്നത് ഈ കലയോട് എനിക്കുള്ള ആസക്തി ഒന്നു കൊണ്ടു മാത്രമാണ് എന്നറിയുക.
ചെണ്ടയിൽ ആരാണ് ഗുരു?
അച്ഛൻ, കുഞ്ഞിക്കൃഷ്ണ മാരാർ. ചെണ്ടയിൽ മാത്രമല്ല, ജീവിതത്തിലും എന്റെ ഗുരു അദ്ദേഹം തന്നെ. ഈശ്വരൻമാരെ പ്രസാദിപ്പിക്കുന്ന വാദ്യോപകരണമാണ് ചെണ്ട എന്നും അത് സത്യവും ദൈവചൈതന്യവുമുള്ള ഒന്നാണെന്നും വിശുദ്ധിയുള്ള മനസോടും ശരീരത്തോടും കൂടി മാത്രമെ അതിനെ സമീപിക്കാവൂ എന്നും അദ്ദേഹമാണെന്നെ പഠിപ്പിച്ചത്. അത് തെറ്റിക്കുന്പോൾ കൊട്ടിന്റെ താളം പിഴയ്ക്കുമെന്നും അത് ചെണ്ടക്കാരന്റെ ജീവിതത്തിന്റെ താളം തന്നെ തെറ്റിക്കുമെന്നുമുള്ള അച്ഛന്റെ ഉപദേമാണ് ജീവിതത്തിൽ എന്നും എന്റെ വഴികാട്ടി.
ഒരു കല എന്ന നിലയിൽ ചെണ്ടവാദ്യത്തെ ഗൗരവത്തോടെ കാണാൻ തുടങ്ങിയതെപ്പോഴാണ്?
12-ാം വയസിൽ. അക്കാലത്താണ് കഥകളിക്കൊട്ടും ചെണ്ടയും പരിശീലിക്കാനായി ഞാൻ പാലക്കാട് പേരൂർ ഗാന്ധി സേവാ സദനത്തിൽ എത്തുന്നത്. എല്ലാ വാദ്യ കലകളേയും ഗൗരവത്തോടെ പഠിക്കാൻ തുടങ്ങുന്നത് അവിടെ വച്ചാണ്. കലാമണ്ഡലം ചന്ദ്രമന്നാഡിയാരും സദനം വാസുദേവനുമായിരുന്നു അവിടെ എന്റെ ഗുരുക്കൻമാർ. ഇടക്കയും തിമിലയും അവിടെ നിന്നാണ് പഠിച്ചത്. തായന്പക അഭ്യസിക്കുന്നത് അച്ഛന്റെ കീഴിൽ തന്നെയാണ്. 13-ാം വയസിൽ മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിൽ അച്ഛനൊപ്പമായിരുന്നു തായന്പകയിൽ എന്റെ ആദ്യ അരങ്ങേറ്റം.
തൃശൂർ പൂരത്തിന്റെ പ്രധാന ആകർഷകങ്ങളിലൊന്നായ ചെണ്ട മേളത്തിന്റെ അരങ്ങിൽ കുറേക്കാലം താങ്കളും സംഘവും സജീവമായി ഉണ്ടായിരുന്നു. എന്നാൽ ഇപ്പൊഴില്ല. എന്തുപറ്റി?
1972 മുതൽ മുപ്പതു വർഷക്കാലം പൂരത്തിന് തിരുവന്പാടിക്കാരുടെ വാദ്യമേളക്കാർക്കൊപ്പം ഞാനുണ്ടായിരുന്നു. പിന്നീടൊരു ആറുവർഷം 250 ഓളം വാദ്യക്കാരെ പങ്കെടുപ്പിച്ചു കൊണ്ട് പൂരത്തിന് ചെണ്ടമേളത്തിന്റെ അമരക്കാരനായും പ്രവർത്തിച്ചു. 2005ൽ "മേളം പ്രമാണി’ പട്ടം നൽകി അവരെന്നെ ആദരിക്കുകയും ചെയ്തു. പിന്നീട് സംഘാടക സമിതിയിലെ ചിലരുടെ നിലപാടും ശൈലിയും ശാഠ്യവും ശരിയല്ലെന്ന് തോന്നിയപ്പോൾ ഇറങ്ങി പ്പോന്നു. ഒരു കലാകാരൻ, അവനെ അംഗീകരിക്കാത്തിടത്ത് കടിച്ചു തൂങ്ങി നിൽക്കരുത് എന്നാണെന്റെ അഭിപ്രായം. ഇത് ഞാനെന്റെ ശിഷ്യൻമാരോടും പറയാറുണ്ട്.
ചെണ്ട മേളത്തിൽ മട്ടന്നൂർ ശൈലി എന്നൊന്ന് രൂപപ്പെട്ടിട്ടുണ്ടല്ലൊ. അതിനെക്കുറിച്ച്?
ചെണ്ട മേളം, തായന്പക, പഞ്ചവാദ്യം എന്നിവയിലെ ആദ്യകാല സന്പ്രദായങ്ങൾ മലമേക്കാവ് ശൈലി, പാലക്കാടൻ ശൈലി എന്നിങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. അതിന്റെ ചുവടു പിടിച്ചാണ് ഞാനും തുടങ്ങിയത്. കുറേ കഴിഞ്ഞപ്പോൾ എന്റെ അനുഭവങ്ങളും പാഠങ്ങളും നിരീക്ഷണങ്ങളും ചേർത്ത് എന്റതായ പരീക്ഷണങ്ങളും പരിഷ്കാരങ്ങളും ഈ രംഗത്ത് കൊണ്ടുവരണമെന്ന് എനിക്കു തോന്നി. ഞാനെന്നൊരാൾ ഇവിടെ ജീവിച്ചിരുന്നു എന്നതിന് ഒരു അടയാളം ബാക്കി വയ്ക്കണമല്ലൊ. അത് സാധ്യമാവുകയും ചെയ്തു. ഏതാനും വർഷങ്ങൾക്ക് മുന്‍പ് ഇരിങ്ങാലക്കുടയിൽ നടന്ന ചെണ്ടവാദ്യക്കാരുടെ ഒരു സമ്മേളനത്തിലാണ് ന്ധമട്ടന്നൂർ ശൈലി’ ഒൗദ്യോഗികമായി ആദ്യം പ്രഖ്യാപിക്കപ്പെട്ടത്. കേരളത്തിൽ എഴുപത് ശതമാനത്തോളം വരുന്ന ചെണ്ട ആസ്വാദകരുടെ പിൻതുണ ഇന്ന് ഈ ശൈലിക്കാണ് എന്നത് അഭിമാനകരമാണ്. എങ്കിലും ഏതു കലാരൂപമായാലും ആവർത്തനം ആസ്വാദകരിൽ വിരസതയുണ്ടാക്കും എന്നത് വലിയൊരു പാഠമായി നാം ഉൾക്കൊള്ളണം. അതിനാൽ ഇതിനകത്തും നിരന്തരം പരീക്ഷണങ്ങളും പുതുക്കിപ്പ ണിയലുകളും ഞാൻ നടത്തിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ നാലര പതിറ്റാണ്ടായി ചെണ്ടമേളം, തായന്പക, പഞ്ചവാദ്യം എന്നിവയിൽ സജീവ സാന്നിദ്ധ്യമാണ് താങ്കൾ. ഇതേവരെയായി എത്ര വേദികളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ടാകും?
കേരളത്തിൽ അങ്ങോളമിങ്ങോളം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡൽഹി, കൽക്കത്ത എന്നീ വൻനഗരങ്ങൾ ഉൾപ്പെടെ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ചെണ്ടമേളത്തിനായി ചെന്നിട്ടുണ്ട്. അവയൊക്കെ കൂടി 4,500-ലധികം വേദികൾ വരും.
വിദേശങ്ങളിൽ?
1979-ലാണ് ആദ്യത്തെ വിദേശയാത്ര-പോളണ്ടിലേക്ക്. തുടർന്ന് ഇംഗ്ലണ്ട്, ഫ്രാൻസ്, ഇറ്റലി, ബെൽജിയം, നോർവെ, സ്വീഡൻ, സ്വിറ്റ്സർലൻഡ് തുടങ്ങി ഒട്ടുമിക്ക യൂറോപ്യൻ രാജ്യങ്ങളിലും പോയി. കൂടാതെ അമേരിക്ക, സിങ്കപ്പൂർ, ഹോങ്കോങ്, ബ്രസീൽ, മൊറോക്കോ, ഇസ്രായേൽ, ശ്രീലങ്ക, ഗൾഫ് രാജ്യങ്ങൾ...
ഏറ്റവും കൂടുതൽ തവണ പരിപാടി അവതരിപ്പിച്ച വിദേശരാജ്യം ഏതാണ്?
ഇംഗ്ലണ്ട്. അവിടെ 30 തവണ പോയിട്ടുണ്ട്. ഒരു വർഷം തന്നെ മൂന്നു തവണയൊക്കെ അവിടെ പരിപാടിക്ക് ചെന്നിട്ടുണ്ട്. വന്നു വന്ന് കണ്ണൂരിൽ നിന്നും മട്ടന്നൂരിലെത്തുന്നതിനേക്കാൾ ഈസിയാണ് എനിക്കിപ്പോൾ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലിറങ്ങി ഇംഗ്ലണ്ടിന്റെ ഏതു ഭാഗത്തു ചെന്നെത്തുന്നതും. അവിടെ ആരുടെയും സഹായമില്ലാതെ പരിപാടി നടക്കുന്ന സ്ഥലത്ത് ഞാൻ ഒറ്റയ്ക്ക് യാത്ര ചെയ്ത് പോകാറുണ്ട്. അത്ര പരിചിതമാണ് എനിക്കിന്ന് ഇംഗ്ലണ്ട്.
വിദേശയാത്രയിലെ മറക്കാനാവാത്ത ഒരനുഭവം?
1985-ലാണ് എന്റെ ആദ്യത്തെ അമേരിക്കൻ യാത്ര. ഇന്ത്യാ ഫെസ്റ്റിവലിന്റെ ഭാഗമായി ഒന്നര മാസക്കാലം അവിടെ ഉണ്ടായിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഏതാണ്ട് മുഴുവനായും സഞ്ചരിച്ച് പരിപാടികൾ അവതരിപ്പിച്ചു. അന്ന് വേൾഡ് ട്രേഡ് സെന്റർ എന്ന അത്ഭുതത്തിനകത്തും പുറത്തും ഒരുപാട് സമയം ചെലവഴിച്ചിരുന്നു. പിന്നീട് 2005-ലാണ് വീണ്ടും അമേരിക്ക സന്ദർശിക്കുന്നത്. അപ്പോൾ 110 നിലകൾ വീതമുള്ള ആ രണ്ട് പടുകൂറ്റൻ ടവറുകൾ നിന്ന സ്ഥലം ശുദ്ധ ശൂന്യം! മറക്കാനാവാത്ത ഒരനുഭവമാണത്.
അവാർഡുകളും അംഗീകാരങ്ങളും ഒരു പാട് കിട്ടിയല്ലൊ? എന്തു തോന്നുന്നു?
ശരിയാണ്. അവയുടെ എണ്ണമെടുത്താൽ 50-ലധികം വരും. കേരള-കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡുകൾ(1996, 2012) സ്വരലയ അവാർഡ് (2003) കലാദർപ്പണ അവാർഡ്(2003) വാദ്യ കലാനിധി പുരസ്കാരം(2006) ഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്കാരം(2007) മയിൽപ്പീലി അവാർഡ്(2009) മേളാചാര്യ അവാർഡ്(2009) പത്മശ്രീ(2009) എന്നിവ അവയിൽ ചിലതാണ്. അവാർഡുകളും അംഗീകാരങ്ങളും ലഭിക്കുന്പോൾ സന്തോഷം തോന്നാറുണ്ട്. അവ ഞാൻ കൈയാളുന്ന ഒരു കലയ്ക്ക് ലഭിക്കുന്ന ആദരവായിട്ടാണ് എനിക്ക് അനുഭവപ്പെടാറ്. സത്യത്തിൽ അതിലൂടെ ഈ രംഗത്ത് പ്രവത്തിക്കുന്ന അനേകം കലാകാരൻമാർ കൂടിയാണ് അംഗീകരിക്കപ്പെടുന്നത്.
കുടുംബം?
ഭാര്യ-ഭാരതി. എന്റെ തിരക്കിട്ട ജീവിതത്തിനിടയിൽ കുടുംബം ശ്രദ്ധിക്കുന്നതു മുഴുവൻ അവരാണ്. രണ്ട് ആണ്മക്കളാണ് എനിക്ക്-മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ്. രണ്ടു പേരും എനിക്കൊപ്പം തന്നെ പരിപാടികൾ അവതരിപ്പിച്ചുകൊണ്ട് കൂടെയുണ്ട്. ഒരു മകളുണ്ട്-ശരണ്യ. പാലക്കാട് വെള്ളിനേഴിയിലാണ് സ്ഥിരതാമസം.
ഇടയ്ക്കൊന്ന് സിനിമയിലും മുഖം കാണിച്ചല്ലൊ-ഷാജി എൻ കരുണിന്റെ വാനപ്രസ്ഥത്തിൽ. എന്താണ് അതിന്റെ ഒരു അനുഭവം?
അതൊരു വലിയ ഭാഗ്യമായിട്ടാണ് ഞാൻ കരുതുന്നത്. മോഹൻലാലിനെപ്പോലെ മഹാനായ ഒരു നടന്റെ കൂടെ അഭിനയിക്കുക, അതും കഥകളിയുമായി ബന്ധപ്പെട്ട ഒരു വേഷത്തിൽ. ജീവിതത്തിലെ വിലമതിക്കാനാവാത്ത ഒരു നേട്ടമാണത്. കഴിവുള്ള കലാകാരൻമാർക്കൊപ്പം പ്രവർത്തിക്കുന്പോൾ ഉണ്ടാകുന്ന ഒരു വലിയ നേട്ടം എന്താണെന്നു വച്ചാൽ അവരുടെ പ്രതിഭയുടെ ഒരംശം നമ്മളിലേക്കും വ്യാപിക്കും എന്നതാണ്. അത് നമ്മെ സ്വയം വിശകലനം ചെയ്യാനും പരിഷ്കരിക്കാനും പ്രേരിപ്പിക്കും.
അനേകം ശിഷ്യൻമാർക്ക് ചെണ്ടയിൽ പരിശീലനം നൽകുന്നതായി കേട്ടിട്ടുണ്ട്. ഈ തിരക്കിനിടയിലും അത് എങ്ങനെ സാധിക്കുന്നു?
പഠിക്കാൻ നല്ല ഉത്സാഹവുമായി കുട്ടികളെത്തുന്പോൾ പറ്റില്ലെന്ന് പറയാറില്ല. തിരക്കിനിടയിലും എങ്ങനെയും സമയം കണ്ടെത്തി പരിശീലിപ്പിക്കും. വെള്ളിനെഴി സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ 15 വർഷത്തോളം ചെണ്ട അധ്യാപകനായിരുന്നു ഞാൻ. കവി ഒളപ്പമണ്ണയുടെ തറവാടായ ഒളപ്പമണ്ണ മനയിൽ കുറേ കാലമായി മുതിർന്ന വിദ്യാർഥികൾക്ക് ചെണ്ട പരിശീലിപ്പിക്കുന്നുണ്ട്. എന്റെ ഒരു പ്രധാന ശിഷ്യൻമാരിൽ ഒരാളുടെ പേരു പറഞ്ഞാൽ നിങ്ങളൊക്കെ അറിയും-ജയറാം! അതെ സിനിമാ നടൻ ജയറാം തന്നെ. ആൾ കേമനാണ് കേട്ടോ. ഞങ്ങളൊന്നിച്ച് പലയിടങ്ങളിലും മേളം അവതരിപ്പിച്ചിട്ടുണ്ട്.
മനസിൽ കൊണ്ടുനടക്കുന്ന ഒരു മോഹമുണ്ടോ?
ചോദ്യം അസ്സലായി. ആരും ഇതുവരെ അതു ചോദിച്ചിട്ടില്ല. ഒരു മോഹമുണ്ട്. ചെണ്ടവാദ്യ പഠനത്തിനായി ഒരു സ്ഥാപനം തുടങ്ങണം. കുറച്ച് കുട്ടികളെ വച്ച് ഗുരുകുല മാതൃകയിൽ ഒരു സ്ഥാപനം. അവിടത്തെ കുട്ടികൾ സ്ഥാപനത്തിന്റെ തന്നെ ചെലവിൽ പഠിച്ച് ഒരു ജീവിതം കണ്ടെത്തുന്ന രീതിയിലുള്ളതാണ് പദ്ധതി. സർക്കാരിന്റെ ഒരു തരത്തിലുള്ള സഹായവും സ്വീകരിക്കാതെ അവരുടെ അനുഗ്രഹം മാത്രം വാങ്ങി നടത്തുന്ന ഒരു സ്ഥാപനമായിരിക്കും അത്. വാദ്യകലയെ കാര്യഗൗരവത്തോടെ കാണുന്ന ഒരു കൂട്ടം സഹൃദയരുടെ പിൻതുണ അതിനുണ്ട്. എന്റെ തിരക്കാണ് പദ്ധതി വൈകുന്നതിന് പ്രധാന കാരണം. അതെന്തായാലും എല്ലാ യാത്രകളും ഞാനിപ്പോൾ കുറച്ചുതുടങ്ങി. സ്ഥാപനം യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങളിലാണിപ്പോൾ. അതിന്റെ നേതൃത്വ സ്ഥാനത്തോ ഒൗദ്യോഗിക പദവികളിലോ ഒന്നും ഞാനിരിക്കില്ല. അവിടെ ഒരു പരിശീലകനായി മാത്രമെ ഞാനുണ്ടാവൂ.
മിനീഷ് മുഴപ്പിലങ്ങാട്
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ഉലകംചുറ്റും വീൽ ചെയർ
രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്ക് വിശ്രമമില്ലാതെ ഉരുളുകയാണ് ഈ വീൽ ചെയർ. അരയ്ക്കു താഴേയ്ക്കു തളർന്ന ഒരു ചെറുപ്പ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
Latest News
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
Latest News
ബംഗളൂരുവിൽ തണുത്ത പ്രതികരണം; പകുതിയോളം വോട്ടർമാർ വോട്ടുചെയ്യാൻ എത്തിയില്ല
രണ്ടാം ഘട്ടത്തിൽ രാജസ്ഥാനിൽ 64.6% പോളിംഗ്
മസ്കത്തില് കടലില്‍ വീണ് പ്രവാസി മരിച്ചു
ജമ്മു കാഷ്മീരിൽ നേരീയ ഭൂചലനം
ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top