Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കെ. സുധാകരൻ നായകനാകുന്പോൾ
അടിത്തട്ടുമുതൽ കോൺഗ്രസിന്റെ സംഘടനാ സംവിധാനം ബലപ്പെടുത്തുക എന്ന ദൗത്യം നിർവഹിക്കുന്നതിൽ കെ. സുധാകരനു മുന്നില്‍ പല വെല്ലുവിളികളുമുണ്ട്. നേതൃമാറ്റംകൊണ്ടോ അല്ലെങ്കിൽ തലമുറമാറ്റംകൊണ്ടോ മാത്രം പരിഹരിക്കപ്പെടുന്നതാണോ കേരളത്തിലെ കോൺഗ്രസിന്റെ ദൗർബല്യം എന്ന കാതലായ ചോദ്യവും ബാക്കിയാണ്.
തുടർച്ചയായി രണ്ടാമത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ട കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്ന ദൗത്യത്തോടെ കെപിസിസിയുടെ പുതിയ അമരക്കാരനായി കെ. സുധാകരൻ നിയോഗിക്കപ്പെട്ടിരിക്കുകയാണ്. കേരളത്തിലെ കോൺഗ്രസിന്റെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു പരിഹാരം നേതൃമാറ്റമാണ് എന്നു വിശ്വസിക്കുന്നവരെല്ലാം സുധാകരന്റെ നിയമനത്തെ സ്വാഗതംചെയ്യുന്നു. കണ്ണൂരിന്റെ തനതുശൈലിയിൽ പയറ്റുന്ന സുധാകരന്റെ പോരാട്ടവീര്യം പാർട്ടിക്കു കരുത്തുപകരുമെന്ന് അവർ വിശ്വസിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ പരാജയത്തിൽ തളർന്നുപോയ കോൺഗ്രസിന്റെ അണികൾക്ക് ഉത്തേജനം പകരാൻ സുധാകരന്റെ പ്രവർത്തനശൈലി വലിയൊരളവോളം സഹായിക്കുമെന്നു തീർച്ചയാണ്.
രമേശ് ചെന്നിത്തലയെ മാറ്റി വി.ഡി. സതീശനെ പ്രതിപക്ഷനേതാവാക്കിയ പരീക്ഷണത്തിന്റെ തുടർച്ചയായിട്ടാണ് കോൺഗ്രസ് ഹൈക്കമാൻഡ് മുല്ലപ്പള്ളി രാമചന്ദ്രനു പകരം കെ. സുധാകരനെ കെപിസിസി അധ്യക്ഷനാക്കിയിരിക്കുന്നത്. ഈ പരീക്ഷണം വിജയിക്കുമോ എന്നതിനു മറുപടി നൽകേണ്ടതു കാലമാണ്.
ഹൈക്കമാൻഡിനുമുന്പിൽ അധികം വഴികൾ ഉണ്ടായിരുന്നില്ല എന്നതാണു ശരി. കേരളത്തിലെ ഗ്രൂപ്പ് നേതാക്കളുടെ താത്പര്യം മാനിച്ചും അവരുടെ അഭിപ്രായങ്ങൾ കേട്ടുമാണു കോൺഗ്രസ് ഹൈക്കമാൻഡ് കുറേക്കാലമായി പ്രവർത്തിച്ചുവന്നത്. വി.എം. സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും കെപിസിസി അധ്യക്ഷന്മാരായി വന്നതൊഴിച്ചാൽ കെപിസിസിയുടെയും ഡിസിസികളുടെയും പോഷകസംഘടനകളുടെയും ഭാരവാഹികളെ നിയമിച്ചിരുന്നത് ഗ്രൂപ്പ് നേതാക്കളുടെ ശിപാർശകൾ പ്രകാരമായിരുന്നു. ഗ്രൂപ്പ് പിടിവാശികൾമൂലം സംസ്ഥാനത്തു സംഘടനാ തെരഞ്ഞെടുപ്പുപോലും മാറ്റിവച്ചു. ഒത്തുതീർപ്പു പാക്കേജുകളുടെ ഭാഗമായാണു പിസിസിക്കും ഡിസിസികൾക്കുമൊക്കെ ജംബോ കമ്മിറ്റികൾ വന്നത്.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒട്ടേറെ പുതുമുഖങ്ങളെ സ്ഥാനാർഥിലിസ്റ്റിൽ ഉൾപ്പെടുത്തിയെങ്കിലും ഗ്രൂപ്പ് താത്പര്യങ്ങൾ അതിലും മുഴച്ചുനിന്നു. ആ പരീക്ഷണവും പരാജയപ്പെട്ടു. കോൺഗ്രസിന്റെ ഭാവി കേരളത്തിലും അനിശ്ചിതത്വത്തിലായപ്പോഴാണ് ഇപ്പോൾ ചില അറ്റകൈ പ്രയോഗങ്ങൾക്കു ഹൈക്കമാൻഡ് മുതിർന്നിരിക്കുന്നത്. ഗ്രൂപ്പ് നേതാക്കളുടെ അഭിപ്രായങ്ങൾ നോക്കാതെ ഹൈക്കമാൻഡ് സ്വന്തം നിലയിൽ പ്രതിപക്ഷനേതാവിനെയും കെപിസിസി പ്രസിഡന്റിനെയും നിയമിച്ചു. വഴിമുട്ടി നിൽക്കുന്പോൾ സാഹസികമായ ഇത്തരം പല തീരുമാനങ്ങളും വേണ്ടിവരും.
പുതിയ കെപിസിസി അധ്യക്ഷന്റെ നിയമനത്തെ എല്ലാ നേതാക്കളും സ്വാഗതംചെയ്തിട്ടുണ്ട്. ഔപചാരിക സ്നേഹപ്രകടനങ്ങൾക്കപ്പുറം ആത്മാർഥമായ സഹകരണം എല്ലാവരിൽനിന്നും ലഭിക്കുമോ എന്നാണറിയേണ്ടത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇന്നു കേരളത്തിൽ ഏറ്റവും ജനസ്വാധീനമുള്ള രണ്ടു കോൺഗ്രസ് നേതാക്കളാണ്. തങ്ങളോട് ആലോചിക്കാതെ വി.ഡി. സതീശനെ പ്രതിപക്ഷനേതാവാക്കിയതിൽ ഇരുവരും ഒട്ടും സന്തുഷ്ടരല്ല എന്നാണു റിപ്പോർട്ടുകൾ. പുതിയ കെപിസിസി അധ്യക്ഷനായി ആരുടെയെങ്കിലും പേരു നിർദേശിക്കാനും ഇവർ തയാറായില്ല. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് അപമാനിച്ച് ഇറക്കിവിട്ടു എന്ന തോന്നൽ ചെന്നിത്തലയ്ക്കുണ്ട്. അതിന്റെ വേദനകൾ അദ്ദേഹം ഹൈക്കമാൻഡിനെഴുതിയ കത്തിൽ നിഴലിക്കുന്നുണ്ടുതാനും.
ഗ്രൂപ്പുകളുടെ അഭിപ്രായം നോക്കാതെ ഹൈക്കമാൻഡ് കെപിസിസി അധ്യക്ഷന്മാരായി നിയമിച്ച വി.എം. സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും ഇവിടെ കാര്യമായൊന്നും ചെയ്യാനായില്ല എന്ന വസ്തുതയും മുന്നിലുണ്ട്. അര നൂറ്റാണ്ടോളമായി കേരളത്തിലെ കോൺഗ്രസിന്റെ സംഘടനാ പ്രവർത്തനം ഗ്രൂപ്പടിസ്ഥാനത്തിലാണ് എന്ന യാഥാർഥ്യം വിസ്മരിച്ചിട്ടു കാര്യമില്ല. അടിത്തട്ടുമുതൽ കോൺഗ്രസിന്റെ സംഘടനാ സംവിധാനം ബലപ്പെടുത്തുക എന്ന ദൗത്യം നിർവഹിക്കുന്നതിൽ കെ. സുധാകരനു മുന്നിലുള്ള വെല്ലുവിളികളാണ് ഇതെല്ലാം.
നേതൃമാറ്റംകൊണ്ടോ അല്ലെങ്കിൽ തലമുറമാറ്റംകൊണ്ടോ മാത്രം പരിഹരിക്കപ്പെടുന്നതാണോ കേരളത്തിലെ കോൺഗ്രസിന്റെ ദൗർബല്യം എന്ന കാതലായ ചോദ്യവും ബാക്കിയാണ്. കോൺഗ്രസ് നയിക്കുന്ന യുഡിഎഫിനു നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ കാരണങ്ങളെക്കുറിച്ചു പഠിക്കാൻ അശോക് ചവാൻ അധ്യക്ഷനായ കമ്മിറ്റിയെ ഹൈക്കമാൻഡ് നിയോഗിച്ചിരുന്നു.
എന്നാൽ, പരാജയത്തിന്റെ യഥാർഥ കാരണങ്ങൾ കണ്ടെത്താൻ കമ്മിറ്റിക്കു കഴിഞ്ഞിട്ടില്ലെന്നാണു ഹൈക്കമാൻഡിന്റെ പരിഹാര നടപടികൾ കാണുന്പോൾ മനസിലാക്കേണ്ടത്. കക്ഷികൾ വിട്ടുപോയി മുന്നണി ദുർബലമായതും മധ്യകേരളത്തിൽ ക്രൈസ്തവരടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങൾ അകന്നതും യുഡിഎഫിന്റെ തകർച്ചയുടെ പ്രധാനകാരണങ്ങളിൽ ചിലതാണ്. പാവപ്പെട്ടവർക്കുള്ള സാന്പത്തിക സംവരണം, ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ വിവേചനങ്ങൾ, ലൗ ജിഹാദ്, കർഷകരുടെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ബന്ധപ്പെട്ട വിഭാഗങ്ങൾ ഉയർത്തിയ ഉത്കണ്ഠകളോടു ക്രിയാത്കമായി പ്രതികരിക്കാൻ കോൺഗ്രസ് നേതൃത്വം വിസമ്മതിച്ചതാണ് അകൽച്ചയ്ക്കു കാരണം. തെരഞ്ഞെടുപ്പു തോൽവിക്കുശേഷവും ഈ വിഷയങ്ങളിലൊന്നും എന്തെങ്കിലും സമീപനമാറ്റം വന്നതായി കാണുന്നില്ല. പാർട്ടിയിൽനിന്ന് അകന്നുപോയ വിഭാഗങ്ങളെ തിരിച്ചുകൊണ്ടുവരാൻ ആത്മാർഥമായ ശ്രമങ്ങളുണ്ടാകാതെ, നേതൃമാറ്റവും തലമുറമാറ്റവും കൊണ്ടുമാത്രം എല്ലാം നേരേയാകുമെന്നു കരുതുന്നവർ ഇപ്പോഴും മായാലോകത്തിൽത്തന്നെയാണു ജീവിക്കുന്നതെന്നു പറയേണ്ടിവരും.
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
Latest News
വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാന്‍ മാറ്റി
ഇടത് എംപിമാര്‍ ജയിച്ചാൽ ഇന്ത്യാ മുന്നണിയെ പിന്തുണക്കുമെന്ന് എന്താണുറപ്പ്: വി.ഡി. സതീശൻ
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
Latest News
വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാന്‍ മാറ്റി
ഇടത് എംപിമാര്‍ ജയിച്ചാൽ ഇന്ത്യാ മുന്നണിയെ പിന്തുണക്കുമെന്ന് എന്താണുറപ്പ്: വി.ഡി. സതീശൻ
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top